Connect with us

kerala

ഗോമൂത്രത്തെയല്ല, മനുഷ്യരെ ബഹുമാനിക്കുന്ന സംസ്‌കാരത്തിന് വേണ്ടി നിലകൊള്ളണം -ശരണ്‍കുമാര്‍ ലിംബാളേ

മുഖ്യധാരാ എഴുത്തുകാര്‍ രസിപ്പിക്കാനായി എഴുതുമ്പോള്‍ സാമൂഹ്യ വിഷയങ്ങള്‍ക്കായി നിലകൊള്ളുന്ന പുരോഗമനകാരികളും ആക്റ്റിവിസ്റ്റുകളുമാണ് മലയാളി എഴുത്തുകാരെന്നും ശരണ്‍കുമാര്‍ അഭിപ്രായപ്പെട്ടു.

Published

on

ഗോമൂത്രത്തെ ബഹുമാനിക്കുന്ന സംസ്‌കാരത്തിന് വേണ്ടിയല്ല, മനുഷ്യരെ ബഹുമാനിക്കുന്ന സംസ്‌കാരത്തിന് വേണ്ടിയാണ് നമ്മള്‍ നിലകൊള്ളേണ്ടതെന്ന് പ്രശസ്ത മറാഠി സാഹിത്യകാരന്‍ ശരണ്‍കുമാര്‍ ലിംബാളേ. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന ‘കചടതപ’ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന്‍ ചന്ദ്രനില്‍ പോയിട്ടും ഇന്ത്യയില്‍ ഇപ്പോഴും ചില മനുഷ്യര്‍ക്ക് ക്ഷേത്രങ്ങളില്‍ പോകാനാകുന്നില്ലെന്നും, അംബേദ്കര്‍ പറഞ്ഞത് പോലെ സവര്‍ണ്ണരുടേയും തൊട്ട്കൂടാത്തവരുടേയും രണ്ട് രാഷ്ട്രങ്ങളാണ് ഇവിടെയുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊള്ളുന്ന ദളിത് അനുഭവങ്ങളും പ്രതിരോധങ്ങളും പ്രമേയമാകുന്ന ശരണ്‍കുമാര്‍ ലിംബാളെയുടെ കൃതികള്‍ മലയാളമുള്‍പ്പെടെ നിരവധി ഇന്ത്യന്‍ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. മുഖ്യധാരാ എഴുത്തുകാര്‍ രസിപ്പിക്കാനായി എഴുതുമ്പോള്‍ സാമൂഹ്യ വിഷയങ്ങള്‍ക്കായി നിലകൊള്ളുന്ന പുരോഗമനകാരികളും ആക്റ്റിവിസ്റ്റുകളുമാണ് മലയാളി എഴുത്തുകാരെന്നും ശരണ്‍കുമാര്‍ അഭിപ്രായപ്പെട്ടു.

എല്ലാ സാഹിത്യോത്സവങ്ങളും മുഖ്യധാരായിലേക്ക് ചുരുങ്ങുമ്പോള്‍ അരികുവല്‍ക്കരിക്കപ്പെട്ടവരുടെ അവകാശപ്രഖ്യാപനവും ശബ്ദവുമാകുന്നതിന് കചടതപ ലിറ്റ്‌ഫെസ്റ്റിനെ അദ്ദേഹം അഭിനന്ദിച്ചു. ഒലീവ് പബ്ലിക്കേഷന്‍ ചെയര്‍മാന്‍ ഡോ. എം.കെ. മുനീര്‍ എം.എല്‍.എ അധ്യക്ഷനായ ചടങ്ങില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റീവിസ്റ്റും എഴുത്തുകാരിയുമായ വിജയരാജമല്ലിക മുഖ്യാതിഥിയായി. ക്വീര്‍ സമൂഹത്തിന്റെ അരികുവല്‍ക്കരിക്കപ്പെട്ട ജീവിതത്തിലേക്കും ഭാഷയിലെ സ്ഥാനത്തിലേക്കും ശ്രദ്ധ ക്ഷണിച്ച വിജയരാജമല്ലിക, നാല്‍പതോളം ക്വീര്‍ സാഹിത്യ പ്രതിഭകള്‍ കേരളത്തിലുണ്ടെന്നും അവരാണ് വരുംവര്‍ഷങ്ങളില്‍ വേദി അലങ്കരിക്കേണ്ടതെന്നും വ്യക്തമാക്കി.

സാഹിത്യകാരനായ പി കെ. പാറക്കടവ്, തോട്ടം തൊഴിലാളി സമരനായിക ഗോമതി, മാധ്യമപ്രവര്‍ത്തക ടി.പി. ഗായത്രി എന്നിവര്‍ വേദിയില്‍ സന്നിഹിതരായി. ഒലീവ് പബ്‌ളിക്കേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കചടതപ ലിറ്റ്‌ഫെസറ്റ് നവംബര്‍ 30 നാണ് ആരംഭിച്ചത്. മീഞ്ചന്ത ആര്‍ട്‌സ് ക്‌ളബ്ബ്, മര്‍ച്ചന്റ് നേവി ക്‌ളബ്ബ് എന്നിവിടങ്ങളില്‍ അക്കാദമിക് സെമിനാറും കോഴിക്കോട് കള്‍ച്ചറല്‍ ബീച്ചില്‍ സാഹിത്യ സെഷനുകളുമാണ് നടക്കുന്നത്. നാലിന് രാത്രി 8 മണിക്ക് സാഹിത്യോത്സവം സമാപിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

കോഴിക്കോട് ആശുപത്രിയിലെത്തിയ ഡോക്ടറുടെ തല അടിച്ചു പൊട്ടിച്ച് ആറംഗസംഘം

ആക്രമണത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമുണ്ടെന്നാണ് പ്രാഥമിക നിഗമനം

Published

on

കോഴിക്കോട്: കോഴിക്കോട് മണിയൂരില്‍ ഡ്യൂട്ടിക്കിടെ ഡോക്ടര്‍ക്ക് ക്രൂരമര്‍ദ്ദനം. മണിയൂര്‍ എലൈറ്റ് ഹോസ്പിറ്റലിലെ ഡോക്ടര്‍ ഗോപു കൃഷ്ണയ്ക്കാണ് പരിക്കേറ്റത്. ഡോക്ടര്‍ ഗോപു ഡ്യൂട്ടി ചെയ്യവേ ആശുപത്രിയിലെത്തിയ ആറംഗസംഘമാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ഡോക്ടറുടെ തല അടിച്ചു പൊട്ടിക്കുകയായിരുന്നു.

ആക്രമണത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ ഡോ. ഗോപു കൃഷ്ണയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Continue Reading

kerala

കോന്നി ക്വാറി അപകടം: രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി

കല്ലുകള്‍ മാറ്റി ക്യാബിന്‍ പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്

Published

on

പത്തനംതിട്ട: കോന്നി പാറമട അപകടത്തില്‍  കുടുങ്ങിക്കിടക്കുന്ന ഹിറ്റാച്ചി ഓപ്പറേറ്റര്‍ അജയ് റായിയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴയില്‍നിന്ന് ലോങ് ബൂം എക്‌സവേറ്റര്‍ എത്തിച്ചുളള ദൗത്യത്തിനിടയിലാണ് അജയിയുടെ മൃതദേഹം കണ്ടെത്തിയത്. കല്ലുകള്‍ മാറ്റി ക്യാബിന്‍ പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്.

ഹിറ്റാച്ചി ക്യാബിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു ബിഹാര്‍ സ്വദേശി അജയ് റായുടെ മൃതദേഹം. നേരത്തെ അപകടം നടന്ന സ്ഥലത്ത് ഒട്ടേറെ തവണ പാറയിടിഞ്ഞു വീണതോടെ രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. കരുനാഗപ്പള്ളിയില്‍ നിന്ന് വലിയ ക്രെയിന്‍ എത്തിച്ചെങ്കിലും ദൗത്യം പുനഃരാരംഭിക്കാനായിരുന്നില്ല.

ഇന്ന് രാവിലെ ഏഴു മണിയോടെയാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തിയിരുന്നു. പാറ ഇടിഞ്ഞു ഇന്നലെ അതിഥിത്തൊഴിലാളികള്‍ അപകടത്തില്‍പെട്ടിരുന്നു. ഇതില്‍ ഒരാളുടെ മൃതദേഹം കണ്ടെടുത്തിയിരുന്നു. ഒഡീഷ കാണ്‍ധമാല്‍ ജില്ലയിലെ പേട്ടപാങ്ക ലുഹുറിംഗിയ മഹാദേബ് പ്രധാന്റെ (51) മൃതദേഹം ആണ് കണ്ടെത്തിയത്. പാറപൊട്ടിക്കുന്ന യന്ത്രത്തിന്റെ ഡ്രൈവര്‍ ബിഹാര്‍ സിമര്‍ല ജമുയ് ഗ്രാം സിമര്‍ലിയ അജയ് കുമാര്‍ റായിയെ (38) ആണ് കാണാതായത്.

വലിയ പാറമടയുടെ മുകൾ ഭാഗത്തുനിന്നു മണ്ണും പാറയുമടക്കം ഇടിഞ്ഞ് പാറപൊട്ടിക്കുന്ന യന്ത്രത്തിലേക്കു പതിക്കുകയായിരുന്നു. യന്ത്രത്തിനുള്ളിലുണ്ടായിരുന്ന തൊഴിലാളിയും സഹായിയുമാണ് അപകടത്തിൽപെട്ടത്. ക്വാറിക്ക് അടുത്ത വർഷംവരെ ലൈസൻസ് ഉണ്ടെന്ന് അധികൃതർ പറയുന്നു. പ്രവർത്തനം സംബന്ധിച്ച് കലക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്.

Continue Reading

kerala

കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു

പ്രദേശമാകെ പുക പടർന്നിട്ടുണ്ട്

Published

on

കൊച്ചി അമ്പലമുകള്‍ റിഫൈനറി പരിസരത്ത് തീപിടിത്തം. അമ്പലമുകൾ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിലാണ് തീപിടിത്തമുണ്ടായത് എന്നാണ് പ്രാഥമിക വിവരം. കെഎസ്ഇബിയുടെ ഹൈടെൻഷൻ ലൈനിൽനിന്ന് തീ പടർന്നെന്നാണ് റിപ്പോർട്ട്. പ്രദേശമാകെ പുക പടർന്നിട്ടുണ്ട്. ഇതേ തുടർന്ന് അയ്യങ്കുഴി ഭാഗത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. അയ്യൻകുഴിയിലെ 45ഓളം കുടുംബങ്ങളെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു. അഗ്നിരക്ഷാസേനയും പൊലീസും ആരോഗ്യപ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.

അമ്പലമുകൾ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിലാണ് തീപിടിത്തമുണ്ടായത്. വലിയ പൊട്ടിത്തെറി കേട്ടതായി നാട്ടുകാർ പറയുന്നു. അയ്യങ്കുഴിയിൽ പുക ശ്വസിച്ച് കുഴഞ്ഞുവീണ പ്രദേശവാസികളെ ആശുപത്രിയിലേക്കു മാറ്റി.

 

Continue Reading

Trending