Connect with us

Video Stories

സെക്രട്ടറിയേറ്റിനുള്ളിലെ സമര കാഹളം

Published

on

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്) നടപ്പാക്കാനുള്ള നീക്കത്തിനെതിരെ സെക്രട്ടറിയേറ്റ് ജീവനക്കാര്‍ സമര രംഗത്തിറങ്ങിയത് സര്‍ക്കാര്‍ ഗൗരവമായി കാണേണ്ടതുണ്ട്. സര്‍ക്കാര്‍ സേവനങ്ങളുടെ മുഖച്ഛായ മാറ്റാനുള്ള ധീരമായ നടപടിയായി അവതരിപ്പിക്കുന്നതാണെങ്കിലും ജീവനക്കാരുടെ അവകാശങ്ങളെ സംരക്ഷിക്കാനും ഭരണകൂടത്തിന് ബാധ്യതയുണ്ട്. സര്‍ക്കാറും ജീവനക്കാരും പരസ്പര വിശ്വാസത്തോടെ പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ ഫയലുകളില്‍ അടയിരുന്ന് കാലം കഴിക്കുന്ന പ്രക്രിയയില്‍ കാതലായ പരിവര്‍ത്തനം പ്രതീക്ഷിക്കേണ്ടതുള്ളൂ. സെക്രട്ടറിയേറ്റില്‍ സമരം തുടങ്ങിയ സാഹചര്യത്തില്‍ കേരള ഭരണ സര്‍വീസ് സംവിധാനം അവസരങ്ങളെയും സാധ്യതകളെയും ഹനിക്കുന്നതാണെന്ന ജീവനക്കാരുടെ പരാതിക്ക് പരിഹാരം കാണുകയാണ് സര്‍ക്കാറിനു മുമ്പിലുള്ള ശരിയായ മാര്‍ഗം. മറിച്ച്, സെക്രട്ടറിയേറ്റ് ജീവനക്കാരോട് സ്വേച്ഛാധിപത്യ നിലപാട് ആവര്‍ത്തിക്കുകയാണെങ്കില്‍ മുഖ്യമന്ത്രിക്ക് സമരത്തിന്റെ സങ്കീര്‍ണതയില്‍ മുന്നോട്ടുപോകുക അത്ര സുഖകരമാകില്ല. നിലവിലെ സെക്രട്ടറിയേറ്റ് ഭരണ സംവിധാനത്തിന്റെ രീതി പാടെ മാറ്റിയെഴുതണമെന്നു തന്നെയാണ് പൊതുസമൂഹം ആഗ്രഹിക്കുന്നത്. സര്‍ക്കാറുകള്‍ മാറി വന്നാലും സമര്‍ത്ഥരായ വകുപ്പ് മന്ത്രിമാര്‍ മേല്‍നോട്ടം വഹിച്ചാലും മാറ്റമില്ലാത്ത മനോഭാവമാണ് മിക്ക സര്‍ക്കാര്‍ ജീവനക്കാരുടേതും. പൊതുജനങ്ങളോട് പ്രതിബദ്ധതയില്ലാത്ത ചിലരുടെ പെരുമാറ്റങ്ങള്‍ കണ്ടാല്‍ ആ സമൂഹത്തോടു തന്നെ പുച്ഛമാണ് തോന്നുക. നീറുന്ന പ്രശ്‌നങ്ങളുമായി സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്കു മുമ്പില്‍ ഒന്നല്ല, പലതവണ ഓച്ഛാനിച്ചു നില്‍ക്കേണ്ട അനുഭവവും അംഗീകരിക്കാവതല്ല. പൗരന്റെ അവകാശങ്ങളേക്കാളുപരി ജീവനക്കാരന്റെ ഔദാര്യങ്ങളാണോ എന്നു തോന്നിപ്പോകും ചില ജീവനക്കാരുടെ ധാര്‍ഷ്ട്യം കണ്ടാല്‍. പണത്തിന്റെയും സ്വാധീനത്തിന്റെയും കനം നോക്കി ഫയലുകള്‍ പരിഗണിക്കുന്നവരെ എക്കാലവും വച്ചു പൊറുപ്പിക്കുന്നതും നന്നല്ല. എല്ലാ മേഖലകളിലും ബാധിച്ച ജീര്‍ണത സെക്രട്ടറിയേറ്റിനുള്ളില്‍ ചീഞ്ഞളിഞ്ഞു നില്‍ക്കുന്നുവെന്നു മാത്രം.
