kerala
മനുഷ്യര്‍ നല്ല അയല്‍ക്കാരെന്ന് പക്ഷികള്‍, അല്ലെന്ന് നമ്മളും; മരംമുറിയില്‍ കൊറ്റില്ലങ്ങള്‍ വ്യാപകമായി നശിപ്പിക്കുന്നു
മനുഷ്യര്‍ നല്ല അയല്ക്കാരെന്നാണ് പക്ഷികളുടെ ധാരണ; അല്ലെന്ന് കൂടക്കൂടെ തെളിയിക്കുകയാണ് നമ്മള്.
അനീഷ് ചാലിയാര്‍
മനുഷ്യര്‍ നല്ല അയല്ക്കാരെന്നാണ് പക്ഷികളുടെ ധാരണ; അല്ലെന്ന് കൂടക്കൂടെ തെളിയിക്കുകയാണ് നമ്മള്. കഴിഞ്ഞദിവസം കോട്ടക്കല്‍ രാമനാട്ടുകര ദേശീയപാത വികസനത്തിന് എ.ആര് നഗറില്‍ മരം മുറിച്ചുമാറ്റിയപ്പോള്‍ കൊറ്റില്ലങ്ങള്‍ നശിക്കുകയും 50 ഓളം പക്ഷിക്കുഞ്ഞുങ്ങള്‍ ദാരുണമായി കൊല്ലപ്പെടുകയും കൂടുകളും മുട്ടകളും നശിക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വനംവകുപ്പ് മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മലപ്പുറത്ത് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടാകുന്ന മൂന്നാമത്തെ സംഭവമാണ് കഴിഞ്ഞ ദിവസമുണ്ടായത്. ഇതോടെ വിഷയം വീണ്ടും സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയാവുകയാണ്.
കൊറ്റികളും ചില പക്ഷികളും മനുഷ്യസാമീപ്യമുള്ള സ്ഥലങ്ങള്‍ കൂട്ടമായി താമസിക്കാന്‍ തിരഞ്ഞെടുക്കുന്നത് സുരക്ഷയെ കരുതി മാത്രമാണെന്ന് കേരള വനഗവേഷണ കേന്ദ്രം (കെ.എഫ്.ആര്.ഐ) നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. റെയില്‍വെ സ്റ്റേഷനുകള്‍, ദേശീയ പാതയോരങ്ങള്‍, ടൗണുകളില്‍ രാത്രിയിലും വെളിച്ചവും മനുഷ്യസാമീപ്യവുമുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ മരങ്ങളില്‍ പക്ഷികള്‍ കൂട്ടമായി താമസിക്കുന്നതും കൂടു കൂട്ടുന്നതും സ്വാഭാവിക ഇരപിടിയന്മാരില് നിന്ന് രക്ഷതേടാന്‍ വേണ്ടിയാണ്. മനുഷ്യവാസമുള്ള സ്ഥലങ്ങളില്‍ ഇരപിടിയന്മാരായ ജീവികളുടെ സാമീപ്യം കുറവായിരിക്കും.
എന്നാല്‍ ഇതൊന്നും വകവെക്കാതെയാണ് ജലപക്ഷികളുടെ പ്രജനന കാലമാണെന്ന പരിഗണന പോലുമില്ലാതെ പക്ഷികള്‍ കൂടൊരുക്കിയ മരങ്ങള്‍ വ്യാപകമായി മുറിച്ചുമാറ്റുന്നത്. 2016 ജനുവരി മുതല്‍ 2017 ഡിസംബര്‍ വരെ ഇടുക്കി, പത്തനംതിട്ട, കോട്ടയം വയനാട് ജില്ലകളൊഴിച്ചുള്ള 10 ജില്ലകളിലും കെ.എഫ്.ആര്.ഐ പക്ഷികള്‍ ചേക്കേറുന്നതിന് മനുഷ്യസാമീപ്യം തേടുന്നതിനുള്ള കാരണങ്ങളെക്കുറിച്ച് പഠനം നടത്തിയിരുന്നു. ഈ പഠനത്തിന്റെ ഭാഗമായി നടത്തിയ സര്‍വെയില്‍ പക്ഷികളുടെ 258 ഓളം കൂട്ടവാസകേന്ദ്രങ്ങളുണ്ടെന്ന് കണ്ടെത്തി. ഇതിലധികവും മലപ്പുറം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്. നീര്‍ക്കാക്കകള്‍, കൊക്കുകള്‍, ചേരക്കൊക്കുകള്‍ എന്നിവ 24 മണിക്കൂറും മനുഷ്യ സാമീപ്യമുള്ള സ്ഥലങ്ങളാണ് ചേക്കാറാനും പ്രജനനം നടത്താനും തിരഞ്ഞെടുക്കുന്നത്. എന്നാല്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട ചെറു തുരുത്തുകളിലും ഇവ കൂട്ടമായി വസിക്കാറുണ്ട്. ഇരപിടിയന്മാരില് നിന്ന് രക്ഷതേടാന്‍ വേണ്ടി മാത്രമാണിത്. പക്ഷികള്‍ കൂട്ടമായി താമസിക്കുന്ന ഈമരം മുറിച്ചുമാറ്റിയാല്‍ സുരക്ഷതേടി മറ്റൊരു സ്ഥലത്തേക്ക് ഇവ കൂട്ടമായി തന്നെയാണ് പോകുന്നതെന്ന്്് കെ.എഫ്.ആര്.ഐയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ഡോ.ഇ.എ ജെയ്സന്റെ നേതൃത്വത്തില്‍ ഡോ.പി.റിജു നടത്തിയ പഠനത്തില്‍ പറയുന്നു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ പാതയോരങ്ങളില്‍ പക്ഷികളുടെ ഇത്തരം വാസകേന്ദ്രങ്ങള്‍ കൂടുതലാണ് ഡോ. പി. റിജു പറഞ്ഞു.
കൂടുതല്‍ സുരക്ഷിതമെന്നു കരുതി പൊതു സ്ഥലങ്ങള്‍ പക്ഷികള്‍ താമസത്തിനായി തിരഞ്ഞെടുക്കുമ്പോള്‍ വഴിയോരങ്ങളില്‍ നിന്ന് ഇത്തരം മരങ്ങള്‍ കൂട്ടമായി മുറിച്ചുമാറ്റുന്നത് ഇവയുടെ നാശത്തിന് കാരണമാകും. മഴക്കാലത്തിനോടനുബന്ധിച്ചാണ് ജലപക്ഷികളുടെ പ്രജനന കാലം ഈ സീസണ് കഴിയുന്നത് വരെ ഇവയുടെ ആവാസ കേന്ദ്രങ്ങള്‍ നശിപ്പിക്കുന്നത് പരിസ്ഥിതിക്ക് ഏറെ ദോഷം ചെയ്യുമെന്ന് ജലപക്ഷികളെക്കുറിച്ച് പഠനം നടത്തുന്ന ഡോ.ഗ്രീഷ്മ വ്യക്തമാക്കി.
kerala
ഇടുക്കിയില്‍ വിദേശമദ്യവുമായി എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വീനര്‍ പിടിയില്‍
മാങ്കുളം സ്വദേശി ദിലീപ് ആണ് എക്സൈസിന്റെ പിടിയിലായത്.
ഇടുക്കി: അടിമാലിയില്‍ വിദേശമദ്യവുമായി എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വീനര്‍ പിടിയില്‍. മാങ്കുളം സ്വദേശി ദിലീപ് ആണ് എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് 10 ലിറ്റര്‍ വിദേശ മദ്യം എക്സൈസ് പിടിച്ചെടുത്തു.
മാങ്കുളം പഞ്ചായത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള എല്‍ഡിഎഫ് കണ്‍വീനറാണ് ദിലീപ്.
kerala
ശബരിമല സ്വര്‍ണ്ണക്കൊള്ള; വന്‍തോക്കുകള്‍ക്കും പങ്കെന്ന് ഹൈക്കോടതി
പ്രതികളും ഉന്നതപദവിയില്‍ ഇരിക്കുന്നവരും ഗൂഢാലോചന നടത്തി
കൊച്ചി: ശബരിമല സ്വര്‍ണ്ണ കൊള്ളയുമായി വന്‍തോക്കുകള്‍ക്ക് ബന്ധമുണ്ടന്നും ഇവരുടെ പങ്കും അന്വേഷിക്കണമെന്നും ഹൈക്കോടതി. കേസിലെ ഒന്നാം പ്രതി യായ ഉണ്ണിക്കൃഷ്ണന് പോറ്റിയെ നിയന്ത്രിച്ച ഉന്നതരിലേക്ക് അന്വേഷണം നീളണമെന്നും പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) ഹൈക്കോടതി വ്യക്തമായ നിര്‍ദ്ദേശം നല്കി. ഇതുവരെ പ്രതികളല്ലാത്ത വന്‍തോക്കുകളുടെ സഹായമില്ലാതെ ഇത്ര വലിയ കൊള്ള നടക്കില്ലെന്നും അന്വേഷണം എത്രയും വേഗം അവരിലേക്ക് നീങ്ങണമെന്നും ഹൈക്കോടതി ആവശ്യപ്പട്ടു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നാലാം പ്രതിയായ എസ്. ജയശ്രീയുടെയും ആറാം പ്രതിയായ എസ്. ശ്രീകുമാറിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കൊണ്ടുള്ള ഉത്തരവിലാണ് കോടതി നിര്‍ദേശം.
വന്‍തോക്കുകളിലേക്ക് അന്വേഷണം പോകട്ടെ, എന്തിനാണ് മടിച്ചു നില്‍ക്കുന്നത്. ഉണ്ണികൃഷ്ണന് പോറ്റിയുമായി ബന്ധപ്പെട്ട വന്‍ തോക്കുകള്‍ പുറത്തുവരാനുണ്ട്. എസ്.ഐ.ടിക്ക് കൃത്യമായ നിര്‍ദ്ദേശം നല്‍കിക്കൊണ്ട് ജസ്റ്റിസ് എ ബദറുദ്ദീന്‍ വ്യക്തമാക്കി. ഒരാളെയും വിട്ടുകളയരുത് എല്ലാവരിലേക്കും അന്വേഷണം പോകണം. ഉണ്ണി കൃഷ്ണന് പോറ്റിക്ക് ശബരിമലയില്‍ വലിയ സ്വാധീനമുണ്ടായിരുന്നു. ഉണ്ണികൃഷ്ണന് പോറ്റി വലിയൊരു പ്രഭാവലയം സൃഷ്ടിച്ച് അനിയന്ത്രിത
മായ സ്വാതന്ത്ര്യത്തോടെ വിലസുകയായിരുന്നു. യഥാര്‍ത്ഥ സ്പോണ്സര് ആരെന്ന് കണ്ടെത്തണമെന്നും കോടതി പറഞ്ഞു. കൊള്ള്ക്കു പിന്നിലെ വ
ന് ഗൂഢാലോചനയും എസ്ഐടി അന്വേഷിക്കണം. പ്രതികളും ശബരിമലയുടെ ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട് ഉന്നത പദവിയിലിരിക്കുന്നവരും ചേര്‍ന്നുള്ള ഗൂഢാലോചന നടന്നെന്ന് പ്രോസിക്യൂഷന് രേഖകളില്‍നിന്നു വ്യക്തമാണ്. ഉണ്ണിക്കൃഷ്ണന് പോറ്റി ശബരിമല ക്ഷേത്രത്തിന്റെ പൂജാരിയോ സഹ പുജാരിയോ അല്ല. എന്നാല്‍ ഒരു സ്ഥാനവുമില്ലാതെ ഉന്നത അധികൃതരുടെ അനുഗ്രഹാശിസ്സോടെ സന്നിധാനത്തെ കാര്യങ്ങളില്‍ ഇടപെടുന്നത് തുടരുകയായിരുന്നു. ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്. പവിത്രമായ ശബരിമല സന്നിധാനത്ത് ഇങ്ങനെയൊരു ക്രമക്കേട് നടന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും കോടതി പറഞ്ഞു.
kerala
യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
വേങ്ങര ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖംമറച്ച ഒരു സ്ത്രീയുടെ ചിത്രവുമായി സി.പി.എമ്മുകാരുടെയും ബി.ജെ.പിക്കാരുടെയും വര്‍ഗ്ഗീയ പ്രചാരണം. രണ്ട് തവണ വേങ്ങര ഗ്രാമപഞ്ചായത്ത് അംഗമായി ഭരണനൈപുണ്യം തെളിയിച്ച എന്‍.ടി മൈമൂനയാണ് ഈ വാര്‍ഡിലെ സ്ഥാനാര്‍ത്ഥി. എന്നാല്‍ എസ്.പി ഫാത്തിമ നസീര്‍ എന്ന പേരിലാണ് പോസ്റ്റര്‍. ഈ പോസ്റ്റര്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് വേങ്ങര പഞ്ചായത്ത് വരണാധികാരിക്കും പോലീസിനും സ്ഥാനാര്‍ത്ഥി പരാതി നല്കി.
-
kerala3 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala2 days agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
News3 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala2 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF2 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
india3 days agoപി.എം ശ്രീ പദ്ധതി: സിപിഎം- ബിജെപി ഡീലിലെ ഇടനിലക്കാരന് ജോണ്‍ ബ്രിട്ടാസ്
-
india3 days agoതന്നെക്കാള്‍ സൗന്ദര്യം കൂടുതല്‍; സ്വന്തം കുട്ടി ഉള്‍പ്പെടെ നാല് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റില്‍
-
india3 days agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു

