kerala
സ്വാമി പറഞ്ഞു; ഇതെന്റെ ബാധ്യതയാണ്
ഷഹബാസ് വെള്ളില
നഗ്നപാദനായി, തൂവെള്ള വസ്ത്രവും അതുപോലെ നിറവും തിളക്കവുമുള്ള താടിയും മുഖവുമുള്ള ആ സന്യാസി പതിവുതെറ്റാതെ ഇടക്കിടക്ക് ജയിലില്‍ വരും. ഒന്നര മാസത്തിനുള്ളില്‍ ഒരിക്കല്‍ എന്നതാണ് ഓര്മ. മധുര ജയിലിലും പിന്നീട് കിടന്ന ലക്നൗ ജില്ലാ ജയിലിലും നിരവധി തവണ അദ്ദേഹം വന്നു. കൈയില്‍ സമ്മാനങ്ങളുണ്ടാകും. പുതപ്പും പഴങ്ങളും പുസ്തകങ്ങളുമെല്ലാം ഉണ്ടാകും. യു.എ.പി.എ ചുമത്തി യു.പി പൊലീസ് തീവ്രവാദിയാക്കി മുദ്രകുത്തി ജയിലിലടച്ച മാധ്യമ പ്രവര്‍ത്തകനെ കാണാന്‍ കൊടും തണുപ്പിലും ചൂടിലും പ്രായം ഒരുപാടായ ഈ സന്യാസി എന്തിനാണ് വരുന്നതെന്ന ചോദ്യങ്ങളോട് ആദ്യമൊന്നും അയാളും പ്രതികരിച്ചില്ല. നിറഞ്ഞ പുഞ്ചിരിയായിരുന്നത്രെ മറുപടി.
പലവട്ടം ചോദിച്ചപ്പോള്‍ പതിഞ്ഞ സ്വരത്തില്‍ സന്യാസി മറുപടി നല്കി ‘ഈ ഇരുണ്ട കാലത്ത് എന്റെ കടമയും ബാധ്യതയും ഇതാകുന്നു’. പിന്നീട് ഞാന്‍ കൂടുതലൊന്നും ചോദിച്ചില്ല. ഭരണകൂട ഭീകരതക്ക് ഇരായായി നീണ്ട 28 മാസത്തെ ജയില്‍ വാസത്തിനും, 6 മാസക്കാലത്തെ വിട്ട് തടങ്കലിന് സമാപനമായ ഡല്‍ഹി വാസത്തിനും ശേഷം വേങ്ങരയിലെ വീട്ടില്‍ തിരിച്ചെത്തിയ മാധ്യമ പ്രവര്ത്തകന് സിദ്ദീഖ് കാപ്പന്റെ വാക്കുകളാണ്. ജയില്‍ ഓര്‍മ്മകളില്‍ ഏറെ പ്രിയപ്പെട്ട ഓര്‍ത്തെടുക്കുകയായിരുന്നു അദ്ദേഹം. മലയാളി മാധ്യമപ്രവര്ത്തകന് വഴിയാണ് സന്യാസി തന്നെ കാണാന്‍ വരുന്നതെന്നും പിന്നീട് നിത്യ സന്ദര്‍ശകാനായെന്നും അദ്ദേഹം പറയുന്നു. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം മുഖമുദ്രയാക്കി രാജ്യം വിഭജിച്ച് ഭരിക്കുന്നവര്‍ തോറ്റുപോകുന്നത് ഇത്തരത്തില്‍ നന്മയും സ്നേഹവും മാനവികതയും ഉയര്‍ത്തിപിടിക്കുന്ന ആനേകായിരം പേരുടെ മുന്നിലാണെന്നും സിദ്ദീഖ് കാപ്പന് സാക്ഷ്യപ്പെടുത്തുന്നു. ജയില്‍ മോചിതനായതിന് ശേഷം ഡല്‍ഹിയിലെ വീട്ടിലേക്കും സ്വാമി നാരായണന് ദാസ് വന്നിരുന്നു. മലയാള പത്രങ്ങളും ഭക്ഷണ സാധനങ്ങളുമായിരുന്നു സമ്മാനം. ആരും കാണാതെ എവിടെയെങ്കിലും പണം വെച്ച് പോകുന്നതും പതിവായിരുന്നു. രണ്ടായിരവും മൂവായിരിവുമെല്ലാം ഉണ്ടാകും.

ദൈവദൂതനെ പോലെ തന്നെയാണ് അദ്ദേഹത്തെ കാണുന്നതെന്നും സിദ്ദീഖ് കാപ്പന് പറയുന്നു. മുസ്ലിംലീഗ് നേതാക്കളായ പാണക്കാട് സയ്യിദ് മുനവ്വറളി ശിഹാബ് തങ്ങള്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എന്നിവരും ശശി തരൂര്‍ എം.പിയും വലിയ സഹായം ചെയ്തു. സിറ്റിങിന് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന കബില്‍ സിബല്‍ ഒരു രൂപ പോലും വര്‍മ ജാമ്യം നിന്നു. കെ.എ ഷാജിയെന്ന മലയാളി മാധ്യമപ്രവര്‍ത്തകനാണ് അതിനായി ശ്രമിച്ചത്. ഡല്‍ഹിയിലേയും പത്രപ്രവര്‍ത്തക യൂണിയനും സുഹൃത്തുക്കളും കുടുംബവും വലിയ പിന്തുണയും ബലവുമായിരുന്നു. സിദ്ദീഖ് പറഞ്ഞു. 28 മാസത്തെ നിയമ യുദ്ധങ്ങള്‍ക്കൊടുവിലാണ് സിദ്ദീഖ് കാപ്പന് വേങ്ങര പൂച്ചോലമാട്ടിലെ വീട്ടിലെത്തുന്നത്. ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ഹത്രാസിലേക്ക് റിപ്പോര്‍ട്ടിങ്ങിനായി പോകുന്നതിനിടെ 2020 ഒക്ടോബര്‍ 5നാണ് കേരള പത്രപ്രവര്‍ത്തക യൂണിയന് ഡല്‍ഹി ഘടകം സെക്രട്ടറി കൂടിയായ സിദ്ദീഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 02 ലഖ്നൗ ജയിലില്‍ നിന്ന് മോചിതനായിരുന്നുവെങ്കിലും 6 ആഴ്ച കാലാവധി നിശ്ചയിച്ച് എല്ലാ തിങ്കളാഴ്ചയും നിസാമുദ്ദീന്‍ ജയിലില്‍ നേരില്‍ ചെന്ന് ഒപ്പ് വെക്കണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. ഇതിനിടെയാണ് ഇത് പൂര്‍ത്തീകരിച്ച് കഴിഞ്ഞ ദിവസം രാത്രിയോടെ വീട്ടിലെത്തിയത്. ഇനി തിങ്കളാഴ്ചകളില്‍ വേങ്ങര പൊലീസ് സ്റ്റേഷനില്‍ ചെന്ന് ഒപ്പിടണം.

നിയമവ്യവസ്ഥയില്‍ വിശ്വാസമുണ്ടായിരുന്നു
തീവ്രവാദിയാക്കി മുദ്രകുത്തി ജയിലിലടച്ചപ്പോഴും നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടായിരുന്നു. എന്റെ നിരപരാധിത്വം തെളിയിക്കാനാകുമെന്ന് ഉറച്ച വിശ്വാസം ഉണ്ടായിരുന്നു. ബി.ജെ.പി നേതാവിന്റെ മകനായിരുന്നു സര്‍ക്കാര്‍ വക്കീല്‍. എന്നാല്‍ ഇവര്‍ ഉയര്‍ത്തിയ ദുര്‍ബല വാദങ്ങളും കള്ള സാക്ഷികളും തെളിവുകളും കോടതി തള്ളി. ഒരുവേള ജഡ്ജിയും പ്രോസിക്യൂട്ടറും നേരിട്ട് ഏറ്റുമുട്ടുന്ന സ്ഥിതിവരെ ഉണ്ടായിരുന്നു. അമേരിക്കയിലെ കറുത്ത വര്‍ഗ സമരത്തില്‍ വിതരണം ചെയ്ത ലഘുലേഖ കോപ്പിയെടുത്ത് ഹത്രസ്സില്‍ വിതരണം ചെയ്തതാണ് വരെ പറഞ്ഞു. ഇതെല്ലാം കോടതിയില്‍ പൊളിഞ്ഞു.
