india
ഒരു ദിവസം 1.5 ലക്ഷം ദേശീയ പതാക നിര്‍മിച്ച് 71 കാരന് റെക്കോര്‍ഡിലേക്ക്
കഴിഞ്ഞ 60 വര്‍ഷമായി ഇന്ത്യന്‍ പതാക നിര്‍മിക്കുന്ന 71 കാരന് ശ്രദ്ധേയമാകുന്നു.

കഴിഞ്ഞ 60 വര്‍ഷമായി ഇന്ത്യന്‍ പതാക നിര്‍മിക്കുന്ന 71 കാരന് ശ്രദ്ധേയമാകുന്നു. ഡല്‍ഹിയിലെ സദര്‍ ബസാറില്‍ ഇടുങ്ങിയ മുറിയിലിരുന്ന് അബ്ദുല്‍ ഗഫാര്‍ ഒരു ദിവസം 1.5 ലക്ഷം ത്രിവര്‍ണ പതാക നിര്‍മിച്ച് റെക്കോഡ് സ്ഥാപിച്ചു. വരാനിരിക്കുന്ന സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി കടയ്ക്കുള്ളിലെ നാല് മുറികളും ദേശീയ പതാക കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇന്ത്യയുടെ 75 ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്, ആഗസ്ത് 13 മുതല്‍ 15 വരെയുള്ള മൂന്ന് ദിവസത്തെ കാലയളവില്‍ 20 കോടി വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താന്‍ ‘ഹര് ഘര്‍ തിരംഗ’ എന്ന പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ട്.
‘സാധാരണയായി, ആഗസ്ത് 15 ന് അടുത്തുവരുമ്പോള്‍ ഞങ്ങള്‍ ഒരു ദിവസം 4,000 മുതല്‍ 5,000 വരെ പതാകകള്‍ നിര്‍മിക്കുന്നു. എന്നാല്‍ ഈ വര്‍ഷം പ്രതിദിനം ഒരു ലക്ഷത്തിലധികം പതാകകള്‍ നിര്‍മിക്കുന്നു. കടകളും ഫാക്ടറികളും 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുന്നു. തൊഴിലാളികള്‍ നാല് ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്നു’. ദിവസവും 500 കോളുകള്‍ വരെ ഗഫാറിന് ലഭിക്കുന്നതായി ഗഫാറിന്റെ സഹോദരന് അബ്ദുല്‍ മാലിക് സദര്‍ പറഞ്ഞു. ആറ് സഹോദരന്മാരില് ഏറ്റവും ഇളയവനാണ് സദര്‍. ‘ഒരു ദിവസം നിര്‍മിക്കുന്ന പതാകകളുടെ എണ്ണം രണ്ട് ലക്ഷം വരെ എത്തും. ഇത് ഇന്നുവരെയുള്ള എല്ലാ റെക്കോര്‍ഡുകളും തകര്‍ക്കും. പതാകകള്‍ നിര്‍മിക്കുന്ന ആദ്യത്തെയും ഏറ്റവും പഴയതുമായ കട ഞങ്ങളുടേതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു’. ഗഫാര്‍ വ്യക്തമാക്കി.
600 ഓളം കരകൗശല തൊഴിലാളികള്‍ വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി കടയില്‍ ജോലി ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂലി താരതമ്യപ്പെടുത്തിക്കൊണ്ട് ഗഫാര്‍ പറഞ്ഞു: ‘നേരത്തെ കരകൗശലത്തൊഴിലാളികള്‍ പ്രതിദിനം 200-250 രൂപ പ്രതിഫലം വാങ്ങിയിരുന്നുവെങ്കില് ഇപ്പോള്‍ പ്രതിദിനം 800-1000 രൂപ സമ്പാദിക്കുന്നു.’ കൂടാതെ തൊഴിലാളികളില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്നും അദ്ദേഹം അറിയിച്ചു. ‘ഞാന്‍ വ്യക്തിപരമായി പ്രതിദിനം 500-700 പതാകകള്‍ നിര്‍മിക്കുന്നതില്‍ പങ്കാളിയാകുന്നു’ അബ്ദുള്‍ ഗഫാറിന്റെ കടയില്‍ ജോലി ചെയ്യുന്ന കരകൗശല വിദഗ്ധന്‍ സഹൂര്‍ അഹമ്മദ് പറഞ്ഞു. കഴിഞ്ഞ 30 വര്‍ഷമായി അഹമ്മദ് ദേശീയ പതാകകള്‍ നിര്‍മിക്കുന്നുണ്ട്. ദേശീയ പതാക തുന്നി രാജ്യത്തെ സേവിക്കുന്ന അബ്ദുല്‍ ഗഫാര്‍ ലാഭത്തിനല്ല, രാജ്യത്തിന് വേണ്ടിയാണ് താന്‍ ബിസിനസ് നടത്തുന്നതെന്ന് വ്യക്തമാക്കി.