പ്രധാനമായും ഫയലുകളില്‍ തീര്‍പ്പുകല്‍പ്പിക്കുന്ന പ്രവര്‍ത്തനമാണ് സെക്രട്ടറിയേറ്റിലെ ഭരണ സംവിധാനം. എട്ടോളം തട്ടുകളിലായി നടക്കുന്ന പരിശോധനകള്‍ക്കും അതോടൊപ്പമുണ്ടാകുന്ന ‘ക്വറി’ (ചോദ്യം) കള്‍ക്കും അതിന്റെ ഉത്തരം കണ്ടെത്തലിനുമായി മാസങ്ങള്‍ തന്നെ വേണ്ടി വരും. കാലതാമസവും കാര്യശേഷിക്കുറവും കാരണം ഫലപ്രദമായ ഭരണ നിര്‍വഹണം നടക്കാതെ പോകുകയും പദ്ധതികള്‍ അനന്തമായി വൈകുകയും പതിവാകുകയാണ്. ഇത് സംസ്ഥാനത്തിന് താങ്ങാവുന്നതിനുമപ്പുറമുള്ള നഷ്ടമാണുണ്ടാക്കുന്നത്. മാത്രമല്ല, പൊതുജനാവകാശ നിഷേധത്തിന്റെ പച്ചയായ പ്രവര്‍ത്തന മണ്ഡലമായി സെക്രട്ടറിയേറ്റുകള്‍ പരുവപ്പെടുകയും ചെയ്യുന്നു. പൊതുജനങ്ങള്‍ക്കു നേരിട്ടു ബന്ധമില്ലാത്ത പ്രവര്‍ത്തന രീതിയായതിനാല്‍ പൊതുവെ ഇത് ആരും ശ്രദ്ധിക്കാതെ പോവുകയും അറിയുന്നവര്‍ എല്ലാം സഹിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നു. ഇതുകൊണ്ടാണ് ഭരണ സര്‍വീസില്‍ സമൂല മാറ്റം വേണമെന്ന ആവശ്യത്തോട് പൊതുവെ അനുകൂല പ്രതികരണങ്ങളുയര്‍ന്നുവരുന്നത്. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്) ഇത് ലക്ഷ്യമാക്കിയുള്ള പരിഷ്‌കാരമായാണ് വിഭാവനം ചെയ്യുന്നത്. സെക്രട്ടറിയേറ്റിലെ ഗസറ്റഡ് ഉദ്യോഗസ്ഥരെയും സെക്രട്ടറിയേറ്റിന് പുറത്തുള്ള ഗസറ്റഡ് ഉദ്യോഗസ്ഥരെയും പൊതു സിവില്‍ സര്‍വീസില്‍ ഉള്‍പ്പെടുത്തി സെക്രട്ടറിയേറ്റിലും പുറത്തും പ്രവര്‍ത്തന പരിചയം ലഭിക്കുന്ന രീതിയില്‍ സിവില്‍ സര്‍വീസ് രൂപീകരിക്കുകയാണ് ലക്ഷ്യം. യുവാക്കള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നതിലൂടെ സര്‍ക്കാര്‍ സര്‍വീസിന്റെ മുഖച്ഛായ മാറ്റിയെടുക്കാന്‍ കഴിയുമെന്നും കെ.എ.എസ് സ്വപ്‌നം കാണുന്നു.
മുമ്പ് പലതവണ നടപ്പാക്കാന്‍ ഉദ്ദേശിച്ച പരിഷ്‌കാരമാണ് പതിറ്റാണ്ടുകള്‍ക്കു ശേഷം സര്‍ക്കാര്‍ പൊടി തട്ടിയെടുക്കുന്നത്. സെക്രട്ടറിയേറ്റിലെ പൊതുഭരണം, ധനം എന്നിവ ഉള്‍പ്പെടെ മുപ്പത് വകുപ്പും സെക്രട്ടറിയേറ്റിനു പുറത്തുള്ള മിക്ക വകുപ്പുകളിലെയും സമാന തസ്തികകളും ഉള്‍പ്പെടുന്നതാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്. എന്നാല്‍ ഇടതു സര്‍ക്കാര്‍ ഈ വര്‍ഷം പുറപ്പെടുവിച്ച ഉത്തരവിലെ ചില അവ്യക്തതകളാണ് സര്‍ക്കാര്‍ ജീവനക്കാരെ ചൊടിപ്പിച്ചിരിക്കുന്നത്. ആകെ 100 തസ്തികകളുണ്ടെങ്കില്‍ അതില്‍ പത്തു തസ്തികകള്‍ മാത്രമാണ് കെ.എ.എസിന് ലഭിക്കുക എന്നുള്ളതാണ് സര്‍ക്കാര്‍ വാദം. പ്രസ്തുത 10 തസ്തികകളില്‍ 3.3 തസ്തികകളിലേക്ക് നേരിട്ട് നിയമനം നടത്തുന്നത് നിലവിലെ ജീവനക്കാരുടെ ഉദ്യോഗക്കയറ്റത്തെ ബാധിക്കുമെന്നാണ് ജീവനക്കാര്‍ പരാതിപ്പെടുന്നത്. ഇതു സംബന്ധിച്ച് പുറപ്പെടുവിക്കുന്ന ചട്ടത്തിന് വിധേയമായി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാമെന്ന് കെ.എ.എസില്‍ പറയുന്നുണ്ട്. എന്നാല്‍ ചട്ടം അനുസരിച്ചുള്ള പ്രായപരിധിക്ക് വിധേയമായി സര്‍വീസില്‍ നിന്ന് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കുന്നതിനും നിയമനം നേടുന്നതിനും തടസുണ്ടാകുന്നില്ലെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും ഇത് എത്രമാത്രം പ്രായോഗികമാവുമെന്നാണ് ജീവനക്കാരെ ആശങ്കപ്പെടുത്തുന്നത്.
ഇത്രയും തസ്തികകള്‍ സര്‍ക്കാര്‍ സര്‍വീസിലുള്ള ഒന്നാം ഗസറ്റഡ് ഉദ്യോഗസ്ഥരില്‍ നിന്ന് വകുപ്പുതല പരീക്ഷയിലൂടെ നികത്തുമെന്നു പറയുന്നുവെങ്കിലും ജീവനക്കാര്‍ സംതൃപ്തരല്ല എന്നതാണ് അവരെ സമരത്തിലേക്കു നയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമുള്ള സ്ഥിരം ജീവനക്കാരില്‍ നിന്ന് പി.എസ്.സി നടത്തുന്ന മത്സര പരീക്ഷ മുഖേന നിയമനം നടത്തുമെന്നും അതിനാല്‍ ഈ തസ്തികകള്‍കൂടി സര്‍ക്കാര്‍ ജീവനക്കാര്‍ക്കു തന്നെ ലഭിക്കുമെന്നും കെ.എ.എസില്‍ പറയുന്നുണ്ടെങ്കിലും നിലവില്‍ എത്രപേര്‍ക്ക് ഇത് ഗുണം ചെയ്യുമെന്നാണ് ജീവനക്കാരുടെ ചോദ്യം. ആകെയുള്ള 100 തസ്തികകളില്‍ 3.3 ശതമാനം മാത്രം സര്‍വീസിനു പുറത്തുള്ളവര്‍ക്ക് നിയമനം നല്‍കിയത് കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന ഗുണകരമായ ഉയര്‍ച്ചയുണ്ടാകുമോ എന്ന കാര്യം കൂടുതല്‍ പരിശോധനക്ക് വിധേയമാക്കേണ്ട വിഷയമാണ്. നിശ്ചിത കാലം സെക്രട്ടറിയേറ്റിനു പുറത്തു പ്രവര്‍ത്തിച്ചവര്‍ക്കു മാത്രമെ ഗസറ്റഡ് തസ്തികകളില്‍ സെക്രട്ടറിയേറ്റില്‍ നിയമനം നല്‍കുകയുള്ളൂവെന്ന് നിഷ്‌കര്‍ഷിച്ചാല്‍ മാത്രമെ കെ.എ.എസിന് ഉദ്ദേശിച്ച ലക്ഷ്യത്തിലെത്താനാകുയുള്ളൂ.
കാലാനുസൃതമായി സെക്രട്ടറിയേറ്റിന്റെയും സിവില്‍ സര്‍വീസിന്റെയും പ്രവര്‍ത്തനം പരിഷ്‌കരിക്കുന്നതിന് ആരും എതിരാവേണ്ടതില്ല. നല്ല ഭരണ നിര്‍വഹണത്തിന് ഇച്ഛാശക്തിയും കൂട്ടായ പ്രവര്‍ത്തനവും അത്യന്തം അനിവാര്യമായ കാലമാണിത്. കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിനിടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുണ്ടായ പുരോഗതി കണ്ടില്ലെന്നു നടിക്കാനാവില്ല. സര്‍ക്കാറും ജീവനക്കാരും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചതിന്റെ പരിണിത ഫലം എല്ലാവര്‍ക്കും പ്രാപ്യമാകുന്നത് ക്ഷേമ രാജ്യത്തിന്റെ അടയാളമാണ്. ജീവനക്കാരുടെ അവസരവും അവകാശവും നിഷേധിക്കാത്ത തരത്തില്‍ ഭരണ സര്‍വീസ് പരിഷ്‌കരിക്കുന്നതിനുള്ള പ്രായോഗിക മാര്‍ഗങ്ങളാണ് സര്‍ക്കാര്‍ തേടേണ്ടത്. കൊമ്പുകുലുക്കി വമ്പുകാണിച്ചാല്‍ ജീവനക്കാരെ അടക്കിഭരിക്കാനാവുമോ എന്ന് മുഖ്യമന്ത്രി ആത്മവിചിന്തനം നടത്തുന്നത് നന്ന്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending