News
ക്ലബുകളെ ഞെട്ടിച്ച് ഫിഫ പിന്തുണയില്‍ താരങ്ങളെ വിലക്കി രാജ്യങ്ങള്‍
ഈ രാജ്യങ്ങളും സ്വന്തം താരങ്ങള്‍ക്കെതിരെ വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്
ലണ്ടന്‍: ക്ലബുകളെ അങ്ങനെയങ്ങ് വിടില്ല രാജ്യങ്ങള്‍. രാജ്യത്തിനായി കളിക്കാന്‍ താരങ്ങളെ വിടില്ലെങ്കില്‍ ക്ലബിനായി കളിക്കാന്‍ താരങ്ങളെയും അനുവദിക്കില്ല എന്ന നിലപാടിലാണ് ചില ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍. പോയ വാരത്തില്‍ നടന്ന ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ കളിക്കാന്‍ ബ്രസീല്‍ താരങ്ങളെ അനുവദിക്കാതിരുന്ന പ്രീമിയര്‍ ലീഗ് ക്ലബുകള്‍ക്ക് ഫിഫയുടെ പിന്തുണയില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുകയാണ് ബ്രസീലും ചിലിയും മെക്സിക്കോയും. ക്ലബ് തടഞ്ഞ താരങ്ങളെ താല്കാലികമായി ക്ലബ് തലത്തില്‍ വിലക്കാന്‍ ഫിഫ പിന്തുണയില്‍ അതത് രാജ്യങ്ങള്‍ രംഗത്ത്് വന്നതോടെ രാജ്യം-ക്ലബ് തര്‍ക്കം ചൂടുപിടിക്കുന്നു. ദേശീയ ഫുട്ബോള്‍ ഫെഡറേഷന് നിലപാട് ശക്തമാക്കിയതോടെ ബ്രസീലുകാരായ എട്ട് പ്രീമിയര്‍ ലീഗ് താരങ്ങള്‍ക്ക് ഈയാഴ്ച്ച ഒടുവിലെ ക്ലബ് മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയില്ല. ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ സ്വന്തം രാജ്യത്തിനായി കളിക്കാന്‍ ക്ലബുകള്‍ വിലക്കിയ താരങ്ങള്‍ക്കാണ് ഫിഫയുടെ ഇടപെടലില്‍ ബ്രസീല്‍ ഫുട്ബോള്‍ അധികാരികള്‍ കുരുക്കിട്ടത്. ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ലീഡ്സ് യുനൈറ്റഡ് എന്നി ക്ലബൂകള്‍ക്കായി കളിക്കുന്ന ബ്രസീലുകാര്‍ക്കാണ് വിലക്ക്. പോയ വാരത്തില്‍ ലാറ്റിനമേരിക്കയില്‍ നടന്ന ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ കളിച്ച ബ്രസീല്‍ സംഘത്തില്‍ പ്രീമിയര്‍ ലീഗ് താരങ്ങളാരുമുണ്ടായിരുന്നില്ല. കോവിഡ് നിയന്ത്രണങ്ങള്‍ കാരണമായിരുന്നു ഇവരെ ക്ലബുകള്‍ തടഞ്ഞത്. ഇത് കൂടാതെ ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ പങ്കെടുത്ത ചുവന്ന പട്ടികയിലുള്ള രാജ്യങ്ങളിലെ താരങ്ങള്‍ക്കും പ്രീമിയര്‍ ലീഗ് നഷ്ടാവും. ഇവരെല്ലാം ഇംഗ്ലണ്ടിലെ ക്വാറന്റൈന് ചട്ടങ്ങള്‍ പാലിക്കേണ്ടതുണ്ട്.
