Connect with us

News

ഒമിക്രോണ്‍ പിടിമുറുക്കുന്നു;ഭീതിയില്‍ ലോകരാജ്യങ്ങള്‍

യൂറോപ്പും യു.എസും ഭീതിയില്‍

Published

on

പാരിസ്: ഒമിക്രോണ്‍ വകഭേദത്തിന്റെ കടന്നുവരവോടെ ലോകമെങ്ങും കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ പ്രമുഖ രാജ്യങ്ങളെല്ലാം ആശങ്കയില്‍. ഫ്രാന്‍സില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ എത്തിയേക്കുമെന്ന് ആരോഗ്യ മന്ത്രി ഒളിവിയര്‍ വെരന്‍ മുന്നറിയിപ്പ് നല്‍കി. ജനുവരി ആദ്യത്തോടെ തന്നെ രാജ്യം ഒമിക്രോണിന്റെ പിടിയിലാകുമെന്ന് ഫ്രാന്‍സിന് ആശങ്കയുണ്ട്. ക്വാറന്റീന്‍ ഫ്രീ യാത്രാ സ്‌കീം പ്രകാരമുള്ള വിമാന, ബസ് ടിക്കറ്റ് വില്‍പനകള്‍ മരവിപ്പിക്കുമെന്ന് സിംഗപ്പൂര്‍ അറിയിച്ചു.

ക്രിസ്മസ് കാലത്ത് ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്ന് ഓസ്‌ട്രേലിയ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും രാജ്യം ആശങ്കയിലാണ്. ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നതോടൊപ്പം പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് ഓസ്‌ട്രേലിയന്‍ ഭരണകൂടം സൂചന നല്‍കി. തുര്‍ക്കിയില്‍ തദ്ദേശീയമായി നിര്‍മിച്ച ടര്‍കോവാകിന് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി. ഈ വര്‍ഷമാണ് തുര്‍ക്കി വാക്‌സിന്‍ ഗവേഷണം ആരംഭിച്ചത്. ലോകവ്യാപകമായി ടര്‍കോവാക് വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അറിയിച്ചിട്ടുണ്ട്. ചൈനയിലെ ഷിയാന്‍ നഗരത്തില്‍ ശക്തമായ ലോക്ക്ഡൗണ്‍ നടപടികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വീടുകളില്‍നിന്ന് പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഫെബ്രുവരിയില്‍ വിന്റര്‍ ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കാനിരിക്കെ ഒമിക്രോണിന്റെ കടവന്നുവരവ് ചൈനയെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. പോളണ്ടില്‍ കോവിഡ് മരണങ്ങള്‍ ഉയരുകയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം 775 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മഹാമാരി പടര്‍ന്നുതുടങ്ങിയ ശേഷം ഇത്രയേറെ പേര്‍ മരിക്കുന്നത് ആദ്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ അറുപത് വയസിന് മുകളിലുള്ളവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നാലാം ഡോസ് നല്‍കുമെന്ന് ഇസ്രാഈല്‍ പ്രഖ്യാപിച്ചു. ഇന്നലെ ബ്രിട്ടനില്‍ 14 പേര്‍ മരിക്കുകയും 129 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

യൂറോപ്പും യു.എസും ഭീതിയില്‍

വാഷിങ്ടണ്‍: ഒമിക്രോണ്‍ വകഭേദം കൊടുങ്കാറ്റായി പടര്‍ന്നേക്കുമെന്ന ആശങ്കയില്‍ അമേരിക്കയും യൂറോപ്യന്‍, ഏഷ്യന്‍ രാജ്യങ്ങളും പുതിയ നിയന്ത്രണങ്ങളിലേക്ക് നീങ്ങുന്നു. കോവിഡിന്റെ പുതിയ വകഭേദത്തെ നേരിടാന്‍ വാക്‌സിനെടുക്കണമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ രാജ്യത്തെ മുഴുവന്‍ ആളുകളോടും അഭ്യര്‍ത്ഥിച്ചു. അമേരിക്കയില്‍ കോവിഡ് ടെസ്റ്റുകള്‍ ഊര്‍ജിതമാക്കി. സൈനിക ഡോക്ടര്‍മാരെക്കൂടി കര്‍മരംഗത്തിറക്കി ആശുപത്രികളെ കൂടുതല്‍ ബലപ്പെടുത്താന്‍ ബൈഡന്‍ ഭരണകൂടം ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്.

