Connect with us

News

മെസിയും സഹകളിക്കാരും ഖത്തറില്‍ താമസിച്ച മുറി ഇനി മ്യൂസിയം

ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കി ഔദ്യോഗികമായി അറിയിപ്പ് ഖത്തര്‍ സര്‍വകലാശാല പുറത്തുവിട്ടത്

Published

on

അശ്‌റഫ് തൂണേരി

ദോഹ: ഇരുപത്തിരണ്ടാമത് ഖത്തര്‍ ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ വേളയില്‍ അര്‍ജന്റീനന്‍ ക്യാപ്റ്റന്‍ ലിയണല്‍ മെസിയും സംഘവും താമസിച്ചിരുന്ന മുറികള്‍ മ്യൂസിയമാക്കി പ്രഖ്യാപിച്ച് ഖത്തര്‍ സര്‍വ്വകലാശാല. ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കി ഔദ്യോഗികമായി അറിയിപ്പ് ഖത്തര്‍ സര്‍വകലാശാല പുറത്തുവിട്ടത്.

ടൂര്‍ണമെന്റ് വേളയില്‍ മെസിയും സഹകളിക്കാരും 29 ദിവസം താമസിച്ചിരുന്ന മുറിയാണ് മ്യൂസിയമാവുക. ഇതിനകം വിവിധ ചിത്രങ്ങളാലും ചാമ്പ്യന്മാരുടെ പോസ്റ്ററുകളാലും മുറികള്‍ അലങ്കരിച്ചിട്ടുണ്ട്. ഖത്തറിന്റേയും അര്‍ജന്‍ീനയുടേയും പതാകയുമുണ്ട്.

https://twitter.com/QatarUniversity/status/1607664308250628098

വിവിധ ജഴ്‌സികളും ഓട്ടോഗ്രാഫും സൂക്ഷിച്ചിട്ടുണ്ട്. ഒരു മുറിയില്‍ മെസ്സി മാത്രം ഭൂരിഭാഗം ദിവസവും കഴിഞ്ഞിരുന്നു. ഈ മുറി പ്രത്യേകമായി അലങ്കരിച്ചിട്ടുണ്ട്. പിന്നീട് ടീമിനൊപ്പം ചേര്‍ന്ന മുന്‍ താരം സെര്‍ജിയോ അഗ്യൂറോയും മെസിയോടൊപ്പം ഈ മുറിയില്‍ ഉണ്ടായിരുന്നു. സ്വന്തം നാട്ടിലെ അതേ അവസ്ഥയും സൗകര്യങ്ങളുമായിരുന്നു ഖത്തര്‍ യൂണിവേഴ്‌സിറ്റിയില്‍ മെസിക്കും സംഘത്തിനും ഒരുക്കിയിരുന്നത്. മുഴുവന്‍ മുറികളും അര്‍ജന്റീന പതാകയുടെ നിറത്തിലേക്ക് മാറ്റി. കളിക്കാരുടെ ജഴ്‌സികള്‍ കൊണ്ട് ചുവരുകളും അലങ്കരിച്ചിരുന്നു. സ്പാനിഷ് ഭാഷയില്‍ കളിക്കാര്‍ക്ക് സ്വാഗതമോതിയുള്ള ബോര്‍ഡും സ്ഥാപിച്ചിരുന്നു. ഇന്‍ഡോര്‍ ജിമ്മിന് പുറമെ ഔട്ട്‌ഡോര്‍ സ്‌പോര്‍ട്‌സ് പരിശീലിക്കാന്‍ സൗകര്യമൊരുക്കുന്ന മൂന്ന് സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളും ഖത്തര്‍ യൂണിവേഴ്‌സിറ്റി ടീമിനായി തയ്യാറാക്കിയിരുന്നു.

kerala

കണ്ണൂരില്‍ പേ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ചു വയസുകാരന്‍ മരിച്ചു

തമിഴ്നാട് സേലം സ്വദേശികളുടെ മകന്‍ ഹാരിത്താണ് മരിച്ചത്.

Published

on

കണ്ണൂരില്‍ പേ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരന്‍ മരിച്ചു. തമിഴ്നാട് സേലം സ്വദേശികളുടെ മകന്‍ ഹാരിത്താണ് മരിച്ചത്. കഴിഞ്ഞ മെയ് 31ന് പയ്യാമ്പലത്തെ വാടക ക്വാര്‍ട്ടേഴ്സിന് മുന്നില്‍ വെച്ച് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. കുട്ടിയുടെ മുഖത്തും കണ്ണിനും നായയുടെ കടിയേറ്റിരുന്നു. പിന്നാലെ കുട്ടിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വാക്സിന്‍ നല്‍കിയിരുന്നു.

