Connect with us

kerala

തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 6 സീറ്റുകള്‍ യുഡിഎഫ് പിടിച്ചെടുത്തു; ഇടതിന് നഷ്ടം 6 സീറ്റുകള്‍

എല്‍ഡിഎഫിന് 6 സീറ്റുകള്‍ നഷ്ടമായപ്പോള്‍ ഒരെണ്ണം മാത്രമാണ് പിടിച്ചെടുത്തത്.

യുഡിഎഫ് വിജയിച്ച വാര്‍ഡുകള്‍

Published

on

കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 5 സീറ്റുകള്‍ ഇടത് മുന്നണിയില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. മൊത്തം 28 സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 6 സീറ്റുകള്‍ ഉണ്ടായിരുന്ന യുഡിഎഫിന് ഇതോടെ 11 സീറ്റായി. 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കും ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കും ഒരു ബ്ലോക്ക് ഡിവിഷനിലേക്കുമാണ് രണ്ട് നഗരസഭ ഡിവിഷനിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്. എല്‍ഡിഎഫിന് 6 സീറ്റുകള്‍ നഷ്ടമായപ്പോള്‍ ഒരെണ്ണം മാത്രമാണ് പിടിച്ചെടുത്തത്.

യുഡിഎഫ് വിജയിച്ച വാര്‍ഡുകള്‍

പാലക്കാട് തൃത്താല വികെ കടവ്
ആനക്കര മലമക്കാവ് വാര്‍ഡ്
തിരുന്നാവായ പതിനൊന്നാം വാര്‍ഡ്
എരുമേലി അഞ്ചാം വാര്‍ഡ്
ബത്തേരി നഗരസഭ പതിനേഴാം ഡിവിഷന്‍
മലപ്പുറം എആര്‍ നഗറില്‍ ഏഴാം വാര്‍ഡ്
മലപ്പുറം ചക്കിട്ടാമല പന്ത്രണ്ടാം വാര്‍ഡ്
ഊരകം അഞ്ചാം വാര്‍ഡ്
കോട്ടയം കടപ്ലാമറ്റം പന്ത്രണ്ടാം വാര്‍ഡ്
കൊല്ലം കോര്‍പറേഷന്‍ മൂന്നാം ഡിവിഷന്‍

 

യു.ഡി.എഫ് പിടിച്ചെടുത്ത വാര്‍ഡുകള്‍

 

മലപ്പുറം തിരുന്നാവായ പഞ്ചായത്തില്‍ 35 വര്‍ഷത്തെ LDF കുത്തക തകര്‍ത്ത് UDF പതിനൊന്നാം വാര്‍ഡ് പിടിച്ചെടുത്തു

എരുമേലി പഞ്ചായത്ത് ഒഴക്കനാട് അഞ്ചാം വാര്‍ഡ്

ബത്തേരി നഗര സഭയില്‍ പാളാക്കര പതിനേഴാം ഡിവിഷന്‍

കൊല്ലം കോര്‍പ്പറേഷന്‍ മൂന്നാം ഡിവിഷന്‍

കോട്ടയം കടപ്ലാമറ്റം പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ്

തൃത്താല-വികെ കടവ്  വാര്‍ഡ്

 

എല്‍ഡിഎഫ്

ആലത്തൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍
വെള്ളിനെഴി ഒന്നാം വാര്‍ഡ് കാന്തല്ലൂര്‍
ശ്രീകണ്ഠപുരം നഗരസഭ 23 വാര്‍ഡ്
പേരാവൂര്‍ ഒന്നാം വാര്‍ഡ്
മയ്യില്‍ എട്ടാം വാര്‍ഡ്
തൃശൂര്‍ കടങ്ങോട് പതിനാലാം വാര്‍ഡ്
കോട്ടയം പാരത്തോട് ഇടക്കുന്നന്‍ വാര്‍ഡ്
തൃശൂര്‍ തളിക്കുളം ബ്ലോക്ക് ഡിവിഷന്‍
കടമ്പഴിപ്പുറം ഏഴാം വാര്‍ഡ്
എറണാകുളം കോതമംഗലം പോത്താനിക്കാട്
ആലപ്പുഴ എടക്കുളം വാര്‍ഡ്
തിരുവനന്തപുരം കടയ്ക്കാവൂര്‍ നിലയ്ക്കാമുക്ക് വാര്‍ഡ്

ബിജെപി

പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ ഏഴാം വാര്‍ഡ്
ആലപ്പുഴ തണ്ണീര്‍മുക്കം വാര്‍ഡ്

മൂന്ന് സ്വതന്ത്രരും വിജയിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മേയർ ആര്യ രാജേന്ദ്രനും ഭർത്താവിനുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ കോടതി നിര്‍ദ്ദേശപ്രകാരമാണ് നടപടി.

Published

on

കെഎസ്ആര്‍ടിസി ബസ് റോഡില്‍ തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എം.എല്‍.എയ്ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ കോടതി നിര്‍ദ്ദേശപ്രകാരമാണ് നടപടി. മേയര്‍ അടക്കം 5 പേര്‍ക്കെതിരേയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്.

അതേസമയം എഫ്‌ഐആറില്‍ മേയറിനും സംഘത്തിനുമെതിരെ ഗുരുതര പരാമര്‍ശം. ബസിലെ സിസി ടിവി ക്യാമറയുടെ മെമ്മറി കാര്‍ഡ് നശിപ്പിച്ചത് പ്രതികളാണെന്ന് എഫ്‌ഐആറില്‍ പറയുന്നു. മെമ്മറി കാര്‍ഡ് നശിപ്പിക്കാന്‍ പ്രതികള്‍ സ്വാധീനം ഉപയോഗിച്ചു. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ അതിക്രമിച്ച് കയറിയെന്നും എഫ്‌ഐആറില്‍. ഏറെ വിവാദമായ സംഭവത്തില്‍ മേയറിനും സംഘത്തിനും കനത്ത തിരിച്ചടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

തിങ്കളാഴ്ച യദുവിന്റെ ഹര്‍ജി പരിഗണിച്ച തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുക്കാന്‍ കന്റോണ്‍മെന്റ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി, അനധികൃതമായി തടങ്കലില്‍വെച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഡ്രൈവര്‍ ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി നിര്‍ദ്ദേശപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരിക്കുന്നത്.

നേരത്തേ ഗതാഗതം തടസപ്പെടുത്തിയതിന് അഭിഭാഷകന്റെ ഹര്‍ജിയില്‍ ജാമ്യംലഭിക്കുന്ന വകുപ്പ് ചുമത്തി മേയറും എംഎല്‍എയും അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തിരുന്നു. അഭിഭാഷകന്‍ ബൈജു നോയല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതിനിര്‍ദേശപ്രകാരം കന്റോണ്‍മെന്റ് പൊലീസ് തന്നെയാണ് കേസെടുത്തത്.

Continue Reading

kerala

എസ്എഫ്‌ഐ യൂണിയന്‍ ചെയര്‍മാന് എസ്എഫ്‌ഐയുടെ അപ്രഖ്യാപിത വിലക്ക്; ക്യാമ്പസില്‍ എത്തിയിട്ട് 3 മാസം; അന്വേഷണം വേണമെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍

മലപ്പുറം സ്വദേശിയും എംജി സര്‍വകലാശാല ക്യാമ്പസിലെ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂണിയന്‍ എസ്എഫ്‌ഐ ചെയര്‍മാനും ഒന്നാം വര്‍ഷ ജെന്‍ഡര്‍ സ്റ്റഡീസ് വിദ്യാര്‍ത്ഥിയുമായ നേതാവിനാണ് അപ്രഖ്യാപിത വിലക്ക്.

Published

on

എസ്എഫ്‌ഐ യൂണിയന്‍ ചെയര്‍മാന് എംജി സര്‍വകലാശാല ക്യാമ്പസില്‍ വിലക്ക്. കഴിഞ്ഞ 3 മാസമായി ചെയര്‍മാന്‍ ക്യാമ്പസില്‍ എത്തിയിട്ടില്ല. ഇതിനിടെ ഒരു വിദ്യാര്‍ത്ഥിനിയുടെ പരാതിക്ക് പിന്നാലെ ചെയര്‍മാന് മര്‍ദ്ദനമേറ്റിരുന്നു. ഇത് എസ്എഫ്‌ഐ നേതൃത്വത്തിന്റെ അറിവോടെയാണെന്നാണ് ആരോപണം. ഈ സംഭവത്തിന് പിന്നാലെയാണ് ചെയര്‍മാന് ക്യാമ്പസില്‍ അപ്രഖ്യാപിത വിലക്ക് വന്നത്. ഈ വിഷയത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ ആവശ്യപ്പെട്ടു.

മലപ്പുറം സ്വദേശിയും എംജി സര്‍വകലാശാല ക്യാമ്പസിലെ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂണിയന്‍ എസ്എഫ്‌ഐ ചെയര്‍മാനും ഒന്നാം വര്‍ഷ ജെന്‍ഡര്‍ സ്റ്റഡീസ് വിദ്യാര്‍ത്ഥിയുമായ നേതാവിനാണ് അപ്രഖ്യാപിത വിലക്ക്. കോട്ടയത്തു വെച്ച് കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന എംജി സര്‍വകലാശാല കലോത്സവത്തില്‍ എസ്എഫ്‌ഐ ചെയര്‍മാന്‍ പങ്കെടുക്കാത്തത് ചര്‍ച്ച ആയിരുന്നു.

നാളുകള്‍ക്കു മുമ്പ് ഒരു വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ ചെയര്‍മാന് ഒരു സംഘം വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനമേറ്റിരുന്നു. ഇത് എസ്എഫ്‌ഐ നേതൃത്വത്തിന്റെ അറിവോടെയായിരുന്നു എന്ന് ആരോപണം ഉയരുന്നുണ്ട്. ഇതിനു പിന്നാലെയാണ് ചെയര്‍മാന് ക്യാമ്പസില്‍ അപ്രഖ്യാപിത വിലക്ക് വന്നത്. ഫെബ്രുവരിയില്‍ നടന്ന കലോത്സവത്തില്‍ ചെയര്‍മാന്റെ അസാന്നിധ്യത്തെക്കുറിച്ച് പ്രതികരിക്കാന്‍ എസ്എഫ്‌ഐ തയാറായില്ല.

എംജി സര്‍വകലാശാല ക്യാമ്പസിലും ഹോസ്റ്റലിലും നിലവില്‍ എസ്എഫ്‌ഐക്കാണ് മേല്‍ക്കൈ. എന്നിട്ടും ഇവിടെയെല്ലാം ചെയര്‍മാനെ വിലക്കിയിരിക്കുകയാണ്. കൂടാതെ ഡിപ്പാര്‍ട്ട്‌മെന്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും ഇയാളെ പുറത്താക്കി. അതേസമയം തനിക്ക് മര്‍ദ്ദനമേറ്റത് ക്യാമ്പസിന് പുറത്തുവെച്ച് ആയിരുന്നുവെന്നും അതില്‍ എസ്എഫ്‌ഐക്ക് യാതൊരു ബന്ധവുമില്ലെന്നും ആണ് ചെയര്‍മാന്റെ വിശദീകരണം. താന്‍ ഉടന്‍തന്നെ ക്യാമ്പസില്‍ തിരികെ എത്തുമെന്ന് ചെയര്‍മാന്‍ പറയുന്നു.

എന്നാല്‍ എസ്എഫ്‌ഐ നേതൃത്വത്തിന്റെ ഭീഷണി ഭയന്നാണ് ചെയര്‍മാന്‍ ഇത്തരത്തില്‍ പ്രതികരിച്ചതെന്നാണ് മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ പറയുന്നത്. സംഭവത്തില്‍ സമഗ്രമായി അന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു, എംഎസ്എഫ്, ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ രംഗത്തെത്തി. വിഷയത്തില്‍ നിയമ നടപടികള്‍ സ്വീകരിക്കാനും മറ്റു വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴും ക്യാമ്പസിനുള്ളിലെ എസ്എഫ്‌ഐ ചെയര്‍മാന്റെ അസാധ്യത്തെ കുറിച്ച് പ്രതികരിക്കാന്‍ എസ്എഫ്‌ഐ നേതൃത്വം തയാറായിട്ടില്ല.

Continue Reading

kerala

കേരള മാപ്പിള കലാ അക്കാദമി ചെയർമാന്‍ പി.എച്ച് അബ്ദുല്ല മാസ്റ്റർ അന്തരിച്ചു

എം.എസ്.എഫ് ഹരിത നേതാവ് പി.എച്ച് ആയിശാ ബാനു മകളാണ്.

Published

on

കേരള മാപ്പിള കലാ അക്കാദമി ചെയർമാനും മുസ്‍ലിം ലീഗ് നേതാവുമായ പി.എച്ച് അബ്ദുല്ല മാസ്റ്റർ അന്തരിച്ചു. മയ്യിത്ത് നമസ്കാരം ഉച്ചക്ക് 1.30ന് മലപ്പുറം കാരാട് ജുമാ മസ്ജിദിലും ഖബറടക്കം ഉച്ചയ്ക്ക് 2.30ന് ആക്കോട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലും നടക്കും. എം.എസ്.എഫ് ഹരിത നേതാവ് പി.എച്ച് ആയിശാ ബാനു മകളാണ്.

Continue Reading

Trending