Connect with us

india

വരുന്ന തെരഞ്ഞെടുപ്പില്‍ ആരാണ് നയിക്കുന്നതെന്ന് പറയാതെ കോണ്‍ഗ്രസ്; ലക്ഷ്യം ബി.ജെ.പിയെ പുറത്തെറിയാനായിരിക്കും

ഭാരത് ജോഡോ യാത്രയുടെ വിജയത്തിന്റെ ആവേശം ഇപ്പോഴുംകോണ്‍ഗ്രസ് അണികളിലുണ്ട്. അത് വോട്ടാക്കി മാറ്റുകയാണ് അവരുടെ മുന്നിലെ വെല്ലുവിളി

Published

on

പാര്‍ട്ടിയുടെയും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുടെയോ പേര് പറയാതെയായിരിക്കും പ്രചാരണം. തെരഞ്ഞെടുപ്പിന് ശേഷം ഉരുത്തിരിയുന്ന സംഭവവികാസങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും അധികാരത്തെക്കുറിച്ചുള്ള ആലോചനകള്‍. കഴിഞ്ഞദിവസം സമാപിച്ച പാര്‍ട്ടി പ്ലിനറി സമ്മേളനത്തിലെ പ്രമേയത്തിലാണിത്.
നിതീഷ് കുമാര്‍, മമത ബാനര്‍ജി, ചന്ദ്രശേഖരറാവു, കെ ജ് രിവാള്‍ തുടങ്ങിയവരെ ഉയര്‍ത്തിക്കാട്ടാനാണ് അതാത് പാര്‍ട്ടികള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശ്രമിച്ചത്. ഇത് തിരിച്ചടിയായി. കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നത് ഇത്തവണയും എങ്ങനെയും ബി.ജെ.പിയുടെ അക്രമോല്‍സുക രാഷ്ട്രീയത്തെ അധികാരത്തില്‍നിന്ന് പുറത്തെറിയാനായിരിക്കും. അതുകൊണ്ടുതന്നെ നേതാവിന്റെ പേര് പറയില്ല. നിതീഷ്‌കുമാര്‍ കോണ്‍ഗ്രസിനോട് നേതൃത്വം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതാണ്. കെജ് രിവാളിനെ പരമാവധി കുടുക്കാനാണ് ബി.ജെ.പിയുടെ ശ്രമം. വരുതിയിലാക്കാന്.# നിരവധി പ്രതിപക്ഷനേതാക്കളെ അവര്‍ വലയിലാക്കുന്നുണ്ട്. ആരൊക്കെയാണ് വീഴുക എന്നറിവായിട്ടില്ല.
കഴിഞ്ഞതവണ പ്രതിപക്ഷത്തെ ഭിന്നത കാരണം ബി.ജെ.പിയുടെ സംഖ്യ 282ല്‍നിന്ന് 300 ആയി ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് ഇങ്ങനെയൊക്കെ ചിന്തിക്കുന്നുണ്ടെങ്കിലും പക്ഷേ പ്രതിപക്ഷത്തെ പലരും ഇപ്പോഴും മനസ്സുറപ്പിച്ചിട്ടില്ല. മഹാരാഷ്ട്രയിലെ ശിവസേനയെ രണ്ടാക്കിയ ബി.ജെ.പി ഷിന്‍ഡെ പക്ഷത്തിന് ചിഹ്നം നല്‍കി . പവാറിന്റെ നിലപാടും വ്യക്തമല്ല. ഡല്‍ഹി ഉപമുഖ്യമന്ത്രിയും പ്രതിപക്ഷത്തെ തന്ത്രജ്ഞരിലൊരാളുമായ മനീഷ് സിസോദിയയെ ജയിലിലാക്കി. സിസോദിയ ബി.ജെ.പിയിലേക്ക് പോയത് ബി.ജെ.പിയിലേക്ക് ക്ഷണിച്ചിട്ട് പോകാത്തതിനാലാണെന്നാണ ്‌കെജ് രിവാള്‍ പറയുന്നത്. ഭാരത് ജോഡോ യാത്രയുടെ വിജയത്തിന്റെ ആവേശം ഇപ്പോഴുംകോണ്‍ഗ്രസ് അണികളിലുണ്ട്. അത് വോട്ടാക്കി മാറ്റുകയാണ് അവരുടെ മുന്നിലെ വെല്ലുവിളി. തെക്കേ ഇന്ത്യയില്‍ യു.പി.എക്ക് വലിയ മുന്നേറ്റം ഇത്തവണയും ഉണ്ടാകുമെങ്കിലും യു.പി, ബിഹാര്‍ എന്നിവയാണ് അധികാരമാര്‍ക്കാണെന്ന് നിര്‍ണയിക്കുക. ഇവിടെയാണ് രാജ്യത്തെ മൂന്നിലൊന്ന ്‌സീറ്റുകളും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബിഹാറില്‍ ചികിത്സയിലായിരുന്ന കൊലപാതക കേസ് പ്രതിയെ വെടിവെച്ച് കൊന്നു

