Connect with us

kerala

നാവരിയപ്പെടുന്ന മാധ്യമ സ്വാതന്ത്ര്യം

ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയായ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടയിടുന്നതിലൂടെ ഭരണകൂടം അമിതാധികാര പ്രയോഗമാണ് നടപ്പിലാക്കുന്നത്.

Published

on

സ്മൃതി പരുത്തിക്കാട്

ഭരണഘടനയില്‍ മാധ്യമ സ്വാതന്ത്ര്യം മൗലികാവകാശമായി പ്രത്യേകം പരാമര്‍ശിച്ചിട്ടില്ലങ്കിലും ആര്‍ട്ടിക്കിള്‍ 19 (1) ഉറപ്പു നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ മാധ്യമ സ്വാതന്ത്ര്യവും ഉള്‍പ്പെടും. ഭരണഘടനയെ മാനിക്കാത്ത ഭരണകൂടം മാധ്യമ സ്വാതന്ത്രിനും അതുവഴി അഭിപ്രായസ്വാതന്ത്ര്യത്തിനും കടിഞ്ഞാണിടാനുള്ള ശ്രമം നടത്താറുണ്ട്. ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയായ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടയിടുന്നതിലൂടെ ഭരണകൂടം അമിതാധികാര പ്രയോഗമാണ് നടപ്പിലാക്കുന്നത്. അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാഗാന്ധിയുടെ മാധ്യമ സ്വാതന്ത്ര നിഷേധത്തെ ശക്തമായി വിമര്‍ശിച്ചവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. കുനിയാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴയുന്നു എന്നുവരെ മാധ്യമങ്ങളെ വിമര്‍ശിച്ച എല്‍. കെ അദ്വാനിയുടെ പാര്‍ട്ടിയുടെ ഭരണത്തില്‍ ആര്‍.എസ്.എസിന്റെ വിചാരധാരയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. ഭരണഘടനാ വിരുദ്ധ ചേരിയിലുള്ള ആര്‍.എസ്.എസിന്റെ നയങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഭരണകൂടം മാധ്യമങ്ങള്‍ക്ക് നേരെ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്.

അഭിപ്രായ സ്വാതന്ത്ര്യ നിഷേധത്തിന്റെ ആദ്യത്തെ ഇരകള്‍ എന്നും മാധ്യമ പ്രവര്‍ത്തകരായിരിക്കും. ഹത്രാസില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പുറപ്പെട്ട സിദ്ദീഖ് കാപ്പനെ കുടുക്കിയത് ഉദാഹരണമാണ്. കേരളീയരായ നമുക്ക് കാപ്പനുണ്ടായ അനുഭവം ആദ്യത്തേതാണെങ്കില്‍ സംസ്ഥാനത്തിന് പുറത്ത് കോവിഡ് കാലത്തും മറ്റുമായി എത്രയോ മാധ്യമ പ്രവര്‍ത്തകരെയാണ് രാജ്യദ്രോഹ കുറ്റം ചുമത്തി ഭരണകൂടം കല്‍ തുറുങ്കിലടച്ചത്. ഒഡീഷയിലെ രോഹിത് കുമാര്‍ ബിസ്വാളിനെ പോലെ നിരവധി മാധ്യമ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. പൗരത്വ പ്രക്ഷോഭ സമരവും ഡല്‍ഹി കലാപം സംബന്ധിച്ചും യാഥാര്‍ഥ്യങ്ങള്‍ പുറം ലോകത്തെ അറിയിച്ചതിന്റെ പേരിലും വേട്ടയാടലിന് വിധേയരായിട്ടുണ്ട്. മോദി ഭരണത്തില്‍ ഭരണകൂട സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങേണ്ടിവരുന്ന മാധ്യമ സ്ഥാപനങ്ങളുടെ എണ്ണവും അധികരിക്കുകയാണ്. ഭരണകൂടത്തിന് ഇഷ്ടപ്പെടാത്ത വാര്‍ത്തകള്‍ ചര്‍ച്ചചെയ്യാന്‍ പാടില്ലന്നും തിരസ്‌കരിക്കണമെന്നുള്ള മാധ്യമ സ്ഥാപനങ്ങളുടെ നിലപാട് മൂലം ഇതിനകം ഒട്ടനവധി മാധ്യമ പ്രവര്‍ത്തകരാണ് തൊഴില്‍രഹിതരായത്.