india
എല്ലാ ഇരുചക്രവാഹനങ്ങളിലും എബിഎസ് നിര്‍ബന്ധമാക്കി
പുതിയ ഇരുചക്ര വാഹനം വാങ്ങുമ്പോള്‍ ബിഐഎസ് സാക്ഷ്യപ്പെടുത്തിയ രണ്ട് ഹെല്‍മെറ്റുകള്‍ നല്‍കേണ്ടതും സര്‍ക്കാര്‍ നിര്‍ബന്ധമാക്കും.

2026 ജനുവരി 1 മുതല്‍ സ്കൂട്ടറുകളും മോട്ടോര്‍ സൈക്കിളുകളും ഉള്‍പ്പെടെ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ പുതിയ ഇരുചക്ര വാഹനങ്ങളിലും ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം (ABS) നിര്‍ബന്ധമാക്കി. എന്ജിന് വലിപ്പം പരിഗണിക്കാതെ എല്ലാ ഇരുചക്രവാഹനങ്ങളിലും എബിസി സംവിധാനം ഇന്‍സ്റ്റാള്‍ ചെയ്യണമെന്നതാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം. റോഡപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം.
നിലവില്‍, 125 സിസിയില്‍ കൂടുതല്‍ എന്ജിന് ശേഷിയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമേ എബിഎസ് നിര്‍ബന്ധമുള്ളൂ. അതായത് ഏകദേശം 40 ശതമാനം ഇരുചക്ര വാഹനങ്ങളിലും ഈ സുരക്ഷാ സംവിധാനം ഇല്ല. റൈഡര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നിലനിര്‍ത്താന്‍ ഇതുവഴി സാധിക്കും. സ്കിഡ് ചെയ്യാനോ ക്രാഷ് ചെയ്യാനോ ഉള്ള സാധ്യത കുറയ്ക്കാനും ഇത് ഉപകരിക്കും. എബിഎസിന് അപകട സാധ്യത 35 ശതമാനം മുതല്‍ 45 ശതമാനം വരെ കുറയ്ക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
എബിഎസിന് പുറമേ, പുതിയ ഇരുചക്ര വാഹനം വാങ്ങുമ്പോള്‍ ബിഐഎസ് സാക്ഷ്യപ്പെടുത്തിയ രണ്ട് ഹെല്‍മെറ്റുകള്‍ നല്‍കേണ്ടതും സര്‍ക്കാര്‍ നിര്‍ബന്ധമാക്കും. നിലവില്‍ ഒരു ഹെല്‍മെറ്റ് മാത്രമാണ് നല്‍കുന്നത്. റൈഡറുടെയും പിന്‍സീറ്റ് യാത്രികന്റെയും സുരക്ഷ മെച്ചപ്പെടുത്തുകയാണ് ഈ നടപടിയുടെ ലക്ഷ്യം. ഇന്ത്യയിലെ റോഡപകട മരണങ്ങളില്‍ 44 ശതമാനവും ഇരുചക്ര വാഹന യാത്രികരാണ്. ഈ മരണങ്ങളില്‍ പലതും ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ ഫലമായി തലയ്ക്ക് പരിക്കേറ്റാണ് സംഭവിക്കുന്നത്.
india
വാല്‍പ്പാറയില്‍ നാലുവയസ്സുകാരിയെ പുലി പിടിച്ചു; തിരച്ചില്‍ തുടരുന്നു
വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു.

വാല്‍പ്പാറയില്‍ നാലു വയസുകാരിയെ പുലി പിടിച്ചു. ഝാര്‍ഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത – മോനിക്ക ദേവി ദമ്പതികളുടെ മകള്‍ രജനിയെയാണ് പുലി പിടിച്ചു കൊണ്ടുപോയത്. കുട്ടിക്കായി പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.
ഇന്ന് വൈകിട്ട് ആറോടെയാണ് സംഭവമുണ്ടായത്. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു.
