kerala
ഉത്പാദനത്തിന്റെ 40 ശതമാനം വെള്ളം ജലഅതോറിറ്റി പാഴാക്കുന്നതായി സര്‍ക്കാര്‍ കണക്ക്
വെള്ളക്കരം ഇനത്തില്‍ ഭീമമായ തുക പിരിച്ചെടുക്കാനുണ്ടായിട്ടും സാധാരണക്കാരന്റെ നടുവൊടിക്കുന്ന രീതിയില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് സംസ്ഥാനത്ത് വെള്ളക്കരം കൂട്ടിയിരുന്നു.
നാല് അംഗങ്ങള്‍ ഉള്ള ഒരു കുടുംബത്തിന് പുതിയ നിരക്കനുസരിച്ച് പ്രതിമാസം 120 രൂപയോളം വെള്ളക്കരത്തില്‍ അധികം നല്‍കേണ്ടി വരും. നിലവില്‍ ഏറ്റവും കുറഞ്ഞ നിരക്ക് 1000 ലിറ്ററിന് 4 രൂപ 41 പൈസയാണ്. അത് പത്ത് രൂപ കൂടി 14.41 ആയി മാറിയതും സാധാരണക്കാരന് വന്‍ തിരിച്ചടിയായി.
കൊണ്ടോട്ടി: സംസ്ഥാനത്ത് വാട്ടര്‍ അതോറിറ്റി ഉത്പാദിപ്പിക്കുന്ന വെള്ളത്തിന്റെ നാല്‍പ്പത് ശതമാനത്തിലധികം വരുമാനമില്ലാത്ത ജലമായി മാറുന്നു. നിയമസഭയില്‍ ടി.വി. ഇബ്രാഹീം എം.എല്‍.എയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ജല വിഭവ വകുപ്പ് മന്ത്രിയുടെ ഈ വിശദീകരണം. വെള്ളക്കരം ക്രമാധീതമായി ഉയര്‍ത്തിയ വാട്ടര്‍ അതോറിറ്റിക്ക് അതേ സമയം കുടിശിക ഇനത്തില്‍ പിരിഞ്ഞ് കിട്ടാനുള്ളത് ഭീമമായ തുകയാണ്.
കുടിശിക ഇനത്തില്‍ 1591.80 കോടി രൂപയാണ് പിരിഞ്ഞു കിട്ടാനുള്ളത്. ഇതില്‍ ഗാര്‍ഹികം -190.63 കോടി, ഗാര്‍ഹികേതരം-133.09 കോടി (സര്‍ക്കാര്‍ പൊതുമേഖല ഒഴികെ) മറ്റുള്ളവ-79.84കോടി പൊതുമേഖല സ്ഥാപനങ്ങള്‍:10.57 കോടി സര്‍ക്കാര്‍ ഓഫീസുകള്‍: 222.12 കോടി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍: 955.55 കോടി എന്നിങ്ങനെയാണ്. വെള്ളക്കരം കുടിശിക പിരിച്ചെടുക്കുന്നതിന് ശക്തമായ പല നടപടി കളും വാട്ടര്‍ അതോറിറ്റി സ്വീകരിച്ചുവരുന്നുണ്ടെങ്കിലും ഭീമമായ തുക ഇനിയും പിരിഞ്ഞു കിട്ടാനുണ്ട്. കൃത്യമായി ബില്ല് അടക്കാത്ത ഉപഭോക്താക്കള്‍ക്ക് ഡിസ്കണക്ഷന് നോട്ടീസ് നല്‍കുകയും അടക്കാത്തപക്ഷം ഡിസ്കണക്ഷന് നടത്തുകയും ചെയ്യുന്നുണ്ട്.
അധിക കുടിശ്ശിക വരുത്തിയ ഉപഭോക്താക്കളുടെ കുടിശിക നിവാരണം ചെയ്യുന്നതിന് ആംനസ്റ്റി പദ്ധതിപ്രകാരം വെള്ളക്കരം അടയ്ക്കുന്നതിന് ക്രമീകരണം ചെയ്തു വരുന്നു. സമയബന്ധിതമായി കുടിശിക കൂടാതെ തീര്‍ക്കുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാര് റൂം എല്ലാ സെക്ഷന്‍ സബ് ഡിവിഷന്, ഡിവിഷന്‍തലത്തിലും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
ഉപഭോക്താവ് ആവശ്യപ്പെടുന്ന മുറയ്ക്ക് തവണകള്‍ ആയി കുടിശിക അടയ്ക്കുന്നതിന് ക്രമീകരണങ്ങള്‍ ചെയ്തു വരുന്നു. ഓഫീസുകളുടെ സര്‍ക്കാര്‍ കുടിശിക പിരിച്ചെടുക്കുന്നതിന് അതോറിറ്റിയുടെ എല്ലാ ഓഫീസുകളില്‍ നിന്നും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കുടിശ്ശിക തുക അടക്കണമെന്ന് കാണിച്ചു കത്ത് ഇളവുകള്‍ നല്കി കുടിശ്ശിക തുക പിരിച്ചെടുക്കാനുള്ള തീവ്ര ശ്രമം നടത്തി വരുന്നു.
യുദ്ധകാലഅടിസ്ഥാനത്തില്‍ തുക പിരിച്ചെടുക്കുന്നതിനു കുടിശികക്ക് വേണ്ടി എല്ലാ ഓഫീസുകളിലും 01/01/2023 മുതല്‍ 31/03/2023 വരെ വാര് റൂമുകള്‍ പ്രവര്‍ത്തിക്കും.
കേരള വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന 40 – 45% വരുമാനരഹിത ജലംആയാണ് കണക്കാക്കുന്നത്. ഇതില്‍ പൈപ്പുകളിലൂടെ മറ്റും ഉള്ള ചോര്‍ച്ച കാരണം ഉണ്ടാകുന്ന നഷ്ടവും (ഭൗതിക നഷ്ടം) മീറ്റര്‍ തകരാര്‍, മോഷണം തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് ജലത്തിന്റെ ശരിയായ ഉപയോഗം തിട്ടപ്പെടുത്തുവാന്‍ കഴിയാത്തതു മൂലമുള്ള നഷ്ടവും ഉള്‍പ്പെടുന്നു. പൈപ്പ് കണക്ഷനുകളുടെ ചോര്‍ച്ച മൂലം പ്രതിദിന വിതരണത്തിനായി തായ്യാറാക്കുന്ന വെള്ളത്തിന്റെ നഷ്ടം (ഭൗതിക നഷ്ടം) 20-25% വരെയാണ്.
പൈപ്പുകള്‍ പൊട്ടുന്നത് മൂലമുണ്ടാകുന്ന ജലനഷ്ടം ഒഴിവാക്കുന്നതിന് റണ്ണിങ് കോണ്ട്രാക്ടര് മുഖേനയും, ബ്ലൂ ബ്രിഗേഡ് സംവിധാനം ഉപയോഗിച്ചും പൊട്ടിയ പൈപ്പിന്റെ ഭാഗങ്ങള്‍ അടിയന്തരമായി മാറ്റി സ്ഥാപിച്ച് ജലനഷ്ടം ഒഴിവാക്കി വരുന്നുണ്ടെന്നാണ് ജല അതോറിറ്റി ഇക്കാര്യത്തില്‍ വിശദീകരിക്കുന്നത്.
വെള്ളക്കരം ഇനത്തില്‍ ഭീമമായ തുക പിരിച്ചെടുക്കാനുണ്ടായിട്ടും സാധാരണക്കാരന്റെ നടുവൊടിക്കുന്ന രീതിയില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് സംസ്ഥാനത്ത് വെള്ളക്കരം കൂട്ടിയിരുന്നു.
നാല് അംഗങ്ങള്‍ ഉള്ള ഒരു കുടുംബത്തിന് പുതിയ നിരക്കനുസരിച്ച് പ്രതിമാസം 120 രൂപയോളം വെള്ളക്കരത്തില്‍ അധികം നല്‍കേണ്ടി വരും. നിലവില്‍ ഏറ്റവും കുറഞ്ഞ നിരക്ക് 1000 ലിറ്ററിന് 4 രൂപ 41 പൈസയാണ്. അത് പത്ത് രൂപ കൂടി 14.41 ആയി മാറിയതും സാധാരണക്കാരന് വന്‍ തിരിച്ചടിയായി.
kerala
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
kerala
തട്ടിപ്പ് കേസ്; വായ്പാ കുടിശ്ശിക ഇല്ലെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ വാദം പൊളിയുന്നു
സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്.
പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി തട്ടിപ്പില്‍ സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷിന്റെ വാദം പൊളിയുന്നു. സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ബാങ്ക് വൈസ് പ്രസിഡണ്ട് ആയിരുന്നിട്ടും സുരേഷ് ലോണ്‍ കുടിശ്ശിക വരുത്തിയെന്നും രേഖകള്‍.
ബാങ്ക് വൈസ് പ്രസിഡന്റ് ആയിരുന്ന സുരേഷ് ബോര്‍ഡ് യോഗങ്ങളിലും വാര്‍ഷിക പൊതുയോഗങ്ങളിലും തുടര്‍ച്ചയായി പങ്കെടുത്തിരുന്നു. പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ടേഴ്സ് സൊസൈറ്റിയുമായി തനിക്ക് ബന്ധമില്ലെന്നും ഇവിടെനിന്ന് വായ്പ്പെടുത്തിട്ടില്ലന്ന എസ്. സുരേഷിന്റെ ഇതുവരെയുള്ള വാദം തെറ്റൊന്നു തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നിട്ടുള്ളത്.
വായ്പയടക്കം ബാങ്കിന്റെ ദൈനംദിന കാര്യങ്ങളില്‍ എല്ലാം സുരേഷ് സജീവമായി ഇടപെട്ടിരുന്നു. ലോണ്‍ അപേക്ഷ നല്‍കാതെ സുരേഷ് ബാങ്കില്‍ നിന്ന് രണ്ട് വായ്പകള്‍ എടുത്തിരുന്നു. 2014 ല്‍ എടുത്ത ഈ രണ്ടു വായ്പകളും തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കുടിശ്ശികയിലാണ്. ഇതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. ബാങ്കില്‍ നടന്ന അഴിമതിയില്‍ സുരേഷ് 43 ലക്ഷം രൂപ തിരിച്ചടക്കണമെന്നും ബാങ്കിന് ആകെ 4.16 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ബാങ്കില്‍ നടന്നത് വന്‍ക്രമക്കേടാണെന്നും സഹകരണ ജോയിന്‍ രജിസ്റ്റര്‍ കണ്ടെത്തിയിട്ടുണ്ട്. ഓഡിറ്റര്‍ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.
kerala
കേരളത്തിലടക്കം 12 സംസ്ഥാനങ്ങളിലെ എസ്.ഐ.ആര് സമയപരിധി നീട്ടി
വോട്ടര്‍ പട്ടിക തീവ്രപരിഷ്കരണത്തിന്റെ ഫോമുകള്‍ തിരികെ നല്കാന് ഡിസംബര്‍ 11 വരെ സമയമുണ്ട്.
കേരളത്തില്‍ അടക്കം 12 സംസ്ഥാനങ്ങളിലെ എസ്.ഐ.ആര് സമയപരിധി നീട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. വോട്ടര്‍ പട്ടിക തീവ്രപരിഷ്കരണത്തിന്റെ ഫോമുകള്‍ തിരികെ നല്കാന് ഡിസംബര്‍ 11 വരെ സമയമുണ്ട്. കരട് വോട്ടര്‍പട്ടിക ഡിസംബര്‍ 16നും, അന്തിമ പട്ടിക ഫെബ്രുവരി 14 നും പ്രസിദ്ധീകരിക്കും.
നേരത്തെ ഡിസംബര്‍ 4ന് എസ്ഐആര്‍ നടപടികള്‍ അവസാനിപ്പിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതോടെ എസ്ഐആര്‍ സമയപരിധി നീട്ടണമെന്ന രാഷ്ട്രീയപാര്‍ട്ടികളുടെ ആവശ്യം ഭാഗികമായി തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിക്കുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ സമയത്ത് ധൃതി പിടിച്ച് എസ്ഐആര്‍ നടപടികള്‍ പൂര്‍ത്തിയാക്കരുത് എന്നായിരുന്നു രാഷ്ട്രീയപാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഒരാഴ്ച മാത്രം സമയം നീട്ടിക്കൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പുതിയ ഉത്തരവിറക്കിയത്.
എസ്ഐആറിനെതിരായ കേരളത്തിന്റെ ഹരജികള്‍ ചൊവ്വാഴ്ച സുപ്രിംകോടതി പരിഗണിക്കാനിരിക്കയാണ് പുതിയ നീക്കം.നാളെക്കകമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടത്. എസ്ഐആര്‍ ജോലിസമ്മര്‍ദം മൂലം കേരളത്തിലടക്കം ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ ജീവനൊടുക്കുന്ന സംഭവങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി രാഷ്ട്രീയപാര്‍ട്ടികള്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
india2 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala3 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala22 hours agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala24 hours agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു

