Connect with us

kerala

ലാബ് ടെക്‌നീഷ്യന്മാരില്ല; ആശുപത്രികളില്‍ വന്‍ പ്രതിസന്ധി

സംസ്ഥാനത്തെ ആശുപത്രികളില്‍ മതിയായ ലാബ് ടെക്‌നീഷന്മാരില്ലാത്തത് ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കുന്നു.

Published

on

സംസ്ഥാനത്തെ ആശുപത്രികളില്‍ മതിയായ ലാബ് ടെക്‌നീഷന്മാരില്ലാത്തത് ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കുന്നു. ഓരോ ജില്ലാ ആശുപത്രികളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലുമായി തസ്തികകളില്ലാത്ത 20ഓളം ടെക്‌നീഷ്യന്‍മാരുടെ ഒഴിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നിലവില്‍ ആരോഗ്യവകുപ്പിന് കീഴില്‍ 99 ലാബ് ടെക്‌നീഷ്യന്‍ തസ്തികകളാണ് ഒഴിവുള്ളത്. ആര്‍ദ്രം പദ്ധതി പ്രകാരം തസ്തികകള്‍ സൃഷ്ടിച്ച് ലാബ് ടെക്‌നീഷ്യന്‍മാരെ സ്ഥിരമായി നിയമിച്ചിരുന്നു. എന്നാല്‍, മിക്ക ജില്ലകളിലും വിരലിലെണ്ണാവുന്ന ടെക്‌നീഷ്യന്‍മാരെ മാത്രമാണ് നിയമിച്ചത്. കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ താല്‍കാലികമായി ലാബ് ടെക്‌നീഷ്യന്‍മാരെ നിയമിച്ചിരുന്നെങ്കിലും കോവിഡ് ഭീതി ഒഴിഞ്ഞപ്പോള്‍ അവരെയെല്ലാം പിരിച്ചു വിട്ടിരുന്നു.

പല ആശുപത്രികളിലും അവധിയെടുക്കാതെയാണ് ജീവനക്കാര്‍ ജോലിചെയ്യുന്നത്. ഏതെങ്കിലും സാഹചര്യത്തില്‍ ലീവെടുത്താല്‍ ആ ദിവസങ്ങളില്‍ ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റുന്ന സ്ഥിതിയാണ് നിലവിലുള്ളത്. രണ്ട് ദിവസം കൊണ്ട് കിട്ടേണ്ട ടെസ്റ്റ് റിപ്പോര്‍ട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും കിട്ടുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ആരോഗ്യവകുപ്പിന് കീഴിലെ ലാബുകളില്‍ തസ്തികകളില്ലാത്ത സ്ഥാപനങ്ങള്‍ ഏറ്റവും കൂടുതലുള്ളത് കോഴിക്കോട് 35, ആലപ്പുഴ 32, എറണാകുളം 31 എന്നിവടങ്ങളിലാണ്. വയനാട് 6, കണ്ണൂര്‍ 9, കാസര്‍കോട് 10 എന്നിവിടങ്ങളിലാണ് കുറവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കുടുംബാരോഗ്യത്തിലുമില്ല

ആര്‍ദ്രം പദ്ധതി പ്രകാരം കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയ കേന്ദ്രങ്ങളിലും ലാബ് ടെക്‌നീഷ്യന്‍മാര്‍ക്ക് ക്ഷാമമാണ്. ഉള്ളവരില്‍ പകുതിയിലധികവും കരാറില്‍ നിയമിച്ചതാണ്. സ്ഥിരനിയമനം നടത്തുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടപ്പിലായില്ല.

തിരുവന്തപുരത്ത് 40, കണ്ണൂര്‍ 39, കൊല്ലം 34, മലപ്പുറം 30, പത്തനം തിട്ട 27, ആലപ്പുഴ 29, കോഴിക്കോട് 22, തൃശൂര്‍ 20 എന്നിങ്ങനെയാണ് കണക്കുകള്‍. സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളുടെയും അവസ്ഥ ഇത് തന്നെയാണ്. തൃശൂര്‍, എറണാകുളം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ 6,4 തസ്തികകളില്ല. ബ്ലോക്ക് തലത്തില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയ ആരോഗ്യ സ്ഥാപനങ്ങളില്‍ നിലവില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികകള്‍ അനുവദിച്ചിട്ടില്ല. തിരുവനന്തപുരം-11, കൊല്ലം-03, പത്തനംതിട്ട- 05, ആലപ്പുഴ-01, കോട്ടയം -07, ഇടുക്കി- 04, എറണാകുളം 13, തൃശൂര്‍- 07, പാലക്കാട് -06, മലപ്പുറം 15, കോഴിക്കോട് -06, വയനാട്- 01, കണ്ണൂര്‍ 11, കാസര്‍ഗോഡ് -03 എന്നിങ്ങനെയാണ് ബ്ലോക്ക് തലത്തില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായുയര്‍ത്തിയിരുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊല്ലത്ത് ഷോക്കേറ്റ് മരിച്ച വിദ്യാര്‍ഥിയുടെ സംസ്‌കാരം ഇന്ന്