ഇത് കൂടാതെ ചെല്‍സിയുടെ ബ്രസീലുകാരനായ ഡിഫന്‍ഡര്‍ തിയാഗോ സില്‍വ, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മിഡ്ഫീല്‍ഡര്‍ ഫ്രെഡ് എന്നിവര്‍ക്ക് അടുത്ത ചൊവ്വാഴ്ച്ച നടക്കുന്ന ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മല്‍സരങ്ങളിലും കളിക്കനാവില്ല. എന്നാല്‍ ബ്രസീല്‍ ഫുട്ബോള്‍ അധികാരികള്‍ എവര്ട്ടണ് താരം റിച്ചാര്‍ലിസണോട് കരുണ കാട്ടിയതായാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തെ ഈയാഴ്ച്ചയിലെ പ്രീമിയര്‍ ലീഗ് മല്‍സരങ്ങളില്‍ നിന്ന് വിലക്കുന്നില്ല. അതിന് കാരണമായി പറയപ്പെടുന്നത് റിച്ചാര്‍ലിസണെ ബ്രസീല്‍ ആവശ്യപ്പെട്ടപ്പോള്‍ ഒളിംപിക്സിനായി ക്ലബ് നല്‍കിയിരുന്നു എന്നതാണ്. ബ്രസീല്‍ വിലക്ക് കാര്യമായി ബാധിക്കുക ലിവര്‍പൂളിനെയായിരിക്കും. റോബര്‍ട്ടോ ഫിര്‍മിനോ, ഫാബിഞ്ഞോ, അലിസണ് ബേക്കര്‍ എന്നിവര്‍ക്കാണ് കളി നഷ്ടമാവുക. മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങളായ ഗബ്രിയേല്‍ ജീസസ്, എഡേഴ്സണ്, ലീഡ്സ് യുനൈറ്റഡിന്റെ റാഫിഞ്ഞ എന്നിവരും പുറത്തിരിക്കേണ്ടി വരും. ബ്രസീല്‍ താരങ്ങള്‍ക്ക് മാത്രമായിരുന്നു ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പ്രീമിയര്‍ ലീഗ് ക്ലബുകള്‍ വിലക്ക് കല്‍പ്പിച്ചത്. മെക്സിക്കോ, പരാഗ്വേ, ചിലി താരങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ഈ രാജ്യങ്ങളും സ്വന്തം താരങ്ങള്‍ക്കെതിരെ വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ലോകകപ്പ് മല്‍സരങ്ങള്‍ക്ക് താരങ്ങളെ വിട്ടുനല്കാത്ത ക്ലബ് നിലപാടില്‍ നേരത്തെ ഫിഫ പ്രസിഡണ്ട് ജിയാവനി ഇന്‍ഫാന്‍ഡിനോ അരിശം പ്രകടിപ്പിച്ചിരുന്നു.
kerala
അമിതമായ ജോലി സമ്മര്‍ദം; കൊല്‍ക്കത്തയില്‍ മാര്‍ച്ച് നടത്തി ബി.എല്‍.ഒമാര്‍
സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, അസിസ്റ്റന്റ് അധ്യാപകര്‍, സര്‍ക്കാര്‍ ധനസഹായമുള്ള ഏജന്‍സികള്‍ എന്നിവരടങ്ങുന്ന ബി.എല്‍.ഒമാര്‍ സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ കോളജ് സ്ട്രീറ്റില്‍ നിന്ന് തെരഞ്ഞെടുപ്പ് കമീഷന്റെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
രാജ്യത്തുടനീളം നടക്കുന്ന വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിലെ (എസ്.ഐ.ആര്) അമിതമായ ജോലി സമ്മര്‍ദവും വീഴ്ചകളും ആരോപിച്ച് നൂറുകണക്കിന് ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ (ബി.എല്‍.ഒമാര്‍) കൊല്‍ക്കത്തയില്‍ മാര്‍ച്ച് നടത്തി.
ബി.എല്‍.ഒ അധികാര്‍ രക്ഷാ കമ്മിറ്റിയുടെ ബാനറില്‍ ആയിരുന്നു മാര്‍ച്ച്. സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, അസിസ്റ്റന്റ് അധ്യാപകര്‍, സര്‍ക്കാര്‍ ധനസഹായമുള്ള ഏജന്‍സികള്‍ എന്നിവരടങ്ങുന്ന ബി.എല്‍.ഒമാര്‍ സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ കോളജ് സ്ട്രീറ്റില്‍ നിന്ന് തെരഞ്ഞെടുപ്പ് കമീഷന്റെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
ഈ മാസം ആദ്യം എസ്.ഐ.ആര് ആരംഭിച്ചതിനുശേഷം ബംഗാളില്‍ മൂന്ന് വനിതാ ബി.എല്‍.ഒമാര്‍ മരിച്ചു. അതില്‍ രണ്ടു പേരുടേത് ആത്മഹത്യയായിരുന്നു. ബി.എല്‍.ഒമാരുടെ മരണങ്ങള് ബംഗാളില്‍ മാത്രം ഒതുങ്ങുന്നില്ല. കേരളത്തില്‍ നിന്നും ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാന്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നും അവ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
kerala
വന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
അഡ്വക്കറ്റ് ബി.എ ആളൂരിനെ കാണാനാണ് വന്നതെന്നും ആളൂര്‍ മരിച്ചത് അറിഞ്ഞില്ലെന്നും ബണ്ടി ചോര്‍ റെയില്‍വേ പൊലീസിന് മൊഴി നല്കി.
എറണാകുളത്ത് നിന്ന് കസ്റ്റഡിയിലായ കുപ്രസിദ്ധ മോഷ്ടാവായ ബണ്ടി ചോറിനെ വിട്ടയച്ചു. നിലവില്‍ പ്രതിചേര്‍ക്കപ്പെട്ട കേസുകള്‍ ഇല്ലാത്തതിനാലാണ് വിട്ടയച്ചത്. അഡ്വക്കറ്റ് ബി.എ ആളൂരിനെ കാണാനാണ് വന്നതെന്നും ആളൂര്‍ മരിച്ചത് അറിഞ്ഞില്ലെന്നും ബണ്ടി ചോര്‍ റെയില്‍വേ പൊലീസിന് മൊഴി നല്കി.
ബണ്ടി ചോര്‍ ഇന്ന് രാവിലെ മുതല്‍ എറണാകുളം സൗത്ത് റെയില്‍വേ പൊലീസിന്റെ കസ്റ്റഡിയിലായിരുന്നു. വെരിഫിക്കേഷന്റെ ഭാഗമായാണ് ഇയാളെ ഇന്നലെ രാത്രി തടഞ്ഞുവെച്ചിരുന്നത്. മറ്റൊരു കേസില്‍ ഹാജരാകാന്‍ എത്തിയതെന്നായിരുന്നു വാദം. എന്നാല്‍, പൊലീസിന്റെ ചോദ്യം ചെയ്യലില്‍ താന്‍ ആളൂര്‍ വക്കീലിനെ കാണാനാണ് എത്തിയതെന്നും ഇവിടെയെത്തിയപ്പോഴാണ് മരിച്ച വിവരമറിയുന്നതെന്നും ഇയാള്‍ വ്യക്തമാക്കി.
എഴുന്നൂറിലധികം കവര്‍ച്ച കേസുകളില്‍ പ്രതിയാണ് ബണ്ടി ചോര്‍. നിലവില്‍ കേരളത്തില്‍ കേസുകളൊന്നും ഇല്ല. തൃശൂരിലെ കവര്‍ച്ച കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനെ കാണാനാണ് എറണാകുളത്ത് എത്തിയത്. തൃശൂരിലെ കവര്‍ച്ച കേസില്‍ ബണ്ടി ചോറിനെ കോടതി വെറുതെ വിട്ടിരുന്നു.
kerala
അമിതമായ ജോലിഭാരം താങ്ങാനാകുന്നില്ല; സങ്കട ഹരജി നല്കി ബിഎല്‍ഒമാര്‍
മലപ്പുറം കൊണ്ടോട്ടി താലൂക്കിലെ ബിഎല്‍ഒമാരാണ് തഹസില്‍ദാര്‍ക്ക് സങ്കട ഹരജി നല്‍കിയത്.
മലപ്പുറത്ത് അമിതമായ ജോലിഭാരം താങ്ങാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി തഹസില്‍ദാര്‍ക്ക് സങ്കട ഹരജി നല്കി ബിഎല്‍ഒമാര്‍. മലപ്പുറം കൊണ്ടോട്ടി താലൂക്കിലെ ബിഎല്‍ഒമാരാണ് തഹസില്‍ദാര്‍ക്ക് സങ്കട ഹരജി നല്‍കിയത്. ജോലി സമ്മര്‍ദം കൂടുതലാണെന്നും എല്ലാ കാര്യങ്ങളും ബിഎല്‍ഒമാര്‍ ചെയ്യേണ്ട അവസ്ഥയാണുള്ളതെന്നും ബിഎല്‍ഒമാര്‍ ഹരജിയില്‍ പറഞ്ഞു.
ആരുടെയെങ്കിലും വോട്ട് നഷ്ടപ്പെട്ടാല്‍ എല്ലാവരും തങ്ങള്‍ക്കെതിരെ നീങ്ങുമെന്ന് ആശങ്കയുണ്ട്. ഓരോ വോട്ടര്‍മാരുടെയും മുഴുവന്‍ ഡാറ്റയും ഡിജിറ്റലൈസ് ചെയ്യുന്നത് ബുദ്ധിമുട്ടാണ്. ആദ്യം പറഞ്ഞത് എന്യൂമറേഷന് ഫോമിന്റെ വിതരണവും സമാഹരണവും മാത്രമാണ് തങ്ങളുടെ ഉത്തരവാദിത്തമെന്നായിരുന്നു. എന്നാല്‍, ഇപ്പോള്‍ പൂര്‍ണമായും എല്ലാ കാര്യങ്ങളും ബിഎല്‍ഒമാര്‍ ചെയ്യേണ്ട അവസ്ഥയായിരിക്കുന്നു. ഈ സാഹചര്യത്തില്‍ ജോലി ചെയ്യാന്‍ പ്രയാസമുണ്ടെന്നും ബിഎല്‍ഒമാര്‍ സങ്കട ഹരജിയില്‍ പറഞ്ഞു.
-
world1 day agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
world2 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala1 day ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
kerala3 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
Health1 day agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala3 days agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി
-
Cricket1 day agoരാഹുൽ റിട്ടേൺസ്; ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന സ്ക്വാഡ് പ്രഖ്യാപിച്ചു; കെഎൽ രാഹുൽ ഇന്ത്യയെ നയിക്കും
-
india2 days agoനൈജീരിയയിലെ സ്കൂളില്‍ അതിക്രമം: 303 വിദ്യാര്‍ത്ഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയി

