Connect with us

kerala

സുപ്രീംകോടതി വിധിയില്‍ പിടിച്ച് ഗവര്‍ണര്‍ കച്ചമുറുക്കുന്നു; അഞ്ച് വി.സിമാരുടെ ഭാവി അനിശ്ചിതത്വത്തില്‍

ഗവര്‍ണര്‍ വി.സിമാര്‍ക്കെതിരെ നടപടിയിലേക്ക് നീങ്ങുമോ എന്ന ആശങ്ക സര്‍ക്കാരിനുമുണ്ട്.

Published

on

തിരുവനന്തപുരം: സര്‍വകലാശാലകളിലെ വി.സി നിയമനത്തില്‍ താനാണ് സര്‍വാധികാരിയെന്ന് സ്ഥാപിക്കാന്‍ സുപ്രീംകോടതി വിധി ഉയര്‍ത്തിക്കാട്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കച്ചമുറുക്കുന്നത് സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്നു. സാങ്കേതിക സര്‍വകലാശാല വി.സി നിയമം റദ്ദാക്കിയ സുപ്രീംകോടതി വിധിയുടെ ചുവടുപിടിച്ച് സംസ്ഥാനത്തെ അഞ്ച് സര്‍വകലാശാലകളിലെ വി.സി നിയമനം റദ്ദാക്കാന്‍ ഗവര്‍ണര്‍ തീരുമനിച്ചാണ് സര്‍ക്കാരിന്റെ ഇതുവരെ ചെറുത്തുനില്‍പ് വിഫലമാകും.

അത്തരമൊരു തീരുമാനിത്തിലേക്ക് നീങ്ങുമെന്ന സൂചനയാണ് രാജ്ഭവന്‍ നല്‍കുന്നത്. മാത്രമല്ല, വി.സി നിയമനം നടത്താന്‍ ആര്‍ക്കാണ് അര്‍ഹതയെന്നും ആര്‍ക്കാണ് അര്‍ഹതയില്ലാത്തതെന്നും സുപ്രീംകോടതി വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ഗവര്‍ണര്‍ ഇന്നലെ പ്രതികരിക്കുകയും ചെയ്തു. ഇതോടെ യു.ജി.സി മാനദണ്ഡം ലംഘിച്ച് ഒറ്റ പേര് പരിഗണിച്ച് നിയമിച്ച അഞ്ച് വി.സിമാരുടെ ഭാവി അനിശ്ചിതത്വത്തിലായി.

ഗവര്‍ണര്‍ വി.സിമാര്‍ക്കെതിരെ നടപടിയിലേക്ക് നീങ്ങുമോ എന്ന ആശങ്ക സര്‍ക്കാരിനുമുണ്ട്. യു.ജി.സി മാനദണ്ഡം ലംഘിച്ചുള്ള വി.സി നിയമനങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. വി.സിമാരുടെ നിയമനത്തിനെതിരെ പരാതി നല്‍കിയവര്‍ കെ.ടി.യു വിധി തുടര്‍ നിയമപോരാട്ടത്തിന് ഉപയോഗിച്ചേക്കും. മാത്രമല്ല, കണ്ണൂര്‍ വി.സി കേസ് സുപ്രീംകോടതിയുടെ പരിഗണനയിലുമാണ്.

കെ.ടി.യുവില്‍ വി.സി നിയമനത്തിന് പാനല്‍ നല്‍കുന്നതിന് പകരം ഡോ. രാജശ്രീയുടെ പേര് മാത്രമാണ് ചാന്‍സലറായ ഗവര്‍ണര്‍ക്ക് കൈമാറിയത്. കൂടാതെ സെര്‍ച്ച് കമ്മറ്റിയില്‍ വിദ്യാഭ്യാസ മേഖലയിലെ പ്രധാന വ്യക്തികള്‍ ഉണ്ടാകണമെന്ന യു.ജി.സി ചട്ടം മറികടന്ന് ചീഫ് സെക്രട്ടറിയെ സെര്‍ച്ച് കമ്മിറ്റിയില്‍ അംഗമാക്കി. യു.ജി.സി ചെയര്‍മാന്റെ നോമിനിക്ക് പകരം എ.ഐ. സി.ടി.ഇ നോമിനിയെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത് ചട്ടലംഘനമാണെന്നും ഹര്‍ജിക്കാന്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ നിയമനം 2015 ലെ സാങ്കേതിക സര്‍വകലാശാല നിയമത്തിലെ നടപടി ക്രമങ്ങള്‍ പാലിച്ചെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം. 2013 ലെ യു.ജി.സി ചട്ടങ്ങള്‍ പ്രകാരം സംസ്ഥാന നിയമത്തിന്റെ അടിസ്ഥാനത്തിലും നിയമനം നടത്താമെന്ന സര്‍ക്കാരിന്റെ വാദം തള്ളിയാണ് കോടതി ഉത്തരവുണ്ടായത്.
കേരള സര്‍വകലാശാല സെനറ്റില്‍ നിന്ന് പതിനഞ്ച് അംഗങ്ങളെ പിന്‍വലിച്ച് ഗവര്‍ണര്‍ ഉയര്‍ത്തിയ വെല്ലുവിളി കോടതി പരിശോധിക്കുകയും ഈമാസം 31 വരെ പകരം നിയമനം നടത്തരുതെന്ന് ഉത്തരവ് നല്‍കുകയും ചെയ്തിട്ടുണ്ട്. സര്‍വകലാശാലകളിലെ നിയമന കാര്യത്തില്‍ ഗവര്‍ണറുടെ അധികാരം ഇല്ലാതാക്കുന്ന സര്‍വകലാശാല ഭേദഗതി ബില്‍ നിയമസഭ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ഇനിയും ഒപ്പുവെച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ അധികാരം പ്രയോഗിക്കാന്‍ കിട്ടുന്ന അവസരം ഗവര്‍ണര്‍ വിനിയോഗിച്ചാല്‍ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നതില്‍ സംശയമില്ല. അതേസമയം ഗവര്‍ണറെ കൂടുതല്‍ പ്രകോപിപിക്കേണ്ടതില്ലെന്ന മുന്‍ തീരുമാനത്തില്‍ നിന്നും സി.പി.എം പിന്നാക്കം പോയിട്ടുണ്ട്. ഗവര്‍ണര്‍ക്കെതിരെ പരസ്യപ്രതിഷേധത്തിനുള്ള തിയതിയും പ്രതിഷേധ രീതിയും അടുത്ത ദിവസം ചേരുന്ന എല്‍.ഡി.എഫ് യോഗം തീരുമാനിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആധാര്‍ ഇല്ലാത്ത കുട്ടികള്‍ക്ക് സൗജന്യ യൂണിഫോമും പാഠപുസ്തകവുമില്ല: വി. ശിവന്‍കുട്ടി

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍ ആറാം പ്രവൃത്തി ദിവസത്തിനകം ആധാര്‍ നമ്പര്‍ ലഭ്യമാക്കാത്തവര്‍ക്ക് സൗജന്യ യൂനിഫോമും പാഠപുസ്തകങ്ങളും ലഭ്യമാകില്ലെന്ന് മന്ത്രി പറഞ്ഞു.

Published

on

ആധാര്‍ ഇല്ലാത്ത കുട്ടികള്‍ക്ക് സൗജന്യ യൂണിഫോമും പാഠപുസ്തകവുമില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍ ആറാം പ്രവൃത്തി ദിവസത്തിനകം ആധാര്‍ നമ്പര്‍ ലഭ്യമാക്കാത്തവര്‍ക്ക് സൗജന്യ യൂനിഫോമും പാഠപുസ്തകങ്ങളും ലഭ്യമാകില്ലെന്ന് മന്ത്രി പറഞ്ഞു.

കുറുക്കോളി മൊയ്തീന്റെ നിയമസഭ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. ഈ അധ്യയന വര്‍ഷം 57,130 വിദ്യാര്‍ഥികള്‍ക്ക് ആറാം പ്രവൃത്തി ദിവസം യു.ഐ.ഡി നമ്പര്‍ ലഭിച്ചിരുന്നില്ല. പാഠപുസ്തക അച്ചടി നേരത്തെ ആരംഭിക്കുന്നതിനാല്‍ മുന്‍വര്‍ഷത്തെ യു.ഐ.ഡി അടിസ്ഥാനമാക്കിയാണ് വിതരണം നടത്തുന്നത്. പാഠപുസ്തക ഇന്‍ഡന്റ് മുന്‍കൂട്ടി രേഖപ്പെടുത്തുന്നതിനാല്‍ ആകെ കുട്ടികളുടെ രണ്ട് ശതമാനം മാത്രമാണ് ഇന്‍ഡന്റ് അധികരിച്ച് രേഖപ്പെടുത്താന്‍ അനുവദിച്ചിട്ടുള്ളൂ.