ജപ്പാനിലെ യു.എസ് സൈനിക ക്യാമ്പില്‍ രോഗബാധിതരുടെ എണ്ണം 180 ആയിട്ടുണ്ട്. ജര്‍മനി, സ്‌കോട്‌ലന്‍ഡ്, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളെല്ലാം പൂര്‍ണ, ഭാഗിക ലോക്ക്ഡൗണ്ടുകളിലേക്ക് നീങ്ങുകയാണ്. പോര്‍ച്ചുഗലില്‍ ബാറുകളും നിശാക്ലബ്ബുകളും രാത്രി അടയ്ക്കാന്‍ ഉത്തരവുണ്ട്. ശനിയാഴ്ച മുതല്‍ രണ്ടാഴ്ച വീടുകളില്‍ ഇരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശം നല്‍കി.

ജര്‍മനിയില്‍ ആഘോഷ പരിപാടികളുടെ ഭാഗമായുള്ള സ്വകാര്യ ഒത്തുചേരലുകള്‍ പരമാവധി കുറയ്ക്കണമെന്ന് ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് നിര്‍ദേശിച്ചു. ബ്രിട്ടനില്‍ ക്രിസ്മസിന് മുമ്പ് പുതിയ വിലക്കുകള്‍ കൊണ്ടുവരില്ലെങ്കിലും സ്ഥിതിഗതികള്‍ പ്രയാസകരമായി മാറിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പതഞ്ജലിയുടെ 14 ഉത്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കി ഉത്തരാഗണ്ഡ്; ബാബ രാംദേവിനെതിരെ ക്രിമിനല്‍ പരാതിയും

പതഞ്ജലി ആയുര്‍വേദ ലിമിറ്റഡിന്റെ 14 ഉത്പന്നങ്ങളുടെ നിര്‍മാണ ലൈസന്‍സ് റദ്ദാക്കി ഉത്തരാഗണ്ഡ് സ്റ്റേറ്റ് ലൈസന്‍സിങ് അതോറിറ്റി(എസ്എല്‍എ).

Published

on

പതഞ്ജലി ആയുര്‍വേദ ലിമിറ്റഡിന്റെ 14 ഉത്പന്നങ്ങളുടെ നിര്‍മാണ ലൈസന്‍സ് റദ്ദാക്കി ഉത്തരാഗണ്ഡ് സ്റ്റേറ്റ് ലൈസന്‍സിങ് അതോറിറ്റി(എസ്എല്‍എ). തിങ്കളാഴ്ച സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സഹോദര സ്ഥാപനമായ ദിവ്യ ഫാര്‍മസിയുടെയും ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ട്. ഏപ്രില്‍ പത്തിന് ഉത്പന്നങ്ങള്‍ക്ക് നിയമവിരുദ്ധമായി പരസ്യം നല്‍കിയതില്‍ നടപടിയെടുക്കാത്തതില്‍ സുപ്രീം കോടതി അതോറിറ്റിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക് റൂള്‍സ് 1954ലെ റൂള്‍(1) പ്രകാരമാണ് ലൈസന്‍സ് റദ്ദാക്കിയത്.

പതഞ്ജലി ആയുര്‍വേദ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണ, സഹസ്ഥാപകന്‍ ബാബ രാംദേവ്, ദിവ്യ ഫാര്‍മസി എന്നിവര്‍ക്കെതിരെ 1954ലെ ഡ്രഗ്‌സ് ആന്‍ഡ് മാജിക് റെമഡീസ് നിയമപ്രകാരം ഹരിദ്വാര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്‍പാകെ ക്രിമിനല്‍ പരാതി നല്‍കിയിട്ടുണ്ടെന്നും എസ്എല്‍എ അറിയിച്ചു. സ്വസാരി ഗോള്‍ഡ്, സ്വസാരി വതി,ബ്രോങ്കോം, സ്വസാരി പ്രവാഹി തുടങ്ങീ പത്തോളം ഉത്പന്നങ്ങളുടെ നിര്‍മാണ ലൈസന്‍സാണ് റദ്ദാക്കിയത്. ഉത്പന്നങ്ങളുടെ നിര്‍മാണം അവസാനിപ്പിക്കണമെന്നും എസ്എല്‍എ നിര്‍ദേശിച്ചു. ഇതിനുപുറമെ ഉത്തരാഗണ്ഡിലെ എല്ലാ ആയുര്‍വേദ/യുനാനി മരുന്ന് നിര്‍മാണശാലകള്‍ക്കും കര്‍ശനമായ നിര്‍ദേശങ്ങളും എസ്എല്‍എ നല്‍കിയിട്ടുണ്ട്.