കുട്ടിയെ കണ്ടെത്തുന്നതിനായി പ്രദേശത്ത് പൊലീസും ഫയര്‍ഫോഴ്സും വനംവകുപ്പും നാട്ടുകാരുമടക്കം തിരച്ചില്‍ നടത്തുകയാണ്.
india
ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തല്ലെന്ന് മദ്രാസ് ഹൈക്കോടതി
പാസ്പോര്‍ട്ടിനുള്ള അപേക്ഷയില്‍ ഭര്‍ത്താവിന്റെ ഒപ്പ് ഇല്ലാത്തതിനാല്‍ അപേക്ഷ നിഷേധിച്ച സംഭവത്തില്‍ യുവതി പരാതി നല്‍കുകയായിരുന്നു.

ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തല്ലെന്ന് മദ്രാസ് ഹൈക്കോടതി. പാസ്പോര്‍ട്ടിനുള്ള അപേക്ഷയില്‍ ഭര്‍ത്താവിന്റെ ഒപ്പ് ഇല്ലാത്തതിനാല്‍ അപേക്ഷ നിഷേധിച്ച സംഭവത്തില്‍ യുവതി പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
പരാതി നിരീക്ഷിച്ച ഹൈക്കോടതി പാസ്പോര്‍ട്ട് അപേക്ഷയില്‍ ഭര്‍ത്താവിന്റെ ഒപ്പ് നിര്‍ബന്ധമല്ലെന്ന് വ്യക്തമാക്കി. അതേസമയം ഭര്‍ത്താവിന്റെ ഒപ്പ് വേണമെന്ന റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസറുടെ നിലപാട് ഞെട്ടിക്കുന്നതാണെന്നും വിവാഹത്തോടെ സ്ത്രീകളുടെ വ്യക്തിത്വം ഇല്ലാതാകുന്നില്ലെന്ന് ജസ്റ്റിസ് എന്‍ അനന്ദ് വെങ്കടേശ് പറഞ്ഞു.
സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്ന കാലഘട്ടത്തില്‍ പുരുഷാധിപത്യത്തിന്റെ ഭാഷയാണ് റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസറുടേതെന്നും കോടതി വിമര്‍ശിച്ചു. യുവതിയുടെ അപേക്ഷയില്‍ ഉടന്‍ തീരുമാനം എടുക്കണമെന്നാണ് കോടതി ഉത്തരവ്.
ഭര്‍ത്താവുമായി അകന്നു കഴിയുന്ന ചെന്നൈ സ്വദേശിനി നല്കിയ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം.
-
kerala2 days ago
കണ്ണൂരില്‍ തെരുവുനായയുടെ കടിയേറ്റ അഞ്ച് വയസുകാരന് പേവിഷബാധയേറ്റു
-
News2 days ago
അഹമ്മദാബാദ് വിമാനാപകടം: 210 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
-
News2 days ago
ഇസ്രാഈലിന്റെ വ്യോമ പ്രതിരോധ ശേഖരം കുറയുന്നു, മിസൈലുകള്‍ 10-12 ദിവസം മാത്രം നിലനില്‍ക്കുവെന്ന് റിപ്പോര്‍ട്ട്
-
GULF2 days ago
പുണ്യാനുഭവവുമായി മലയാളി ഹാജിമാര്‍ മദീനയില്‍; കെഎംസിസി ഊഷ്മള സ്വീകരണം നല്കി
-
kerala2 days ago
കേരള സര്‍വകലാശാല പരീക്ഷ മൂല്യനിര്‍ണയം ക്രമക്കേട്: അന്വേഷണം നടത്താന്‍ മൂന്നംഗ സമിതി
-
More2 days ago
ഗസയില്‍ ഭക്ഷണം വാങ്ങാന്‍ വരി നിന്നവര്‍ക്ക് നേരെ വീണ്ടും ഇസ്രാഈല്‍ ആക്രമണം; 59 മരണം
-
kerala2 days ago
സ്വരാജിന് പണി കൊടുക്കാനാണെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത് ചരിത്ര സത്യമാണ്: സന്ദീപ് വാര്യർ
-
kerala2 days ago
എംവി ഗോവിന്ദൻ അറിയാതെ സത്യംപറഞ്ഞു, കോൺഗ്രസിനെ തോൽപിക്കാൻ സിപിഎം- ആർഎസ്എസ് രഹസ്യബന്ധം: സണ്ണി ജോസഫ്