തുടര്‍ച്ചയായി നാല് വാക്സിനുകള്‍ നല്‍കിയെങ്കിലും ആരോഗ്യസ്ഥിതി മോശമായതോടെ കുട്ടിയെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 12 ദിവസമായി പരിയാരം മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി കണ്ണൂരില്‍ സ്ഥിരതാമസക്കാരാണ് ഇവര്‍. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. സംസ്‌കാര ചടങ്ങുകള്‍ക്കായി മൃതദേഹം സേലത്തേക്ക് കൊണ്ടുപോയി.

Continue Reading

india

കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; കോളേജ് സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍

കേസില്‍ നാലാമത്തെ അറസ്റ്റ്

Published

on

കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ക്യാമ്പസ് സെക്യൂരിറ്റി ഗാര്‍ഡിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ നാലാമത്തെ അറസ്റ്റാണിത്.

സൗത്ത് 24 പര്‍ഗാനാസില്‍ നിന്നുള്ള 24 കാരിയായ നിയമ വിദ്യാര്‍ത്ഥിനി ബുധനാഴ്ച വൈകുന്നേരം തന്റെ കോളേജിലെ സെക്യൂരിറ്റി ഗാര്‍ഡുകളുടെ മുറിയില്‍ വെച്ച് ഒന്നിലധികം വ്യക്തികള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി ആരോപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് അറസ്റ്റ്. ആക്രമണത്തിന് മുമ്പ് തനിക്ക് ഒരു പ്രധാന വിദ്യാര്‍ത്ഥി യൂണിയന്‍ പോസ്റ്റ് വാഗ്ദാനം ചെയ്തതായി അവര്‍ പോലീസിനോട് പറഞ്ഞു.

വ്യാഴാഴ്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തു – മുന്‍ വിദ്യാര്‍ത്ഥിയും ഇപ്പോള്‍ അഡ്-ഹോക്ക് സ്റ്റാഫറുമായ മനോജിത് മിശ്ര; നിലവിലെ രണ്ട് വിദ്യാര്‍ത്ഥികളായ പ്രമിത് മുഖര്‍ജി, സായിബ് അഹമ്മദ് എന്നിവര്‍.
സംഭവത്തിന്റെ വീഡിയോ റെക്കോര്‍ഡിംഗുകള്‍ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് മര്‍ദിച്ചതായും യുവതി പരാതിയില്‍ പറഞ്ഞു.

കൊല്‍ക്കത്ത നാഷണല്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ വൈദ്യപരിശോധന നടത്തിയതായും സാക്ഷികളില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജോയിന്റ് പോലീസ് കമ്മീഷണര്‍ (ക്രൈം & ട്രാഫിക്), സൗത്ത് സബര്‍ബന്‍ ഡിവിഷന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച കോളേജ് സന്ദര്‍ശിച്ചു.

Continue Reading

News

ഇസ്രാഈലിനെ ലക്ഷ്യമിട്ട് യെമന്റെ മിസൈല്‍ ആക്രമണം; സ്ഥിരീകരിച്ച് ഇസ്രാഈല്‍ പ്രതിരോധസേന

Published

on

ഇസ്രാഈലിനെ ലക്ഷ്യമിട്ട് യെമന്റെ മിസൈല്‍ ആക്രമണം നടന്നാതായി റിപ്പോര്‍ട്ട്. പിന്നാലെ സൈറണുകള്‍ മുഴങ്ങിയതായി ഇസ്രാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മിസൈല്‍ ആക്രമണമുണ്ടായ വിവരം ഇസ്രാഈല്‍ പ്രതിരോധസേനയും സ്ഥിരീകരിച്ചു.

അതേസമയം മിസൈല്‍ പ്രതിരോധിക്കുന്നതിനായി എയര്‍ ഡിഫന്‍സ് സിസ്റ്റം സജ്ജമാക്കിയതായി പ്രതിരോധസേന വ്യക്തമാക്കി. ആക്രമണത്തില്‍ നാശനഷ്ടമുണ്ടായതായി സ്ഥിരീകരണം വന്നിട്ടില്ല.

അടുത്ത ഒരാഴ്ചയോടെ ഗസ്സയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വരുമെന്ന് യു.എസ് പ്രസിഡന്റഡ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. എങ്ങനെ പ്രശ്‌നം പരിഹരിക്കുമെന്നതില്‍ ട്രംപ് വ്യക്തത വരുത്തിയിട്ടില്ല.

കഴിഞ്ഞ ദിവസം ഗസ്സയുടെ വിവിധ ഭാഗങ്ങളില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 62 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇതില്‍ പത്തുപേര്‍, സഹായ വിതരണ സ്ഥലത്ത് ഭക്ഷണത്തിനായി കാത്തുനിന്നവരായിരുന്നുവെന്നുവെന്ന് ഗസ്സ ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു.

Continue Reading

Trending