gulf
വന്ദേഭാരതിൽ എട്ട് ലക്ഷം പേർ നാടണഞ്ഞു;ഇക്കൊല്ലത്തെ ഹജ്ജ് അനുമതി തീരുമാനമായില്ല – അംബാസഡർ
മുൻവർഷങ്ങളെ പോലെ കോവിഡ് സാഹചര്യം വിലയിരുത്തിയാകും ഹജ്ജ് കാര്യത്തിലുള്ള അന്തിമ തീരുമാനം സഊദി വ്യക്തമാക്കുക. വിദേശ തീർത്ഥാടകർക്ക് അനുമതി ലഭിക്കുന്ന പക്ഷം ഇന്ത്യൻ തീർത്ഥാടകർക്ക് അർഹമായ വിഹിതം ലഭ്യമാക്കാൻ ഇന്ത്യൻ എംബസ്സി ശ്രമം തുടരുന്നുണ്ട്.
അഷ്‌റഫ് വേങ്ങാട്ട്
റിയാദ്: ഇക്കൊല്ലത്തെ ഹജ്ജ് തീർത്ഥാടനത്തെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ്. ഇക്കൊല്ലം അന്താരാഷ്‌ട്ര തീർത്ഥാടകർക്ക് അവസരമുണ്ടാകുമെന്ന പ്രതീക്ഷയാണുളളതെന്നും ഇന്ത്യയിൽ നിന്നുള്ള അപേക്ഷകർക്ക് മതിയായ പ്രാതിനിധ്യം ലഭിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. മുൻവർഷങ്ങളെ പോലെ കോവിഡ് സാഹചര്യം വിലയിരുത്തിയാകും ഹജ്ജ് കാര്യത്തിലുള്ള അന്തിമ തീരുമാനം സഊദി വ്യക്തമാക്കുക. വിദേശ തീർത്ഥാടകർക്ക് അനുമതി ലഭിക്കുന്ന പക്ഷം ഇന്ത്യൻ തീർത്ഥാടകർക്ക് അർഹമായ വിഹിതം ലഭ്യമാക്കാൻ ഇന്ത്യൻ എംബസ്സി ശ്രമം തുടരുന്നുണ്ട്. കോവിഡ് പ്രതിസന്ധിയിലായ കഴിഞ്ഞ ഒന്നര വർഷത്തിനിടെ വന്ദേ ഭാരത് മിഷന്റെ ഭാഗമായി സഊദിയിൽ നിന്ന് എട്ട് ലക്ഷം ഇന്ത്യക്കാരെ മടക്കി അയച്ചതായും അദ്ദേഹം വെളിപ്പെടുത്തി .
ഇന്ത്യയും സഊദിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഊഷ്മളമാണെന്നും 2014 മുതൽ വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും ചരിത്രപരമായ ദൗത്യങ്ങളാണ് നിർവഹിച്ചു വരുന്നതെന്നും അംബാസഡർ വ്യക്തമാക്കി. 23 ലക്ഷത്തോളം വരുന്ന ഇന്ത്യക്കാർക്ക് രാജ്യത്ത് അനുകൂലമായ തൊഴിൽ സാഹചര്യം സൃഷ്ടിക്കുന്നതിൽ സഊദി ഭരണകൂടം ജാഗ്രത പാലിക്കുന്നു. ഇക്കഴിഞ്ഞ വർഷം വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും സംഭാഷണവും സംബന്ധിച്ച് അംബാസഡർ വിശദീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക നിക്ഷേപം സംബന്ധിച്ച് ഇന്ത്യൻ വ്യവസായ മന്ത്രിയും സഊദി ഊർജ്ജ വകുപ്പ് മന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച്ച 2022 ആദ്യ ക്വാർട്ടറിൽ നടക്കും. സൈനിക രംഗത്തും ആയുധ സംഭരണത്തിന്റെ കാര്യത്തിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും കരാറും ചർച്ചയിലാണ്. സൈബർ സുരക്ഷയിലും തീവ്രവാദ വിരുദ്ധ നീക്കങ്ങളിലും ഇരു രാജ്യങ്ങളും തമ്മിൽ കൈകോർക്കും . പ്രതിരോധ രംഗത്തും ഇരു രാജ്യങ്ങളും നിർണ്ണായക പങ്കാളികളാണ്. ഈ മേഖലയിൽ നിരവധി സുപ്രധാന ദൗത്യങ്ങളാണ് ഈ വർഷം നടപ്പാക്കിയത്.
വാണിജ്യ രംഗത്ത് ചൈന കഴിഞ്ഞാൽ സഊദിയുടെ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് ഇന്ത്യ. എന്നാൽ ഇന്ത്യയിൽ ഈ രംഗത്തെ നാലാം സ്ഥാനക്കാരാണ് സഊദി അറേബ്യ . കോവിഡ് പ്രതിസന്ധിക്കിടയിലും ഇക്കൊല്ലത്തെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം റെക്കോർഡ് നേട്ടം കൈവരിക്കും. ഇറാഖ് കഴിഞ്ഞാൽ ഇന്ത്യയുടെ രണ്ടാമത്തെ എണ്ണ ദാതാവ് സഊദിയാണ്. സാസ്കാരിക, വിനോദ രംഗത്തും യോഗയിലും ഇരു രാജ്യങ്ങളും ചരിത്രപരമായ ദൗത്യങ്ങളാണ് നിർവഹിച്ചത്. ടൂറിസം മേഖലയിൽ ഇന്ത്യയിൽ മൂന്ന് ഓഫീസുകളാണ് സഊദി ആരംഭിച്ചത്. ഡൽഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലാണ് ഇന്ത്യൻ വിപണി തേടിയുള്ള സഊദി ടൂറിസത്തിന്റെ കാര്യാലയങ്ങളുള്ളത്. വിദ്യാഭ്യാസ മേഖലയിൽ പ്രീമിയർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ ശാഖകൾ രാജ്യത്ത് സ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ പുരോഗതിയിലാണ്. പ്ലസ്‌ടു തലം വരെയുള്ള ക്ളാസുകളിൽ എഴുപതിനായിരം ഇന്ത്യൻ വിദ്യാർത്ഥികൾ സഊദിയിൽ പഠിക്കുന്നുണ്ട്. സഊദി യൂണിവേഴ്‌സിറ്റികളിൽ 250 വിദ്യാർത്ഥികളും 460 ഇന്ത്യൻ അധ്യാപകരുമുണ്ട്.
കോൺസുലാർ സേവനങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൂർത്തിയാക്കി. വിവിധ കേസുകളിൽ അകപ്പെട്ട് സഊദിയിലെ ജയിലുകളിൽ 1323 പേരാണുളളത്. ഇവരിൽ 719 പേർ റിയാദിലും 604 പേർ ജിദ്ദയിലുമാണ്. 2021 ൽ മരണമടഞ്ഞ ഇന്ത്യക്കാരുടെ എണ്ണം 2205 ആണ്. 781 മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുപോയി. അഞ്ച് കേസുകളിൽ നഷ്ടപരിഹാരമായി 19 ദശലക്ഷം രൂപ വാങ്ങി നൽകി. നാടുകടത്തൽ കേന്ദ്രങ്ങളിൽ (തർഹീൽ) നിന്ന് 12842 പേരെ ഇന്ത്യയിലെത്തിച്ചു. ഇവരെ കൊണ്ടുപോകാനായി 49 പ്രത്യേക വിമാനങ്ങളും ഏർപ്പെടുത്തിയതായി അംബാസഡർ അറിയിച്ചു.
gulf
മൻസൂർ പള്ളൂരിന്റെ അറബിയുടെ അമ്മ പ്രകാശനം ചെയ്തു
കേരളവുമായി ദീർഘകാല ബന്ധം പുലർത്തുന്ന സൗദി അറേബ്യയിലെ പൗരപ്രമുഖനായ മുഹമ്മദ് ബിൻ ഹമീം, ദുബായിൽ ആതുര ശുശ്രൂഷയും ജീവകാരുണ്യ പ്രവർത്തനങ്ങളും കൊണ്ട് ശ്രദ്ധേയനായ ഡോ. അസ്ലം സലീം നു പുസ്തകം കൈമാറികൊണ്ടാണ് പ്രകാശനം നിർവഹിച്ചത്.
ഷാർജ:പ്രശസ്ത കോളമിസ്റ്റും വിദേശ കാര്യ വിദഗ്ദ്ധനും സിനിമ നിർമ്മാതാവും എഴുത്തുകാരനുമായ മൻസൂർ പള്ളൂരിന്റെ ആദ്യ നോവൽ ‘അറബിയുടെ അമ്മ’ ഷാർജയിൽ നടന്ന അന്താരാഷ്ട്ര പുസ്തകമേളയുടെ സമാപനദിവസത്തിൽ പ്രകാശനം ചെയ്തു. കേരളവുമായി ദീർഘകാല ബന്ധം പുലർത്തുന്ന സൗദി അറേബ്യയിലെ പൗരപ്രമുഖനായ മുഹമ്മദ് ബിൻ ഹമീം, ദുബായിൽ ആതുര ശുശ്രൂഷയും ജീവകാരുണ്യ പ്രവർത്തനങ്ങളും കൊണ്ട് ശ്രദ്ധേയനായ ഡോ. അസ്ലം സലീം നു പുസ്തകം കൈമാറികൊണ്ടാണ് പ്രകാശനം നിർവഹിച്ചത്.
നിറഞ്ഞു കവിഞ്ഞ സദസ്സിനെ സാക്ഷി നിർത്തികൊണ്ടാണ്, കേരളവും അറബ് നാടും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ കഥ പറയുന്ന നോവൽ റിലീസ് ചെയ്തത്. തന്റെ കേരളവും മലയാളികളുമായുള്ള ബന്ധം അനുസ്മരിച്ച് കൊണ്ടാണ് മുഖ്യാതിഥിയായ സൗദി അറേബ്യയിലെ പൗരപ്രമുഖൻ മുഹമ്മദ് ബിൻ ഹമീം സംസാരിച്ചത്. പ്രസംഗത്തിൽ അദ്ദേഹം തന്റെ സുഹൃത്ത് കൂടിയായ യശ: ശരീരനായ അഡ്വ. സികെ മേനോനെയും കേരളത്തിന്റെ മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും അനുസ്മരിച്ചു.മാനവ സ്നേഹത്തിന്റെ ഓർമ്മകൾ കൂടി പങ്ക് വെക്കപ്പെട്ട പുസ്തക പ്രകാശന ചടങ്ങ് അത് കൊണ്ടുതന്നെ നോവലിലെ സ്നേഹത്തിന്റെ പരിമളം പരത്തുന്ന ചടങ്ങായി മാറി. മൻസൂർ പള്ളൂർ എഴുതിയ പ്രവചനാത്മക സ്വഭാവമുള്ള ഇരുപത്തൊന്നാം നൂറ്റാണ്ട് ആരുടേത് എന്ന പുസ്തകം നേരത്തെ ലോകം മുഴുവൻ ചർച്ച ചെയ്യപ്പെട്ടിരുന്നു.
, ഇന്ത്യയിലെ ആദ്യ ai സിനിമയുടെ നിർമ്മാതാവ് കൂടിയായ മൻസൂർ പള്ളൂരിന്റെ ആദ്യ നോവലാണ് അറബിയുടെ അമ്മ. അറബ് കുടുംബവുമായുള്ള ലക്ഷ്മിയെന്ന മലയാളിയുടെ സ്നേഹബന്ധവും മാതൃ സ്നേഹവും വൈകാരികമായി അവതരിപ്പിക്കുന്ന നോവലാണ് അറബിയുടെ അമ്മ. പേപ്പർ പബ്ലിക്കയാണ് പുസ്തകത്തിന്റെ പ്രസാധകർ. മൻസൂർ പള്ളൂരുമായുള്ള സൗഹൃദത്തിന്റെ കണ്ണികളായ യു എ യിലുള്ള നിരവധി പേരാണ് ചടങ്ങിൽ പങ്കെടുത്തത്.
ഒമാനിൽ നിന്നുള്ള സിദ്ധീഖ് ഹസ്സൻ, പുന്നക്കൻ മുഹമ്മദ് അലി, പ്രതാപൻ തായാട്ട്, അഡ്വ. ഹബീബ് ഖാൻ, പി. ആർ. പ്രകാശ്, അഡ്വ. ആർ. ഷഹന, അബ്ദു ശിവപുരം എന്നിവർ ആശംസകൾ അറിയിച്ചു. നാസർ ബേപ്പൂർ ചടങ്ങ് നിയന്ത്രിച്ചു
gulf
മദീനയിലെ ഉംറ തീര്‍ത്ഥാടകരുടെ ബസ് അപകടം: മരണം 45 ആയി
ബസിലുണ്ടായിരുന്ന 46 പേര്‍ ഒരാള്‍ഹൈദരാബാദ് സ്വദേശി 24 കാരന്‍ മുഹമ്മദ് അബ്ദുല്‍ ശുഐബ്മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
മദീനയ്ക്കടുക്കെ ഇന്ത്യന്‍ ഉംറ തീര്‍ത്ഥാടകര്‍ യാത്ര ചെയ്ത ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരണസംഖ്യ 45 ആയി ഉയര്‍ന്നു. ബസിലുണ്ടായിരുന്ന 46 പേര്‍ ഒരാള്‍ഹൈദരാബാദ് സ്വദേശി 24 കാരന്‍ മുഹമ്മദ് അബ്ദുല്‍ ശുഐബ്മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. അദ്ദേഹം ഇപ്പോള്‍ സൗദി ജര്‍മ്മന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
തെലങ്കാനയിലെ ഹൈദരാബാദില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് അധികവും അപകടത്തില്‍പ്പെട്ടത്. മക്കയില്‍ ഉംറ പൂര്‍ത്തിയാക്കിയ സംഘം മദീനയിലേക്ക് മടങ്ങുകയായിരുന്നപ്പോഴാണ് ഞായറാഴ്ച രാത്രി 11 മണിയോടെ (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മദീനയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ മുഫ്രിഹത്ത് പ്രദേശത്ത് അപകടം നടന്നത്.
