Connect with us

gulf

ആഘാതത്തില്‍ നിന്ന് ഇപ്പോഴും മോചിതനല്ല; കരിയര്‍ അവസാനിപ്പിച്ചാലോ എന്ന് പോലും ആലോചിച്ചുവെന്നും ഫിലിപ്പോ ഒസെല്ല

ഒരുവേള കരിയര്‍ അവസാനിപ്പിച്ചാലോ എന്ന് പോലും ആലോചിച്ചുവെന്നും ബ്രൈറ്റനിലെ സസക്സ് സര്‍വ്വകലാശാലാ കാമ്പസിലെ തന്റെ ഔദ്യോഗിക ഓഫീസില്‍ നിന്ന് ചന്ദ്രികയ്ക്ക് അനുവദിച്ച വെര്‍ച്വല്‍ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

Published

on

അശ്റഫ് തൂണേരി

ദോഹ: ഒരു കാരണവുമില്ലാതെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയക്കപ്പെട്ട താന്‍ ആ അപമാനത്തിന്റെ ആഘാതത്തില്‍ നിന്ന് ഇപ്പോഴും മോചിതനായിട്ടില്ലെന്ന് ലോക പ്രശസ്ത നരവംശ ശാസ്ത്രജ്ഞനും യു.കെയിലെ സസെക്സ് സര്‍വ്വകലാശാല പ്രഫസറുമായ ഫിലിപ്പോ ഒസെല്ല.

ഒരുവേള കരിയര്‍ അവസാനിപ്പിച്ചാലോ എന്ന് പോലും ആലോചിച്ചുവെന്നും ബ്രൈറ്റനിലെ സസക്സ് സര്‍വ്വകലാശാലാ കാമ്പസിലെ തന്റെ ഔദ്യോഗിക ഓഫീസില്‍ നിന്ന് ചന്ദ്രികയ്ക്ക് അനുവദിച്ച വെര്‍ച്വല്‍ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.വളരെ പരുഷമായി ഒരു കുറ്റവാളിയോടെന്ന പോലെയാണ് എന്നോട് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പെരുമാറിയത്. ദുബൈയിലേക്കുള്ള വിമാനത്തിലേക്ക് തിരികെ കൊണ്ടുപോകുന്നതിന് മുമ്പ് പെട്ടിയില്‍ നിന്ന് രക്തസമ്മര്‍ദ്ദത്തിനുള്ള ഗുളികയെടുക്കാന്‍ പോലും അനുവദിച്ചില്ല. തിരികെ പോകാനുള്ള വിമാനം അരമണിക്കൂര്‍ മാത്രം ശേഷിക്കേയാണ് ഉദ്യോഗസ്ഥരുടെ ഇത്തരം പെരുമാറ്റം. വര്‍ഷങ്ങളുടെ അധ്വാനത്തിലൂടെ സൃഷ്ടിച്ചെടുത്ത മേല്‍വിലാസം ഇല്ലാതാക്കാനാണ് ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. മാനസികമായി തകര്‍ന്ന അവസ്ഥ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. കേരളത്തിലെ ഇടതു-ഐക്യ മുന്നണികളിലെ നേതാക്കളും സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും ഗവേഷകരും നല്‍കുന്ന പിന്തുണയാണ് ഊര്‍ജ്ജം. നിരന്തരം ഇ-മെയിലിലൂടേയും ഫോണ്‍ മുഖേനയും നിരവധി പേര്‍ ഐക്യദാര്‍ഢ്യവുമായെത്തുന്നുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

ഒരു നരവംശശാസ്ത്രജ്ഞനെ സംബന്ധിച്ചിടത്തോളം ചാരവൃത്തി ആരോപിക്കപ്പെടുന്നതിനെക്കാള്‍ ഗുരുതരമായി മറ്റെന്താണുള്ളത്? ഇന്ത്യാ ഗവണ്‍മെന്റിന്റെ അംഗീകാരത്തോടെയാണ് ഇതേവരെ രാജ്യത്തിനകത്ത് എല്ലാ ഗവേഷണവും നടത്തിയിട്ടുള്ളത്. ഔദ്യോഗികവും എല്ലാവിധ തെളിവുകളുമുള്ള വിദേശ യാത്രകളാണ് തന്റേത്. ഗവേഷണത്തിനായി പാക്കിസ്ഥാനില്‍ പോവുകയെന്നതിന് മറ്റു അര്‍ത്ഥങ്ങള്‍ കല്‍പ്പിത കഥകളായി വരികയാണ്. ഇതേവരെ തന്നെ തിരിച്ചയച്ചതിന്റെ കാരണം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. മാത്രമല്ല പറയാനാവില്ലെന്നാണ് സൂചിപ്പിക്കുന്നത്. സുഹൃത്തുക്കള്‍ മുഖേന നടത്തിയ അന്വേഷണത്തിലാണ് പാക്കിസ്ഥാന്‍ ചാരവൃത്തി ആരോപിക്കപ്പെടുന്നുവെന്ന സംശയം ഉന്നയിക്കപ്പെട്ടത്.

കക്ഷി രാഷ്ട്രീയ താത്പര്യങ്ങള്‍ക്കതീതമായ അന്വേഷണങ്ങളും പഠനങ്ങളുമാണ് തന്റേത്. തികച്ചും അക്കാദമികമായി 30 വര്‍ഷത്തിലധികമായി ഇന്ത്യയില്‍ ഗവേഷണം നടത്തുന്നു. ശ്രീനാരായണ ഗുരുവിനെക്കുറിച്ചും ഈഴവ സമൂഹത്തെക്കുറിച്ചും ശബരിമലയെക്കുറിച്ചും പഠനം നടത്തിയിട്ടുണ്ട്. തൊണ്ണൂറുകളില്‍ കുട്ടനാട്ടില്‍ താമസിച്ചായിരുന്നു അത് നിര്‍വ്വഹിച്ചത്. 2002 മുതല്‍ 2004 വരെ കോഴിക്കോട് താമസിച്ചാണ് കോഴിക്കോട്ടെ മുസ്ലിം സമൂഹത്തിനിടയിലെ സാമൂഹിക പരിവര്‍ത്തനം വിശദമായി പഠിച്ചതെന്നും ഫിലിപ്പോ വിശദീകരിച്ചു.

കഴിഞ്ഞ വര്‍ഷം യുകെയിലേക്ക് മടങ്ങാന്‍ കേരളം വിട്ടപ്പോള്‍ എന്റെ പാസ്പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്ത രണ്ട് പാകിസ്ഥാന്‍ വിസകളെക്കുറിച്ച് എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ അനാവശ്യ ചോദ്യങ്ങളുന്നയിക്കുകയുണ്ടായി. കേരളത്തില്‍ വരുമ്പോഴും പോകുമ്പോഴും ഇതേ ചോദ്യങ്ങള്‍ കേട്ട് മടുത്ത ഞാന്‍ അക്കാദമിക് ആയ ഗവേഷണത്തിനായാണ് പാക്കിസ്ഥാനില്‍ പോയതെന്നും ഒരു സാധാരണ ഗവേഷക വിസയില്‍ ഇന്ത്യയിലേക്ക് വന്നതിനാല്‍ പാക്കിസ്ഥാനില്‍ ഞാന്‍ ചെയ്തതോ ചെയ്യാത്തതോ ഒന്നും നിങ്ങളുടെ കാര്യമല്ലെന്നും ഉദ്യോഗസ്ഥനോട് പറയേണ്ടി വന്നു. അത് ആ ഉദ്യോഗസ്ഥന്‍ എനിക്കെതിരെ ഉപയോഗിക്കുകയായിരുന്നുവെന്ന് വേണം അനുമാനിക്കാന്‍. മറ്റൊരു തരത്തില്‍ ആലോചിക്കുമ്പോള്‍ എന്നെ നാടുകടത്തിയത് നന്നായെന്ന് വിചാരിക്കുന്നു. അറസ്റ്റ് ചെയ്തില്ലല്ലോയെന്നാണ് ആശ്വസിക്കുന്നതെന്നും അനവധി കനപ്പെട്ട ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയായ ഫിലിപ്പോ വിശദീകരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

പ്ലസ് ടു പരീക്ഷയിലും ഗള്‍ഫിലെ കുട്ടികള്‍ മികവ് പുലര്‍ത്തി

568 പേരാണ് ഇത്തവണ ഗള്‍ഫില്‍നിന്നും പ്ലസ് ടു പരീക്ഷയെഴുതിയത്.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: എസ്എസ്എല്‍സി പരീക്ഷാ ഫലത്തില്‍ അഭിമാന വിജയം നേടിയ ഗള്‍ഫിലെ കുട്ടികള്‍ പ്ലസ്ടു പരീക്ഷയിലും മികവ് പുലര്‍ത്തി. 568 പേരാണ് ഇത്തവണ ഗള്‍ഫില്‍നിന്നും പ്ലസ് ടു പരീക്ഷയെഴുതിയത്. ഇതില്‍ 500 പേര്‍ വിജയിച്ചു. 81പേര്‍ ഫുള്‍ എ പ്ലസ് നേടി.

അബുദാബി മോഡല്‍ സ്‌കൂളില്‍തന്നെയാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പ്ലസ് ടു പരീക്ഷയെഴുതിയത്. എഴുപത് പേര്‍ സയന്‍സ് വിഭാഗത്തിലും 55 പേര്‍ കൊമേഴ്‌സിലുമായി 125 പേരാണ് ഇത്തവണ ഇവിടെ പരീക്ഷയെഴുതിയത്.
പരീക്ഷയെഴുതിയ മുഴുവന്‍ പേരും പാസ്സായി. പരീക്ഷാ തലേന്നാള്‍ അപകടത്തില്‍ പെട്ടതുകൊണ്ട് ഒരുവിദ്യാര്‍ത്ഥിക്ക് പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ല.

മുപ്പത്തിയെട്ടുപേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് മിന്നുന്ന വിജയം കരസ്ഥമാക്കിയത്. 1200ല്‍ 1196 മാര്‍ക്കുനേടി സയന്‍സ് വിഭാഗത്തില്‍ ലിയ റഫീഖ് യുഎഇയിലെ ഏറ്റവും മികച്ച വിജയം നേടി. ആശിത ഷാജിര്‍ 1195 മാര്‍ക്കോടെ രണ്ടാം സ്ഥാനവും 1194 മാര്‍ക്ക്‌നേടി ഷംന മൂന്നാം സ്ഥാനവും സ്വന്തമാക്കി.

ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കുളില്‍ പരീക്ഷയെഴുതിയ 109 പേരില്‍ 108 പപേരും വിജയിച്ചു. ഇതില്‍ 26 പേര്‍ എല്ലാവിഷയങ്ങൡും എ പ്ലസ് നേടി.

ദുബൈ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ 104 പേര്‍ പരീക്ഷയെഴുതിയെങ്കിലും 68 പേര്‍ക്ക് മാ്ത്രമാണ് വിജയിക്കാനായത്.

ഉമ്മുല്‍ഖുവൈന്‍ ദി ഇംഗ്ലീഷ് സ്‌കൂളില്‍ 74 പേര്‍ പരീക്ഷക്കിരുന്നുവെങ്കിലും 59പേര്‍ക്കാണ് വിജയിക്കാനായത്. റാസല്‍ഖൈമ ഇന്ത്യന്‍ സ്‌കൂളില്‍ 62 പേരില്‍ 50 പേര്‍ പാസ്സായി. അല്‍ഐന്‍ നിംസില്‍ 23ല്‍ 19 പേര്‍ വിജയിച്ചു. ഫുജൈറയില്‍ 50 പേര്‍ പരീക്ഷയെഴുതി. 45 പേര്‍ പാസ്സായി.

Continue Reading

gulf

ഉനൈസ: കെഎംസിസി ഉനൈസ സെന്‍ട്രല്‍ കമ്മിറ്റി റംസാൻ റിലീഫ് ഫണ്ട് ഉദ്ഘാടനം നടത്തി

പത്തോളം സിഎച്ച് സെന്റെറുകള്‍ക്ക് ഓരോ സെന്ററുകളിലും 100 പാവപ്പെട്ട രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സഹായത്തിനാണ് ഈവര്‍ഷത്തെ റംസാൻ റിലീഫ് ഫണ്ട് വിനിയോഗിക്കുന്നത്.

Published

on

ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി,സി എച്ച് സെന്ററുകള്‍ക്കുള്ള റംസാൻ റിലീഫ് ഫണ്ട് വിതരണ ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പത്തോളം സിഎച്ച് സെന്റെറുകള്‍ക്ക് ഓരോ സെന്ററുകളിലും 100 പാവപ്പെട്ട രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സഹായത്തിനാണ് ഈവര്‍ഷത്തെ റംസാൻ റിലീഫ് ഫണ്ട് വിനിയോഗിക്കുന്നത്.

പാണക്കാട് വെച്ച് നടന്ന പരിപാടിയില്‍ സൗദി കെഎംസിസി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ജംഷീര്‍ മങ്കട കമ്മിറ്റി ഭാരവാഹികള്‍ മറ്റ് ഏരിയ കമ്മിറ്റി ഭാരവാഹികള്‍ പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തു.

Continue Reading

gulf

ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ്: ബാബാ സായിദിന്റെ പ്രിയപ്പെട്ട ഹബീബ്‌ ; ചരിത്രത്തിനൊപ്പം നടന്ന കര്‍മ്മകുശലന്‍

ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്‍ ഭരണാധികാരിയായി സ്ഥാനമേറ്റപ്പോള്‍ അബുദാബിയുടെ കിഴക്കന്‍ പ്രവിശ്യയും ബാബാ സായിദിന്റെ ജന്മഗേഹം ഉള്‍പ്പെടുന്ന അല്‍ഐനിന്റെ ചുമതല നല്‍കിയത് ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദിനെയായിരുന്നു.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: അന്തരിച്ച ശൈഖ് തഹ് നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്‌യാന്‍ യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ പ്രിയപ്പെട്ട ഹബീബ്‌  ചരിത്രത്തോടൊപ്പം നടന്ന കര്‍മ്മകുശലനുമായിരുന്നു.

ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്‍ ഭരണാധികാരിയായി സ്ഥാനമേറ്റപ്പോള്‍ അബുദാബിയുടെ കിഴക്കന്‍ പ്രവിശ്യയും ബാബാ സായിദിന്റെ ജന്മഗേഹം ഉള്‍പ്പെടുന്ന അല്‍ഐനിന്റെ ചുമതല നല്‍കിയത് ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദിനെയായിരുന്നു. അത് തന്റെ മരണംവരെയും വിശ്വസ്ഥതയോടെ അദ്ദേഹം കൊണ്ടുനടന്നു.

ഭരണതന്ത്രജ്ഞനും സരസനുമായിരുന്നു. എല്ലാവരുമായും സ്‌നേഹവും സൗഹൃദവും പങ്കുവെക്കുന്നതില്‍ അദ്ദേഹം പ്രത്യേകം താല്‍പര്യം കാട്ടിയിരുന്നു.
്അബുദാബി ഏക്‌സിക്യൂട്ടീവ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍, അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) ചെയര്‍മാന്‍, സുപ്രിം പെട്രോളിയം കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

1942ല്‍ അല്‍ഐനിലാണ് ജനനം. 2024 മെയ് 1ന് ഈ ലോകത്തോട് വിട പറയുന്നതുവരെ സ്‌നേഹവും സൗഹൃദവും കാത്തുസൂക്ഷിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തി. നിരവധി ഇന്ത്യക്കാരുമായി അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

Continue Reading

Trending