മെഡിക്കല്‍ പരോളിലായിരുന്ന ബുക്‌സാര്‍ സ്വദേശി ചന്ദനെയാണ് വെടിവെച്ച് കൊന്നത്.

Published

on

ബിഹാറിലെ പട്‌നയില്‍ ചികിത്സയിലായിരുന്ന കൊലപാതക കേസ് പ്രതിയെ ആശുപത്രിയില്‍ അതിക്രമിച്ച് കയറി വെടിവെച്ചു കൊന്നു. മെഡിക്കല്‍ പരോളിലായിരുന്ന ബുക്‌സാര്‍ സ്വദേശി ചന്ദനെയാണ് വെടിവെച്ച് കൊന്നത്.

ഐസിയുവിലായിരുന്ന ചന്ദനെ തോക്കുമായി ആശുപത്രിയിലെത്തിയ അഞ്ചംഗ സംഘമാണ് വെടിവെച്ചു കൊലപ്പെടുത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

കൊലപാതകം നടത്തിയ ശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കൊല്ലപ്പെട്ട ചന്ദന്‍ നിരവധി കൊലപാതക കേസില്‍ പ്രതിയാണെന്നും എതിരാളികളായിരിക്കാം കൊലപാതകം നടത്തിയതെന്നും പട്‌ന എസ്എസ്പി കാര്‍ത്തികേയ് ശര്‍മ പറഞ്ഞു.

Continue Reading

india

അദിതി ചൗഹാന്‍ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു

ഇന്ത്യന്‍ ഗോള്‍കീപ്പര്‍ അദിതി ചൗഹാന്‍ 17 വര്‍ഷത്തെ കരിയറിന് ശേഷം ബുധനാഴ്ച പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.

Published

on

ഇന്ത്യന്‍ ഗോള്‍കീപ്പര്‍ അദിതി ചൗഹാന്‍ 17 വര്‍ഷത്തെ കരിയറിന് ശേഷം ബുധനാഴ്ച പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.

‘അവിസ്മരണീയമായ 17 വര്‍ഷങ്ങള്‍ക്ക് ശേഷം, അഗാധമായ നന്ദിയോടും അഭിമാനത്തോടും കൂടി ഞാന്‍ പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കുന്നു,” അവര്‍ സോഷ്യല്‍ മീഡിയയിലെ ഒരു പോസ്റ്റില്‍ കുറിച്ചു.

2015-ല്‍, വെസ്റ്റ് ഹാം യുണൈറ്റഡുമായി ഒപ്പുവെച്ചപ്പോള്‍ ഇംഗ്ലണ്ടിലെ വനിതാ സൂപ്പര്‍ ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയായി അദിതി ശ്രദ്ധ പിടിച്ചുപറ്റി.

‘ഈ ഗെയിം എനിക്ക് ഒരു കരിയര്‍ മാത്രമല്ല, എനിക്ക് ഒരു ഐഡന്റിറ്റി നല്‍കി. ഡല്‍ഹിയില്‍ ഒരു സ്വപ്നത്തെ പിന്തുടരുന്നത് മുതല്‍ യുകെ വരെ എന്റെ സ്വന്തം പാത വെട്ടിത്തുറന്നു, അവിടെ ഞാന്‍ സ്പോര്‍ട്സ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം നേടി വെസ്റ്റ് ഹാം യുണൈറ്റഡിനായി കളിച്ചു – വ്യക്തമായ ഭൂപടമില്ലാത്ത വഴിയിലൂടെ ഞാന്‍ നടന്നു. വിദ്യാഭ്യാസവും അഭിനിവേശവും തമ്മില്‍ ഒരിക്കലും തിരഞ്ഞെടുക്കേണ്ടി വന്നിട്ടില്ല.

വിരമിച്ചെങ്കിലും, കായികരംഗത്ത് നല്‍കാന്‍ തനിക്ക് ഇനിയും ധാരാളം ബാക്കിയുണ്ടെന്ന് അവര്‍ പറഞ്ഞു.

‘ഞാന്‍ ഇപ്പോള്‍ പിച്ചിന് അപ്പുറത്തുള്ള ജീവിതത്തിലേക്ക് ചുവടുവെക്കുമ്പോള്‍, ഞാന്‍ ആ വിശ്വാസം എന്നോടൊപ്പം കൊണ്ടുപോകുന്നു – ഇനി ഒരു കളിക്കാരന്‍ എന്ന നിലയിലല്ല, മറിച്ച് അടുത്ത തലമുറയ്ക്കായി ശക്തമായ പാതയും ആവാസവ്യവസ്ഥയും കെട്ടിപ്പടുക്കാന്‍ പ്രതിജ്ഞാബദ്ധനായ ഒരാളെന്ന നിലയിലാണ്. എന്റെ രണ്ടാം പകുതി എനിക്ക് എല്ലാം തന്ന ഗെയിമിന് തിരികെ നല്‍കുന്നതാണ്,’ അദിതി എഴുതി.

Continue Reading

Education

യു.ജി.സി നെറ്റ് 2025 പരീക്ഷ ഫലം ഉടന്‍ പ്രസിദ്ധീകരിക്കും

നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) 2025 ജൂണില്‍ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാഫലം ഉടന്‍ പ്രസിദ്ധീകരിക്കും.

Published

on

നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) 2025 ജൂണില്‍ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാഫലം ഉടന്‍ പ്രസിദ്ധീകരിക്കും. പരീക്ഷ നടത്തി 33 മുതല്‍ 42 ദിവസത്തിനകം ഫലം പ്രസിദ്ധീകരിക്കുന്ന രീതിയിലായിരുന്നു കഴിഞ്ഞ വര്‍ഷം. ഇത് കണക്കിലെടുത്താല്‍ ഈ വര്‍ഷം ആഗസ്റ്റ് ഒന്നിനോ ആഗസ്റ്റ് 10നോ യു.ജി.സി നെറ്റ് ഫലം പുറത്തുവരുമെന്നാണ് ലഭിക്കുന്ന സൂചന. ഈ പറഞ്ഞ തീയതികള്‍ക്കകം ഉറപ്പായും യു.ജി.സി നെറ്റ് പരീക്ഷ ഫലം അറിയാന്‍ സാധിക്കും. പരീക്ഷ എഴുതിയവര്‍ക്ക് ugcnet.nta.ac.in എന്ന വെബ്‌സൈറ്റില്‍ കയറി പരിശോധിക്കാവുന്നതാണ്.

ഫലം എങ്ങനെ പരിശോധിക്കാം?

സൈറ്റില്‍ കയറി യു.ജി.സി നെറ്റ് റിസല്‍റ്റ് 2025 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം ലോഗിന്‍ വിവരങ്ങള്‍ നല്‍കുക. അപ്പോള്‍ ഫലം സ്‌ക്രീനില്‍ കാണാന്‍ സാധിക്കും. പിന്നീട് മാര്‍ക്ക് ഷീറ്റിന്റെ പി.ഡി.എഫ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം.

Continue Reading

Trending