മൃതദേഹം ആദ്യം സ്‌കൂളിലും പിന്നീട് വീട്ടിലും പൊതുദര്‍ശനത്തിന് വയ്ക്കും.

Published

on

കൊല്ലം തേവലക്കര ബോയ്‌സ് സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച വിദ്യാര്‍ഥി മിഥുന്റെ സംസ്‌കാരം ഇന്ന് നടക്കും. വിദേശത്തുള്ള മിഥുന്റെ മാതാവ് ഇന്ന് നാട്ടിലെത്തും. മൃതദേഹം ആദ്യം സ്‌കൂളിലും പിന്നീട് വീട്ടിലും പൊതുദര്‍ശനത്തിന് വയ്ക്കും. വീട്ടിലെ ചടങ്ങുകള്‍ക്ക് ശേഷം വൈകിട്ട് നാല് മണിക്ക് സംസ്‌കാരം നടത്തും. മന്ത്രിമാര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ സംസ്‌കാര ചടങ്ങുകള്‍ക്കെത്തും.

അതേസമയം വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശ പ്രകാരം സ്‌കൂള്‍ പ്രധാനാധ്യാപികയെ ഇന്നലെ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. സുരക്ഷാ വീഴ്ച സംബന്ധിച്ച് ഡി ഇ ഒയുടെ ചുമതല വഹിച്ചിരുന്ന എ ഇ ഒ ആന്റണി പീറ്ററില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. സ്‌കൂളില്‍ ഫിറ്റ്‌നസ് പരിശോധന നടത്തിയ ഉപവിദ്യാഭ്യാസ ഡയറക്ടര്‍ക്കെതിരെയും നടപടി വരും. ഇതിന് മുന്നോടിയായി വിശദീകരണം തേടിയിട്ടുണ്ട്.

Continue Reading

kerala

കനത്ത മഴ തുടരും; അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കി. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ജൂലൈ 20 ഞായറാഴ്ച കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ടും പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.

 

Continue Reading

kerala

സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; മരണത്തിനിടയാക്കിയ വൈദ്യുതി ലൈന്‍ മാറ്റാന്‍ തീരുമാനം

സ്‌കൂള്‍ മാനേജ്‌മെന്റ് ഇന്ന് അപേക്ഷ നല്‍കും

Published

on

കൊല്ലം തേവലക്കരയില്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മിഥുന്റെ മരണത്തിനിടയാക്കിയ വൈദ്യുതി ലൈന്‍ മാറ്റാന്‍ തീരുമാനം. സ്‌കൂള്‍ മാനേജ്‌മെന്റ് ഇന്ന് തന്നെ അപേക്ഷ നല്‍കും. മാറ്റുന്നതിനുള്ള ചിലവ് സ്‌കൂള്‍ മാനേജ്‌മെന്റ് വഹിക്കും.

മൂന്ന് ദിവസത്തിനുള്ളില്‍ നടപടി പൂര്‍ത്തിയാക്കും. ഫിറ്റ്‌നസ് ഇല്ലാത്ത ക്ലാസുകളില്‍ പഠനം ഉണ്ടാകില്ലെന്നും കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കുമെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.

മിഥുന്റെ സംസ്‌കാരം നാളെ നടക്കും. അഞ്ച് മണിക്ക് വിളന്തറ വീട്ടുവളപ്പിലാണ് സംസ്‌കാരം നടക്കുക. പത്ത് മണി മുതല്‍ 12 മണി വരെ മൃതദേഹം തേവലക്കര സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും. മിഥുന്റെ അമ്മ സുജ നാളെ രാവിലെ നാട്ടിലെത്തും.

തേവലക്കര ബോയ്‌സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ആണ് ഷോക്കേറ്റ് മരിച്ചത്. സ്‌കൂള്‍ മുറ്റത്തെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് ഷോക്കേറ്റത്. സംഭവത്തില്‍ സ്‌കൂളിന് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞിരുന്നു.

Continue Reading

Trending