വര്‍ധിച്ചുവന്ന ആള്‍കൂട്ട കൊലപാതകം അതതു ദിവസം കൃത്യമായി കണക്കുകള്‍ സഹിതം പ്രസിദ്ധീകരിച്ച ദേശീയ പത്രത്തിലെ പത്രാധിപരെയും കോവിഡ് കാലം സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം പുറത്തു കൊണ്ടുവന്ന വാരികയുടെ എഡിറ്ററെയും ഭരണകൂടം കണ്ണുരുട്ടിയത് മൂലമാണ് മാധ്യമ സ്ഥാപനങള്‍ പുറത്താക്കിയത്.

ഭരണകൂടത്തിന്റെ നാവാണെന്ന് ഒരു മാധ്യമവും സ്വയം അവകാശപ്പെടാറില്ല. വാര്‍ത്താവിവേചനത്തില്‍ ഭരണകൂട വിധേയത്വം ബോധ്യമാവും. നമുക്ക് അപ്രധാനമായി തോന്നുന്ന വാര്‍ത്തകളായിരിക്കും അവര്‍ പ്രധാന വാര്‍ത്തയായി അവതരിപ്പിക്കാറുള്ളത്. പ്രാമുഖ്യം സര്‍ക്കാര്‍ പദ്ധതികള്‍ക്കായിരിക്കും. റെയ്ഡ് നടത്തിയും സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിച്ചും എന്‍. ഡി.ടി.വിയെ വേട്ടയാടിയത് ഈ നയത്തിന്റെ ഭാഗമാണ്. സര്‍ക്കാരിനു വേണ്ടി വാഴ്ത്തുപാട്ടു നടത്തുന്നവര്‍ക്ക് ഇഷ്ടം പോലെ പരസ്യം കൊടുക്കുമ്പോഴാണ് ജനപക്ഷത്ത് നിലയുറപ്പിക്കുന്ന മാധ്യമങ്ങളോട് വിവേചനം കാണിക്കുന്നത്. മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കുന്ന കാര്യത്തില്‍ കേരളത്തിലെ സാഹചര്യവും വിഭിന്നമല്ല. ആരോഗ്യ വകുപ്പിലെ പോരായ്മകള്‍ ചൂണ്ടികാട്ടിയതിന്റെ പേരിലാണ് ഒരു മാധ്യമ സ്ഥാപനത്തിന് സംസ്ഥാന സര്‍ക്കാര്‍ പരസ്യം നിഷേധിച്ചത്. ഭരണകൂടം മാധ്യമങ്ങളെ പലപ്പോഴും നിശബ്ദമാക്കുമ്പോള്‍ സത്യം തുറന്നു പറയാന്‍ ജനങ്ങള്‍ ആശ്രയിക്കുന്ന ഇന്റര്‍നെറ്റ് സംവിധാനത്തിനും ലോകതലത്തില്‍തന്നെ ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ തവണ നിരോധനം ഏര്‍പ്പെടുത്തിയത്. കശ്മീരില്‍ 555 ദിവസം തുടര്‍ച്ചയായാണ് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചത്.

സുപ്രീംകോടതിയുടെ ഇടപെടലിനെതുടര്‍ന്നാണ് ചെറിയ ഇളവുകള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായത്. 2012 സോഫ്റ്റ്‌വെയര്‍ ഫ്രീഡം ലോ സെന്റര്‍ കണക്കു പ്രകാരം 665 പ്രാവശ്യമാണ് ജനാധിപത്യം നിലനില്‍ക്കുന്ന ഇന്ത്യയില്‍ ഇന്റര്‍നെറ്റിന് വിലക്കേര്‍പ്പെടുത്തിയത്. ഈ വര്‍ഷത്തില്‍മാത്രം 56 തവണ വിലക്കുവീണു. മാധ്യമ പ്രവര്‍ത്തനങ്ങളെ ആരും വിചാരണ ചെയ്യാന്‍ പാടില്ല എന്ന നിലപാടും ശരിയല്ല. മോശമായ ഭാഷകള്‍ ഉപയോഗിച്ചും വ്യക്തിഹത്യ നടത്തിയും അധിക്ഷേപിക്കുന്നതിന്പകരം മാന്യമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരേണ്ടത്.

മാധ്യമ രംഗം കോര്‍പറേറ്റുവത്കരണത്തിന് വിധേയമാവുന്ന ആപത്കരമായ പ്രവണതയും രാജ്യത്ത് കൂടിവരുന്നതും ആശങ്കാജനകമാണ്. ഇഷ്ട വാര്‍ത്തകള്‍ നല്‍കി ജനങ്ങളെ അതിലേക്ക് വഴിനടത്താന്‍ പ്രത്യേക കഴിവാണ് കോര്‍പറേറ്റുകള്‍ക്കുള്ളത്. രാഷ്ട്രീയ പ്രബുദ്ധതയില്‍ മുന്നിട്ടുനില്‍ക്കുന്ന കേരളത്തില്‍ കോര്‍പറേറ്റ് അജണ്ട എളുപ്പം നടത്താനാവില്ല. പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യമാണ് പരമപ്രധാനം. അത് പ്രകടിപ്പിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടായാല്‍ മാധ്യമസ്വാതന്ത്ര്യത്തിനും വഴിയൊരുങ്ങും.

(സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തില്‍ യൂത്ത് ലീഗ് സംഘടിപ്പിച്ച ഫ്രീഡം ടോക്ക്‌സില്‍ നടത്തിയ പ്രഭാഷണം)
സംഗ്രഹം: പി. ഇസ്മായില്‍ വയനാട്

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ന്യൂസിലന്‍ഡ് ഡ്രൈവര്‍ വിസ വാഗ്ദാനം; 24.44 ലക്ഷം രൂപ തട്ടിപ്പ്; കോയമ്പത്തൂര്‍ സ്വദേശികളായ ദമ്പതികള്‍ക്കെതിരെ കേസ്

പനയാല്‍ ഈലടുക്കം സ്വദേശി കെ. സത്യന്‍ നല്‍കിയ പരാതിയിലാണ് നടപടിയെടുത്തത്.

Published

on

ബേക്കല്‍: ന്യൂസിലന്‍ഡില്‍ ഡ്രൈവര്‍ വീസ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് 24.44 ലക്ഷം രൂപ തട്ടിയെടുത്തത് സംബന്ധിച്ച് കോയമ്പത്തൂര്‍ സ്വദേശികളായ ദമ്പതികള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. പനയാല്‍ ഈലടുക്കം സ്വദേശി കെ. സത്യന്‍ നല്‍കിയ പരാതിയിലാണ് നടപടിയെടുത്തത്.

കേസില്‍ പ്രതികളാക്കപ്പെട്ടത് കോയമ്പത്തൂര്‍ ടിവിഎസ് നഗരത്തിലെ ശക്തി ഗാര്‍ഡന്‍, ഒന്നാം വാര്‍ഡ് – ഒന്നാം വീട്ടില്‍ താമസിക്കുന്ന പോള്‍ വര്‍ഗീസ് (53), ഭാര്യ മറിയ പോള്‍ (50) എന്നിവരാണ്. ന്യൂസിലന്‍ഡില്‍ തൊഴില്‍ ലഭ്യമാകുമെന്ന് വിശ്വസിപ്പിച്ച് വലിയ തുക കൈപ്പറ്റി തട്ടിയതായാണ് പരാതിയുടെ ആരോപണം.

