Connect with us

kerala

തൊഴില്‍ മേഖലയില്‍ അപകടം; നഷ്ടപരിഹാരത്തിന് മാര്‍ഗനിര്‍ദേശം പുറത്തിറക്കി ഹൈക്കോടതി

Published

on

കൊച്ചി: തൊഴില്‍ മേഖലയില്‍ അപകടത്തിനിരയാവുന്നവര്‍ക്കു നഷ്ടപരിഹാരം നല്‍കുന്നതിന് ഹൈക്കോടതി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. അപകടത്തിനിരയാവുന്നവരോ അവരുടെ ആശ്രിതരോ തൊഴിലാളി നഷ്ടപരിഹാര നിയമപ്രകാരം നല്‍കുന്ന അപേക്ഷകളില്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങളാണ് കോടതി പുറെടുവിച്ചത്.

കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ പഠന റിപോര്‍ട്ട് പരിഗണിച്ച് സ്വമേധയാ രജിസറ്റര്‍ ചെയ്ത കേസിലാണ് കോടതി വിവിധ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. തൊഴില്‍ മേഖലകളിലുണ്ടാവുന്ന അപകടത്തെ തുടര്‍ന്നു രജിസ്റ്റര്‍ ചെയ്യുന്ന എഫ്.ഐ.ആറിന്റെ പകര്‍പ്പുകള്‍ പോലിസ് ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് കൈമാറണം. ഇരകളില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ടു ലഭിക്കുന്ന അപേക്ഷകള്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി വര്‍ക്ക് മെന്‍ കോമ്പന്‍സേഷന്‍ കമ്മീഷണര്‍ക്ക് കൈമാറണം.

ഇരകളില്‍ നിന്നോ വിചാരണ കോടതിയില്‍ നിന്നോ ശുപാര്‍ശകള്‍ ലഭിച്ചാല്‍ കമ്മീഷണര്‍ക്ക് നിയമപ്രകാരം കൈമാറണമെന്നു കോടതി നിര്‍ദ്ദേശിച്ചു. ഇത്തരം ശുപാര്‍ശകളും എഫ്.ഐ.ആറും അപേക്ഷകളും സംസ്ഥാന,ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റികള്‍ വിലയിരുത്തി തൊഴിലിടങ്ങളില്‍ വെച്ചാണോ അപകടമുണ്ടായതെന്നും കണ്ടെത്തണം.

നഷ്ടപരിഹാരം അവകാശപ്പെടുന്ന അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനുവേണ്ടി അന്വേഷണത്തിന്റെ ഭാഗമായി കമ്മീഷണര്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റികളുടെ സഹായം തേടണം. തൊഴിലിടങ്ങളിലുണ്ടാവുന്ന അപകടത്തിലെ ഇരകളും ആശ്രിതരും നല്‍കുന്ന അപേക്ഷകളില്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി വേഗത്തില്‍ നടപടി സ്വീകരിക്കുന്നതിനു തയ്യാറാവണം. അപകടങ്ങള്‍ ഉണ്ടാവുമ്പോള്‍ എത്രയും പെട്ടെന്ന് എഫ്.ഐ.ആര്‍ രജിസറ്റര്‍ ചെയ്യണമെന്നും ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചുവെന്നു സംസ്ഥാന പോലിസ് മേധാവി മുഖേന സര്‍ക്കാര്‍ ഉറപ്പാക്കണം.

ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ ആവശ്യപ്പെടുന്ന രേഖകളുടെ പകര്‍പ്പുകള്‍ എത്രയും പെട്ടെന്നു കൈമാറുന്നതിനു അതാത് പൊലിസ് സ്‌റ്റേഷന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സര്‍ക്കാരിനുവേണ്ടി അഡീ. അഡ്വക്കറ്റ് ജനറല്‍ അശോക് എം ചെറിയാന്‍ ഹാജരായി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 440 രൂപയുടെ ഇടിവ്

ഗ്രാമിന് 55 രൂപയുടെ കുറവാണ് ഉണ്ടായത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് വില 440 രൂപ കുറഞ്ഞ് 71,440 രൂപയായി ഇടിഞ്ഞു. ഗ്രാമിന് 55 രൂപയുടെ കുറവാണ് ഉണ്ടായത്. ഗ്രാമിന് 8930 രൂപയായാണ് വില കുറഞ്ഞത്.

ആഗോളവിപണിയിലും സ്വര്‍ണവില ഇടിയുന്നതാണ് ദൃശ്യമാകുന്നത്. യു.എസ്-ചൈന വ്യാപര യുദ്ധം അയയുന്നതാണ് സ്വര്‍ണവില കുറയാനുള്ള പ്രധാനകാരണം. വ്യാഴാഴ്ച സ്വര്‍ണവിലയില്‍ രണ്ട് ശതമാനം ഇടിവാണ് അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായത്. ഒരു മാസത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

സ്‌പോട്ട് ഗോള്‍ഡിന്റെ വില 3,277.17 ഡോളറായാണ് കുറഞ്ഞത്. മെയ് 29ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. തുടര്‍ച്ചയായി രണ്ടാമത്തെ ആഴ്ചയാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടാവുന്നത്. 2.8 ശതമാനം ഇടിവാണ് വിലയില്‍ ഉണ്ടായത്.

യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍നിരക്കും ഇടിഞ്ഞു. യു.എസും ചൈനയും തമ്മില്‍ അടുത്തയാഴ്ചയോടെ പുതിയ വ്യാപാര കരാര്‍ നിലവില്‍ വരുമെന്നാണ് സൂചന. ഇതിനൊപ്പം ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളുമായും യു.എസ് വ്യാപാര കരാറിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതും സ്വര്‍ണവിലയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്.

Continue Reading

kerala

മഴ കനക്കുന്നു; അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട്

ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യൊല്ലോ അലേര്‍ട്ട് ഉള്ളത്.

ഞായറാഴ്ച (29-06-2025) പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും നല്‍കിയിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറന്‍ രാജസ്ഥാന് മുകളില്‍ ചക്രവാത ചുഴി സ്ഥിതിചെയ്യുന്നതിന്റെ സ്വാധീന ഫലമായാണ് നിലവില്‍ സംസ്ഥാനത്ത് മഴ തുടരുന്നത്. നാളെയോടെ വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും പശ്ചിമ ബംഗാള്‍ ബംഗ്ലാദേശ് തീരത്തിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെടാനും അത് ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. കണ്ണൂര്‍ കാസര്‍കോട് ജില്ലയിലെ തീരദേശ മേഖലയില്‍ കടല്‍ക്ഷോഭ സാധ്യതയുണ്ടെന്നും തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Continue Reading

kerala

എറണാകുളത്ത് വിദ്യാര്‍ഥി മുങ്ങി മരിച്ചു

സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ കെവിൻ കുളത്തിൽ മുങ്ങി പോവുകയായിരുന്നു

Published

on

എറണാകുളം: എറണാകുളം കൂത്താട്ടുകുളത്ത് വിദ്യാർഥി മുങ്ങി മരിച്ചു. മൂവാറ്റുപുഴ എസ്എൻഡിപി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി കെവിൻ (16) ആണ് മരിച്ചത്.

ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ കെവിൻ കുളത്തിൽ മുങ്ങി പോവുകയായിരുന്നു. ഫയർഫോഴ്സ് എത്തി കെവിനെ കുളത്തിൽ നിന്ന് പുറത്തെടുത്ത് കൂത്താട്ടുകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Continue Reading

Trending