Connect with us

Video Stories

സെക്രട്ടറിയേറ്റിനുള്ളിലെ സമര കാഹളം

Published

on

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്) നടപ്പാക്കാനുള്ള നീക്കത്തിനെതിരെ സെക്രട്ടറിയേറ്റ് ജീവനക്കാര്‍ സമര രംഗത്തിറങ്ങിയത് സര്‍ക്കാര്‍ ഗൗരവമായി കാണേണ്ടതുണ്ട്. സര്‍ക്കാര്‍ സേവനങ്ങളുടെ മുഖച്ഛായ മാറ്റാനുള്ള ധീരമായ നടപടിയായി അവതരിപ്പിക്കുന്നതാണെങ്കിലും ജീവനക്കാരുടെ അവകാശങ്ങളെ സംരക്ഷിക്കാനും ഭരണകൂടത്തിന് ബാധ്യതയുണ്ട്. സര്‍ക്കാറും ജീവനക്കാരും പരസ്പര വിശ്വാസത്തോടെ പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ ഫയലുകളില്‍ അടയിരുന്ന് കാലം കഴിക്കുന്ന പ്രക്രിയയില്‍ കാതലായ പരിവര്‍ത്തനം പ്രതീക്ഷിക്കേണ്ടതുള്ളൂ. സെക്രട്ടറിയേറ്റില്‍ സമരം തുടങ്ങിയ സാഹചര്യത്തില്‍ കേരള ഭരണ സര്‍വീസ് സംവിധാനം അവസരങ്ങളെയും സാധ്യതകളെയും ഹനിക്കുന്നതാണെന്ന ജീവനക്കാരുടെ പരാതിക്ക് പരിഹാരം കാണുകയാണ് സര്‍ക്കാറിനു മുമ്പിലുള്ള ശരിയായ മാര്‍ഗം. മറിച്ച്, സെക്രട്ടറിയേറ്റ് ജീവനക്കാരോട് സ്വേച്ഛാധിപത്യ നിലപാട് ആവര്‍ത്തിക്കുകയാണെങ്കില്‍ മുഖ്യമന്ത്രിക്ക് സമരത്തിന്റെ സങ്കീര്‍ണതയില്‍ മുന്നോട്ടുപോകുക അത്ര സുഖകരമാകില്ല. നിലവിലെ സെക്രട്ടറിയേറ്റ് ഭരണ സംവിധാനത്തിന്റെ രീതി പാടെ മാറ്റിയെഴുതണമെന്നു തന്നെയാണ് പൊതുസമൂഹം ആഗ്രഹിക്കുന്നത്. സര്‍ക്കാറുകള്‍ മാറി വന്നാലും സമര്‍ത്ഥരായ വകുപ്പ് മന്ത്രിമാര്‍ മേല്‍നോട്ടം വഹിച്ചാലും മാറ്റമില്ലാത്ത മനോഭാവമാണ് മിക്ക സര്‍ക്കാര്‍ ജീവനക്കാരുടേതും. പൊതുജനങ്ങളോട് പ്രതിബദ്ധതയില്ലാത്ത ചിലരുടെ പെരുമാറ്റങ്ങള്‍ കണ്ടാല്‍ ആ സമൂഹത്തോടു തന്നെ പുച്ഛമാണ് തോന്നുക. നീറുന്ന പ്രശ്‌നങ്ങളുമായി സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്കു മുമ്പില്‍ ഒന്നല്ല, പലതവണ ഓച്ഛാനിച്ചു നില്‍ക്കേണ്ട അനുഭവവും അംഗീകരിക്കാവതല്ല. പൗരന്റെ അവകാശങ്ങളേക്കാളുപരി ജീവനക്കാരന്റെ ഔദാര്യങ്ങളാണോ എന്നു തോന്നിപ്പോകും ചില ജീവനക്കാരുടെ ധാര്‍ഷ്ട്യം കണ്ടാല്‍. പണത്തിന്റെയും സ്വാധീനത്തിന്റെയും കനം നോക്കി ഫയലുകള്‍ പരിഗണിക്കുന്നവരെ എക്കാലവും വച്ചു പൊറുപ്പിക്കുന്നതും നന്നല്ല. എല്ലാ മേഖലകളിലും ബാധിച്ച ജീര്‍ണത സെക്രട്ടറിയേറ്റിനുള്ളില്‍ ചീഞ്ഞളിഞ്ഞു നില്‍ക്കുന്നുവെന്നു മാത്രം.
പ്രധാനമായും ഫയലുകളില്‍ തീര്‍പ്പുകല്‍പ്പിക്കുന്ന പ്രവര്‍ത്തനമാണ് സെക്രട്ടറിയേറ്റിലെ ഭരണ സംവിധാനം. എട്ടോളം തട്ടുകളിലായി നടക്കുന്ന പരിശോധനകള്‍ക്കും അതോടൊപ്പമുണ്ടാകുന്ന ‘ക്വറി’ (ചോദ്യം) കള്‍ക്കും അതിന്റെ ഉത്തരം കണ്ടെത്തലിനുമായി മാസങ്ങള്‍ തന്നെ വേണ്ടി വരും. കാലതാമസവും കാര്യശേഷിക്കുറവും കാരണം ഫലപ്രദമായ ഭരണ നിര്‍വഹണം നടക്കാതെ പോകുകയും പദ്ധതികള്‍ അനന്തമായി വൈകുകയും പതിവാകുകയാണ്. ഇത് സംസ്ഥാനത്തിന് താങ്ങാവുന്നതിനുമപ്പുറമുള്ള നഷ്ടമാണുണ്ടാക്കുന്നത്. മാത്രമല്ല, പൊതുജനാവകാശ നിഷേധത്തിന്റെ പച്ചയായ പ്രവര്‍ത്തന മണ്ഡലമായി സെക്രട്ടറിയേറ്റുകള്‍ പരുവപ്പെടുകയും ചെയ്യുന്നു. പൊതുജനങ്ങള്‍ക്കു നേരിട്ടു ബന്ധമില്ലാത്ത പ്രവര്‍ത്തന രീതിയായതിനാല്‍ പൊതുവെ ഇത് ആരും ശ്രദ്ധിക്കാതെ പോവുകയും അറിയുന്നവര്‍ എല്ലാം സഹിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നു. ഇതുകൊണ്ടാണ് ഭരണ സര്‍വീസില്‍ സമൂല മാറ്റം വേണമെന്ന ആവശ്യത്തോട് പൊതുവെ അനുകൂല പ്രതികരണങ്ങളുയര്‍ന്നുവരുന്നത്. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്) ഇത് ലക്ഷ്യമാക്കിയുള്ള പരിഷ്‌കാരമായാണ് വിഭാവനം ചെയ്യുന്നത്. സെക്രട്ടറിയേറ്റിലെ ഗസറ്റഡ് ഉദ്യോഗസ്ഥരെയും സെക്രട്ടറിയേറ്റിന് പുറത്തുള്ള ഗസറ്റഡ് ഉദ്യോഗസ്ഥരെയും പൊതു സിവില്‍ സര്‍വീസില്‍ ഉള്‍പ്പെടുത്തി സെക്രട്ടറിയേറ്റിലും പുറത്തും പ്രവര്‍ത്തന പരിചയം ലഭിക്കുന്ന രീതിയില്‍ സിവില്‍ സര്‍വീസ് രൂപീകരിക്കുകയാണ് ലക്ഷ്യം. യുവാക്കള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നതിലൂടെ സര്‍ക്കാര്‍ സര്‍വീസിന്റെ മുഖച്ഛായ മാറ്റിയെടുക്കാന്‍ കഴിയുമെന്നും കെ.എ.എസ് സ്വപ്‌നം കാണുന്നു.
മുമ്പ് പലതവണ നടപ്പാക്കാന്‍ ഉദ്ദേശിച്ച പരിഷ്‌കാരമാണ് പതിറ്റാണ്ടുകള്‍ക്കു ശേഷം സര്‍ക്കാര്‍ പൊടി തട്ടിയെടുക്കുന്നത്. സെക്രട്ടറിയേറ്റിലെ പൊതുഭരണം, ധനം എന്നിവ ഉള്‍പ്പെടെ മുപ്പത് വകുപ്പും സെക്രട്ടറിയേറ്റിനു പുറത്തുള്ള മിക്ക വകുപ്പുകളിലെയും സമാന തസ്തികകളും ഉള്‍പ്പെടുന്നതാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്. എന്നാല്‍ ഇടതു സര്‍ക്കാര്‍ ഈ വര്‍ഷം പുറപ്പെടുവിച്ച ഉത്തരവിലെ ചില അവ്യക്തതകളാണ് സര്‍ക്കാര്‍ ജീവനക്കാരെ ചൊടിപ്പിച്ചിരിക്കുന്നത്. ആകെ 100 തസ്തികകളുണ്ടെങ്കില്‍ അതില്‍ പത്തു തസ്തികകള്‍ മാത്രമാണ് കെ.എ.എസിന് ലഭിക്കുക എന്നുള്ളതാണ് സര്‍ക്കാര്‍ വാദം. പ്രസ്തുത 10 തസ്തികകളില്‍ 3.3 തസ്തികകളിലേക്ക് നേരിട്ട് നിയമനം നടത്തുന്നത് നിലവിലെ ജീവനക്കാരുടെ ഉദ്യോഗക്കയറ്റത്തെ ബാധിക്കുമെന്നാണ് ജീവനക്കാര്‍ പരാതിപ്പെടുന്നത്. ഇതു സംബന്ധിച്ച് പുറപ്പെടുവിക്കുന്ന ചട്ടത്തിന് വിധേയമായി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാമെന്ന് കെ.എ.എസില്‍ പറയുന്നുണ്ട്. എന്നാല്‍ ചട്ടം അനുസരിച്ചുള്ള പ്രായപരിധിക്ക് വിധേയമായി സര്‍വീസില്‍ നിന്ന് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കുന്നതിനും നിയമനം നേടുന്നതിനും തടസുണ്ടാകുന്നില്ലെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും ഇത് എത്രമാത്രം പ്രായോഗികമാവുമെന്നാണ് ജീവനക്കാരെ ആശങ്കപ്പെടുത്തുന്നത്.
ഇത്രയും തസ്തികകള്‍ സര്‍ക്കാര്‍ സര്‍വീസിലുള്ള ഒന്നാം ഗസറ്റഡ് ഉദ്യോഗസ്ഥരില്‍ നിന്ന് വകുപ്പുതല പരീക്ഷയിലൂടെ നികത്തുമെന്നു പറയുന്നുവെങ്കിലും ജീവനക്കാര്‍ സംതൃപ്തരല്ല എന്നതാണ് അവരെ സമരത്തിലേക്കു നയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമുള്ള സ്ഥിരം ജീവനക്കാരില്‍ നിന്ന് പി.എസ്.സി നടത്തുന്ന മത്സര പരീക്ഷ മുഖേന നിയമനം നടത്തുമെന്നും അതിനാല്‍ ഈ തസ്തികകള്‍കൂടി സര്‍ക്കാര്‍ ജീവനക്കാര്‍ക്കു തന്നെ ലഭിക്കുമെന്നും കെ.എ.എസില്‍ പറയുന്നുണ്ടെങ്കിലും നിലവില്‍ എത്രപേര്‍ക്ക് ഇത് ഗുണം ചെയ്യുമെന്നാണ് ജീവനക്കാരുടെ ചോദ്യം. ആകെയുള്ള 100 തസ്തികകളില്‍ 3.3 ശതമാനം മാത്രം സര്‍വീസിനു പുറത്തുള്ളവര്‍ക്ക് നിയമനം നല്‍കിയത് കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന ഗുണകരമായ ഉയര്‍ച്ചയുണ്ടാകുമോ എന്ന കാര്യം കൂടുതല്‍ പരിശോധനക്ക് വിധേയമാക്കേണ്ട വിഷയമാണ്. നിശ്ചിത കാലം സെക്രട്ടറിയേറ്റിനു പുറത്തു പ്രവര്‍ത്തിച്ചവര്‍ക്കു മാത്രമെ ഗസറ്റഡ് തസ്തികകളില്‍ സെക്രട്ടറിയേറ്റില്‍ നിയമനം നല്‍കുകയുള്ളൂവെന്ന് നിഷ്‌കര്‍ഷിച്ചാല്‍ മാത്രമെ കെ.എ.എസിന് ഉദ്ദേശിച്ച ലക്ഷ്യത്തിലെത്താനാകുയുള്ളൂ.
