Connect with us

gulf

ആഘാതത്തില്‍ നിന്ന് ഇപ്പോഴും മോചിതനല്ല; കരിയര്‍ അവസാനിപ്പിച്ചാലോ എന്ന് പോലും ആലോചിച്ചുവെന്നും ഫിലിപ്പോ ഒസെല്ല

ഒരുവേള കരിയര്‍ അവസാനിപ്പിച്ചാലോ എന്ന് പോലും ആലോചിച്ചുവെന്നും ബ്രൈറ്റനിലെ സസക്സ് സര്‍വ്വകലാശാലാ കാമ്പസിലെ തന്റെ ഔദ്യോഗിക ഓഫീസില്‍ നിന്ന് ചന്ദ്രികയ്ക്ക് അനുവദിച്ച വെര്‍ച്വല്‍ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

Published

on

അശ്റഫ് തൂണേരി

ദോഹ: ഒരു കാരണവുമില്ലാതെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയക്കപ്പെട്ട താന്‍ ആ അപമാനത്തിന്റെ ആഘാതത്തില്‍ നിന്ന് ഇപ്പോഴും മോചിതനായിട്ടില്ലെന്ന് ലോക പ്രശസ്ത നരവംശ ശാസ്ത്രജ്ഞനും യു.കെയിലെ സസെക്സ് സര്‍വ്വകലാശാല പ്രഫസറുമായ ഫിലിപ്പോ ഒസെല്ല.

ഒരുവേള കരിയര്‍ അവസാനിപ്പിച്ചാലോ എന്ന് പോലും ആലോചിച്ചുവെന്നും ബ്രൈറ്റനിലെ സസക്സ് സര്‍വ്വകലാശാലാ കാമ്പസിലെ തന്റെ ഔദ്യോഗിക ഓഫീസില്‍ നിന്ന് ചന്ദ്രികയ്ക്ക് അനുവദിച്ച വെര്‍ച്വല്‍ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.വളരെ പരുഷമായി ഒരു കുറ്റവാളിയോടെന്ന പോലെയാണ് എന്നോട് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പെരുമാറിയത്. ദുബൈയിലേക്കുള്ള വിമാനത്തിലേക്ക് തിരികെ കൊണ്ടുപോകുന്നതിന് മുമ്പ് പെട്ടിയില്‍ നിന്ന് രക്തസമ്മര്‍ദ്ദത്തിനുള്ള ഗുളികയെടുക്കാന്‍ പോലും അനുവദിച്ചില്ല. തിരികെ പോകാനുള്ള വിമാനം അരമണിക്കൂര്‍ മാത്രം ശേഷിക്കേയാണ് ഉദ്യോഗസ്ഥരുടെ ഇത്തരം പെരുമാറ്റം. വര്‍ഷങ്ങളുടെ അധ്വാനത്തിലൂടെ സൃഷ്ടിച്ചെടുത്ത മേല്‍വിലാസം ഇല്ലാതാക്കാനാണ് ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. മാനസികമായി തകര്‍ന്ന അവസ്ഥ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. കേരളത്തിലെ ഇടതു-ഐക്യ മുന്നണികളിലെ നേതാക്കളും സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും ഗവേഷകരും നല്‍കുന്ന പിന്തുണയാണ് ഊര്‍ജ്ജം. നിരന്തരം ഇ-മെയിലിലൂടേയും ഫോണ്‍ മുഖേനയും നിരവധി പേര്‍ ഐക്യദാര്‍ഢ്യവുമായെത്തുന്നുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