പരാതി ആദ്യം ഹൊസ്ദുര്‍ഗ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നതും പിന്നീട് അന്വേഷണത്തിനായി ബേക്കല്‍ പൊലീസിന് കൈമാറിയതുമാണ്. അന്വേഷണം ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ രഞ്ജിത് രവീന്ദ്രന്റെ നേതൃത്വത്തിലാണ് പുരോഗമിക്കുന്നത്.

Continue Reading

kerala

പാഴ്‌സല്‍ ഗതാഗതത്തിന് പുതിയ പാതയൊരുക്കി ഇന്ത്യന്‍ റെയില്‍വേ: ‘ കോസ്റ്റ്-ടു-കോസ്റ്റ് ‘ പാഴ്‌സല്‍ എക്‌സ്പ്രസ് കേരളത്തിലേക്ക്

രാജ്യത്ത് ആദ്യമായി അവതരിപ്പിക്കുന്ന ഇന്‍ട്രാസോണല്‍ കോസ്റ്റ്-ടു-കോസ്റ്റ് പാഴ്‌സല്‍ എക്‌സ്പ്രസ് എന്ന പുതിയ ട്രെയിന്‍ സേവനം തമിഴ്‌നാടിനെയും കേരളത്തെയും ബന്ധിപ്പിച്ചു ഒരു പുതിയ വാണിജ്യപാത തുറക്കുകയാണ്.

Published

on

തിരൂര്‍: ദക്ഷിണ റെയില്‍വേ ഇന്ത്യയിലെ പാഴ്‌സല്‍ ഗതാഗത രംഗത്ത് ഒരു പുതുമയ്ക്കാണ് തുടക്കമിടുന്നത്. രാജ്യത്ത് ആദ്യമായി അവതരിപ്പിക്കുന്ന ഇന്‍ട്രാസോണല്‍ കോസ്റ്റ്-ടു-കോസ്റ്റ് പാഴ്‌സല്‍ എക്‌സ്പ്രസ് എന്ന പുതിയ ട്രെയിന്‍ സേവനം തമിഴ്‌നാടിനെയും കേരളത്തെയും ബന്ധിപ്പിച്ചു ഒരു പുതിയ വാണിജ്യപാത തുറക്കുകയാണ്. വര്‍ഷങ്ങളായി റോഡ്മാര്‍ഗം ചെലവേറെയായി സാധനങ്ങള്‍ അയയ്‌ക്കേണ്ടി വന്ന വ്യാപാരികള്‍ക്കും ചെറുകിട വ്യവസായങ്ങള്‍ക്കും ഈ പുതിയ സംരംഭം ആശ്വാസമാകുമെന്ന് റെയില്‍വേ വകുപ്പ് ഉറപ്പുനല്‍കുന്നു.

മംഗളൂരുവില്‍ നിന്നാരംഭിച്ച് റോയാപുരം വരെ സര്‍വീസ് നടത്തുന്ന ഈ ട്രെയിന്‍ കേരളത്തിലെ ഏഴ് പ്രധാന സ്‌റ്റേഷനുകളില്‍ നിര്‍ത്തും. തിരൂര്‍, ഷോരണൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം തുടങ്ങിയ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഈ ശൃംഖല പാഴ്‌സല്‍ ഗതാഗതത്തിന് സ്ഥിരതയും വേഗതയും നല്‍കുന്നു. കേരളത്തിനുള്ളില്‍ പ്രത്യേകിച്ച് തിരൂര്‍ വെറ്റില കയറ്റുമതിയ്ക്ക് ഈ സര്‍വീസ് വലിയ മാറ്റമുണ്ടാക്കും. ഇതുവരെ വെറ്റിലയും മറ്റു പല സാധനങ്ങളും യാത്രാ ട്രെയിനുകളിലെ ഭാഗങ്ങളില്‍ ആശ്രയിച്ചാണ് അയച്ചിരുന്നത്. പുതിയ പാഴ്‌സല്‍ എക്‌സ്പ്രസ് ആരംഭിക്കുന്നത് സമയത്തും ചെലവിലും കാര്യമായ ലാഭം നല്‍കും. കൂടാതെ വ്യാവസായിക വസ്തുക്കള്‍, വൈറ്റ് ഗുഡ്‌സ്, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍, പെട്ടെന്ന് കേടാകുന്ന സാധനങ്ങള്‍ തുടങ്ങി പലതും ഈ ട്രെയിനിലൂടെ സുരക്ഷിതമായി എത്തിക്കാനാകും. ഇതിനെ സഹായിക്കുന്ന വിധത്തില്‍ 10 ഹൈ കപ്പാസിറ്റി വാനുകളും 2 ലഗേജ് കം ബ്രേക്ക് വാനുകളും ഉള്‍പ്പെടുത്തി റെയില്‍വേ പ്രത്യേക സംവിധാനങ്ങളും ഒരുക്കി.

സര്‍വീസ് സമയക്രമവും വ്യാപാരികള്‍ക്ക് അനുയോജ്യമായ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാ വെള്ളിയാഴ്ചയും മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് രാത്രി കോഴിക്കോട്, തിരൂര്‍ തുടങ്ങിയ സ്‌റ്റേഷനുകളിലൂടെ യാത്ര തുടരുന്ന ട്രെയിന്‍ അടുത്ത ദിവസം ഉച്ചയോടെ റോയാപുരത്തെത്തും. തിരിച്ചുള്ള സര്‍വീസ് ചൊവ്വാഴ്ചകളിലാണ്. ഇതിലൂടെ കേരളവും തമിഴ്‌നാടും തമ്മിലുള്ള ലജിസ്റ്റിക് ശൃംഖല കൂടുതല്‍ ക്രമബദ്ധവും വിശ്വസനീയവുമായിരിക്കും. സ്‌റ്റേഷനുകളില്‍ പാഴ്‌സല്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക സൗകര്യങ്ങളും റെയില്‍വേ ഒരുക്കിയിട്ടുണ്ട്.

പുതിയ പാഴ്‌സല്‍ എക്‌സ്പ്രസ് ഇന്ത്യയിലെ ചരക്ക് ഗതാഗതരംഗത്ത് ഒരു നിലപാടുമാറ്റമാണ്. ചെലവു കുറഞ്ഞതും സമയം കൃത്യമായതുമായ സേവനം ലഭ്യമാകുന്നതോടെ വ്യാപാരികളും കയറ്റുമതി മേഖലയും കൂടുതല്‍ കരുത്താര്‍ജിക്കും. ലജിസ്റ്റിക് രംഗത്തെ നിലവിലുള്ള തടസ്സങ്ങളും വൈകല്യങ്ങളും പരിഹരിക്കുന്നതില്‍ ഈ സര്‍വീസിന് വലിയ പങ്ക് വഹിക്കാനാകും. കേരളത്തിന്റെ വാണിജ്യ രംഗത്ത് പുതിയ സാധ്യതകള്‍ തുറന്നുകൊടുക്കുന്ന ഈ സംരംഭം, റെയില്‍വേയുടെ മുന്നേറ്റ ചിന്തകളുടെ തെളിവായും മാറുന്നു.

Continue Reading

Education

മലയാളം മീഡിയത്തില്‍ SSLC എഴുതുന്നവര്‍ കുത്തനെ കുറഞ്ഞു; 7 വര്‍ഷത്തില്‍ 20%ത്തിലധികം ഇടിവ്

2018-19 അധ്യയന വര്‍ഷത്തില്‍ 55.93% വിദ്യാര്‍ത്ഥികളായിരുന്നു മലയാളത്തില്‍ പരീക്ഷയെഴുതിയത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മലയാളം മീഡിയത്തില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വേഗത്തില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 2018-19 അധ്യയന വര്‍ഷത്തില്‍ 55.93% വിദ്യാര്‍ത്ഥികളായിരുന്നു മലയാളത്തില്‍ പരീക്ഷയെഴുതിയത്. എന്നാല്‍ 2024-25ല്‍ ഇത് 36.56% ആയി താഴ്ന്നതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ SSLC പരീക്ഷയെഴുതിയ മൊത്തം 4,27,017 വിദ്യാര്‍ത്ഥികളില്‍ 1,56,161 പേര്‍ മാത്രമാണ് മലയാളം മീഡിയം തിരഞ്ഞെടുത്തത്.

2019ലെ 2,43,409 എന്ന എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ 87,000 വിദ്യാര്‍ത്ഥികളുടെ കുറവാണ് രേഖപ്പെടുത്തിയത്. മലയാളം മീഡിയത്തില്‍ പഠിക്കുന്നവരുടെ കുറവാണ് ഈ ഇടിവിന് കാരണമെന്ന് പരീക്ഷാഭവനിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. വിദ്യാഭ്യാസ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വിവരമനുസരിച്ച് പ്രാഥമിക ക്ലാസുകളില്‍ തന്നെ ഇംഗ്ലീഷ്-മലയാളം മീഡിയം പ്രവേശന അനുപാതം 70:30 ആയി മാറിയിട്ടുണ്ട്. ഇംഗ്ലീഷ് കൂടുതല്‍ ഗുണമേറിയ പഠനമാധ്യമമാണെന്ന പൊതുധാരണയാണ് ഈ മാറ്റത്തിന് പിന്നിലെന്ന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സിഇഒ കെ. അന്‍വര്‍ സാദത്ത് അഭിപ്രായപ്പെട്ടു. എന്നാല്‍ മീഡിയമല്ല, സ്‌കൂള്‍ നല്‍കുന്ന ഭാഷാ പരിശീലനമാണ് വിജയത്തിനുള്ള നിര്‍ണ്ണായക ഘടകമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാതൃഭാഷാ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അധികൃതര്‍ ചര്‍ച്ച ചെയ്യുമ്പോഴും, സമൂഹത്തിന്റെ താല്‍പര്യം വിപരീതമാണെന്ന് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണപരിശീലന കൗണ്‍സില്‍ ഡയറക്ടര്‍ ജയപ്രകാശ് ആര്‍. കെ. ചൂണ്ടിക്കാട്ടി. ഗ്രാമ-നഗര വ്യത്യാസം കുറഞ്ഞതും മധ്യവര്‍ഗ്ഗത്തിന്റെ വളര്‍ച്ചയും ഈ മാറ്റത്തിന്റെ സൂചനയായെന്നും അദ്ദേഹം പറഞ്ഞു. 2025ല്‍ SSLC എഴുതിയവര്‍ 2014-15ല്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നവരാണെന്നും വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ മലയാളം മീഡിയം വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞേക്കുമെന്നും അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

മലയാളം മീഡിയത്തിലെ ഇടിവ് സംസ്ഥാന വികസനത്തിനുതന്നെ ഭീഷണിയാകാമെന്ന് ഐക്യ മലയാള പ്രസ്ഥാനം സംസ്ഥാന കണ്‍വീനര്‍ ആര്‍. നന്ദകുമാര്‍ മുന്നറിയിപ്പ് നല്‍കി. മലയാളവുമായി വിദ്യാര്‍ത്ഥികള്‍ക്ക് അടുപ്പമില്ലാത്തത്, നാട്ടിന്‍ പരിസരത്തെ ഭൂമിശാസ്ത്ര-പരിസ്ഥിതി ബോധത്തെ തന്നെ ബാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനെതിരെ താന്‍ അല്ലെങ്കിലും, ആവശ്യമായ ഇടപെടലുകള്‍ ഇല്ലെങ്കില്‍ പുതിയ സാമൂഹിക-വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ ഉയര്‍ന്നേക്കുമെന്നാണ് നന്ദകുമാര്‍ മുന്നറിയിപ്പ് നല്‍കിയത്.

Continue Reading

Trending