Continue Reading

kerala

മസാല ബോണ്ട് കേസ്: തോമസ് ഐസകിനെതിരെ ഇഡിയുടെ അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ

മസാല ബോണ്ടിലെ ഫെമ ലംഘനവുമായി ബന്ധപ്പെട്ട ഇടപാടുകളെ കുറിച്ചുള്ള വ്യക്തതക്ക് തോമസ് ഐസകിന്റെ വിശദീകരണം ആവശ്യമാണെന്ന് സിംഗിൾ ബെഞ്ച് നിരീക്ഷിച്ചിരുന്നു

Published

on

മസാല ബോണ്ട് കേസിൽ തോമസ് ഐസകിനെതിരായ ഇ ഡിയുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ഐസകിനെ തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവും ഇ ഡി സമൻസിനെതിരായ ഐസകിന്റെ ഹർജിയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അപ്പീൽ

മസാല ബോണ്ടിലെ ഫെമ ലംഘനവുമായി ബന്ധപ്പെട്ട ഇടപാടുകളെ കുറിച്ചുള്ള വ്യക്തതക്ക് തോമസ് ഐസകിന്റെ വിശദീകരണം ആവശ്യമാണെന്ന് സിംഗിൾ ബെഞ്ച് നിരീക്ഷിച്ചിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന നിർദേശം അനുചിതമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ ഡി അപ്പീൽ നൽകിയത്.

തെരഞ്ഞെടുപ്പിന് മുമ്പ് അപ്പീൽ പരിഗണിച്ച ഹൈക്കോടതി ഇതിൽ അടിയന്തര വാദം  കേൾക്കേണ്ട സാഹചര്യ എന്തെന്ന് ഇഡിയോട് ചോദിച്ചിരുന്നു. ഇഡിയുടെ നടപടി തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് തോമസ് ഐസക് വാദിച്ചു. എന്നാൽ തോമസ് ഐസകിനെ അറസ്റ്റ് ചെയ്യാൻ ഇപ്പോൾ തീരുമാനമില്ലെന്നും ഫെമ നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് അറിയാനാണ് അന്വേഷണമെന്നും ഇഡി വാദിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ; പവർകട്ട് വേണമെന്ന് കെ.എസ്.ഇ.ബി

11.31 കോടി യൂണിറ്റാണ് തിങ്കളാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം

Published

on

കൊച്ചി: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിലും വൈദ്യുതി നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി വീണ്ടും സർക്കാരിനെ സമീപിച്ചു. കുതിച്ചുയരുന്ന വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ ലോഡ് ഷെഡിങ് വേണമെന്നാണ് കെഎസ്ഇബിയുടെ പക്ഷം.

കഴിഞ്ഞ ദിവസങ്ങളില്‍ പലയിടത്തും വൈദ്യുതി തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ആളുകള്‍ കെ.എസ്.ഇ.ബി ഓഫീസിലെത്തി പ്രതിഷേധിച്ചിരുന്നു. ഓവര്‍ലോഡ് വരുന്നതിനാല്‍ ട്രാന്‍സ്‌ഫോമറുകള്‍ കത്തിപ്പോകുന്ന സ്ഥിതിയുമുണ്ട്. ഇതുവരെ 700ല്‍ കൂടുതല്‍ ട്രാന്‍സ്‌ഫോമറുകള്‍ തകരാറിലായെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്ക്. ഓവര്‍ലോഡ് വരുന്ന സാഹചര്യത്തില്‍ ട്രാന്‍സ്‌ഫോമറുകള്‍ ഓഫാക്കി ഇടുന്നത് മാത്രമാണ് പരിഹാരമെന്നാണ് കെ.എസ്.ഇ.ബി അധികൃതര്‍ പറയുന്നത്.

11.31 കോടി യൂണിറ്റാണ് തിങ്കളാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം.  കെഎസ്ഇബിയുടെ ആവശ്യത്തോട് വൈദ്യുതി വകുപ്പു മന്ത്രി ഇതുവരെ മറുപടി നൽകിയിട്ടില്ല. എന്നാൽ നിയന്ത്രണം കൊണ്ടുവ‌ന്നില്ലെങ്കിൽ വലിയ പ്രതിസന്ധിയുണ്ടാകുമെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. വൻതുക നൽകി പുറത്തുനിന്ന് വൈദ്യുതി എത്തിച്ചിട്ടും പീക്ക് സമയത്തെ ആവശ്യത്തിനുള്ള വൈദ്യുതി ലഭിച്ചിട്ടില്ല.

Continue Reading

Trending