പാക്കിസ്ഥാനില്‍ പോയില്ലേ, സാക്കിര്‍ നായിക്കിനേ കണ്ടിട്ടില്ലേ
പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ കണ്ടിട്ടില്ലേയെന്നും എന്നാണ് പാക്കിസ്ഥാനില്‍ പോയതെന്നടക്കമുള്ള ചോദ്യങ്ങളും പരിഹാസങ്ങളുമായിരുന്നു പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു. മുഖത്തടിക്കലും അപമാനിക്കലും സഹിച്ചു. ബീഫ് കഴിക്കാറില്ലേ എന്ന് ചോദിച്ചു. തീവ്രവാദിയാക്കി മുദ്രകുത്തി അതിനനുസരിച്ചുള്ള പെരുമാറ്റവും ചോദ്യം ചെയ്യലുമാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.
എസ്.ഡി.എം മുമ്പാകെ ഹാജരാക്കാന്‍ കൊണ്ടുപോകുന്നത് ബി.ജെ.പിയുടെ കൊടി വെച്ച കാറിലായിരുന്നു. പോലീസ് സ്റ്റേഷനില്‍ നിന്ന് ഏറെ മാനസികവും ശാരീരികവുമായ പീഡനമാണ് നേരിട്ടത്. അയ്യായിരം പേജുള്ള ചാര്‍ജ്ജ് ഷീറ്റില്‍ നിറയെ കള്ളങ്ങളായിരുന്നു. കോടതിക്ക് എല്ലാം ബോധ്യപ്പെട്ടു. കോടതിക്ക് മുമ്പാകെ സത്യം ബോധിപ്പിക്കാനായി എന്നതാണ് ജാമ്യം ലഭിക്കാന്‍ പ്രധാനപ്പെട്ട കാരണം.
അവര്‍ നിരത്തിയ തെളിവുകും സാക്ഷികളും കള്ളമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. യു.എ.പി.എ കേസില്‍ ജാമ്യം ലഭിക്കുന്നുവെന്നത് തന്നെ കോടതി മുമ്പാകെ സത്യം തെളിയിക്കാനായി എന്നതുകൊണ്ടാണ്. അനേകം കള്ള തെളിവുകയും സാക്ഷികളും നിരത്തപ്പെട്ടു. എന്നാല്‍ ഒന്നിനും വിശ്വാസ്യതയുണ്ടായിരുന്നില്ല. കേസ് വീണ്ടും ലക്നൗ സെക്ഷന്‍ കോടതി വെള്ളിയാഴ്ച്ച പരിഗണിക്കുന്നുണ്ട്. വക്കീല്‍ ഹാജരാകും.
kerala
ഡിജിറ്റല്‍ അറസ്റ്റ്: ബംഗളൂരു സ്വദേശിനിക്ക് 32 കോടി രൂപയുടെ നഷ്ടം
മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്.
ബംഗളൂരുവിലെ 57 കാരിയായ സോഫ്റ്റ്വെയര് എന്‍ജിനീയര്‍ ‘ഡിജിറ്റല്‍ അറസ്റ്റി’ന്റെ പേരില്‍ നടന്ന വമ്പന്‍ സൈബര്‍ തട്ടിപ്പില്‍ 32 കോടി രൂപ നഷ്ടപ്പെട്ടു. മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്. നവംബര്‍ 14-നാണ് അവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ആദ്യ തട്ടിപ്പ് നടന്നത് 2024 സെപ്റ്റംബര്‍ 15-നാണ്.
ആരംഭത്തില്‍ ഡി.എച്ച്.എല്‍ കുറിയര്‍ എക്സിക്യൂട്ടീവാണെന്ന് പറഞ്ഞ് വിളിച്ചെത്തിയ തട്ടിപ്പുകാര്‍, സ്ത്രീയുടെ പേരില്‍ മുംബൈ ഓഫീസില്‍ എംഡിഎംഎ, പാസ്പോര്ട്ടുകള്, ക്രെഡിറ്റ് കാര്‍ഡുകള്‍ അടങ്ങിയ പാഴ്സല്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു. തുടര്‍ന്ന് ‘സി.ബി.ഐ ഉദ്യോഗസ്ഥന്’ എന്ന് പരിചയപ്പെടുത്തിയ മറ്റൊരാള്‍ ഭീഷണിപ്പെടുത്തി. അറസ്റ്റ് ചെയ്യുമെന്ന ഭീഷണിക്കിടെ നിരപരാധിത്വം തെളിയിക്കാന്‍ സ്ത്രീയെ നിര്‍ബന്ധിക്കുകയും അവരുടെ എല്ലാ ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
മകന്റെ വിവാഹം അടുത്തുള്ളതിനാല്‍ ഭീതിയില്‍പ്പെട്ട അവര്‍ തട്ടിപ്പുകാരുടെ നിര്‍ദ്ദേശം അനുസരിക്കേണ്ടി വന്നു. ‘ജാമ്യം’ എന്ന പേരില്‍ ആദ്യം രണ്ട് കോടി രൂപയും തുടര്‍ന്ന് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നുളള മുഴുവന്‍ പണവും, സ്ഥിര നിക്ഷേപം ഉള്‍പ്പെടെ, കൈമാറി. ‘ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്’ എന്ന പേരില്‍ ഒരു വ്യാജ രേഖയും തട്ടിപ്പുകാര്‍ നല്കി.
തുക തിരികെ നല്‍കുമെന്ന വാഗ്ദാനം പാലിക്കാതെ തട്ടിപ്പുകാര്‍ തീയതികള്‍ മാറ്റിനില്‍ക്കുകയായിരുന്നു. സാമ്പത്തികമായും മാനസികമായും തകര്‍ന്ന സ്ത്രീ ഒരുമാസത്തോളം ചികിത്സയില്‍ കഴിയേണ്ടിവന്നു. പിന്നീട് തട്ടിപ്പുകാരുമായി ബന്ധപ്പെടാനാകാതെ വന്നതോടെ, മകന്റെ വിവാഹശേഷം അവര്‍ പൊലീസില്‍ പരാതി നല്കി.
kerala
അതിരപ്പിള്ളിയില്‍ കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്
കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്.
അതിരപ്പിള്ളി: അതിരപ്പിള്ളിയിലുണ്ടായ ഗുരുതര വാഹനാപകടത്തില്‍ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്കേറ്റു. രണ്ടാമത്തെ ചപ്പാത്തിക്ക് സമീപത്താണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഏകദേശം 1.45 ഓടെ അപകടം സംഭവിച്ചത്.
കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്. കൊണ്ടോട്ടി രജിസ്ട്രേഷന് നമ്പറിലുള്ള കാറാണ് അപകടത്തില്‍ പെട്ടത്. സംഭവം നടന്ന ഉടന്‍ വിവരം പുറത്തറിഞ്ഞിട്ടില്ല; കുറച്ച് സമയത്തിന് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് വിവരം ലഭിച്ചത്. കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ക്ക് ഗുരുതരമായ പരിക്കുകളാണ് സംഭവിച്ചതെന്ന് ലഭ്യമായ വിവരങ്ങള്‍ വ്യക്തമാക്കുന്നു.
kerala
കേരളത്തില്‍ ശക്തമായ മഴ: ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കക്കും മുകളിലായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍, മധ്യ കേരള മേഖലകളിലാണ് കൂടുതല്‍ മഴയ്ക്കുള്ള സാധ്യത.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളും യെല്ലോ അലര്‍ട്ടില്‍ തുടരും.
ശബരിമല മകരവിളക്ക് തീര്‍ത്ഥാടനം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സന്നിധാനം, പമ്പ, നിലക്കല്‍ പ്രദേശങ്ങളില്‍ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയെ കുറിച്ച് കാലാവസ്ഥ വകുപ്പ് പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തീര്‍ത്ഥാടകര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
-
india12 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News14 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala3 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?