ഒരു നരവംശശാസ്ത്രജ്ഞനെ സംബന്ധിച്ചിടത്തോളം ചാരവൃത്തി ആരോപിക്കപ്പെടുന്നതിനെക്കാള്‍ ഗുരുതരമായി മറ്റെന്താണുള്ളത്? ഇന്ത്യാ ഗവണ്‍മെന്റിന്റെ അംഗീകാരത്തോടെയാണ് ഇതേവരെ രാജ്യത്തിനകത്ത് എല്ലാ ഗവേഷണവും നടത്തിയിട്ടുള്ളത്. ഔദ്യോഗികവും എല്ലാവിധ തെളിവുകളുമുള്ള വിദേശ യാത്രകളാണ് തന്റേത്. ഗവേഷണത്തിനായി പാക്കിസ്ഥാനില്‍ പോവുകയെന്നതിന് മറ്റു അര്‍ത്ഥങ്ങള്‍ കല്‍പ്പിത കഥകളായി വരികയാണ്. ഇതേവരെ തന്നെ തിരിച്ചയച്ചതിന്റെ കാരണം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. മാത്രമല്ല പറയാനാവില്ലെന്നാണ് സൂചിപ്പിക്കുന്നത്. സുഹൃത്തുക്കള്‍ മുഖേന നടത്തിയ അന്വേഷണത്തിലാണ് പാക്കിസ്ഥാന്‍ ചാരവൃത്തി ആരോപിക്കപ്പെടുന്നുവെന്ന സംശയം ഉന്നയിക്കപ്പെട്ടത്.

കക്ഷി രാഷ്ട്രീയ താത്പര്യങ്ങള്‍ക്കതീതമായ അന്വേഷണങ്ങളും പഠനങ്ങളുമാണ് തന്റേത്. തികച്ചും അക്കാദമികമായി 30 വര്‍ഷത്തിലധികമായി ഇന്ത്യയില്‍ ഗവേഷണം നടത്തുന്നു. ശ്രീനാരായണ ഗുരുവിനെക്കുറിച്ചും ഈഴവ സമൂഹത്തെക്കുറിച്ചും ശബരിമലയെക്കുറിച്ചും പഠനം നടത്തിയിട്ടുണ്ട്. തൊണ്ണൂറുകളില്‍ കുട്ടനാട്ടില്‍ താമസിച്ചായിരുന്നു അത് നിര്‍വ്വഹിച്ചത്. 2002 മുതല്‍ 2004 വരെ കോഴിക്കോട് താമസിച്ചാണ് കോഴിക്കോട്ടെ മുസ്ലിം സമൂഹത്തിനിടയിലെ സാമൂഹിക പരിവര്‍ത്തനം വിശദമായി പഠിച്ചതെന്നും ഫിലിപ്പോ വിശദീകരിച്ചു.

കഴിഞ്ഞ വര്‍ഷം യുകെയിലേക്ക് മടങ്ങാന്‍ കേരളം വിട്ടപ്പോള്‍ എന്റെ പാസ്പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്ത രണ്ട് പാകിസ്ഥാന്‍ വിസകളെക്കുറിച്ച് എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ അനാവശ്യ ചോദ്യങ്ങളുന്നയിക്കുകയുണ്ടായി. കേരളത്തില്‍ വരുമ്പോഴും പോകുമ്പോഴും ഇതേ ചോദ്യങ്ങള്‍ കേട്ട് മടുത്ത ഞാന്‍ അക്കാദമിക് ആയ ഗവേഷണത്തിനായാണ് പാക്കിസ്ഥാനില്‍ പോയതെന്നും ഒരു സാധാരണ ഗവേഷക വിസയില്‍ ഇന്ത്യയിലേക്ക് വന്നതിനാല്‍ പാക്കിസ്ഥാനില്‍ ഞാന്‍ ചെയ്തതോ ചെയ്യാത്തതോ ഒന്നും നിങ്ങളുടെ കാര്യമല്ലെന്നും ഉദ്യോഗസ്ഥനോട് പറയേണ്ടി വന്നു. അത് ആ ഉദ്യോഗസ്ഥന്‍ എനിക്കെതിരെ ഉപയോഗിക്കുകയായിരുന്നുവെന്ന് വേണം അനുമാനിക്കാന്‍. മറ്റൊരു തരത്തില്‍ ആലോചിക്കുമ്പോള്‍ എന്നെ നാടുകടത്തിയത് നന്നായെന്ന് വിചാരിക്കുന്നു. അറസ്റ്റ് ചെയ്തില്ലല്ലോയെന്നാണ് ആശ്വസിക്കുന്നതെന്നും അനവധി കനപ്പെട്ട ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയായ ഫിലിപ്പോ വിശദീകരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

കണ്ണൂർ ജില്ലാ കെഎംസിസി വോട്ട് വിമാനം ഇന്ന് പുറപ്പെടും

രാജ്യത്തിന്റെ മതേതരത്വം സൂക്ഷിക്കുക എന്ന നിർണായക തെരഞ്ഞെടുപ്പിൽ ഭാഗവാക്കാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇങ്ങനെ ഒരു അവസരം ഒരുക്കിയതെന്ന് കണ്ണൂർ ജില്ലാ കെഎംസിസി പ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോട് പറഞ്ഞു.

