Connect with us

kerala

തൊഴില്‍ മേഖലയില്‍ അപകടം; നഷ്ടപരിഹാരത്തിന് മാര്‍ഗനിര്‍ദേശം പുറത്തിറക്കി ഹൈക്കോടതി

Published

on

കൊച്ചി: തൊഴില്‍ മേഖലയില്‍ അപകടത്തിനിരയാവുന്നവര്‍ക്കു നഷ്ടപരിഹാരം നല്‍കുന്നതിന് ഹൈക്കോടതി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. അപകടത്തിനിരയാവുന്നവരോ അവരുടെ ആശ്രിതരോ തൊഴിലാളി നഷ്ടപരിഹാര നിയമപ്രകാരം നല്‍കുന്ന അപേക്ഷകളില്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങളാണ് കോടതി പുറെടുവിച്ചത്.

കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ പഠന റിപോര്‍ട്ട് പരിഗണിച്ച് സ്വമേധയാ രജിസറ്റര്‍ ചെയ്ത കേസിലാണ് കോടതി വിവിധ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. തൊഴില്‍ മേഖലകളിലുണ്ടാവുന്ന അപകടത്തെ തുടര്‍ന്നു രജിസ്റ്റര്‍ ചെയ്യുന്ന എഫ്.ഐ.ആറിന്റെ പകര്‍പ്പുകള്‍ പോലിസ് ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് കൈമാറണം. ഇരകളില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ടു ലഭിക്കുന്ന അപേക്ഷകള്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി വര്‍ക്ക് മെന്‍ കോമ്പന്‍സേഷന്‍ കമ്മീഷണര്‍ക്ക് കൈമാറണം.

ഇരകളില്‍ നിന്നോ വിചാരണ കോടതിയില്‍ നിന്നോ ശുപാര്‍ശകള്‍ ലഭിച്ചാല്‍ കമ്മീഷണര്‍ക്ക് നിയമപ്രകാരം കൈമാറണമെന്നു കോടതി നിര്‍ദ്ദേശിച്ചു. ഇത്തരം ശുപാര്‍ശകളും എഫ്.ഐ.ആറും അപേക്ഷകളും സംസ്ഥാന,ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റികള്‍ വിലയിരുത്തി തൊഴിലിടങ്ങളില്‍ വെച്ചാണോ അപകടമുണ്ടായതെന്നും കണ്ടെത്തണം.

നഷ്ടപരിഹാരം അവകാശപ്പെടുന്ന അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനുവേണ്ടി അന്വേഷണത്തിന്റെ ഭാഗമായി കമ്മീഷണര്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റികളുടെ സഹായം തേടണം. തൊഴിലിടങ്ങളിലുണ്ടാവുന്ന അപകടത്തിലെ ഇരകളും ആശ്രിതരും നല്‍കുന്ന അപേക്ഷകളില്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി വേഗത്തില്‍ നടപടി സ്വീകരിക്കുന്നതിനു തയ്യാറാവണം. അപകടങ്ങള്‍ ഉണ്ടാവുമ്പോള്‍ എത്രയും പെട്ടെന്ന് എഫ്.ഐ.ആര്‍ രജിസറ്റര്‍ ചെയ്യണമെന്നും ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചുവെന്നു സംസ്ഥാന പോലിസ് മേധാവി മുഖേന സര്‍ക്കാര്‍ ഉറപ്പാക്കണം.

ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ ആവശ്യപ്പെടുന്ന രേഖകളുടെ പകര്‍പ്പുകള്‍ എത്രയും പെട്ടെന്നു കൈമാറുന്നതിനു അതാത് പൊലിസ് സ്‌റ്റേഷന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സര്‍ക്കാരിനുവേണ്ടി അഡീ. അഡ്വക്കറ്റ് ജനറല്‍ അശോക് എം ചെറിയാന്‍ ഹാജരായി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷിന് ജാമ്യം

വിചാരണക്കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്ന വ്യവസ്ഥയോടെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ജാമ്യം നല്‍കിയത്.