കാലാനുസൃതമായി സെക്രട്ടറിയേറ്റിന്റെയും സിവില്‍ സര്‍വീസിന്റെയും പ്രവര്‍ത്തനം പരിഷ്‌കരിക്കുന്നതിന് ആരും എതിരാവേണ്ടതില്ല. നല്ല ഭരണ നിര്‍വഹണത്തിന് ഇച്ഛാശക്തിയും കൂട്ടായ പ്രവര്‍ത്തനവും അത്യന്തം അനിവാര്യമായ കാലമാണിത്. കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിനിടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുണ്ടായ പുരോഗതി കണ്ടില്ലെന്നു നടിക്കാനാവില്ല. സര്‍ക്കാറും ജീവനക്കാരും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചതിന്റെ പരിണിത ഫലം എല്ലാവര്‍ക്കും പ്രാപ്യമാകുന്നത് ക്ഷേമ രാജ്യത്തിന്റെ അടയാളമാണ്. ജീവനക്കാരുടെ അവസരവും അവകാശവും നിഷേധിക്കാത്ത തരത്തില്‍ ഭരണ സര്‍വീസ് പരിഷ്‌കരിക്കുന്നതിനുള്ള പ്രായോഗിക മാര്‍ഗങ്ങളാണ് സര്‍ക്കാര്‍ തേടേണ്ടത്. കൊമ്പുകുലുക്കി വമ്പുകാണിച്ചാല്‍ ജീവനക്കാരെ അടക്കിഭരിക്കാനാവുമോ എന്ന് മുഖ്യമന്ത്രി ആത്മവിചിന്തനം നടത്തുന്നത് നന്ന്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍

കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

Published

on

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.

പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്‌മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.

അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.

നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ല.

Continue Reading

india

ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Published

on

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്‍കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.

ഭക്ഷ്യ ഉല്‍പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.

2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.

കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന്‍ 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.

‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.

ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.

Continue Reading

Video Stories

എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

Published

on

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. ജോലി കഴിഞ്ഞു മടങ്ങവെ വൈകീട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട തലയില്‍ വീണ് യുവതിക്ക് ദാരൂണാന്ത്യം. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യാ ശ്യാംമോനാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട യുവതിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.

തുടര്‍ന്ന് ആര്യയെ നാട്ടുക്കാര്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പില്‍ പോയിരുന്നത്. എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്ന് പേരാണ് മരണപ്പെട്ടത്.

എറണാകുളത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്. കണ്ണമാലി, നായരമ്പലം എന്നീ ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.

Continue Reading

Trending