Connect with us

News

ഒമിക്രോണ്‍ പിടിമുറുക്കുന്നു;ഭീതിയില്‍ ലോകരാജ്യങ്ങള്‍

യൂറോപ്പും യു.എസും ഭീതിയില്‍

Published

on

പാരിസ്: ഒമിക്രോണ്‍ വകഭേദത്തിന്റെ കടന്നുവരവോടെ ലോകമെങ്ങും കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ പ്രമുഖ രാജ്യങ്ങളെല്ലാം ആശങ്കയില്‍. ഫ്രാന്‍സില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ എത്തിയേക്കുമെന്ന് ആരോഗ്യ മന്ത്രി ഒളിവിയര്‍ വെരന്‍ മുന്നറിയിപ്പ് നല്‍കി. ജനുവരി ആദ്യത്തോടെ തന്നെ രാജ്യം ഒമിക്രോണിന്റെ പിടിയിലാകുമെന്ന് ഫ്രാന്‍സിന് ആശങ്കയുണ്ട്. ക്വാറന്റീന്‍ ഫ്രീ യാത്രാ സ്‌കീം പ്രകാരമുള്ള വിമാന, ബസ് ടിക്കറ്റ് വില്‍പനകള്‍ മരവിപ്പിക്കുമെന്ന് സിംഗപ്പൂര്‍ അറിയിച്ചു.

ക്രിസ്മസ് കാലത്ത് ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്ന് ഓസ്‌ട്രേലിയ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും രാജ്യം ആശങ്കയിലാണ്. ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നതോടൊപ്പം പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് ഓസ്‌ട്രേലിയന്‍ ഭരണകൂടം സൂചന നല്‍കി. തുര്‍ക്കിയില്‍ തദ്ദേശീയമായി നിര്‍മിച്ച ടര്‍കോവാകിന് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി. ഈ വര്‍ഷമാണ് തുര്‍ക്കി വാക്‌സിന്‍ ഗവേഷണം ആരംഭിച്ചത്. ലോകവ്യാപകമായി ടര്‍കോവാക് വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അറിയിച്ചിട്ടുണ്ട്. ചൈനയിലെ ഷിയാന്‍ നഗരത്തില്‍ ശക്തമായ ലോക്ക്ഡൗണ്‍ നടപടികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വീടുകളില്‍നിന്ന് പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഫെബ്രുവരിയില്‍ വിന്റര്‍ ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കാനിരിക്കെ ഒമിക്രോണിന്റെ കടവന്നുവരവ് ചൈനയെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. പോളണ്ടില്‍ കോവിഡ് മരണങ്ങള്‍ ഉയരുകയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം 775 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മഹാമാരി പടര്‍ന്നുതുടങ്ങിയ ശേഷം ഇത്രയേറെ പേര്‍ മരിക്കുന്നത് ആദ്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ അറുപത് വയസിന് മുകളിലുള്ളവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നാലാം ഡോസ് നല്‍കുമെന്ന് ഇസ്രാഈല്‍ പ്രഖ്യാപിച്ചു. ഇന്നലെ ബ്രിട്ടനില്‍ 14 പേര്‍ മരിക്കുകയും 129 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

യൂറോപ്പും യു.എസും ഭീതിയില്‍

വാഷിങ്ടണ്‍: ഒമിക്രോണ്‍ വകഭേദം കൊടുങ്കാറ്റായി പടര്‍ന്നേക്കുമെന്ന ആശങ്കയില്‍ അമേരിക്കയും യൂറോപ്യന്‍, ഏഷ്യന്‍ രാജ്യങ്ങളും പുതിയ നിയന്ത്രണങ്ങളിലേക്ക് നീങ്ങുന്നു. കോവിഡിന്റെ പുതിയ വകഭേദത്തെ നേരിടാന്‍ വാക്‌സിനെടുക്കണമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ രാജ്യത്തെ മുഴുവന്‍ ആളുകളോടും അഭ്യര്‍ത്ഥിച്ചു. അമേരിക്കയില്‍ കോവിഡ് ടെസ്റ്റുകള്‍ ഊര്‍ജിതമാക്കി. സൈനിക ഡോക്ടര്‍മാരെക്കൂടി കര്‍മരംഗത്തിറക്കി ആശുപത്രികളെ കൂടുതല്‍ ബലപ്പെടുത്താന്‍ ബൈഡന്‍ ഭരണകൂടം ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്.

ജപ്പാനിലെ യു.എസ് സൈനിക ക്യാമ്പില്‍ രോഗബാധിതരുടെ എണ്ണം 180 ആയിട്ടുണ്ട്. ജര്‍മനി, സ്‌കോട്‌ലന്‍ഡ്, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളെല്ലാം പൂര്‍ണ, ഭാഗിക ലോക്ക്ഡൗണ്ടുകളിലേക്ക് നീങ്ങുകയാണ്. പോര്‍ച്ചുഗലില്‍ ബാറുകളും നിശാക്ലബ്ബുകളും രാത്രി അടയ്ക്കാന്‍ ഉത്തരവുണ്ട്. ശനിയാഴ്ച മുതല്‍ രണ്ടാഴ്ച വീടുകളില്‍ ഇരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശം നല്‍കി.

ജര്‍മനിയില്‍ ആഘോഷ പരിപാടികളുടെ ഭാഗമായുള്ള സ്വകാര്യ ഒത്തുചേരലുകള്‍ പരമാവധി കുറയ്ക്കണമെന്ന് ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് നിര്‍ദേശിച്ചു. ബ്രിട്ടനില്‍ ക്രിസ്മസിന് മുമ്പ് പുതിയ വിലക്കുകള്‍ കൊണ്ടുവരില്ലെങ്കിലും സ്ഥിതിഗതികള്‍ പ്രയാസകരമായി മാറിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

സ്മാർട്ട് റോഡുകളുടെ നിർമ്മാണം നീളുന്നതിൽ നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദേശിച്ചു.

Published

on

തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സ്മാർട്ട് റോഡുകളുടെ നിർമ്മാണം നീളുന്നതിൽ നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദേശിച്ചു.

റോഡ് പണി നീളുന്നതോടെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു. മഴ പെയ്തതോടെ യാത്ര ദുസ്സഹമായി മാറിയെന്നും മനുഷ്യാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടി. കേസ് ജൂണിൽ പരിഗണിക്കും.

Continue Reading

kerala

റെക്കോർഡുകൾ ഭേദിച്ച് സ്വർണവില; പവന് 55,000 കടന്നു; ഇന്ന് വർധിച്ചത് 400 രൂപ

ഇതോടെ ഒരു പവൻ സ്വർണത്തിന് 55,120 രൂപയായി.

Published

on

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ്ണം. ആദ്യമായി 55,000 കടന്നു. ഒറ്റയടിക്ക് ഇന്ന് 400 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 55,120 രൂപയായി. ഗ്രാമിന് 50 രൂപയാണ് കൂടിയത്. 6890 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. മാർച്ച് 29ന് ആണ് സ്വർണവില ആദ്യമായി 50,000 കടന്നത്.

കഴിഞ്ഞമാസം 19ന് 54,500 കടന്ന് സ്വർണവില സർവകാല റെക്കോർഡിട്ട ശേഷം ഇടിയുന്ന കാഴ്ചയാണ് കണ്ടത്. 54,720 രൂപയായി ഉയർന്ന് ശനിയാഴ്ച രേഖപ്പെടുത്തിയ റെക്കോർഡ് ആണ് ഇന്ന് തിരുത്തിയത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവൻ വില 52,440 രൂപയായിരുന്നു.

മെയ് ഒന്നിനായിരുന്നു ഈ വില രേഖപ്പെടുത്തിയത്. ഓഹരി വിപണിയിൽ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്.

Continue Reading

kerala

കെടുകാര്യസ്ഥത മുഖമുദ്രയാക്കിയ സര്‍ക്കാര്‍; മഴപെയ്തതോടെ തലസ്ഥാന നഗരം ഉൾപ്പെടെ മുങ്ങി, ദേശീയപാത നിർമ്മാണം അശാസ്ത്രീയം: വി.ഡി. സതീശന്‍

ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും നല്‍കിയില്ലെന്നും  ഓട വൃത്തിയാക്കുകയോ വെള്ളം പോകാനുള്ള സംവിധാനം ഒരുക്കുകയോ ചെയ്തിട്ടില്ലെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.

Published

on

കെടുകാര്യസ്ഥതയാണ് സര്‍ക്കാരിന്‍റെ മുഖമുദ്രയെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രണ്ട് ദിവസം മഴപെയ്തതോടെ തലസ്ഥാന നഗരം ഉള്‍പ്പെടെ വെള്ളത്തിനടിയിലായി. മഴക്കാല പൂര്‍വ നടപടികളൊന്നും തദ്ദേശ വകുപ്പ് സ്വീകരിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും നല്‍കിയില്ലെന്നും  ഓട വൃത്തിയാക്കുകയോ വെള്ളം പോകാനുള്ള സംവിധാനം ഒരുക്കുകയോ ചെയ്തിട്ടില്ലെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.

ദേശീയ പാതയുടെ പണി നടക്കുന്ന സ്ഥലങ്ങളിലെല്ലാം വൈദ്യുത ലൈനുകളും ജല വിതരണ പൈപ്പുകളും വിച്ഛേദിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  പലയിടങ്ങളിലും വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യങ്ങള്‍ പോലുമില്ല. ദേശീയപാത നിര്‍മ്മാണം അശാസ്ത്രീയമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയെങ്കിലും സർക്കാർ അനങ്ങിയില്ലെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

Continue Reading

Trending