Published

on

ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി സുകാന്ത് സുരേഷിന് ജാമ്യം. വിചാരണക്കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്ന വ്യവസ്ഥയോടെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ജാമ്യം നല്‍കിയത്.

മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ സ്‌റ്റേഷന് സമീപം ഐബി ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മാനസികവും ശാരീരികവുമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന്റെ തെളിവുകള്‍ സുകാന്തിനെതിരെ പൊലീസ് കണ്ടെത്തിയിരുന്നു. യുവതി ആത്മഹത്യ ചെയ്ത ശേഷം രണ്ടുമാസത്തോളം ഒളിവിലായിരുന്ന സുകാന്ത് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതിനെ തുടര്‍ന്ന് പൊലീസില്‍ കീഴടങ്ങുകയായിരുന്നു. സുകാന്തിനെതിരെ ഫോണിലെ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ പൊലീസ് കണ്ടെത്തിയിരുന്നു.

പ്രതി സുകാന്ത് വിവാഹ വാഗ്ദാനം നല്‍കി ഐബി ഉദ്യോഗസ്ഥയെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നെന്നും സുകാന്ത് വിവാഹത്തില്‍ നിന്ന് പിന്മാറിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Continue Reading

kerala

വയനാട് ചീരാലില്‍ വീണ്ടും പുലിയിറങ്ങി

രണ്ടാഴ്ച്ചയ്ക്കു മുന്‍പ് ചീരാലിനടുത്ത് നമ്പ്യാര്‍കുന്നില്‍ മറ്റൊരു പുലി കൂട്ടില്‍ കുടുങ്ങിയിരുന്നു.

Published

on

വയനാട് സുല്‍ത്താന്‍ ബത്തേരി ചീരാലില്‍ വീണ്ടും പുലിയിറങ്ങി. കരിങ്കാളിക്കുന്ന് ഉന്നതിയിലെ നാരായണിയുടെ വളര്‍ത്തു നായയെ പുലി ആക്രമിച്ച് പകുതി ഭക്ഷിച്ച നിലയില്‍ വീടിനു സമീപത്തെ കൃഷിയിടത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഏറെ നാളായി ചീരാല്‍ മേഖലയില്‍ പുലിയുടെ ശല്യം രൂക്ഷമാണ്. രണ്ടാഴ്ച്ചയ്ക്കു മുന്‍പ് ചീരാലിനടുത്ത് നമ്പ്യാര്‍കുന്നില്‍ മറ്റൊരു പുലി കൂട്ടില്‍ കുടുങ്ങിയിരുന്നു.

Continue Reading

kerala

കൈക്കൂലിക്കേസ്; ഇ ഡി അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് മുന്‍കൂര്‍ ജാമ്യം

കേസില്‍ നേരിട്ട് പങ്കുള്ള മൂന്നു പേരെ നേരത്തെ ജാമ്യത്തില്‍ വിട്ടിരുന്നു.

Published

on

കൈക്കൂലിക്കേസില്‍ കുറ്റാരോപിതനായ ഇ ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിന് മുന്‍കൂര്‍ ജാമ്യം നല്‍കി ഹൈക്കോടതി സിംഗിള്‍ ബെഞ്ച്. കൊല്ലം സ്വദേശിയായ കശുവണ്ടി വ്യവസായി അനീഷ് വിജിലന്‍സില്‍ നല്‍കിയ പരാതിയിലാണ് ശേഖര്‍ കുമാറിന് ഒന്നാം പ്രതിയാക്കി കേസെടുത്തത്.

കേസില്‍ നേരിട്ട് പങ്കുള്ള മൂന്നു പേരെ നേരത്തെ ജാമ്യത്തില്‍ വിട്ടിരുന്നു. പരാതിക്കാരന്‍ തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് എന്നായിരുന്നു ജാമ്യാപേക്ഷയില്‍ ശേഖര്‍ കുമാര്‍ പറഞ്ഞത്. അന്വേഷണത്തോട് പൂര്‍ണ്ണമായി സഹകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശമുണ്ട്.

Continue Reading

Trending