Published

on

കുവൈറ്റ് സിറ്റി : കുവൈറ്റ് കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടർമാരെ നാട്ടിലെത്തിക്കുന്നതിനായി ഒരുക്കിയ വിമാനം ഇന്ന് പുറപ്പെടും. ഏപ്രിൽ 24ന്ന് ബുധനാഴ്ച വൈകിട്ട് 6 മണിക്കാണ് യുഡിഎഫ് സംഘം കുവൈറ്റ് എയർപോർട്ടിൽ നിന്നും യാത്ര തിരിക്കുക. രാജ്യത്തിന്റെ മതേതരത്വം സൂക്ഷിക്കുക എന്ന നിർണായക തെരഞ്ഞെടുപ്പിൽ ഭാഗവാക്കാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇങ്ങനെ ഒരു അവസരം ഒരുക്കിയതെന്ന് കണ്ണൂർ ജില്ലാ കെഎംസിസി പ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോട് പറഞ്ഞു.

കുവൈറ്റിൽ നിന്നും കോഴിക്കോട് കരിപ്പൂർ എയർപോർട്ടിലേക്ക് പോകുന്ന സലാം എയർ വിമാനം പുലർച്ചെ 2 30നാണ് കോഴിക്കോട് എത്തുക. കോഴിക്കോട്, വടകര, കണ്ണൂർ, കാസർകോട്, വയനാട്, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ ഉള്ളവരാണ് യാത്രക്കാർ.

കണ്ണൂർ ജില്ലാ പ്രസിഡണ്ട് ശുഹൈബ് ചെമ്പിലോട്, മുസ്തഫ ഊർപ്പള്ളി, കെഎംസിസി നേതാക്കളായ ഇബ്രാഹിം, ഗഫൂർ മുക്കാട്, ഫൈസൽ ഹാജി, ഫൈസൽ കടമേരി എന്നിവർ യാത്രക്കാരെ അനുഗമിക്കും.

Continue Reading

gulf

ദുരിതത്തിനിടയിലും കെ.എം.സി.സിയുടെ ചിറകിലേറി യു.ഡി.എഫ് വോട്ടർമാർ നാട്ടിലേക്ക്

പാർലമെന്റ് തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി നാട്ടിലേക്ക് പോകുന്നവർക്ക് വടകര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് കോഓർഡിനേഷൻ കമ്മറ്റി – യു.എ.ഇയുടെയും , ദുബൈ കോഴിക്കോട് ജില്ലാ കെ.എം.സി.സി.യുടെയും നേതൃത്വത്തിൽ ഏർപ്പെടുത്തിയ രണ്ടാമത്തെ വിമാനത്തിൽ പോകുന്നവർക്ക് ഷാർജയിൽ വെച്ച് ഉജ്വല യാത്രയയപ്പ് നൽകി.

Published

on

ദുബൈ: പേമാരിയുടെ ദുരിതപ്പെയ്ത്തിനിടയിലും ഇന്ത്യയെ വീണ്ടെടുക്കാനും രാജ്യത്തിന്റെ അഭിമാനം കാക്കാനും വോട്ട് രേഖപ്പെടുത്താനായി യു.ഡി.എഫ് പ്രവാസി വോട്ടർമാർ നാട്ടിലെത്തിത്തുടങ്ങി. പാർലമെന്റ് തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി നാട്ടിലേക്ക് പോകുന്നവർക്ക് വടകര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് കോഓർഡിനേഷൻ കമ്മറ്റി – യു.എ.ഇയുടെയും , ദുബൈ കോഴിക്കോട് ജില്ലാ കെ.എം.സി.സി.യുടെയും നേതൃത്വത്തിൽ ഏർപ്പെടുത്തിയ രണ്ടാമത്തെ വിമാനത്തിൽ പോകുന്നവർക്ക് ഷാർജയിൽ വെച്ച് ഉജ്വല യാത്രയയപ്പ് നൽകി.

