Connect with us

kerala

കെണിയൊരുക്കി വീഴ്ത്തും;സമൂഹ മാധ്യമ ഉപയോഗത്തില്‍ സൂക്ഷ്മത വേണമെന്ന് പൊലീസ്

മൊബൈല്‍ ഫോണിലേക്ക് വരുന്ന വീഡിയോ കോള്‍ അറ്റന്റ് ചെയ്താല്‍ മറുവശത്ത് അശ്ലീല വീഡിയോ പ്രത്യക്ഷപ്പെടുന്നതില്‍ തുടങ്ങുന്നു തട്ടിപ്പ്.

Published

on

സമൂഹ മാധ്യമങ്ങളില്‍ കെണിയൊരുക്കി വീഴ്ത്തുന്ന അപരിചിതരാല്‍ വഞ്ചിതരാകുന്നവരുടെ എണ്ണം കൂടുന്നു. മാനഹാനി ഭയന്ന് പണം നല്‍കി തീര്‍പ്പാക്കാനാകാതെയും കുടുങ്ങി നിരവധി പേര്‍. സൈബര്‍ കേസുകളും കൂടുന്നു മുന്‍ വര്‍ഷത്തേക്കാള്‍. പ്രായ വ്യത്യാസമില്ലാതെ വിദ്യാസമ്പന്നര്‍ പോലും കെണിയില്‍പെട്ടുപോകുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അബദ്ധങ്ങളില്‍ ചെന്ന് ചാടരുതെന്ന് പൊലീസ് മുന്നറിയിപ്പ്.

ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ്, മെസഞ്ചര്‍ തുടങ്ങി സമൂഹ മാധ്യമങ്ങളിലൂടെയാണ് അപരിചിത സുഹൃത് സംഘത്തിന്റെ തട്ടിപ്പ് സജീവമാകുന്നത്. ചാറ്റില്‍ നിന്ന് തുടങ്ങി വീഡിയോകോളിലൂടെയും സൗഹൃദം സ്ഥാപിച്ച് തട്ടിപ്പ് നടക്കുന്നതായാണ് പുറത്ത് വരുന്ന വിവരങ്ങള്‍. മുന്‍ വര്‍ഷങ്ങളേക്കാളും വര്‍ധിച്ച് വരുന്ന സൈബര്‍ കേസുകളില്‍ അശ്ലീല ചിത്രങ്ങളില്‍ ആകൃഷ്ടരായി ഫോണ്‍ കെണിയില്‍ വഞ്ചിതരായവരുമുണ്ടെന്നാണ് പൊലീസ് കണക്കില്‍ സൂചിപ്പിക്കുന്നത്. സമൂഹ മാധ്യമങ്ങള്‍ മുഖേന നടന്ന വിവിധ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയ കേസുകളില്‍ 426ഉം കടന്ന് ഈ വര്‍ഷം ഓഗസ്റ്റ് വരെ രേഖപ്പെടുത്തിയത് 565 കേസുകളാണ്. സൈബര്‍ കേസുകളില്‍ 2016ല്‍ രേഖപ്പെടുത്തിയത് 283 കേസുകളാണ്. 2017ല്‍ 320, 2018ല്‍ 340, 2019ല്‍ 307 എന്നിങ്ങനെയാണ് മുന്‍ വര്‍ഷങ്ങളിലെ കണക്ക്. വാട്‌സ്ആപ്പ്, മെസഞ്ചര്‍ എന്നിവയിലൂടെ വീഡിയോ കോള്‍ കെണിയൊരുക്കി നടക്കുന്ന തട്ടിപ്പുകള്‍ അടുത്തിടെയായി വര്‍ധിച്ചതായി പൊലീസ് രേഖകള്‍ വ്യക്തമാക്കുന്നു.

മൊബൈല്‍ ഫോണിലേക്ക് വരുന്ന വീഡിയോ കോള്‍ അറ്റന്റ് ചെയ്താല്‍ മറുവശത്ത് അശ്ലീല വീഡിയോ പ്രത്യക്ഷപ്പെടുന്നതില്‍ തുടങ്ങുന്നു തട്ടിപ്പ്. വിന്‍ഡോ സ്‌ക്രീനില്‍ ഫോണ്‍ അറ്റന്റ് ചെയ്യുന്നയാളുടെ മുഖം ഉള്‍പ്പെടെ റെക്കോര്‍ഡ് ചെയ്തതിന് ശേഷമാണ് പണം ആവശ്യപ്പെടുക. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വീഡിയോ അയച്ചുകൊടുക്കുമെന്ന ഭീഷണിയും പണം കൈക്കലാക്കാന്‍ അപരിചിത സംഘം പയറ്റുന്നു. വീഡിയോ സാമൂഹിക മാധ്യമങ്ങളിലും യുട്യൂബിലും ഇടുമെന്നും അല്ലെങ്കില്‍ പണം വേണമെന്നുമാകും ഭീഷണി. പലരും മാനഹാനി ഭയന്ന് പണം അയച്ച് നല്‍കിയെങ്കിലും കൂടുതല്‍ പണം ആവശ്യപ്പെട്ട് വിടാതെ പിന്തുടരുകയാണ് തട്ടിപ്പ് സംഘങ്ങള്‍. ഇത്തരം ഘട്ടങ്ങളിലെത്തുമ്പോഴാണ് തട്ടിപ്പിനിരയായവര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. വീഡിയോ കോള്‍ ചെയ്തതിന്റെ ലിങ്ക് സാമൂഹിക മാധ്യമങ്ങളിലൂടെ സുഹൃത്തുക്കള്‍ക്ക് അയക്കുമെന്ന് ഭീഷണി മുഴക്കുന്നതോടെ ഭൂരിഭാഗം പേരും തട്ടിപ്പുകാര്‍ക്ക് വഴങ്ങുകയാണ്. ഫെയ്‌സ്ബുക് ഉള്‍പ്പെടെ സമൂഹ മാധ്യമങ്ങളിലൂടെ പൂര്‍ണ വിവരങ്ങള്‍ നേരത്തെ ശേഖരിച്ചാണ് തട്ടിപ്പ് സംഘങ്ങള്‍ കെണിയൊരുക്കുന്നത്. റിക്വസ്റ്റായും ലിങ്ക് അയച്ചുമാണ് അപരിചിത സംഘം പലരെയും വലയിലാക്കുന്നത്. ഇന്‍സ്റ്റാള്‍ ചെയ്യുന്ന ചില ആപ്പുകളിലൂടെയും വ്യാജ പ്രൊഫയിലിലൂടെ സൗഹൃദം സ്ഥാപിക്കുന്ന സംഘവുമുണ്ട്.

ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, മെസഞ്ചര്‍ എന്നിവയിലൂടെ ഫോട്ടോയും വീഡിയോയും അയക്കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടുന്നതാണ് മറ്റൊരു രീതി. അക്കൗണ്ട് നമ്പറോ, ഗുഗ്ള്‍ പേ ആപ്പുള്‍പ്പെടെ നല്‍കിയാണ് പണം ആവശ്യപ്പെടുക. ഒരു ഫോട്ടോയ്ക്ക് 500 രൂപയില്‍ നിന്ന് തുടങ്ങി വന്‍തുക ആവശ്യപ്പെടുന്നതിലേക്കെത്തി നില്‍ക്കുന്നു തട്ടിപ്പ്. വീഡിയോയ്ക്ക് 500, 1000 രൂപയില്‍ നിന്ന് തുടങ്ങി വശീകരണ തന്ത്രങ്ങളിലൂടെ വന്‍തുകയാണ് തട്ടിയെടുക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ക്കൊപ്പം വിദേശ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘങ്ങളും അശ്ലീല ചിത്രങ്ങളാല്‍ വശീകരിച്ച് പണം തട്ടുന്ന സംഘത്തിലുണ്ട്. ഫിലിപ്പൈന്‍ സ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചും തട്ടിപ്പ് നടത്തുന്ന സംഘങ്ങളുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. അപരിചിതരുടെ കെണിയില്‍ നിന്നൊഴിവാകാന്‍ ഇത്തരക്കാരെ ബ്ലോക്ക് ചെയ്തത് കൊണ്ടോ അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തത് കൊണ്ടോ ഫലം ഇല്ലെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. സമൂഹ മാധ്യമ ഉപയോഗത്തില്‍ സൂക്ഷ്മത പാലിക്കണമെന്നും വാട്‌സ്ആപ്പില്‍ അപരിചിതരുടെ വീഡിയോ കോള്‍ സ്വീകരിക്കുമ്പോള്‍ കെണിയെ കുറിച്ച് കരുതിയിരിക്കണമെന്നുമാണ് പൊലീസ് നിര്‍ദ്ദേശം.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

വയനാട് നെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതിക്ക് വധശിക്ഷ

കൊലപാതകം നടന്ന് 100 ദിവസങ്ങള്‍ക്കകമാണ് പ്രതി പിടിയിലയത്.

Published

on

വയനാട്: നെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതി അര്‍ജുന് വധശിക്ഷ. വയനാട് അഡീഷണല്‍ ഡിസ്ട്രികട് ആന്‍ഡ് സെഷന്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 2012 ജൂണ്‍ 10നാണ് പത്മാലയത്തില്‍ കേശവന്‍,ഭാര്യ പത്മാവതി എന്നിവര്‍ കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയാണ് അയല്‍വാസിയായ അര്‍ജുന്‍ അധ്യാപക ദമ്പതികളെ വെട്ടികൊലപ്പെടുത്തിയത്.

ഇരുവരും മരിക്കുമെന്നുറപ്പായപ്പോള്‍ മോഷണശ്രമം ഉ പേക്ഷിച്ച് അര്‍ജുന്‍ രക്ഷപെടുകയിരുന്നു.കൊലപാതകം നടന്ന് 100 ദിവസങ്ങള്‍ക്കകമാണ് പ്രതി പിടിയിലയത്. മോഷണം പോയ ഫോണാണ് അര്‍ജുന്‍ ഉപയോഗിച്ചിരുന്നത്. ചോദ്യം ചെയ്യയ്യലിനു ശേഷം അര്‍ജുന്‍ കയ്യില്‍ സൂക്ഷിച്ചിരുന്ന എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

കൊലപാതക ശേഷം വ്യക്തമായ തെളിവുകള്‍ ഒന്നും തന്നെ ലഭിച്ചിങ്കെിലും വീടിനു പിറകിലുളള പഴയ രീതിയിലുളള ഒരു ജനലിന്‌റെ രണ്ട് അഴികള്‍ എടുത്തു മാറ്റിയ നിലയില്‍ കണ്ടെത്തിയിരുന്നു.വയോധിക ദമ്പതികള്‍ക്ക് കത്തികൊണ്ട് കുത്ത് കിട്ടിയത് വച്ചു നേക്കുമ്പേള്‍ പ്രതി ഇടംകയ്യനാകാനാണ് സാധ്യത എന്ന പൊലീസ് അനേ്വഷിച്ചിരുന്നു.

പഴുതടച്ച അന്വേഷണമായിരുന്നു പൊലീസിന്റേത്. വീടിനു പിൻഭാഗത്തെ ജനലിന്റെ രണ്ട് അഴികൾ പൊളിച്ചുനീക്കിയാണു പ്രതി അകത്തുകയറാൻ ആദ്യശ്രമം നടത്തിയതെന്ന് പൊലീസ്. ജനലിലൂടെ തലയിട്ടു നോക്കിയപ്പോൾ അകത്തെ വെളിച്ചത്തിലൂടെ കേശവൻ നായർ ടിവി കാണുന്നതായി കണ്ടു. പിന്നീട് നേരെ മുൻഭാഗത്തെത്തിയ അർജുൻ വാതിലിൽ മുട്ടി. വാതിൽ തുറന്ന് കേശവൻ നായർ മുറ്റത്തേക്കിറങ്ങി നോക്കിയ തക്കത്തിന് മുൻവശത്തെ വാതിലിലൂടെ അകത്തേക്കു കയറി മുറിയിൽ ഒളിച്ചുവെന്നാണു മൊഴി.

മറ്റൊരു മുറിയിലേക്കു മാറുന്നതിനിടെ പാത്രം തട്ടി വീണു. ഒച്ച കേട്ട് കേശവൻ നായർ എത്തിയപ്പോഴാണു പുറത്തേയ്ക്കോടാൻ ശ്രമിക്കുന്ന അർജുനെ കണ്ടത്. തടഞ്ഞെങ്കിലും രക്ഷപെടാനായി അർജുൻ കേശവൻ നായരെ കത്തികൊണ്ടു കുത്തി. ശബ്ദം കേട്ട് തടയാനെത്തിയ പത്മാവതിക്കും കുത്തേറ്റു. ഇരുവരും മരിക്കുമെന്നുറപ്പായപ്പോൾ മോഷണശ്രമം ഉപേക്ഷിച്ച് അർജുൻ രക്ഷപെടുകയായിരുന്നെന്നു അന്വേഷണസംഘാംഗങ്ങള്‍ പറഞ്ഞു.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

kerala

ഉയർന്ന താപനില; പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടയ്ക്കും

ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുന്ന ദിവസങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കണം.

Published

on

തുടര്‍ച്ചയായി ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്ന പാലക്കാട് ജില്ലയില്‍ നിയന്ത്രണങ്ങള്‍. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കാന്‍ ദുരന്തനിവാരണ അതോറിറ്റി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഉയര്‍ന്ന താപനില മുന്നറിയിപ്പായ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.

ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുന്ന ദിവസങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കണം. കിടപ്പുരോഗികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ ചികിത്സയിലുള്ള ആശുപത്രി വാര്‍ഡുകളില്‍ കൂളറുകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം. വയോജന മന്ദിരങ്ങളിലും കൂളറുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയിലുടനീളം തണ്ണീര്‍പ്പന്തലുകള്‍ ആരംഭിക്കണം. പുറം മൈതാനിയില്‍ നടക്കുന്ന കായിക വിനോദങ്ങള്‍ 11 മുതല്‍ മൂന്ന് മണി വരെ അനുവദിക്കില്ല. റെഡ് അലേര്‍ട്ട് നല്‍കിയാല്‍ ഇരുചക്ര വാഹനങ്ങള്‍ പുറത്ത് ഇറക്കുന്നതില്‍ അടക്കം നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ടോടുകൂടിയ താപതരംഗ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. കൊല്ലം, തൃശൂര്‍ ജില്ലകളില്‍ യല്ലോ അലേര്‍ട്ടോടുകൂടിയ താപതരംഗ മുന്നറിപ്പുമുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് മുന്നറിയിപ്പ് നല്‍കിയത്.

അതേസമയം, സംസ്ഥാനത്ത് വേനല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു. തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള ജില്ലകളില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലെയും മലയോര മേഖലകളില്‍ ഉച്ചയ്ക്കുശേഷം ഇടിമിന്നലോട് കൂടിയ വേനല്‍ മഴ ലഭിച്ചേക്കും.

 

Continue Reading

Trending