kerala
വിഴിഞ്ഞം സമരം; പ്രതിപക്ഷം നിയമസഭയില്‍ സമരക്കാരുടെ ആവശ്യം ഉന്നയിക്കുന്നത് മൂന്നാം വട്ടം
അദാനി സൈന്യത്തെ വിളിക്കണമെന്ന് കോടതിയില്‍ പറഞ്ഞപ്പോഴും ഞങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്.

വിഴിഞ്ഞവുമായി ബന്ധപ്പെട്ട പ്രശ്നം മൂന്നാം തവണയാണ് പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവരുന്നത്. നിയമസഭയില്‍ പ്രതിപക്ഷം ഏറ്റവും കൂടുതല്‍ അവതരിപ്പിച്ചിട്ടുള്ളത് തീരപ്രദേശത്തെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളാണ്. ആദിവാസികളെ പോലെ ദുരിതവും കഷ്ടപ്പാടും അനുഭവിക്കുന്ന ജനതയാണ് മത്സ്യത്തൊഴിലാളികള്‍. തീരപ്രദേശങ്ങളിലെല്ലാം പട്ടിണിയാണ്. തീരശോഷണവും അതേത്തുടര്‍ന്ന് കിടപ്പാടം നഷ്ടപ്പെടുന്നതും മത്സ്യലഭ്യതയുടെ കുറവും മണ്ണെണ്ണയുടെ വിലക്കയറ്റവും ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഇവര്‍ നേരിടുന്നുണ്ട്. മത്സ്യബന്ധന ദിനങ്ങളുടെ എണ്ണത്തില്‍ 46 ശതമാനം കുറവുണ്ടായിരിക്കുകയാണ്. കടലില്‍ പോയില്ലെങ്കില്‍ പട്ടിണിയാകുന്ന അവസ്ഥയാണ്. ഈ യാഥാര്‍ത്ഥ്യങ്ങള്‍ കൂടി ഉള്‍ക്കൊണ്ട് വേണം സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളുടെ സമരത്തെ സമീപിക്കേണ്ടത്.
സമരം തുടങ്ങുന്നതിന് മുന്‍പേ വിഴിഞ്ഞത്തെ പ്രശ്നങ്ങള്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അടിയന്തിര പ്രമേയം അവതരിപ്പിച്ച എം. വിന്‍സെന്റ് കരയുകയാണോയെന്നാണ് ചിലര്‍ ചോദിച്ചത്. അക്ഷരാര്‍ത്ഥത്തില്‍ കരഞ്ഞു. സിമെന്റ് ഗോഡൗണില്‍ പോയി കണ്ട കാഴ്ചകള്‍ നിയമസഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ചതാണ്. രണ്ടാഴ്ചക്കാലം മുന്‍പ് പ്രസവിച്ച കുഞ്ഞ് ഈച്ച പൊതിഞ്ഞ അവസ്ഥയിലായിരുന്നു. അതുകൊണ്ടാണ് അവരെ പുനരധിവസിപ്പിക്കണമെന്ന് കൈകൂപ്പിക്കൊണ്ട് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചത്. പ്രതിപക്ഷ നേതാവ് പറഞ്ഞു.
സൈന്യത്തെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് അദാനി ഹൈക്കോടതിയെ സമീപിക്കുന്നതിന് നാല് ദിവസം മുന്‍പാണ് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പിനും സഹായമെത്രാനും എതിരെ കേസെടുത്തത്. അതിനെതിരായ പ്രതിഷേധമാണ് വിഴിഞ്ഞത്തുണ്ടായത്. നാല് പള്ളിക്കമ്മിറ്റിക്കാര് ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തതും സമരക്കാരെ മനപൂര്‍വം സംഘര്‍ഷത്തിലേക്ക് തള്ളിവിടാനായിരുന്നു. അദാനി സൈന്യത്തെ വിളിക്കണമെന്ന് കോടതിയില്‍ പറഞ്ഞപ്പോഴും ഞങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. കേസ് ഹൈക്കോടതി പരിഗണിക്കുമ്പോള്‍ ഞങ്ങള്‍ അതിനുള്ള അന്തരീക്ഷം ഉണ്ടാക്കിത്തരാമെന്ന ധാരണ സര്‍ക്കാരും അദാനിയും തമ്മില്‍ ഉണ്ടാക്കിയിരുന്നോ? പ്രതിപക്ഷം ഭരണപക്ഷത്തോട് ചോദ്യം ഉന്നയിച്ചു.
സമരത്തെ തകര്‍ക്കാന്‍ സി.പി.എം ബി.ജെ.പിയുമായി അവിശുദ്ധ കൂട്ടുകെട്ടുവരെയുണ്ടാക്കി. മന്ത്രിക്കെതിരായ വൈദികന്റെ വര്‍ഗീയ പരാമര്‍ശം വന്നപ്പോള്‍ ശക്തമായി എതിര്‍ത്തത് പ്രതിപക്ഷമാണ്. ദേശാഭിമാനി മാത്രം വായിക്കുന്നത് കൊണ്ടാണ് സി.പി.എമ്മുകാര്‍ ഇതൊന്നും അറിയാത്തത്. ഇത്തരം സംഘര്‍ഷങ്ങള്‍ ഉണ്ടായാല്‍ പറയേണ്ടത് പറയുന്നതാണ് പ്രതിപക്ഷ നിലപാട്. അല്ലാതെ ആളിക്കത്തിക്കാന്‍ ശ്രമിക്കില്ല. വൈദികന് പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞിട്ടും അത് ആളിക്കത്തിച്ച് വര്‍ഗീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കരുതെന്നും സഭയില്‍ ഉണര്‍ത്തി.
india
എല്ലാ ഇരുചക്രവാഹനങ്ങളിലും എബിഎസ് നിര്‍ബന്ധമാക്കി
പുതിയ ഇരുചക്ര വാഹനം വാങ്ങുമ്പോള്‍ ബിഐഎസ് സാക്ഷ്യപ്പെടുത്തിയ രണ്ട് ഹെല്‍മെറ്റുകള്‍ നല്‍കേണ്ടതും സര്‍ക്കാര്‍ നിര്‍ബന്ധമാക്കും.

2026 ജനുവരി 1 മുതല്‍ സ്കൂട്ടറുകളും മോട്ടോര്‍ സൈക്കിളുകളും ഉള്‍പ്പെടെ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ പുതിയ ഇരുചക്ര വാഹനങ്ങളിലും ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം (ABS) നിര്‍ബന്ധമാക്കി. എന്ജിന് വലിപ്പം പരിഗണിക്കാതെ എല്ലാ ഇരുചക്രവാഹനങ്ങളിലും എബിസി സംവിധാനം ഇന്‍സ്റ്റാള്‍ ചെയ്യണമെന്നതാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം. റോഡപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം.
നിലവില്‍, 125 സിസിയില്‍ കൂടുതല്‍ എന്ജിന് ശേഷിയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമേ എബിഎസ് നിര്‍ബന്ധമുള്ളൂ. അതായത് ഏകദേശം 40 ശതമാനം ഇരുചക്ര വാഹനങ്ങളിലും ഈ സുരക്ഷാ സംവിധാനം ഇല്ല. റൈഡര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നിലനിര്‍ത്താന്‍ ഇതുവഴി സാധിക്കും. സ്കിഡ് ചെയ്യാനോ ക്രാഷ് ചെയ്യാനോ ഉള്ള സാധ്യത കുറയ്ക്കാനും ഇത് ഉപകരിക്കും. എബിഎസിന് അപകട സാധ്യത 35 ശതമാനം മുതല്‍ 45 ശതമാനം വരെ കുറയ്ക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
എബിഎസിന് പുറമേ, പുതിയ ഇരുചക്ര വാഹനം വാങ്ങുമ്പോള്‍ ബിഐഎസ് സാക്ഷ്യപ്പെടുത്തിയ രണ്ട് ഹെല്‍മെറ്റുകള്‍ നല്‍കേണ്ടതും സര്‍ക്കാര്‍ നിര്‍ബന്ധമാക്കും. നിലവില്‍ ഒരു ഹെല്‍മെറ്റ് മാത്രമാണ് നല്‍കുന്നത്. റൈഡറുടെയും പിന്‍സീറ്റ് യാത്രികന്റെയും സുരക്ഷ മെച്ചപ്പെടുത്തുകയാണ് ഈ നടപടിയുടെ ലക്ഷ്യം. ഇന്ത്യയിലെ റോഡപകട മരണങ്ങളില്‍ 44 ശതമാനവും ഇരുചക്ര വാഹന യാത്രികരാണ്. ഈ മരണങ്ങളില്‍ പലതും ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ ഫലമായി തലയ്ക്ക് പരിക്കേറ്റാണ് സംഭവിക്കുന്നത്.
kerala
കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോട്ടയം: ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കിളിരൂര്‍ എസ്.വി.ജി.പി. എച്ച്.എസിനും കിളിരൂര്‍ ഗവണ്മെന്റ് യു.പി.എസ്, തിരുവാര്‍പ്പ് സെന്റ് മേരീസ് എല്‍.പി. സ്കൂള്‍, തിരുവാര്‍പ്പ് ഗവണ്മെന്റ് യു.പി. സ്കൂള്‍, വേളൂര്‍ ഗവണ്മെന്റ് എല്‍.പി. സ്കൂള്‍, വേളൂര്‍ ഗവണ്മെന്റ് യു.പി. സ്കൂള്‍, ചീപ്പുങ്കല്‍ ഗവണ്മെന്റ് വെല്‍ഫെയര്‍ യു.പി. സ്കൂള്‍ എന്നീ സ്കൂളുകള്‍ക്കും ശനിയാഴ്ച (2025 ജൂണ്‍ 21) ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
kerala
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള് കേരള മെന്‍സ് അസോസിയേഷന് സ്വീകരണം നല്കിയ സംഭവം ഏറെ വിവാദമായിരുന്നു.
മെന്‍സ് അസോസിയേഷന് പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.
-
kerala3 days ago
പുകയില്ലാത്ത വാഹനത്തിന് പുക പരിശോധിക്കാത്തതിന് പിഴ ചുമത്തി മംഗലപുരം പൊലീസ്
-
News3 days ago
ഇറാനെതിരെ യുഎസ് നേരിട്ടിറങ്ങിയേക്കുമെന്ന് സൂചന
-
kerala3 days ago
എംവി ഗോവിന്ദൻ അറിയാതെ സത്യംപറഞ്ഞു, കോൺഗ്രസിനെ തോൽപിക്കാൻ സിപിഎം- ആർഎസ്എസ് രഹസ്യബന്ധം: സണ്ണി ജോസഫ്
-
kerala3 days ago
സ്വരാജിന് പണി കൊടുക്കാനാണെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത് ചരിത്ര സത്യമാണ്: സന്ദീപ് വാര്യർ
-
More3 days ago
ഗസയില്‍ ഭക്ഷണം വാങ്ങാന്‍ വരി നിന്നവര്‍ക്ക് നേരെ വീണ്ടും ഇസ്രാഈല്‍ ആക്രമണം; 59 മരണം
-
kerala2 days ago
കണ്ണൂരില്‍ തെരുവുനായയുടെ കടിയേറ്റ അഞ്ച് വയസുകാരന് പേവിഷബാധയേറ്റു
-
kerala3 days ago
കേരള സര്‍വകലാശാല പരീക്ഷ മൂല്യനിര്‍ണയം ക്രമക്കേട്: അന്വേഷണം നടത്താന്‍ മൂന്നംഗ സമിതി
-
News3 days ago
ഇസ്രാഈലിന്റെ വ്യോമ പ്രതിരോധ ശേഖരം കുറയുന്നു, മിസൈലുകള്‍ 10-12 ദിവസം മാത്രം നിലനില്‍ക്കുവെന്ന് റിപ്പോര്‍ട്ട്