ആദ്യ വിമാനത്തിൽ ഒട്ടേറെപേർ നേരത്തെ തന്നെ നാട്ടിലെത്തിയിരുന്നു. വടകര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് കോഓർഡിനേഷൻ കമ്മറ്റി ചെയർമാനും ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡന്റുമായ കെ.പി മുഹമ്മദിന്റെ നേതൃത്വത്തിലാണ് രണ്ടാമത്തെ വോട്ട് വിമാനം പുറപ്പെടുന്നത്. യു.എ.ഇയിലെ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ ദുരിതത്തിൽപ്പെട്ടവരെ സഹായിക്കുന്നതിന് വേണ്ടി ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മറ്റി ആരംഭിച്ച ഹെൽപ്‌ഡെസ്‌കിനു കീഴിൽ ആയിരക്കണക്കിന് പേർക്ക് ഭക്ഷണവും വെള്ളവും ഉൾപ്പടെ അവശ്യ സാധനങ്ങൾ എത്തിക്കാൻ കഴിഞ്ഞ ചാരിതാർഥ്യത്തോടുകൂടിയാണ് ഏറെ പ്രയാസത്തോടെയാണെങ്കിലും വോട്ട് ചെയ്യാൻ നാട്ടിലേക്ക് തിരിക്കുന്നത് എന്ന് കെ.പി മുഹമ്മദ് പറഞ്ഞു.

ഹെൽപ്‌ഡെസ്‌കിനു കീഴിൽ നേതാക്കളും വളണ്ടിയർമാരും പ്രവർത്തനങ്ങൾ തുടരുന്നതായും അദ്ദേഹം പറഞ്ഞു. മൂന്നാമത്തെ വോട്ട് വിമാനം 25 നു പുറപ്പെടും. കോ-ഓർഡിനേറ്റർ സുഫൈദ് ഇരിങ്ങണ്ണൂർ, ബഷീർ വാണിമേൽ, കെ,പി റഫീഖ്, നൗഷാദ് വി.പി തുടങ്ങിയവരാണ് സംഘത്തിന് നേതൃത്വം നൽകുന്നത്. വോട്ട് ചെയ്യാനാഗ്രഹിച്ച സാധാരണക്കാരായ ഒട്ടേറെ പ്രവാസികൾക്കാണ് യുഡിഎഫ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെയും കെ.എം.സി.സിയുടെയും നേതൃത്വത്തിലുള്ള ഈ വിമാന സൗകര്യം സഹായകരമായത്.

Continue Reading

gulf

തെരഞ്ഞെടുപ്പു ക്യാമ്പയിനു തുടക്കം കുറിച്ചു

ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയത്തിനായി സൗദി കെഎംസിസി നാഷണൽ കമ്മിറ്റിയിയുടെ നേതൃത്വത്തിൽ വൺ കാൾ വൺ വോട്ട് എന്ന ശീർഷകത്തിൽ തെരഞ്ഞെടുപ്പു ക്യാമ്പയിന് സൗദി തലത്തിൽ തുടക്കം കുറിചു.

Published

on

ദമാം: ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനത്തിന്റെ ഭാഗമായി ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയത്തിനായി സൗദി കെഎംസിസി നാഷണൽ കമ്മിറ്റിയിയുടെ നേതൃത്വത്തിൽ വൺ കാൾ വൺ വോട്ട് എന്ന ശീർഷകത്തിൽ തെരഞ്ഞെടുപ്പു ക്യാമ്പയിന് സൗദി തലത്തിൽ തുടക്കം കുറിചു.

ദമാം അൽറയാൻ പോളിക്ലിനിക് ആഡിറ്റോറിയത്തിൽ വെച്ച് നടന്ന ഉദ്‌ഘാടന സമ്മേളനത്തിൽ നിരവധി പ്രവാസി സംഘടനാ നേതാക്കൾ പങ്കെടുത്തു സംസാരിച്ചു. ജനാധിപത്യ ധ്വംസനം നടത്തിക്കൊണ്ടു ഫാസിസ്റ്റു ഭരണം കൊണ്ടുവരാൻ നടത്തുന്ന ശ്രമം കേരളത്തിലെയും ഇന്ത്യയിലെയും വോട്ടർമാർ ജാഗ്രതയോടെ നിർവഹിക്കണമെന്നും പ്രവാസലോകത്തു നിന്ന്കൊണ്ടു അതിനായി ഒരു ഫോൺ കാളിൽ കൂടി തെരഞ്ഞെടുപ്പു സന്ദേശങ്ങൾ നൽകണമെന്നും കെ.എം.സി.സി നാഷണൽ കമ്മിറ്റി ചെയർമാൻ ഖാദർ ചെങ്കള സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അഭിപ്രായപെട്ടു.

സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി തെരഞ്ഞെടുപ്പ് ഉപ സമിതി ചെയർമാൻ ആലിക്കുട്ടി ഒളവട്ടൂർ അദ്ധ്യക്ഷത വഹിച്ചു. നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ ഉസ്മാൻ അലി പാലത്തിങ്ങൽ, ഇ. കെ. സലിം (ഒ.ഐ.സി.സി), കെ. എം. ബഷീർ (കെ ഐ ജി), സാജിത് ആറാട്ടുപുഴ, മാലിക് മക്ബൂൽ,
മുഹമ്മദ് റഫീഖ് (മഹാരാഷ്ട്ര), ശബ്‌ന നജീബ്, ലിബി ജെയിംസ് (ഒഐസിസി )
കൊണ്ടോട്ടി മണ്ഡലം മുസ്‌ലിം ലീഗ് ട്രഷറർ ഷൌക്കത്ത് അലി ഹാജി തുടങ്ങിയവർ സംസാരിച്ചു.

പി. ടി. അലവി, നൗഷാദ് ഇരിക്കൂർ, സവാദ് ഫൈസി, സി. എച്ച്. മൗലവി, അൻവർ റയാൻ, നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗങ്ങളായ അഷ്‌റഫ്‌ ഗസാൽ, നൗഷാദ് കെ.സ് പുരം, സമദ് വേങ്ങര, സലിം പാണമ്പ്ര, ബഷീർ വെട്ടുപാറ തുടങ്ങിയവർ സംബന്ധിച്ചു. കിഴക്കൻ പ്രവിശ്യ, സെൻട്രൽ, ജില്ലാ കമ്മിറ്റി ഭാരവാഹികളായ റഹ്‌മാൻ കാരയാട്, ഹമീദ് വടകര, ഇക്ബാൽ ആനമങ്ങാട്, മുഷ്താഖ് പേങ്ങാട്, കാദർ മാസ്റ്റർ, മജീദ് കൊടുവള്ളി, നജീബ് ചീക്കിലോട്, ശംസുദ്ദിൻ പള്ളിയാളി, ടി. ടി. കരീം, നൗഷാദ് തിരുവനന്തപുരം, ഹുസ്സൈൻ വേങ്ങര,ജൗഹർ കുനിയിൽ, ഫൈസൽ കൊടുമ, ഷെരീഫ് പാലക്കാട്‌, ഖാദർ അണങ്കൂർ, അറഫാത്ത് കാസറഗോഡ്, സഹീർ മുസ്ലിയാരങ്ങാടി, ആസിഫ് മേലങ്ങാടി, റസാഖ് ഓമാനൂർ, അലി പാച്ചേരി, ഹാജറ സലീം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. കിഴക്കൻ പ്രവിശ്യ ജനറൽ സെക്രട്ടറി സിദ്ദിഖ് പാണ്ടികശാല സ്വാഗതവും മുജീബ് കൊളത്തൂർ നന്ദിയും പറഞ്ഞു.

Continue Reading

Trending