Connect with us

kerala

കോഴിക്കോടിന്റെ അരികുജീവിതം തിരികെപ്പിടിച്ചു ‘കചടതപ ‘യുടെ ആദ്യദിനം

കോഴിക്കോടിന്റെ തെരുവ് ചരിത്രത്തെ തിരിച്ചു പിടിക്കാനുള്ള പ്രതിഷേധവുമായി കഴിയുന്ന തെരുവുഗായകന്‍ ബാബു ഭായി, അദ്ദേഹത്തിന്റെ കുടുംബം, ജീവ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച സംഗീത സദസ്സ് കചടതപയുടെ തുടക്കത്തിന് മാറ്റുകൂട്ടി.

Published

on

കോഴിക്കോട് : ഒലിവ് പബ്ലിക്കേഷന്‍സിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന ലിറ്റ് ഫെസ്റ്റ് – കചടതപയ്ക്ക് കോഴിക്കോട് ബീച്ചില്‍ തുടക്കമായി. സാഹിത്യ സാംസ്‌കാരിക മേഖലകളിലെ വൈവിധ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന സാഹിത്യോത്സവത്തിന് ആദ്യ ദിവസം തന്നെ നല്ല വരവേല്‍പ്പാണ് ലഭിച്ചത്.
സാഹിത്യോത്സവത്തിന്റെ ഭാഗമായി ആരംഭിച്ച പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം തെരുവ്ഗായകന്‍ ബാബുഭായിയും കുടുംബവും മുതലക്കുളത്തെ അലക്ക് തൊഴിലാളികളുടെ പ്രതിനിധികളും ചേര്‍ന്ന് നിര്‍വ്വഹിച്ചു.
അപരിഷ്‌കൃതലോകത്തിലേക്ക് വീണ്ടും നയിക്കപ്പെടുന്ന അലക്കുതൊഴിലിന്റെ മഹത്വം ആവിഷ്‌കരിക്കുന്ന ആതിര എ കെ യുടെ വെള്ളാവിയുടെ പ്രകാശനം മുതലക്കുളത്തെ അലക്ക്സമൂഹ പ്രതിനിധികളായ വത്സല, ആശ എന്നിവര്‍ നിര്‍വഹിച്ചു. എന്‍ പി ഹാഫിസ് മുഹമ്മദ് മോഡറേറ്ററായ സെഷനില്‍ എം ബി മനോജ്, ആതിര എ കെ എന്നിവര്‍ പങ്കെടുത്തു.
ഭിന്നശേഷിക്കാരുടെ പ്രതിനിധാനമായി വേദിയില്‍ വീല്‍ ചെയര്‍ ഒപ്പന അരങ്ങേറി. കഴിഞ്ഞ 13 വര്‍ഷമായി ഭിന്നശേഷിക്കാരുടെ ക്ഷേമ സേവനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ABILITY FOUNDATION FOR THE DISABLE എന്ന സ്ഥാപനത്തിലെ PARA ARTS & SPORTS ACADEMY യിലെ ഒപ്പന ടീമാണ് വേദിയില്‍ പ്രതിനിധാനത്തിന്റെ ശബ്ദമായത്.
കോഴിക്കോടിന്റെ തെരുവ് ചരിത്രത്തെ തിരിച്ചു പിടിക്കാനുള്ള പ്രതിഷേധവുമായി കഴിയുന്ന തെരുവുഗായകന്‍ ബാബു ഭായി, അദ്ദേഹത്തിന്റെ കുടുംബം, ജീവ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച സംഗീത സദസ്സ് കചടതപയുടെ തുടക്കത്തിന് മാറ്റുകൂട്ടി.

കചടതപയില്‍ നാളെ കള്‍ച്ചറല്‍ സെഷന്‍

രാവിലെ 9.30 : Discussing Marginality
Academic Seminar on Subaltern Studies

വൈകുന്നേരം 3 മണി : ബേത്തിമാരന്‍ പുസ്തകപ്രകാശനം
4 മണി ദ്വീപാലങ്കാരം
5 മണി നഞ്ചിയമ്മയുടെ പാട്ടും വര്‍ത്തമാനവും
6.30 ലക്ഷദ്വീപ് ഗോലിപ്പാട്ട്

അക്കാദമിക് സെഷന്‍
ഗവ: ആര്‍ട്‌സ് കോളേജ് മീഞ്ചന്ത
———————-

 

kerala

പി വി അൻവർ വാ പോയ കോടാലി, കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി: വി ഡി സതീശൻ

രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ വിമർശനം നിലവാരമില്ലാത്തതാണ്. മുഖ്യമന്ത്രിയുടെ അറിവോടുകൂടിയാണിതെന്നും വി ഡി സതീശൻ ആരോപിച്ചു.

Published

on

ലോക്സഭാ തിരഞ്ഞെടുപ്പിൽ പൂർണ്ണമായും ആത്മവിശ്വാസത്തിലാണ് യുഡിഎഫ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 20 ൽ 20 സീറ്റും ലഭിക്കും. പി വി അൻവറിൻ്റേത് മോശമായ പ്രസ്താവനയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ വിമർശനം നിലവാരമില്ലാത്തതാണ്. മുഖ്യമന്ത്രിയുടെ അറിവോടുകൂടിയാണിതെന്നും വി ഡി സതീശൻ ആരോപിച്ചു.

