kerala
അധ്യാപകന് ഒളിവില്‍ തന്നെ; പൊലീസ് അറസ്റ്റ് മനപൂര്‍വ്വം വൈകിപ്പിക്കുന്നു
പാര്‍ട്ടി തണലിലെ പീഡനം:
അണികള്‍ക്കിടയില്‍
വ്യാപക പ്രതിഷേധം
മലപ്പുറം: നിരവധി വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച മലപ്പുറം സെന്റ് ജെമ്മാസ് അധ്യാപകനും സി.പി.എം നേതാവുമായ കെ.വി.ശശികുമാറിന്റെ അറസ്റ്റ് വൈകുന്നു. മലപ്പുറം വനിതാ പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും അറസ്റ്റടക്കമുളള നിയമനടപടികള്‍ മനപൂര്‍വ്വം പൊലീസ് വൈകിപ്പിക്കുകയാണെന്നാണ് ആക്ഷേപം. എന്നാല്‍ ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ വീട്ടിലും ബന്ധുവീട്ടിലും ഇന്നലെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ലഭിച്ച പരാതിയില്‍ മൊഴി എടുത്തിട്ടുണ്ട്. കൂടുതല്‍ പരാതികള്‍ ലഭിച്ചാല്‍ കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് പൊലീസ് പറയുന്നത്.
അതിനിടയില്‍ നാണക്കേട് സഹിക്കവെയ്യാതെ ഇയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി പാര്‍ട്ടി മുഖപത്രമായ ‘ദേശാഭിമാനി’ വാര്‍ത്ത പ്രസിദ്ധീകരിച്ചു. കമ്മ്യൂണിറ്റ് മൂല്യങ്ങള്‍ക്ക് നിരക്കാത്ത ആക്ഷേപങ്ങളില്‍ ഉയര്‍ന്നതിനാലാണ് രാജിയെന്ന് വാര്‍ത്തയില്‍ അടിവരയിടുന്നു. എന്നാല്‍ ഇയാള്‍ ഇന്നലെയും പാര്‍ട്ടിയുടെ സംരക്ഷണത്തില്‍ മലപ്പുറത്തു തന്നെയുണ്ടെന്നാണ് വിവരം. മുന്‍കൂര്‍ ജാമ്യം അടക്കമുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്. സ്കൂള്‍ അധികൃതരുടെ മൗനവും വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. വിവിധ കാലങ്ങളിലായി വിദ്യാര്‍ഥിനികള്‍ നല്കിയ പരാതി സ്കൂള്‍ അധികൃതര്‍ അവഗണിച്ചുവെന്നാണ് ആക്ഷേപം. സ്കൂള്‍ കോര്‍പ്പറേറ്റ് മനേജ്മെന്റിന് ഒരു വിദ്യാര്‍ഥിനി 2019ല്‍ നല്കിയ പരാതി പുറത്തായിട്ടുണ്ട്.
പാര്‍ട്ടി തണലിലെ പീഡനം:
അണികള്‍ക്കിടയില്‍
വ്യാപക പ്രതിഷേധം
മലപ്പുറം: 30 വര്‍ഷത്തോളം മലപ്പുറം സെ.ജെമ്മാസ് ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപകനായ കെ.വി. ശശികുമാര്‍ തന്റെ കാമകേളി നടത്തിയത് പാര്‍ട്ടി സംരക്ഷണയില്‍. പല തവണ സി.പി.എമ്മിനു മുന്നില്‍ പരാതിയെത്തിയിരുന്നുവെങ്കില് പാര്‍ട്ടി ചെവികൊടുത്തില്ലെന്നാണ് ആക്ഷേപം. മാത്രവുമല്ല അദ്ദേഹത്തിന് നഗരസഭയിലേക്ക് മത്സരിക്കാന്‍ മൂന്നു തവണ അവസരം നല്കി ആദരിക്കുകയാണ് ചെയ്തത്. ഇയാള്‍ക്കെതിരെ വന്ന ഒരു പൊലീസ് കേസ് പോലും പാര്‍ട്ടി ഇടപെട്ട് ഒതുക്കി എന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഇതിനെതിരെ പാര്‍ട്ടി അണികള്‍ക്കിടയില്‍ തന്നെ ശക്തമായ പ്രതിഷേധം നടക്കുന്നുണ്ട്. സി.പി.എം പ്രവര്‍ത്തകരുടെ പ്രാദേശിക സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലെല്ലാം ഗുരുതര ആരോപണങ്ങളാണ് പാര്‍ട്ടിക്കെതിരെ ഉയരുന്നത്.
അതിനിടയില്‍ ശശികുമാറിനെതിരെ വിവിധ കാലങ്ങളില്‍ വിദ്യാര്‍ഥിനികള്‍ നല്കിയ പരാതികള്‍ പുറത്തു വന്നിട്ടുണ്ട്. അതെല്ലാം പ്രാദേശിക നേതൃത്വം ഇടപെട്ട് മുക്കുകയായിരുന്നുവെന്നാണ് പരാതിക്കാരും ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തിച്ചവരും പറയുന്നത്. സ്കൂള്‍ മാനേജ്മെന്റിനേയും പാര്‍ട്ടി സ്വാധീനിച്ചു. പീഡനത്തിനിരയായ രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യയുടെ വക്കിലെത്തിയ സമയത്തും പാര്‍ട്ടി ഈ വിഷയം ചര്ച്ചക്കെടുത്തതാണ്. തീവ്രത പോരെന്ന് പറഞ്ഞ് അന്നു പാര്‍ട്ടി ആ പരാതിയും മുക്കി. ഒരു വിദ്യാര്‍ഥിനിയെ ക്രൂരപീഡനത്തിനിരയാക്കുകയും പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചികിത്സിച്ച ഡോക്ടറെ സ്വാധീനിച്ച് കേസൊതുക്കിയതിലും സി.പി.എമ്മിന്റെ പങ്ക് വ്യക്തമാണ്.