Continue Reading

film

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതിപ്പട്ടികയില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തുന്നതില്‍ റിപ്പോര്‍ട്ട് തേടി കോടതി

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിപ്പട്ടികയില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി കോടതി.

Published

on

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിപ്പട്ടികയില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി കോടതി. ലിസ്റ്റിന്‍ സ്റ്റീഫന്‍, സുജിത് നായര്‍ എന്നിവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരന്‍ നല്‍കിയ ഹരജിയില്‍ എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് റിപ്പോര്‍ട്ട് തേടിയത്.

സിനിമക്കായി മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നല്‍കിയില്ലെന്ന പരാതിയില്‍ നിര്‍മാതാക്കള്‍ക്കെതിരെ കേസെടുത്തിരുന്നു. സൗബിന്‍ ഷാഹിറടക്കമുള്ളവരെ ചോദ്യം ചെയ്യുകയും പിന്നീട് ഇവര്‍ക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം നല്‍കുകയും ചെയ്തിരുന്നു.

അരൂര്‍ സ്വദേശിയായ സിറാജ് വലിയത്തറ നല്‍കിയ പരാതിയിലാണ് കേസിന്റെ തുടക്കം. 2022ല്‍ ചിത്രം തുടങ്ങുന്നതിന് മുന്‍പ് സിറാജ് ഏഴ് കോടി രൂപ നിക്ഷേപമായി നല്‍കി. ചിത്രത്തിന്റെ ലാഭത്തിന്റെ 40 ശതമാനം നല്‍കാമെന്ന് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്തു. വലിയ ലാഭമുണ്ടായിട്ടും തനിക്ക് വാഗ്ദാനം ചെയ്ത ലാഭവിഹിതം നല്‍കാതെ നിര്‍മാതാക്കള്‍ വഞ്ചിച്ചുവെന്നാണ് സിറാജിന്റെ ആരോപണം.

Continue Reading

kerala

സംസ്ഥാനത്ത് എസ്.ഐ.ആര്‍ നീട്ടിവെക്കണം; ആവശ്യം ഉന്നയിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

Published

on

സംസ്ഥാനത്ത് വോട്ടര്‍ പട്ടികയിലെ തീവ്രപരിഷ്‌കരണം തദേശ തെരഞ്ഞെടുപ്പ് തീരും വരെ നീട്ടണമെന്ന് ആവശ്യം ഉന്നയിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സര്‍വ്വ കക്ഷി യോഗത്തില്‍ പ്രധാന പാര്‍ട്ടികള്‍ ആവശ്യം ഉന്നയിച്ച പശ്ചാത്തലത്തിലാണ് നിര്‍ദേശം.

ബിഹാറിന് പിന്നാലെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും തീവ്രപരിഷ്‌കരണം നടപ്പിലാക്കണമെന്ന തീരുമനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ എടുത്തിരുന്നു. അതിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് യോഗം കൂടിയതിന് ശേഷം ഇതുമായി ബന്ധപ്പെട്ട നടപടിയിലേക്ക് കടക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ പാലക്കാട് അട്ടപ്പാടിയിലാണ് തീവ്രപരിഷ്‌കരണവുമായി ബന്ധപ്പെട്ട ആദ്യ നടപടികള്‍ തുടങ്ങി വെച്ചത്.

പാലക്കാട്ടെ എസ്‌ഐആര്‍ നടപടികള്‍ അതിവേഗത്തിലാണ് മുന്നോട്ട് പോയത്. രണ്ട് ദിവസത്തിനകം വോട്ടര്‍ പട്ടികയുടെ താരതമ്യം പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ ബിഎല്‍ഒമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

Continue Reading

Trending