Connect with us

kerala

‘ഇ അഹമ്മദ്’ സ്മരണാഗ്രന്ഥം പ്രകാശനം നാളെ

രാജ്യാന്തര പ്രസിദ്ധനായ നയതന്ത്രജ്ഞനും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് പ്രസിഡന്റും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ഇ.അഹമ്മദിന്റെ ജീവിത യാത്രയെ ആസ്പദമാക്കി ‘ചന്ദ്രിക’ തയ്യാറാക്കിയ സ്മരണാ ഗ്രന്ഥം ‘ഇ അഹമ്മദ്’ നാളെ പ്രകാശനം ചെയ്യുമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം അറിയിച്ചു.

Published

on

മലപ്പുറം: രാജ്യാന്തര പ്രസിദ്ധനായ നയതന്ത്രജ്ഞനും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് പ്രസിഡന്റും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ഇ.അഹമ്മദിന്റെ ജീവിത യാത്രയെ ആസ്പദമാക്കി ‘ചന്ദ്രിക’ തയ്യാറാക്കിയ സ്മരണാ ഗ്രന്ഥം ‘ഇ അഹമ്മദ്’ നാളെ പ്രകാശനം ചെയ്യുമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം അറിയിച്ചു. കോഴിക്കോട് സി.എച്ച് ഓഡിറ്റോറിയത്തില്‍ (ലീഗ് ഹൗസ്) വൈകുന്നേരം നാലുമണിക്ക് നടക്കുന്ന സ്മരണാ സംഗമത്തില്‍ മുന്‍ കേന്ദ്ര ആഭ്യന്തര-ധനകാര്യ മന്ത്രി പി ചിദംബരം പുസ്തക പ്രകാശനം നിര്‍വഹിക്കും.

മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സംഗമം ഉദ്ഘാടനം ചെയ്യും. ദേശീയ പ്രസിഡന്റ് പ്രഫ.കെ.എം ഖാദര്‍ മൊയ്തീന്‍ അധ്യക്ഷനാകും. കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ എം.പി ആദ്യ പ്രതി ഏറ്റുവാങ്ങും. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. ഉന്നതാധികാര സമിതിയംഗങ്ങളായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, കെ.പി.എ മജീദ്, എം.പി അബ്ദുസമദ് സമദാനി എം.പി, ഡോ.എം.കെ മുനീര്‍, വി.കെ ഇബ്രാഹീം കുഞ്ഞ്, അഡ്വ.പി.എം.എ സലാം, സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, ചന്ദ്രിക പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ പി.കെ.കെ ബാവ എന്നിവര്‍ സ്മരണാ പ്രഭാഷണം നിര്‍വഹിക്കും. ആയിരം ബഹുവര്‍ണ പേജുകളില്‍ അത്യപൂര്‍വ ചിത്രങ്ങളുമായി ഒരുക്കിയ ഗ്രന്ഥം ഇ.അഹമ്മദിന്റെ ജീവിത യാത്രയും സംഭാവനകളും വിശദമാക്കുന്നതാണ്. ദേശീയ, സംസ്ഥാന ഭരണാധികാരികള്‍, നയതന്ത്രജ്ഞര്‍, പ്രമുഖ രാഷ്ട്രീയ നേതാക്കള്‍, എഴുത്തുകാര്‍, സാംസ്‌കാരിക, മാധ്യമ പ്രവര്‍ത്തകര്‍ ഓര്‍മകള്‍ പങ്കുവെക്കുന്നുണ്ട്. അദ്ദേഹം വ്യക്തിമുദ്ര ചാര്‍ത്തിയ മേഖലകളെ സംബന്ധിച്ച വിപുലമായ പഠനങ്ങള്‍ ഈ പുസ്തകത്തിന്റെ ഭാഗമാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈദ്യ പരിശോധനക്കിടെ ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ട പ്രതി പിടിയില്‍

മലപ്പുറം പുളിക്കലില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.

Published

on

കോഴിക്കോട് വൈദ്യ പരിശോധനയ്ക്കിടെ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടി. മുഖദാര്‍ സ്വദേശി ബിലാലിനെയാണ് ഇന്നലെ മലപ്പുറം പുളിക്കലില്‍ നിന്നാണ് പിടികൂടിയത്.

കാപ്പ നിയമപ്രകാരം നാടുകടത്തിയ ഇയാള്‍ ഇന്നലെ ജില്ലയില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് ചെമ്മാട് പോലീസ് പ്രതിയെ കസ്റ്റടിയിലെടുത്തത്.

Continue Reading

kerala

ഷഹബാസ് വധക്കേസ്; കുറ്റാരോപിതര്‍ക്ക് പ്ലസ് വണ്‍ അഡ്മിഷന്‍ നേടാന്‍ ഹൈക്കോടതി അനുമതി

വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെയായിരിക്കും സമയം.

Published

on

താമരശ്ശേരി ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ അഡ്മിഷന്‍ നേടാന്‍ ഹൈക്കോടതി അനുമതി. അഡ്മിഷന്‍ നേടുന്നതിനായി വിദ്യാര്‍ത്ഥികളെ ഒരുദിവസത്തേക്ക് വിട്ടയക്കാനും കോഴിക്കോട് ഒബ്സര്‍വേഷന്‍ ഹോം സുപ്രണ്ടിന് നിര്‍ദേശം നല്‍കി. വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെയായിരിക്കും സമയം.

വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ജുവനൈല്‍ ഹോമിലായതിനാല്‍ സ്‌കൂള്‍ പ്രവേശനത്തിനോ മറ്റുനടപടികള്‍ സ്വീകരിക്കുന്നതിനോ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ത്ഥികള്‍ ഹരജി നല്‍കിയത്. അതേസമയം വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷയില്‍ കോടതി നടപടികള്‍ സ്വീകരിച്ചിട്ടില്ല.

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു

Published

on

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യതയുള്ളതിനാല്‍ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Continue Reading

Trending