Cricket
സയ്യിദ് മുഷ്താഖ് അലി ട്രോഫി: അസമിനോടും തോറ്റ് കേരളം; ഗ്രൂപ്പിൽ നാലാം സ്ഥാനക്കാരായി മടക്കം
ലഖ്നോ: സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂർണമെന്റ് തോൽവിയോടെ അവസാനിപ്പിച്ച് കേരളം. അസം അഞ്ച് വിക്കറ്റിനാണ് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 19.4 ഓവറിൽ 101 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ അസം ഏഴ് പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യത്തിലെത്തി. അസമിന്റെ അവിനവ് ചൗധരിയാണ് പ്ലെയർ ഓഫ് ദി മാച്ച്. ഗ്രൂപ് എ-യിൽ മൂന്ന് ജയവും നാല് തോൽവിയുമായി 12 പോയന്റോടെ നാലാം സ്ഥാനത്തായി കേരളം. ഗ്രൂപ്പിൽനിന്ന് മുംബൈയും ആന്ധ്രയും സൂപ്പർ ലീഗിൽ കടന്നിട്ടുണ്ട്.
ദേശീയ ടീമിനൊപ്പം ചേർന്ന സഞ്ജു സാംസണിന്റെ അഭാവത്തിൽ അഹ്മദ് ഇമ്രാന്റെ നേതൃത്വത്തിലാണ് കേരളം ഇറങ്ങിയത്. ടോസ് നേടിയ അസം ഫീൽഡിങ് തെരഞ്ഞെടുത്തു. ഇമ്രാനും രോഹൻ കുന്നുമ്മലും ചേർന്നാണ് വേണ്ടി ഇന്നിങ്സ് തുറന്നത്. സ്കോർ 18ൽ നിൽക്കെ അഞ്ച് റൺസെടുത്ത ഇമ്രാൻ മടങ്ങി.
രോഹനും കൃഷ്ണപ്രസാദും ചേർന്ന് രണ്ടാം വിക്കറ്റിൽ 21 റൺസ് ചേർത്തു. എന്നാൽ, 14 റൺസെടുത്ത കൃഷ്ണപ്രസാദ് അവിനവിന്റെ പന്തിൽ പുറത്തായതോടെ ബാറ്റിങ് തകർച്ച തുടങ്ങി. മുഹമ്മദ് അസ്ഹറുദ്ദീൻ 11ഉം സൽമാൻ നിസാർ ഏഴും അബ്ദുൾ ബാസിത് അഞ്ചും റൺസിൽ വീണു. അഖിൽ സ്കറിയ മൂന്നും ഷറഫുദ്ദീൻ 15ഉം റൺസ് നേടി. 23 റൺസെടുത്ത രോഹനാണ് ടോപ് സ്കോറർ. അസമിനുവേണ്ടി സാദക് ഹുസൈൻ നാലും അബ്ദുൽ അജീജ് ഖുറൈഷി, അവിനവ് ചൌധരി, മുഖ്താർ ഹുസൈൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
kerala
UDF സ്ഥാനാർത്ഥിയുടെ മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
മുസ്ലിം ലീഗ് നേതാവായ ഹസീന പായിമ്പാടം അങ്കണവാടിയിലെ അധ്യാപികയാണ്
മലപ്പുറം: മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡ് പായിമ്പാടത്ത് തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. യുഡിഎഫ് സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. യുഡിഎഫിനായി ജനവിധി തേടുന്ന സ്ഥാനാർത്ഥി വട്ടത്ത് ഹസീന(52) ഇന്നലെ രാത്രിയാണ് കുഴഞ്ഞുവീണ് മരിച്ചത്.
രാത്രി വരെ നീണ്ട പ്രചാരണത്തിന് ശേഷം വീട്ടിലെത്തിയ ഹസീന കുഴഞ്ഞുവീഴുകയായിരുന്നു. മുസ്ലിം ലീഗ് നേതാവായ ഹസീന പായിമ്പാടം അങ്കണവാടിയിലെ അധ്യാപികയാണ്.
kerala
ഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു
തിരുവനന്തപുരം അഗസ്ത്യ വനത്തിനുള്ളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ ഷാഡോ പൊലീസായ അനീഷിനാണ് പാമ്പുകടിയേറ്റത്. പൊടിയം ഉന്നതിയിൽ വെച്ചായിരുന്നു സംഭവം. കുറ്റിച്ചൽ പഞ്ചായത്തിൽ വനത്തിലുള്ള ഏക പോളിഗ് സ്റ്റേഷൻ ആണ് പൊടിയം ഉന്നതി.
-
kerala3 days agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
india3 days agoബാബരി: മായാത്ത ഓര്‍മകള്‍
-
india5 hours agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
health2 days agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
news2 days agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
news2 days agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി
-
india3 days ago‘രാജ്യത്തെ എല്ലാ മുസ്ലിം പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം’; ലോക്സഭയില്‍ ആവശ്യവുമായി ബി.ജെ.പി എം.പി
-
News2 days agoബാലമുരുകനെതിരെ തിരച്ചില്‍ ശക്തം; കടയത്തി മലയിടുക്ക് പൊലീസ് വളഞ്ഞു

