Connect with us

Football

ലോകത്തെ അമ്പരപ്പിക്കാന്‍ ഖത്തര്‍; കാത്തിരിക്കേണ്ടത് 1 മാസം

തുടക്കം മുതല്‍ ഒടുക്കം വരെ ലോകകപ്പ് ടൂര്‍ണ്ണമെന്റ് ഇങ്ങിനെ കാണാന്‍ ആരാധകര്‍ക്കോ കളി റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കോ ആദ്യമായി അവസരമൊരുങ്ങുന്നു.

Published

on

അശ്‌റഫ് തൂണേരി

ദോഹ: പല തലങ്ങളില്‍ പുതുമയാണ് ഫിഫ ലോകകപ്പ് ടൂര്‍ണമെന്റിന്റെ ഖത്തറിലെ ഇരുപത്തിരണ്ടാം പതിപ്പ്. അറബ് ലോകത്ത് ആദ്യം അരങ്ങേറുന്ന ഈ ലോക കാല്‍പ്പന്തുമേളയിലാണ് ചരിത്രത്തിലാദ്യമായി വ്യത്യസ്ത മത്സരങ്ങള്‍ ഒരേ ദിനങ്ങളില്‍ ആസ്വദിക്കാന്‍ കാണികള്‍ക്ക് അവസരമുണ്ടാവുന്നത്. ഒരൊറ്റ താമസകേന്ദ്രത്തില്‍ മാത്രം തങ്ങി കളികാണാം.

പന്ത്രണ്ടായിരത്തിലധികം മാധ്യമപ്രവര്‍ത്തകര്‍ക്കത് റിപ്പോര്‍ട്ടും ചെയ്യാം. തുടക്കം മുതല്‍ ഒടുക്കം വരെ ലോകകപ്പ് ടൂര്‍ണ്ണമെന്റ് ഇങ്ങിനെ കാണാന്‍ ആരാധകര്‍ക്കോ കളി റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കോ ആദ്യമായി അവസരമൊരുങ്ങുന്നു. എട്ട് അത്യാധുനിക സ്‌റ്റേഡിയങ്ങളിലായി നടക്കുന്ന 64 മത്സരങ്ങള്‍ ലോക കായികപ്രേമികളെ അമ്പരപ്പിക്കുമെന്നുറപ്പ്. ഈ ഉറപ്പ് ഉറക്കെ പ്രഖ്യാപിക്കുന്നത് ഖത്തര്‍ മാത്രമല്ല ഫിഫയും കളിത്തട്ടുകേന്ദ്രങ്ങളായി ലോകം ഏറ്റെടുത്ത അനവധി രാജ്യങ്ങളുമാണ്. ലോകത്തെ ശരിക്കും അത്ഭുതപ്പെടുത്താനൊരുങ്ങുന്ന ഖത്തറില്‍ ആവേശപ്പോരാട്ടത്തിന് ഇനി ഒരു മാസം മാത്രം. നവംബര്‍ 20ന് മരുഭൂ ജീവിതത്തിന്റെ താളമായ കൂടാരമാതൃകയില്‍ തീര്‍ത്ത, അല്‍ഖോറിലെ അല്‍ബയ്ത്ത് സ്‌റ്റേഡിയത്തില്‍ ആദ്യവിസില്‍ മുഴങ്ങും.

ഖത്തര്‍ ദേശീയ ദിനമായ ഡിസംബര്‍ പതിനെട്ടിന് ജേതാക്കള്‍ ആരാകുമെന്ന അന്തിമപോരാട്ടത്തിന് സ്വര്‍ണ്ണക്കൂടാരം പോലുള്ള ലുസൈല്‍ ഐക്കണിക് സ്‌റ്റേഡിയം വേദിയാവും. ”ഫിഫ ലോകകപ്പിന്റെ എക്കാലത്തെയും മികച്ച പതിപ്പ് ഖത്തര്‍ നല്‍കുമെന്ന് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഖത്തറിലിപ്പോള്‍ അത്യാധുനിക സ്‌റ്റേഡിയങ്ങള്‍, പരിശീലന പിച്ചുകള്‍, മെട്രോ, വിശാലമായ അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം തയ്യാറാണ്. എല്ലാവര്‍ക്കും ഖത്തറിലേക്ക് സ്വാഗതം.” ഒരു മാസം മാത്രം ബാക്കിയാവുമ്പോള്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ പറയുന്ന വാക്കുകളാണിത്. ”ലോകം ആവേശത്തിലാണ്. ഖത്തര്‍ തയ്യാറാണ്. അരങ്ങൊരുങ്ങി. ഞങ്ങള്‍ ഒരുമിച്ച് കളിക്കളത്തിലും പുറത്തും എക്കാലത്തെയും മികച്ച ലോകകപ്പ് നല്‍കും.” അദ്ദേഹം കൂടുതല്‍ ശുഭാപ്തി വിശ്വാസിയാവുന്നു.

ഖത്തറിലെ പ്രധാന ഫാന്‍ സോണ്‍ ആയ അല്‍ബിദ്ദ പാര്‍ക്കിലെ ഫിഫ ഫാന്‍ ഫെസ്റ്റിവല്‍ ടൂര്‍ണമെന്റിനിടെ ദിവസവും 40,000 ആരാധകരെ ഉള്‍ക്കൊള്ളാനാവും. 32 രാജ്യങ്ങള്‍ പങ്കാളികളാവുന്ന കലാ പ്രദര്‍ശനങ്ങള്‍ ഈ കേന്ദ്രത്തിന്റെ പ്രത്യേകതയാണ്. പ്രാദേശികവും അന്തര്‍ദേശീയവുമായ ഭക്ഷണപാനീയങ്ങളും ലഭിക്കും. ദോഹ ഷെറാട്ടണ്‍ പാര്‍ക്ക് മുതല്‍ മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് വരെയുള്ള 6 കിലോമീറ്റര്‍ കോര്‍ണിഷ് മേഖലയില്‍ റോവിംഗ് പ്രകടനങ്ങള്‍, റീട്ടെയില്‍ സ്‌റ്റോറുകള്‍, ഫുഡ് ആന്‍ഡ് ബിവറേജ് കിയോസ്‌കുകള്‍ എന്നിവയുണ്ടാകും. കൂടാതെ ഖത്തറിന്റെ പൈതൃകം അറിയിക്കുന്ന ‘വെല്‍ക്കം ടു ഖത്തര്‍’ ഷോ ഉണ്ടാവും. ജല, പൈറോ ടെക്‌നിക് പ്രദര്‍ശനം, ഖത്തര്‍ 2022 ഒഫീഷ്യല്‍ സൗണ്ട് ട്രാക്ക്, ഖത്തരി സംഗീതസംവിധായകന്‍ വാഇല്‍ ബിന്‍അലിയും ഖത്തര്‍ ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്രയും ചേരുന്ന സംഗീതവിരുന്ന് എന്നിവയെല്ലാം ചേര്‍ന്നതാണ് വെല്‍ക്കം ടു ഖത്തര്‍. അല്‍മഹാ ഐലന്‍ഡ് ലുസൈല്‍ തീം പാര്‍ക്ക് റൈഡുകള്‍, റാസ്അബു അബൂദ് 974 ബീച്ച് ക്ലബ്, ലുസൈല്‍ സൗത്ത് പ്രൊമെനേഡ് കേന്ദ്രത്തിലെ ഹയ്യ ഫാന്‍ സോണ്‍, ഖതൈഫാന്‍ ബീച്ച് ഫെസ്റ്റ് എന്നിവയും ആരാധകര്‍ക്കായി തുറന്നിരിക്കും. 21 കേന്ദ്രങ്ങളിലായി ആറായിരത്തിലധികമുള്ള വിവിധ കലാപ്രകടനങ്ങളുണ്ടാവും.

ആയിരക്കണക്കിന് പേര്‍ക്ക് ആസ്വദിക്കാനാവുന്ന തരത്തിലാണ് വിവിധ സജ്ജീകരണങ്ങള്‍. ലോകമെമ്പാടുമുള്ള ആരാധകരെയും കളിക്കാരെയും ആഹ്ലാദപൂര്‍വ്വം സ്വാഗതം ചെയ്തുകൊണ്ട് ഫിഫ ലോകകപ്പ് ഖത്തര്‍ 2022 സംഘാടകസമിതി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ നാസര്‍ അല്‍ഖാതര്‍ പറയുന്നതിങ്ങനെ: ”മനോഹരമായ കാല്‍പ്പന്തുകളിയെ ആഗോള ആഘോഷമാക്കി മാറ്റാനാണ് ഖത്തര്‍ തയ്യറായിരിക്കുന്നത്. ഇത് ഫിഫ ലോകകപ്പിന്റെ സവിശേഷ പതിപ്പായിരിക്കും. ഖത്തറില്‍ മാത്രമല്ല മധ്യപൂര്‍വ്വേഷ്യയിലും അറബ് ലോകത്തും ചലനങ്ങളുണ്ടാക്കാനാരിക്കുന്ന ഫുട്‌ബോളാണിത്. ഖത്തര്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു.”.

അതേസമയം ഖത്തര്‍ ലോകകപ്പിന്റെ ടിക്കറ്റ് വില്‍പ്പന 3 ദശലക്ഷത്തിലേക്ക് അടുക്കുന്നതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 2.89 ദശലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ചതായി സംഘാടകര്‍ അറിയിച്ചു. ഖത്തര്‍, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, സൗദി അറേബ്യ, ഇംഗ്ലണ്ട്, മെക്‌സിക്കോ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, അര്‍ജന്റീന, ഫ്രാന്‍സ്, ബ്രസീല്‍, ജര്‍മ്മനി എന്നിവിടങ്ങളില്‍ നിന്നുള്ള ആരാധകര്‍ക്കിടയിലാണ് ആവശ്യക്കാര്‍ കൂടുതല്‍. ആതിഥേയരുടെ ടിക്കറ്റ് വില്‍പ്പനയില്‍ റെക്കോര്‍ഡ് നേട്ടവും ടൂര്‍ണമെന്റ് നേടിയിട്ടുണ്ട്. ടിക്കറ്റ് ഉടമകള്‍ നിര്‍ബന്ധിത ഹയ്യ കാര്‍ഡിന് അപേക്ഷിക്കണം. പുറത്തുനിന്നെത്തുന്നവര്‍ താമസസ്ഥലം എത്രയും വേഗം ബുക്ക് ചെയ്യണമെന്നും സംഘാടകര്‍ ആരാധകരെ ഓര്‍മ്മിപ്പിച്ചു. അന്താരാഷ്ട്ര ആരാധകര്‍ക്കുള്ള പ്രവേശന അനുമതികൂടിയാണ് ഹയ്യ കാര്‍ഡ്. ഇത് ഖത്തറിലുടനീളം സൗജന്യ പൊതുഗതാഗത സേവനം നല്‍കും. മാത്രമല്ല മാച്ച് ടിക്കറ്റ് ഉപയോഗിച്ച് ആരാധകര്‍ക്ക് സ്‌റ്റേഡിയങ്ങളിലേക്ക് പ്രവേശനം അനുവദിക്കാനും ഇത് അനിവാര്യമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

യുവേഫയില്‍ നിന്ന് ഇസ്രാഈലിനെ വിലക്കണമെന്ന ആവശ്യവുമായി ഐറിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍

എഫ്എഐ അംഗങ്ങള്‍ ശനിയാഴ്ച പാസാക്കിയ പ്രമേയം, യുവേഫ ചട്ടങ്ങളിലെ രണ്ട് വ്യവസ്ഥകള്‍ ഇസ്രാഈലിന്റെ ഫുട്‌ബോള്‍ അസോസിയേഷന്‍ ലംഘിച്ചതായി ഉദ്ധരിക്കുന്നു

Published

on

യൂറോപ്യന്‍ മത്സരങ്ങളില്‍ നിന്ന് ഇസ്രാഈലിനെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് യുവേഫയ്ക്ക് ഔപചാരിക പ്രമേയം സമര്‍പ്പിക്കാന്‍ ഐറിഷ് ഫുട്‌ബോള്‍ ഗവേണിംഗ് ബോഡി അംഗങ്ങള്‍ അതിന്റെ ബോര്‍ഡിനെ ചുമതലപ്പെടുത്തുന്ന പ്രമേയം അംഗീകരിച്ചതായി ഫുട്‌ബോള്‍ അസോസിയേഷന്‍ ഓഫ് അയര്‍ലന്‍ഡ് (എഫ്എഐ) അറിയിച്ചു.

എഫ്എഐ അംഗങ്ങള്‍ ശനിയാഴ്ച പാസാക്കിയ പ്രമേയം, യുവേഫ ചട്ടങ്ങളിലെ രണ്ട് വ്യവസ്ഥകള്‍ ഇസ്രാഈലിന്റെ ഫുട്‌ബോള്‍ അസോസിയേഷന്‍ ലംഘിച്ചതായി ഉദ്ധരിക്കുന്നു: ഫലപ്രദമായ വംശീയ വിരുദ്ധ നയം നടപ്പിലാക്കുന്നതിലും അതിന്റെ പരാജയവും ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ സമ്മതമില്ലാതെ അധിനിവേശ ഫലസ്തീന്‍ പ്രദേശത്ത് ഇസ്രാഈലി ക്ലബ്ബുകള്‍ കളിക്കുന്നതും.

പ്രമേയത്തെ 74 വോട്ടുകള്‍ പിന്തുണച്ചു. ഏഴ് പേര്‍ എതിര്‍ക്കുകയും രണ്ട് പേര്‍ വിട്ടുനില്‍ക്കുകയും ചെയ്തു, എഫ്എഐ പ്രസ്താവനയില്‍ പറഞ്ഞു.

ഗസ്സയിലെ വംശഹത്യയുടെ പേരില്‍ ഇസ്രാഈലിനെ യൂറോപ്യന്‍ മത്സരങ്ങളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമോ എന്ന കാര്യത്തില്‍ കഴിഞ്ഞ മാസം ആദ്യം വോട്ടെടുപ്പ് നടത്താന്‍ യുവേഫ പരിഗണിച്ചിരുന്നു. എന്നാല്‍ യുഎസ് ഇടനിലക്കാരായ വെടിനിര്‍ത്തല്‍ ഒക്ടോബര്‍ 10 ന് പ്രാബല്യത്തില്‍ വന്നതിന് ശേഷം വോട്ടിംഗ് നടന്നില്ല.

അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ഇസ്രാഈലിനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള തുര്‍ക്കി, നോര്‍വീജിയന്‍ ഫുട്‌ബോള്‍ ഭരണ സമിതികളുടെ തലവന്മാര്‍ സെപ്തംബറില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഐറിഷ് പ്രമേയം.

ഗസ്സയിലെ യുദ്ധത്തില്‍ ഇസ്രാഈല്‍ വംശഹത്യ നടത്തിയെന്ന് യുഎന്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉദ്ധരിച്ച് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് ഇസ്രാഈലിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് യുഎന്‍ വിദഗ്ധര്‍ ഫിഫയോടും യുവേഫയോടും അഭ്യര്‍ത്ഥിച്ചതിന് ശേഷമാണ് ഈ അഭ്യര്‍ത്ഥനകള്‍ വന്നത്.

Continue Reading

Football

സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്‌സിന് സെല്‍ഫ് ഗോള്‍ തോല്‍വി; മുംബൈ സെമിയില്‍

സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സെമി കാണാതെ പുറത്തേക്ക്.

Published

on

2025 നവംബര്‍ 6, വ്യാഴാഴ്ച ഗോവയിലെ ഫട്ടോര്‍ഡയിലെ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ മുംബൈ സിറ്റി എഫ്സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള AIFF സൂപ്പര്‍ കപ്പ് 2025 ഗ്രൂപ്പ് ഡി മത്സരത്തിന്റെ 3-ാം ദിവസത്തില്‍ കേരള ബ്ലാസ്റ്ററിനെ 1-0 ന് തകര്‍ത്ത് മുംബൈ സിറ്റി എഫ്സി. 88-ാം മിനിറ്റില്‍ ഫ്രെഡി ലല്ലവാവ്മയുടെ സെല്‍ഫ് ഗോള്‍ മുംബൈ സിറ്റി എഫ്സിയെ വിജയത്തിലേക്ക് തുണയ്ക്കുകയായിരുന്നു. ഇതോടെ ദ്വീപുകാര്‍ ടസ്‌കേഴ്സിനെ മറികടന്ന് സെമി ഫൈനലിലേക്ക് മുന്നേറി. എന്നാല്‍ സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സെമി കാണാതെ പുറത്തേക്ക്.
അടുത്ത റൗണ്ടില്‍ എഫ്സി ഗോവയെ നേരിടും.

ഫ്രെഡ്ഡിയുടെ ശരീരത്തില്‍ തട്ടിയ പന്ത് ഗോളിയെയും മറികടന്ന് നേരെ വലയിലേക്ക് തെറിക്കുകയായിരുന്നു. നേരത്തെ 48ാം മിനിറ്റില്‍ രണ്ടാം മഞ്ഞകാര്‍ഡും വാങ്ങി സന്ദീപ് സിങ് പുറത്തുപോയതോടെ മത്സരത്തിന്റെ പകുതിയും പത്തുപേരുമായാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്. ഗ്രൂപ്പില്‍ ബ്ലാസ്റ്റേഴ്‌സിനും മുംബൈക്കും ആറു പോയന്റാണെങ്കിലും നേര്‍ക്കുനേര്‍ ഫലം നോക്കിയാണ് മുംബൈ സെമി ബെര്‍ത്ത് ഉറപ്പിച്ചത്.

ടൂര്‍ണമെന്റില്‍ ആദ്യമായി ആറ് വിദേശ താരങ്ങളെയും ഉള്‍പ്പെടുത്തിയാണ് മുഖ്യ പരിശീലകന്‍ ഡേവിഡ് കാറ്റല ടീമിനെ ഇറക്കിയത്. നമത്സരം സമനിലയില്‍ പിരിയുമെന്ന് ഏവരും പ്രതീക്ഷിച്ചിരിക്കെയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഹൃദയം തകര്‍ത്ത് സ്വന്തം വലയില്‍ സെല്‍ഫ് ഗോള്‍ വീഴുന്നത്.

സൂപ്പര്‍ കപ്പ് ഫുട്ബാളിന്റെ ചരിത്രത്തിലാദ്യമായി സെമി ഫൈനലില്‍ കടക്കാനുള്ള അവസരമാണ് ബ്ലാസ്റ്റേഴ്‌സ് നഷ്ടപ്പെടുത്തിയത്. ആദ്യ രണ്ട് മത്സരങ്ങളില്‍ യഥാക്രമം രാജസ്ഥാന്‍ യുനൈറ്റഡിനെയും സ്‌പോര്‍ട്ടിങ് ഡല്‍ഹിയെയും ബ്ലാസ്റ്റേഴ്‌സ് തോല്‍പിച്ചിരുന്നു.

Continue Reading

Football

സൂപ്പര്‍ ലീഗ് കേരള; തൃശൂര്‍ മാജിക് എഫ്‌സിക്ക് തുടര്‍ച്ചയായ മൂന്നാം ജയം

ലീഗില്‍ കൊച്ചിയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്.

Published

on

സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക് എഫ്‌സിക്ക് തുടര്‍ച്ചയായ മൂന്നാം ജയം. മഹാരാജാസ് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ ഫോഴ്സ കൊച്ചി എഫ്‌സിക്കെതിരെ ഒരു ഗോള്‍ നേടി തൃശൂര്‍ മാജിക് എഫ്‌സി അങ്കം വിജയിക്കുകയായിരുന്നു. പകരക്കാരനായി എത്തിയ അഫ്‌സലാണ് ഗോള്‍ നേടിയത്. ലീഗില്‍ കൊച്ചിയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. അതേസമയം നാല് റൗണ്ട് മത്സരം പൂര്‍ത്തിയായപ്പോള്‍ തൃശൂര്‍ ഒമ്പത് പോയിന്റുമായി ഒന്നാം സ്ഥാനത്തും കൊച്ചി അവസാനസ്ഥാനത്തുമാണ്.

തൃശൂരിന്റെ ലെനി റോഡ്രിഗസിന്റെ പത്താം മിനിറ്റിലെ ഷോട്ട് കൊച്ചിയുടെ അണ്ടര്‍ 23 ഗോള്‍ കീപ്പര്‍ മുഹമ്മദ് മുര്‍ഷിദ് കോര്‍ണര്‍ വഴങ്ങി രക്ഷിച്ചു. പതിനഞ്ചാം മിനിറ്റ് തികയും മുന്‍പ് കൊച്ചിയുടെ സ്പാനിഷ് താരം റാമോണ്‍ ഗാര്‍ഷ്യ പരിക്കേറ്റ് പുറത്തിറങ്ങി. പകരക്കാരനായി മലയാളി താരം ഗിഫ്റ്റി ഗ്രേഷ്യസ് എത്തിയതോടെ താരത്തിന്റെ 25ാം മിനിറ്റില്‍ താഴ്ന്നുവന്ന ഷോട്ട് തൃശൂര്‍ ഗോളി കമാലുദ്ധീന്‍ തടുത്തു. 32ാം മിനിറ്റില്‍ ഫ്രീകിക്കിന് പിന്നാലെ ലഭിച്ച പന്ത് ലെനി റോഡ്രിഗസ് പോസ്റ്റിലേക്ക് തൊടുത്തു വിട്ടെങ്കിലും കൊച്ചി കീപ്പര്‍ മുര്‍ഷിദ് ക്രോസ് ബാറിന് മുകളിലൂടെ തട്ടി. മാര്‍ക്കസ് ജോസഫിന്റെ ക്ലോസ് റെയിഞ്ച് ഹെഡ്ഡറും മുര്‍ഷിദ് തടുത്തു.

എന്നാല്‍ ഇവാന്‍ മാര്‍ക്കോവിച്ചിനെ പിന്‍വലിച്ച തൃശൂര്‍ ഉമാശങ്കറിനെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ കൊണ്ടുവന്നു. 51ാം മിനിറ്റില്‍ എസ് കെ ഫയാസ് വലതുവിങില്‍ നിന്ന് നല്‍കിയ ക്രോസിന് മാര്‍ക്കസ് ജോസഫ് തലവെച്ചെങ്കിലും ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. സജീഷിനെ പിന്‍വലിച്ച കൊച്ചി നിജോ ഗില്‍ബര്‍ട്ടിനും എസ്‌കെ ഫായാസിന് പകരം തൃശൂര്‍ ഫൈസല്‍ അലിക്കും അവസരം നല്‍കി. 80ാം മിനിറ്റില്‍ കൊച്ചിയുടെ മുഷറഫിനെ ഫൗള്‍ ചെയ്ത ബിബിന്‍ അജയന് മഞ്ഞക്കാര്‍ഡ് ലഭിച്ചു.

എന്നാല്‍ 90ാം മിനിറ്റില്‍ തൃശൂര്‍ വിജയഗോള്‍ നേടുകയായിരുന്നു. 1-0 ന് തൃശൂര്‍ മാജിക് എഫ്‌സിക്ക് മിന്നും വിജയം നേടാനായി.

Continue Reading

Trending