Connect with us

More

വന്‍കിട ജലസേചന പദ്ധതികള്‍ പ്രായോഗികമല്ല: മന്ത്രി

Published

on

തിരുവനന്തപുരം: ചെറുകിട ജലസചേന പദ്ധതികള്‍ക്കായിരിക്കും സര്‍ക്കാര്‍ പരിഗണന നല്‍കുകയെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. നദികളുടെ സംരക്ഷണ ശേഷി വര്‍ധിപ്പിക്കുന്നതിനായിരിക്കും മുന്‍ഗണന നല്‍കുക. ഇതിനായി കൂടുതല്‍ റഗുലേറ്ററുകള്‍ സ്ഥാപിക്കും. ഒപ്പം കൂടുതല്‍ ലിഫ്റ്റ് ഇറിഗേഷന്‍ സംവിധാനവുമൊരുക്കുമെന്നും നിയമസഭയില്‍ ഉപധനാഭ്യര്‍ത്ഥന ചര്‍ച്ചക്കുള്ള മറുപടിയില്‍ ധനമന്ത്രി പറഞ്ഞു.

പാലക്കാട് ഒഴികെയുള്ള ജില്ലകളില്‍ വന്‍കിട ജലസേചന പദ്ധതികള്‍ പ്രായോഗികമല്ലെന്നാണ് അനുഭവങ്ങള്‍ തെളിയിക്കുന്നത്. കുന്നുകള്‍ നിറഞ്ഞ ഭൂപ്രകൃതിയില്‍ വന്‍കിട പദ്ധതികള്‍ പ്രായോഗികമാകുന്നില്ല. 760 കോടി രൂപ മുടക്കി നിര്‍മിച്ച കല്ലട ജലസേചന പദ്ധതി മേഖലയില്‍ കിണര്‍ റീചാര്‍ജിഗിംനുള്ള ഉപാധി മാത്രമായി ഒതുങ്ങി. മിക്ക ജലസേചന പദ്ധതികളിലും ഇതാണ് സ്ഥിതി. ജില്ലാ ജലസേചന നയ രൂപീകരണം പരിഗണനയിലാണ്. കേന്ദ്ര സര്‍ക്കാറില്‍നിന്ന് ഈ മേഖലക്ക് കൂടുതല്‍ തുക കണ്ടെത്തുന്നതും പരിഗണിക്കും.
കിഫ്ബിയില്‍ കൂടുതല്‍ പദ്ധതികള്‍ ഏറ്റെടുക്കാന്‍ കഴിയും. ഇപ്പോള്‍ പ്രഖ്യാപിച്ച പദ്ധതികളില്‍മാത്രം കിഫ്ബി സഹായം ഒതുങ്ങില്ല. പൂജ്യം ശതമാനം മുതല്‍ മൂന്നര ശതമാനംവരെ പലിശക്ക് വിദേശ സാമ്പത്തിക ഏജന്‍സികളില്‍ നിന്ന് വായ്പ എടുക്കാനുള്ള അവസരമുണ്ട്. 30 വര്‍ഷംവരെ കാലാവധിക്ക് വായ്പ ലഭിക്കാം. ഈ അവസരം പരമാവധി ഉപയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ചുള്ള ആശങ്കകള്‍ക്ക് കാര്യമില്ല. കിഫ്ബിയില്‍ വന്‍ പദ്ധതികളാണ് ഏറ്റെടുക്കുന്നത്. ഇതിന്റെ വിശദ പദ്ധതി രേഖയും കഷ്ടനഷ്ട വിശകലനവുമടക്കം തയാറാക്കേണ്ടതുണ്ട്. പൊതുമരാമത്ത് വകുപ്പിനെയും കീഴിലുള്ള പ്രത്യേക ആവശ്യ സംവിധാനങ്ങളെയും ശാക്തീകരിക്കാനുള്ള നടപടി സ്വീകരിച്ചു. കൂടുതല്‍ തസ്തികകള്‍ അനുവദിച്ചു. ആവശ്യത്തിന് എഞ്ചിനിയര്‍മാരെയും ഉറപ്പാക്കിയിട്ടുണ്ട്. വിവിധ വകുപ്പകളില്‍ സെക്രട്ടറി തലത്തില്‍ നടക്കുന്ന പദ്ധതി അവലോകനങ്ങളില്‍ താനും പങ്കെടുക്കുമെന്ന് ധനമന്ത്രി അറിയിച്ചു. പ്രതിപക്ഷാംഗങ്ങളുടെ അഭാവത്തില്‍ ഉപധനാഭ്യര്‍ത്ഥന വോട്ടെടുപ്പില്ലാതെ പാസാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

മതസൗഹാര്‍ദ്ദത്തിനു മറ്റൊരു മാതൃക; അബുദാബി ഭരണകൂടം നല്‍കിയ സൗജന്യഭൂമിയില്‍ ക്രൈസ്തവ ദേവാലയം നാളെ തുറക്കും

അബുദാബി ദുബൈ റോഡില്‍ ഈയിടെ ഉല്‍ഘാടനം ചെയ്ത ഹൈന്ദവക്ഷേത്രത്തിന് സമീപമാണ് ക്രൈസ്തവ ദേവാലയവും നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്

Published

on

അബുദാബി: മതസൗഹാര്‍ദ്ദത്തിനും സഹിഷ്ണുതക്കും മറ്റൊരു മാതൃകയായി അബുദാബിയില്‍ യുഎഇ പ്രസിഡണ്ട് സൗജന്യമായി നല്‍കിയ ഭൂമിയില്‍ സിഎസ്‌ഐ (ചർച്ച് ഓഫ് സൗത്ത് ഇന്ത്യ പാരിഷ് ) ദേവാലയം നാളെ തുറക്കുന്നു.

അബുദാബി ദുബൈ റോഡില്‍ ഈയിടെ ഉല്‍ഘാടനം ചെയ്ത ഹൈന്ദവക്ഷേത്രത്തിന് സമീപമാണ് ക്രൈസ്തവ ദേവാലയവും നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്‍ സൗജന്യമായി നല്‍കിയ 4.37 ഏക്കര്‍ സ്ഥലത്താണ് മനോഹരമായ ദേവാലയം നിര്‍മ്മിച്ചിട്ടുള്ളത്.

28ന് ഞായറാഴ്ച വൈകീട്ട് മൂന്നുമണിക്ക് സിഎസ്‌ഐ സഭ മധ്യകേരള മഹാഇടവക ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാന്റെ മുഖ്യകാര്‍മ്മകത്വ ത്തില്‍ പ്രതിഷ്ട പൂര്‍ത്തിയാക്കി വിശ്വാസികള്‍ക്ക് തുറുന്നുകൊടുക്കുമെന്ന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സഭയുടെ ഏറ്റവും സുപ്രധാനമായ ഈ അവസരത്തില്‍
യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ് യാനെ സ്മരിക്കുകയും പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാനോടുമുള്ള നന്ദിയും കടപ്പാടും പറഞ്ഞറിയിക്കാനാവാത്തതുമാണെന്ന് അവര്‍ പറഞ്ഞു.

സമാനതകളില്ലാത്ത നേതൃത്വം ഈ രാജ്യത്തു സഹിഷ്ണുത, സാേഹാദര്യം,
സഹവര്‍ത്തിത്വം എന്നീ ഉന്നത മൂല്യങ്ങളില്‍ അധിഷ്ടമായ സമൂഹത്തെ കെട്ടിപ്പെടുക്കുന്നു. കഴിഞ്ഞ 45 വര്‍ഷമായി അബുദാബി സിഎസ്‌ഐ സഭക്ക് നിലനില്‍ക്കാന്‍ സാധിച്ചുവെന്നതും ചാരിതാര്‍ത്ഥ്യത്തോടെ ഓര്‍ക്കുന്നു.

അഷ്ടഭുജ മാതൃകയില്‍ പണികഴിച്ചിട്ടുള്ള ദേവാലയത്തിന്റെ മുന്‍വശം സ്വര്‍ഗ്ഗീയ മാലാഖമാരുെട ചിറകുകളെയും വൃത്താകൃതിയിലുള്ള ദേവാലയത്തിന്റെ ഉള്‍ഭാഗം ദൈവത്തിന്റെ നിരന്തരമായ സാന്നിധ്യത്തെയും സൂചിപ്പിക്കുന്നതായി
ഭാരവാഹികള്‍ പറഞ്ഞു.

ഈ രാജ്യത്തെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങേളാടും ഇതര മത സാമൂഹിക
സ്ഥാപനങ്ങേളാടും ചേര്‍ന്ന് ഈ രാജ്യത്തിന്റെ വളര്‍ച്ചക്ക് പങ്കുേചരാന്‍ എന്നും ഈ സഭ മുന്‍പന്തിയില്‍ ഉണ്ടാകുമെന്ന് ഇടവക വികാരി ലാല്‍ജി എം ഫിലിപ്പ്
പറഞ്ഞു. ദവാലയ പ്രതിഷ്ഠാശുശ്രൂഷയില്‍ പെങ്കടുക്കുന്നവരുടെ
എണ്ണത്തില്‍ നിയന്ത്രണമുള്ളതിനാല്‍ ക്ഷണം ലഭിച്ചവര്‍ക്കും പ്രവേശന പാസ് ഉള്ളവര്‍ക്കും മാത്രമാണ് ചടങ്ങില്‍ പെങ്കടുക്കാന്‍ അനുമതി ഉണ്ടായിരിക്കുകയുള്ളു.

യുഎഇയിലും വിദേശത്തുമുള്ള എല്ലാ അഭ്യുദയകാംഷികള്‍ക്കും പ്രതിഷ്ഠാശുശ്രൂഷ ലൈവായി കാണാനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ജോർജ് മാത്യു, ചെറിയാൻ വർഗീസ്, ജോൺസൻ തോമസ്, റെജി ജോൺ, ബിജു ജോൺ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Continue Reading

crime

അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചു കൊന്നു

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു

Published

on

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ച് കൊന്ന് മുഖംമൂടിധാരികള്‍. ദൗറായി പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അക്രമം നടന്നത്. ഉത്തര്‍ പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാന മാഹിര്‍ (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു. ഇതേ സമയം ആറ് കുട്ടികളും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ബഹളം വെച്ചാല്‍ കൊന്നു കളയുമെന്നും അക്രമികള്‍ ഭീഷണി പ്പെടുത്തി.

മസ്ജിദിന് പിറകിലൂടെയാണ് അക്രമികള്‍ പള്ളിക്കകത്തേക്ക് എത്തിയത്. കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെ ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. മുഖം മൂടി ധരിച്ച മൂന്ന് വ്യക്തികളാണ് കുറ്റവാളികളെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

Trending