Connect with us

News

ക്ലബുകളെ ഞെട്ടിച്ച് ഫിഫ പിന്തുണയില്‍ താരങ്ങളെ വിലക്കി രാജ്യങ്ങള്‍

ഈ രാജ്യങ്ങളും സ്വന്തം താരങ്ങള്‍ക്കെതിരെ വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്

Published

on

ലണ്ടന്‍: ക്ലബുകളെ അങ്ങനെയങ്ങ് വിടില്ല രാജ്യങ്ങള്‍. രാജ്യത്തിനായി കളിക്കാന്‍ താരങ്ങളെ വിടില്ലെങ്കില്‍ ക്ലബിനായി കളിക്കാന്‍ താരങ്ങളെയും അനുവദിക്കില്ല എന്ന നിലപാടിലാണ് ചില ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍. പോയ വാരത്തില്‍ നടന്ന ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ കളിക്കാന്‍ ബ്രസീല്‍ താരങ്ങളെ അനുവദിക്കാതിരുന്ന പ്രീമിയര്‍ ലീഗ് ക്ലബുകള്‍ക്ക് ഫിഫയുടെ പിന്തുണയില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുകയാണ് ബ്രസീലും ചിലിയും മെക്‌സിക്കോയും. ക്ലബ് തടഞ്ഞ താരങ്ങളെ താല്‍കാലികമായി ക്ലബ് തലത്തില്‍ വിലക്കാന്‍ ഫിഫ പിന്തുണയില്‍ അതത് രാജ്യങ്ങള്‍ രംഗത്ത്് വന്നതോടെ രാജ്യം-ക്ലബ് തര്‍ക്കം ചൂടുപിടിക്കുന്നു. ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍ നിലപാട് ശക്തമാക്കിയതോടെ ബ്രസീലുകാരായ എട്ട് പ്രീമിയര്‍ ലീഗ് താരങ്ങള്‍ക്ക് ഈയാഴ്ച്ച ഒടുവിലെ ക്ലബ് മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയില്ല. ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ സ്വന്തം രാജ്യത്തിനായി കളിക്കാന്‍ ക്ലബുകള്‍ വിലക്കിയ താരങ്ങള്‍ക്കാണ് ഫിഫയുടെ ഇടപെടലില്‍ ബ്രസീല്‍ ഫുട്‌ബോള്‍ അധികാരികള്‍ കുരുക്കിട്ടത്. ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ലീഡ്‌സ് യുനൈറ്റഡ് എന്നി ക്ലബൂകള്‍ക്കായി കളിക്കുന്ന ബ്രസീലുകാര്‍ക്കാണ് വിലക്ക്. പോയ വാരത്തില്‍ ലാറ്റിനമേരിക്കയില്‍ നടന്ന ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ കളിച്ച ബ്രസീല്‍ സംഘത്തില്‍ പ്രീമിയര്‍ ലീഗ് താരങ്ങളാരുമുണ്ടായിരുന്നില്ല. കോവിഡ് നിയന്ത്രണങ്ങള്‍ കാരണമായിരുന്നു ഇവരെ ക്ലബുകള്‍ തടഞ്ഞത്. ഇത് കൂടാതെ ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ പങ്കെടുത്ത ചുവന്ന പട്ടികയിലുള്ള രാജ്യങ്ങളിലെ താരങ്ങള്‍ക്കും പ്രീമിയര്‍ ലീഗ് നഷ്ടാവും. ഇവരെല്ലാം ഇംഗ്ലണ്ടിലെ ക്വാറന്റൈന്‍ ചട്ടങ്ങള്‍ പാലിക്കേണ്ടതുണ്ട്.

ഇത് കൂടാതെ ചെല്‍സിയുടെ ബ്രസീലുകാരനായ ഡിഫന്‍ഡര്‍ തിയാഗോ സില്‍വ, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മിഡ്ഫീല്‍ഡര്‍ ഫ്രെഡ് എന്നിവര്‍ക്ക് അടുത്ത ചൊവ്വാഴ്ച്ച നടക്കുന്ന ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മല്‍സരങ്ങളിലും കളിക്കനാവില്ല. എന്നാല്‍ ബ്രസീല്‍ ഫുട്‌ബോള്‍ അധികാരികള്‍ എവര്‍ട്ടണ്‍ താരം റിച്ചാര്‍ലിസണോട് കരുണ കാട്ടിയതായാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തെ ഈയാഴ്ച്ചയിലെ പ്രീമിയര്‍ ലീഗ് മല്‍സരങ്ങളില്‍ നിന്ന് വിലക്കുന്നില്ല. അതിന് കാരണമായി പറയപ്പെടുന്നത് റിച്ചാര്‍ലിസണെ ബ്രസീല്‍ ആവശ്യപ്പെട്ടപ്പോള്‍ ഒളിംപിക്‌സിനായി ക്ലബ് നല്‍കിയിരുന്നു എന്നതാണ്. ബ്രസീല്‍ വിലക്ക് കാര്യമായി ബാധിക്കുക ലിവര്‍പൂളിനെയായിരിക്കും. റോബര്‍ട്ടോ ഫിര്‍മിനോ, ഫാബിഞ്ഞോ, അലിസണ്‍ ബേക്കര്‍ എന്നിവര്‍ക്കാണ് കളി നഷ്ടമാവുക. മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങളായ ഗബ്രിയേല്‍ ജീസസ്, എഡേഴ്‌സണ്‍, ലീഡ്‌സ് യുനൈറ്റഡിന്റെ റാഫിഞ്ഞ എന്നിവരും പുറത്തിരിക്കേണ്ടി വരും. ബ്രസീല്‍ താരങ്ങള്‍ക്ക് മാത്രമായിരുന്നു ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പ്രീമിയര്‍ ലീഗ് ക്ലബുകള്‍ വിലക്ക് കല്‍പ്പിച്ചത്. മെക്‌സിക്കോ, പരാഗ്വേ, ചിലി താരങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

ഈ രാജ്യങ്ങളും സ്വന്തം താരങ്ങള്‍ക്കെതിരെ വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ലോകകപ്പ് മല്‍സരങ്ങള്‍ക്ക് താരങ്ങളെ വിട്ടുനല്‍കാത്ത ക്ലബ് നിലപാടില്‍ നേരത്തെ ഫിഫ പ്രസിഡണ്ട് ജിയാവനി ഇന്‍ഫാന്‍ഡിനോ അരിശം പ്രകടിപ്പിച്ചിരുന്നു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സി.എ.എ വിജ്ഞാപനം: മുസ്‌ലിംലീഗ് ഹര്‍ജി നാളെ പരിഗണിക്കും; മുസ്‌ലിംലീഗ് നേതാക്കള്‍ കപില്‍ സിബലുമായി ചര്‍ച്ച നടത്തി

ഇഫ്താർ വിരുന്നൊരുക്കിയാണ് അദ്ദേഹം മുസ്ലിംലീഗ് നേതാക്കളെ സ്വീകരിച്ചത്

Published

on

സി.എ.എ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് നൽകിയ ഹർജി നാളെ സുപ്രിംകോടതി പരിഗണിക്കുന്നതിന് മുന്നോടിയായി മുസ്ലിംലീഗിന് വേണ്ടി സുപ്രിംകോടതിയിൽ ഹാജരാകുന്ന കപിൽ സിബലുമായി ഡൽഹിയിൽ ചർച്ച നടത്തി. നാഷണൽ പൊളിറ്റിക്കൽ അഡൈ്വസറി കമ്മിറ്റി ചെയർമാൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, അഡ്വ. ഹാരിസ് ബീരാൻ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട പ്രതീക്ഷകൾ കപിൽ സിബൽ പങ്കുവെച്ചു. ഇഫ്താർ വിരുന്നൊരുക്കിയാണ് അദ്ദേഹം മുസ്ലിംലീഗ് നേതാക്കളെ സ്വീകരിച്ചത്.

കപിൽ സിബലുമായി കേസിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്തതായി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇഫ്താറോട് കൂടിയ അദ്ദേഹത്തിന്റെ ആതിഥേയത്വം ഈ ആകുലതകൾക്കിടയിലും ഹൃദ്യമായൊരു അനുഭവമായി. ഒരു ജനതയുടെ അഭിമാനകരമായ നിലനിൽപിന് വേണ്ടിയുള്ള മുസ്ലിം ലീഗിന്റെ പോരാട്ടം തുടരുകയാണ്. നിയമപരമായും, രാഷ്ട്രീയപരമായും ഈ പോരാട്ടത്തിന്റെ മുന്നിൽ മുസ്ലിം ലീഗ് പാർട്ടി ഉണ്ടാകും.- പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Continue Reading

india

വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിദ്വേഷ കേന്ദ്രങ്ങളാക്കി മാറ്റരുത്: എം.എസ്.എഫ്

മുസ്‌ലിംകൾക്കും മറ്റും ന്യൂനപക്ഷങ്ങൾക്കുമെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും എം.എസ്.എഫ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു

Published

on

ന്യൂഡൽഹി: ഗുജറാത്ത് സർവകലാശാലയിലെ വിദേശ വിദ്യാർഥികൾക്ക് നേരെയുണ്ടായ ആക്രമണം ഹിന്ദുത്വം പ്രചരിപ്പിച്ച വിദ്വേഷത്തിന്റെ ഫലമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാവണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ വർഗീയവൽക്കരണത്തെ ശക്തമായി അപലപിക്കുന്നു. മുസ്‌ലിംകൾക്കും മറ്റും ന്യൂനപക്ഷങ്ങൾക്കുമെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും എം.എസ്.എഫ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബൗദ്ധിക സംവാദങ്ങൾ സുഗമമാക്കുന്നതിനും ഊർജസ്വലമായ ജനാധിപത്യത്തെ പരിപോഷിപ്പിക്കുന്നതിനുപകരം അക്രമത്തിന്റെയും വിദ്വേഷത്തിയും കേന്ദ്രങ്ങളായി മാറ്റരുതെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡന്റ്‌ പി.വി അഹമ്മദ് സാജു പറഞ്ഞു.

Continue Reading

kerala

വർക്കലയിൽ തിരയിൽപെട്ട് തമിഴ്നാട് സ്വദേശി മരിച്ചു

തമിഴ്‌നാട്ടില്‍നിന്ന് ഇന്ന് രാവിലെ 31 പേരടങ്ങുന്ന സംഘത്തിലാണ് വിശ്വ എത്തിയത്

Published

on

വര്‍ക്കലയില്‍ തിരയില്‍പെട്ട് തമിഴ്‌നാട് സ്വദേശി മരിച്ചു. തമിഴ്‌നാട് കരൂര്‍ സ്വദേശി വിശ്വ(21) ആണ് മരിച്ചത്. കടലില്‍ കുളിക്കുന്നതിനിടയില്‍ ശക്തമായ തിരയില്‍പെടുകയായിരുന്നു.

തമിഴ്‌നാട്ടില്‍നിന്ന് ഇന്ന് രാവിലെ 31 പേരടങ്ങുന്ന സംഘത്തിലാണ് വിശ്വ എത്തിയത്. കൂടെ ഉണ്ടായിരുന്നവരെ ലൈഫ് ഗാര്‍ഡ് സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം രക്ഷിച്ചു. മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Continue Reading

Trending