നവംബര്‍ 9ന് ഹൈദരാബാദില്‍ നിന്ന് പുറപ്പെട്ട 54 അംഗ സംഘത്തില്‍ 46 പേര്‍ ബസില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ദുരന്തം. മരിച്ചവരില്‍ കുറഞ്ഞത് 16 പേര്‍ ഹൈദരാബാദിലെ മല്ലേപ്പള്ളി-ബസാര്‍ഘട്ട് മേഖലയില്‍ നിന്നുള്ളവരാണെന്ന് തെലങ്കാന ഐ.ടി മന്ത്രി ഡി. ശ്രീധര്‍ ബാബു വ്യക്തമാക്കി. മരിച്ചവരുടെ പേരുകളുടെ പട്ടിക സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്.
gulf
മദീനയില്‍ ഉംറ ബസ് ടാങ്കര്‍ കൂട്ടിയിടിച്ച് തീപിടിത്തം; കണ്‍ട്രോള്‍ റൂം തുറന്നു
സൗദി സമയം രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മക്കയില്‍ നിന്ന് പുറപ്പെട്ട ഉംറ ബസ് അപകടത്തില്‍പ്പെട്ടത്.
മക്ക: മദീനയില്‍ ഉംറ തീര്‍ഥാടക ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തി 42 ഇന്ത്യക്കാര്‍ ദാരുണമായി മരിച്ച സംഭവത്തെ തുടര്‍ന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിച്ചു. ഇത് 24 മണിക്കൂറും പ്രവര്‍ത്തിക്കുകയും സഹായങ്ങള്‍ക്കും വിവരങ്ങള്‍ക്കും താഴെ നല്‍കിയിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുകയും ചെയ്യാം:
സഹായ ഡെസ്‌ക് നമ്പറുകള്‍:
8002440003 (ടോള്‍ ഫ്രീ)
0122614093
0126614276
0556122301
സൗദി സമയം രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മക്കയില്‍ നിന്ന് പുറപ്പെട്ട ഉംറ ബസ് അപകടത്തില്‍പ്പെട്ടത്. ഹൈദരാബാദ് സ്വദേശികളായ 43 പേര്‍ ബസിലുണ്ടായിരുന്നു. ഇതില്‍ 20 സ്ത്രീകളും 11 കുട്ടികളും ഉള്‍പ്പെടെ 42 പേര്‍ മരിച്ചു. ഒരു പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. ഇയാളെ ആശുപത്രിയില്‍ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്.
മക്കയില്‍ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുമ്പോള്‍ ബദ്‌റും മദീനയും തമ്മിലുള്ള മുഫറഹാത്ത് എന്ന സ്ഥലത്താണ് അപകടം നടന്നത്. ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച ഉടന്‍ തന്നെ ബസിന് തീപിടിച്ച് തീര്‍ത്ഥാടകര്‍ക്ക് രക്ഷപ്പെടാനായില്ല.
ബസിലുണ്ടായിരുന്നവര്‍ മുഴുവനും ഹൈദരാബാദ് സ്വദേശികളാണെന്ന് ഉംറ കമ്പനി സ്ഥിരീകരിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
-
india3 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
News3 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala16 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala15 hours agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര്‍ നീക്കിയ നടപടി റദ്ദാക്കി
-
kerala12 hours agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala18 hours agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
kerala16 hours agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം

