columns
ഒളിച്ചോടുന്ന ഭരണകൂടവും കത്തിയെരിയുന്ന നാടും
ഹിന്ദുത്വ പ്രത്യയശാസ്ത്രം പലവിധേനയായി ഇന്ത്യന്‍ ജനസമൂഹത്തില്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളില്‍ ഏറ്റവും ഭീതിദമാണ് ആര്.എസ്.എസ് ബി.ജെ.പി കക്ഷികള്‍ നടത്തുന്ന വര്‍ഗീയ പ്രചാരണങ്ങള്‍. നൂറ്റാണ്ടുകളായി സൗഹാര്‍ദ്ദത്തോടെ കഴിയുന്ന മത വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പും അവിശ്വാസവും തെറ്റിദ്ധാരണകളും വളര്‍ത്തുന്നു. രാജ്യത്തിന്റെ സാംസ്കാരിക പാരമ്പര്യവും വൈവിധ്യങ്ങളും തകര്‍ത്ത് നാടിനെ ഹിന്ദു രാഷ്ട്രമാക്കിമാറ്റാനുള്ള ആസൂത്രിത പദ്ധതിയാണിത്.

റസാഖ് ആദൃശ്ശേരി
ഹിന്ദുത്വ പ്രത്യയശാസ്ത്രം പലവിധേനയായി ഇന്ത്യന്‍ ജനസമൂഹത്തില്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളില്‍ ഏറ്റവും ഭീതിദമാണ് ആര്.എസ്.എസ് ബി.ജെ.പി കക്ഷികള്‍ നടത്തുന്ന വര്‍ഗീയ പ്രചാരണങ്ങള്‍. നൂറ്റാണ്ടുകളായി സൗഹാര്‍ദ്ദത്തോടെ കഴിയുന്ന മത വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പും അവിശ്വാസവും തെറ്റിദ്ധാരണകളും വളര്‍ത്തുന്നു. രാജ്യത്തിന്റെ സാംസ്കാരിക പാരമ്പര്യവും വൈവിധ്യങ്ങളും തകര്‍ത്ത് നാടിനെ ഹിന്ദു രാഷ്ട്രമാക്കിമാറ്റാനുള്ള ആസൂത്രിത പദ്ധതിയാണിത്. മതപരമായ സ്പര്‍ദ്ധ വളര്‍ത്തി ജനങ്ങളെ ഭിന്നിപ്പിച്ചു, ഹിന്ദുത്വമെന്ന അവരുടെ പ്രഖ്യാപിത ലക്ഷ്യത്തിനു വിഘാതമായി നില്ക്കുന്ന മതേതരത്വത്തെ തകര്‍ക്കണം. അതിനായി ഭരണ സംവിധാനത്തെ പക്ഷപാതപരമായി പ്രവര്‍ത്തിപ്പിക്കുകയും മാധ്യമങ്ങളെ വരുതിയിലാക്കുകയും ചെയ്യുന്നു. ഇതിന് കണ്ടെത്തിയ ധാരാളം പുതിയ മുദ്രാവാക്യങ്ങള്‍ ഇപ്പോള്‍ ബി.ജെ.പി ഉയര്‍ത്തുന്നു.
രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ഇടക്കിടെയുണ്ടാവുന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഗൂഢാലോചനയുടെ ഫലമായി സൃഷ്ടിക്കപ്പെടുന്നവയാണ്. പ്രാദേശിക പ്രശ്നങ്ങള്‍ പോലും ഊതിവിര്‍പ്പിച്ചു വലിയ പ്രശ്നമായി അവതരിപ്പിക്കും. ആരാധനാലയങ്ങളുടെ മേലുള്ള അവകാശവാദം, നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന പരാതി, ലൗ ജിഹാദ് ആരോപണം, പശുവിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തുടങ്ങിയവ സ്ഥിരമായി സംഘ്പരിവാര്‍ ഉയര്‍ത്തുന്നതാണ്. പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ക്ക് യാഥാര്‍ഥ്യവുമായി ബന്ധം പോലുമുണ്ടാവില്ല. എന്നിട്ടും അവയെല്ലാം ഹിന്ദു-മുസ്ലിം ഭിന്നിപ്പിനു കാരണമാക്കും. ഈ ഹീന പദ്ധതിയില്‍ സംഘ്പരിവാറിന്റെ ഐ.ടി വിദഗ്ധരും അവരോടു വിധേയത്വം പുലര്‍ത്തുന്ന മാധ്യമങ്ങളും കണ്ണി ചേരുന്നു. സോഷ്യല്‍മീഡിയ കള്ള കഥകള്‍ പ്രചരിപ്പിക്കുന്നു. തല്‍ഫലമായി ഹിന്ദുത്വ മുദ്രാവാക്യങ്ങളും ഹിന്ദു രാഷ്ട്രവാദവുമൊക്കെ ഏറ്റുവിളിക്കാന് ചെറുപ്പക്കാര്‍ പോലും മുന്നോട്ടുവരുന്നു. ബ്രെയിന്‍വാഷ് ചെയ്യപ്പെട്ട ചെറുപ്പക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ മുസ്ലിംകള്‍ക്കെതിരെയുള്ള വിദ്വേഷ പ്രചാരണം കൊണ്ടുനിറഞ്ഞിരിക്കുന്നു. ബി. ജെ.പി ഭരിക്കുന്ന ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ ‘ജയ് ശ്രീറാം’ വിളിക്കണമെന്നു അവര്‍ ആജ്ഞാപിക്കുന്നു. അവരുടെ കള്ള പ്രചാരണങ്ങളും കെട്ടുകഥകളും കേട്ട് സാധാരണ ജനങ്ങള്‍ പോലും ഇല്ലാത്ത ഒരു ശത്രുവിനെ മനസ്സില്‍ കൊണ്ടുനടക്കുന്ന മനോഭാവത്തില്‍ എത്തിയിരിക്കുന്നുവെന്നതാണ് പരിതാപകരമായ അവസ്ഥ. വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ പ്രധാനമായും ആര്.എസ്.എസും ബി. ജെ.പിയും ലക്ഷ്യമിടുന്നത് ജനങ്ങളുടെ ശ്രദ്ധ മുഴുവനും ഇത്തരം കാര്യങ്ങളില്‍ മുഴുകണമെന്നും അവര്‍ സര്‍ക്കാരിനെ ചോദ്യംചെയ്യരുതെന്നുമാണ്.
ബാങ്ക് അക്കൗണ്ടില്‍ വരുമെന്നു പറഞ്ഞ 15 ലക്ഷം രൂപക്ക് ഒരു അഡ്രസുമില്ല.
നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കുതിച്ചുയരുന്നു. വര്‍ഷം തോറും രണ്ടു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നു പറഞ്ഞതും കാണാനില്ല. കുറ്റകൃത്യങ്ങളും അഴിമതിയും നിറഞ്ഞിരിക്കുമ്പോള്‍ ഒരു അണ്ണാഹസാരമാരെയും നിരാഹാര സത്യഗ്രഹത്തിനു കാണാനില്ല. ഇന്ത്യയുടെ സമ്പദ്ഘടന തകര്‍ന്നു തരിപ്പണമായിരിക്കുന്നു. ഇതെല്ലാം എന്തുകൊണ്ട് എന്നൊന്നും ആരും മോദിയോട് ചോദിക്കരുത്. ഗുജറാത്ത്, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, കര്‍ണ്ണാടക, രാജസ്ഥാന് എന്നീ അഞ്ചു സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നു. ഈ സംസ്ഥാനങ്ങളില്‍ വര്‍ഗീയ വികാരം ആളിക്കത്തിക്കാനും വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാനുമൊക്കെയുള്ള കരുനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഇവിടങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന ചില സംഭവ വികാസങ്ങള്‍ പരിശോധിച്ചാല്‍ അത് വ്യക്തമാവും. രാജസ്ഥാനില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ രണ്ടിന് കരോളിയില്‍ നവവത്സര ശോഭയാത്രയോടനുബന്ധിച്ചു വര്‍ഗീയ സംഘര്‍ഷം പൊട്ടി പുറപ്പെട്ടു. ‘തൊപ്പിയിട്ട വരെക്കൊണ്ട് ജയ്ശ്രീറാം വിളിപ്പിക്കും, ഹിന്ദു ഉണര്‍ന്നാല്‍ തൊപ്പിയിട്ടവര്‍ കുമ്പിട്ടുനിന്ന് ശ്രീരാമനെ വാഴ്ത്തേണ്ടി വരു’മെന്നും മറ്റുമുള്ള വിദ്വേഷം ജനിപ്പിക്കുന്ന മുദ്രാവാക്യങ്ങളും പാട്ടുകളും ശോഭയാത്രയില്‍ മുഴങ്ങി. ഒരു സമുദായത്തിന്റെ കടകള്‍ മുഴുവനും തീയിട്ടു നശിപ്പിച്ചു. ജോദ്പൂരില്‍ ഈദുല്‍ഫിത്വറിന്റെ തലേദിവസമാണ് വര്‍ഗീയ സംഘര്‍ഷമുണ്ടായത്. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ബാല്‍ മുകുന്ദ് ബിസ്സയുടെ പ്രതിമക്ക് ചുറ്റും ഈദിന്റെ തോരണം കെട്ടിയതിന്റെ പേരിലും സംഘര്‍ഷമുണ്ടായി. ന്യൂനപക്ഷങ്ങളെ പരോക്ഷമായി ഉന്നം വെച്ചുകൊണ്ടു പരസ്യമായി വാളുകള്‍ ചുയറ്റിക്കൊണ്ടായിരുന്നു ഇക്കൊല്ലത്തെ രാമനവമി ഘോഷയാത്രകള്‍. മധ്യപ്രദേശിലെ കാര്‍ഗോണിലും ബര്‍വാനി ജില്ലയിലെ സെന്ത് വ ടൗണിലും വലിയ തോതിലുള്ള അക്രമങ്ങള്‍ ഇതോടനുബന്ധിച്ചുണ്ടായി. ഗുജറാത്ത് ഇന്ത്യയില്‍ ശ്രദ്ധപിടിച്ചുപറ്റിയ സംസ്ഥാനമായി മാറിയതുതന്നെ 2002ല്‍ നടന്ന ആസൂത്രിതമായ ന്യൂനപക്ഷ വിരുദ്ധ കൂട്ടക്കൊലയുടെ പേരിലാണ്. കാലങ്ങള്‍ കടന്നുപോയിട്ടും ഭരണം നേടുന്നതിന് ബി.ജെ.പി അതേ തന്ത്രം തന്നെയാണ് ഇപ്പോഴും പ്രയോഗിക്കുന്നത്. രാമനവമിയോടനുബന്ധിച്ചു ഗുജറാത്തിലെ മൂന്നു ജില്ലകളില്‍ സംഘര്‍ഷമുണ്ടാകുകയും ഒരാള്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മഹാത്മാഗാന്ധിയുടെ ജന്മസ്ഥലമായ പോര്‍ബന്ദറില്‍ പോലും കലാപമുണ്ടായി. മുസ്ലിം മത്സ്യത്തൊഴിലാളികളോട് ഗുജറാത്ത് സര്‍ക്കാര്‍ കാണിക്കുന്ന വിവേചനത്തെക്കുറിച്ചു പല എഴുത്തുകാരും ചൂണ്ടികാണിച്ചിട്ടുണ്ട്.
കര്‍ണ്ണാടകയില്‍ ഹിജാബ് വിഷയവുമായി നടന്ന പ്രതിഷേധങ്ങള്‍, ഹിന്ദു ജാഗരണ വേദിയുടെ പ്രവര്‍ത്തകര്‍ ലൗ ജിഹാദ് ആരോപിച്ചു നടത്തുന്ന അക്രമങ്ങള്‍, ഈദ് ഗാഹ് മൈതാനത്തിന്റെ പേരില്‍ നടക്കുന്ന തര്‍ക്കങ്ങള്‍ തുടങ്ങിയവ മൂലം ബി. ജെ.പി വര്‍ഗീയത ആളിക്കത്തിച്ചുകൊണ്ടിരിക്കുകയാണ്. ഹിമാചല്‍പ്രദേശില്‍ 2.18 ശതമാനം മാത്രമാണ് മുസ്ലിംകള്. അവരാവട്ടെ, ആദിവാസി വിഭാഗമായ ഗുജ്ജറുകളും. തീരെ ദുര്‍ബലരും ദരിദ്രരുമാണവര്. ഇവരെപ്പോലും ഹിന്ദു വര്‍ഗീയ വാദികള്‍ വെറുതെ വിടുന്നില്ല. ഓരോരോ കാരണങ്ങള്‍ പറഞ്ഞ് ഇവരുടെ വീടുകള്‍ സര്‍ക്കാര്‍ ഒഴിപ്പിക്കുന്നു. വിശ്വഹിന്ദു പരിഷത്തുകാര്‍ നിരന്തരം ആക്രമിക്കുന്നു.’ലാന്‍ഡ് ജിഹാദ്’ ആരോപണമാണ് ഇവിടെ വി.എച്ച്.പി മുസ്ലിംകള്ക്കെതിരെ ആരോപിക്കുന്നത്. ഇന്‍ഡോറയില്‍ പശു ചത്തതിന്റെ പേരിലാണ് ഗുജ്ജറുകള്ക്കെതിരെ അക്രമം തുടങ്ങിയത്. ഗുജ്ജര്‍ മുസ്ലിംകളെ പുറത്താക്കണമെന്നു ആവശ്യപ്പെടുന്ന വി.