‘പിണറായി വിജയൻ പി വി അൻവറിനെ കൊണ്ട് പറയിപ്പിക്കുന്നതാണ്. പി വി അൻവർ വാ പോയ കോടാലി ആണ്.പി വി അൻവറിനെ പിണറായി വിജയൻ ആയുധമായി ഉപയോഗിക്കുകയാണ്’, വി ഡി സതീശൻ പറഞ്ഞു. വാക്കത്തിയോടോ കോടാലിയോടോ ആരും ഫൈറ്റ് ചെയ്യില്ല.

ഇത് ഉപയോഗിക്കുന്ന ആൾക്കെതിരെയാണ് ഫൈറ്റ് ചെയ്യുകയെന്നും വി ഡി സതീശൻ പ്രതികരിച്ചു. രാഹുൽ ഗാന്ധിയെ നെഹ്റു കുടുംബത്തോട് കൂട്ടിചേർത്ത് പറയാനുള്ള അർഹതയില്ല എന്നായിരുന്നു പി വി അൻവർ പറഞ്ഞത്. പ്രതിപക്ഷ നേതാക്കളെ രാജ്യവ്യാപകമായി ഇ ഡി വേട്ടയാടുമ്പോഴാണ് മുഖ്യമന്ത്രിയെ ഇ ഡി അറസ്റ്റ് ചെയ്യാത്തതിൽ രാഹുൽ ഗാന്ധി അസ്വസ്ഥനാകുന്നതെന്നും അൻവർ ചൂണ്ടിക്കാണിച്ചു.

കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് വി ഡി സതീശൻ പരിഹസിച്ചു. ‘ബിജെപിയെ സുഖിപ്പിച്ച് കേസുകളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. മോദിയെയും ബിജെപിയും സന്തോഷിപ്പിക്കാൻ ആണ് പിണറായി വിജയൻ ശ്രമിക്കുന്നത്. ബിജെപി അധികാരം നിലനിർത്താൻ വേണ്ടി വിദ്വേഷത്തിന്റെ വിത്തുകൾ പാകുന്നു. കേരള രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി ബിജെപിക്ക് ഇടം ഒരുക്കി കൊടുക്കുന്നു’, വി ഡി സതീശൻ പറഞ്ഞു.

വടകരയിലെ അശ്ലീല വീഡിയോ പൊലീസോ മാധ്യമങ്ങളോ കണ്ടിട്ടില്ലെന്ന് വി ഡി സതീശൻ പറഞ്ഞു. വീഡിയോ അല്ല പോസ്റ്റർ ആണെന്ന് ഇപ്പോൾ പറയുന്നു. വടകരയിലെ സ്ഥാനാർത്ഥിയുടെ പി ആർ ഏജൻസി ഇനി പോസ്റ്റർ ഉണ്ടാക്കണം.

ചീറ്റിപ്പോയ പടക്കമാണ് വടകരയിലെ വിവാദമെന്ന് വി ഡി സതീശൻ ആരോപിച്ചു. ചീറ്റിപ്പോയ പടക്കം എടുത്തു നിൽക്കുന്ന കുട്ടിയുടെ അവസ്ഥയാണ് മുഖ്യമന്ത്രിയുടേത്. തിരഞ്ഞെടുപ്പ് കേരള ഭരണത്തിന്റെ വിലയിരുത്തൽ ആണെന്ന് പറയാൻ ധൈര്യമുണ്ടോ മുഖ്യമന്ത്രിക്കെന്നും വി ഡി സതീശൻ ചോദിച്ചു.

സിപിഎമ്മിന് ഇന്ത്യ മുന്നണിയേക്കാൾ നല്ലത് എൻഡിഎ ആണ്. സിപിഎം ഒരു സീറ്റിൽ പോലും വിജയിക്കില്ല. സംസ്ഥാന പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം തിരുവനന്തപുരം ലത്തീൻ രൂപതയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചത്.

വിഴിഞ്ഞത്ത് സമരം നടത്തിയവരെ അർബൻ നക്സലുകൾ എന്നാണ് സർക്കാരും സിപിഎമ്മും വിശേഷിപ്പിച്ചത്. വയനാട്ടിൽ കഴിഞ്ഞ തവണ ലീഗിന്റെ പതാക വിവാദമാക്കിയത് മോദിയാണ്. ഇത്തവണ പതാക വിവാദമാക്കിയത് പിണറായി വിജയനാണെന്നും വി ഡി സതീശൻ ആരോപിച്ചു.

തൃശ്ശൂർ പൂരം വിഷയത്തിലും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. തൃശൂർ പൂരത്തിന് സിറ്റി പൊലീസ് കമ്മീഷണർ അഴിഞ്ഞാടിയത് മുഖ്യമന്ത്രി അറിഞ്ഞില്ലേയെന്നായിരുന്നു വി ഡി സതീശൻ്റെ ചോദ്യം. ‘ഇത് നാടകമാണ്. വർഗീയമാക്കി ബിജെപിക്ക് അവസരം ഉണ്ടാക്കി കൊടുക്കുകയായിരുന്നു ലക്ഷ്യം. കസവ്‌ കെട്ടിയ പേടിത്തൊണ്ടനാണ് മുഖ്യമന്ത്രി’ വി ഡി സതീശൻ പറഞ്ഞു.

Continue Reading

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

Trending