എച്ച്.പി, പള്ളികള്‍ക്ക് നേരെ അക്രമം അഴിച്ചുവിടുന്നത് പതിവാക്കിയിരിക്കുകയാണ്. ബി.ജെ.പി സര്‍ക്കാരാവട്ടെ ഇതിനെല്ലാം വേണ്ട ഒത്താശകള്‍ ചെയ്തുകൊടുക്കുകയും ചെയ്യുന്നു. രാജ്യത്തിന്റെ പലയിടങ്ങളിലും ന്യൂനപക്ഷത്തിനെതിരെ കൊലവിളി നടത്തുന്ന മത സമ്മേളനങ്ങള്‍ നടക്കുന്നു. മുസ് ലിം വീടുകളും കടകളും ബുള്‍ഡോസര്‍ ചെയ്യല്‍, പള്ളിയില്‍നിന്നുള്ള ബാങ്ക് വിളിക്ക് ബദലായി ഹനുമാന് സൂക്തങ്ങള്‍ ഉച്ചഭാഷിണിയിലൂടെ മുഴക്കുമെന്ന ഭീഷണി, ക്ഷേത്രപരിസരങ്ങളില്‍ മുസ്ലിം കടകള്‍ അനുവദിക്കാതിരിക്കല്‍, ക്ഷേത്രങ്ങള്‍ക്കുള്ളില്‍ മാട്ടിറച്ചിക്കഷണങ്ങള് കൊണ്ടിട്ടു പ്രതികാര നടപടികള്‍ കൈകൊള്ളല്‍ തുടങ്ങി നിരവധി ഹീനതന്ത്രങ്ങള്‍ ആര്.എസ്.എസ് പയറ്റുന്നുണ്ട്. ഇതിനുപുറമെയാണ്. വാരണാസി, ഗ്യാന്‍വാപി, മധുര ഷാഹി ഈദ്ഗാഹ്, ടിപ്പുസുല്‍ത്താന്‍ മസ്ജിദ്, കുത്തബ് മിനാര്‍, താജ്മഹല്‍, അജ്മീര്‍ ശരീഫ് തുടങ്ങിയ മസ്ജിദുകളും ചരിത്ര സ്മാരകങ്ങളും ഹിന്ദു ക്ഷേത്രങ്ങള്‍ തകര്ത്തുനിര്മിച്ചതാണെന്ന തെറ്റായ വാദം സംഘ്പരിവാര്‍ ഉയര്‍ത്തുന്നത്.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്കാത്തതിനാല് സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന് പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര് ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്മാന് നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന് ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന് അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ് ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന് യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന് വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന് ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
local2 days ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
india3 days ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
kerala3 days ago
ഡ്രീംസ് പദ്ധതി ഉദ്ഘാടനം നാളെ സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും
-
india3 days ago
ഒസ്ട്രാവ ഗോൾഡൻ സ്പൈക്ക്; നീരജ് ചോപ്രയ്ക്ക് സ്വർണം
-
kerala3 days ago
‘ഞങ്ങള്‍ക്കും ജീവിക്കണം’; വാക്കിന് വിലയില്ലാത്ത സര്‍ക്കാറിനെതിരെ പ്രതിഷേധവുമായി മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതര്‍
-
kerala3 days ago
സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴ തുടരും; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
-
india3 days ago
ലഹരി ഇടപാട്: ശ്രീകാന്ത് അഞ്ച് ലക്ഷത്തിന്റെ കൊക്കെയ്ൻ 43 തവണയായി വാങ്ങിയെന്ന് പൊലീസ്
-
kerala3 days ago
പാലക്കാട് ഒൻപതാം ക്ലാസുകാരി ജീവനൊടുക്കി; അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നെന്ന് ആരോപണം