Connect with us

News

ഇന്ത്യക്ക് 21 റണ്‍സ് തോല്‍വി; ഓസ്‌ട്രേലിയക്ക് പരമ്പര

49 ഓവറില്‍ 248 റണ്‍സിന് ഇന്ത്യയുടെ എല്ലാവരും തന്നെ പുറത്തായി.

Published

on

നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയെ 21 റണ്‍സിന് തോല്‍പ്പിച്ച് ഓസ്‌ട്രേലിയയിലേക്ക് പരമ്പര. ഓസ്‌ട്രേലിയ നേടിയ 270 റണ്‍സ് ഇന്ത്യയ്ക്ക് എടുക്കാനായില്ല. 49 ഓവറില്‍ 248 റണ്‍സിന് ഇന്ത്യയുടെ എല്ലാവരും തന്നെ പുറത്തായി.

ഓസ്‌ട്രേലിയന്‍ താരം ആദം സാംബയുടെ നാലു വിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ തകര്‍ത്തത്. ഇന്ത്യക്കായി കോഹിലി അര്‍ദ്ധ സെഞ്ച്വറി നേടി. ഈ മത്സര വിജയത്തോടെ 2-1 എന്ന നിലയില്‍ ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കി. അനായാസ വിജയത്തിലേക്ക് നീങ്ങുകയായിരുന്ന ഇന്ത്യ പെട്ടെന്ന് ബാറ്റിംഗ് തകര്‍ച്ച നേരിടുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഭഗവദ്ഗീത പഠിപ്പിക്കുന്നതിനെതിരെ ഉത്തരാഖണ്ഡിലെ എസ്സി-എസ്ടി അധ്യാപകര്‍

ഉത്തരാഖണ്ഡിലെ സ്‌കൂളുകള്‍ ഭഗവദ്ഗീതയില്‍ നിന്നുള്ള ശ്ലോകങ്ങള്‍ പഠിപ്പിക്കാന്‍ തുടങ്ങിയതിന് പിന്നാലെ സംസ്ഥാനത്തെ സര്‍ക്കാര്‍ എസ്സി-എസ്ടി ടീച്ചേഴ്സ് അസോസിയേഷന്‍ ഈ നീക്കത്തെ ഭരണഘടനാ വിരുദ്ധമാണെന്ന് വിശേഷിപ്പിച്ച് എതിര്‍ത്തു.

Published

on

ഉത്തരാഖണ്ഡിലെ സ്‌കൂളുകള്‍ ഭഗവദ്ഗീതയില്‍ നിന്നുള്ള ശ്ലോകങ്ങള്‍ പഠിപ്പിക്കാന്‍ തുടങ്ങിയതിന് പിന്നാലെ സംസ്ഥാനത്തെ സര്‍ക്കാര്‍ എസ്സി-എസ്ടി ടീച്ചേഴ്സ് അസോസിയേഷന്‍ ഈ നീക്കത്തെ ഭരണഘടനാ വിരുദ്ധമാണെന്ന് വിശേഷിപ്പിച്ച് എതിര്‍ത്തു.

ഭഗവദ് ഗീത ഒരു മതഗ്രന്ഥമാണെന്നും അത് മതേതരത്വത്തിന്റെ തത്ത്വങ്ങള്‍ ലംഘിക്കുന്നതിനാല്‍ സര്‍ക്കാര്‍ ഫണ്ടഡ് സ്‌കൂളുകളില്‍ പഠിപ്പിക്കാനാകില്ലെന്നും അസോസിയേഷന്‍ വാദിച്ചു.

രാവിലത്തെ അസംബ്ലി പ്രാര്‍ത്ഥനയില്‍ ഭഗവദ്ഗീത വാക്യങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെ ഉത്തരാഖണ്ഡ് ഗവണ്‍മെന്റ് എസ്സി/എസ്ടി ടീച്ചേഴ്സ് അസോസിയേഷന്‍ ഡയറക്ടറേറ്റ് പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂള്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കത്തയച്ചു.

ഭഗവദ്ഗീത ഒരു മതഗ്രന്ഥമാണെന്നും ഭരണഘടനയനുസരിച്ച് സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപഠനം നല്‍കാനാവില്ലെന്നും അസോസിയേഷന്റെ കത്തില്‍ പറയുന്നു.

ടീച്ചേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് സഞ്ജയ് കുമാര്‍ തംത കത്തില്‍ പറഞ്ഞു: ‘ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 28 (1) സംസ്ഥാനത്തിന്റെ പൂര്‍ണ്ണമായോ ഭാഗികമായോ ധനസഹായം നല്‍കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും മതപരമായ പ്രബോധനം നല്‍കരുതെന്ന് വ്യക്തമായി പറയുന്നു. ഈ വ്യവസ്ഥ ഭരണഘടനയുടെ മതേതര സ്വഭാവം ഉയര്‍ത്തിപ്പിടിക്കുകയും എല്ലാ മതങ്ങള്‍ക്കും തുല്യ ബഹുമാനം ഉറപ്പാക്കുകയും ചെയ്യുന്നു.

സ്‌കൂളുകളില്‍ ഗീതാ ശ്ലോകങ്ങള്‍ നിര്‍ബന്ധമാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ചൂണ്ടിക്കാട്ടി അസോസിയേഷന്റെ കത്തില്‍ പറയുന്നു: ”രാവിലെ അസംബ്ലി പ്രാര്‍ത്ഥനയില്‍ ഗീതാശ്ലോകങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനമാണ്. വിവിധ മത-ജാതി-സാമുദായിക പശ്ചാത്തലങ്ങളിലുള്ള വിദ്യാര്‍ത്ഥികളെ പരിപാലിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളുടെ മതേതര അടിത്തറയെ ഇത് തകര്‍ക്കുന്നു. മറ്റ് വിശ്വാസങ്ങളില്‍ നിന്ന് ഇത് സാമൂഹിക ഐക്യത്തിന്റെയും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസത്തിന്റെയും തത്വങ്ങള്‍ക്ക് വിരുദ്ധമാണ്.

‘എസ്സി-എസ്ടി ടീച്ചേഴ്സ് അസോസിയേഷന്‍ ഈ നിര്‍ദ്ദേശത്തെ ശക്തമായി എതിര്‍ക്കുകയും ഇത് ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. വിദ്യാഭ്യാസം ശാസ്ത്രീയമായ മനോഭാവവും ഉള്‍ക്കൊള്ളുന്ന മൂല്യങ്ങളും പ്രോത്സാഹിപ്പിക്കണം, ഏതെങ്കിലും പ്രത്യേക മതവിശ്വാസം പ്രചരിപ്പിക്കരുത്.’

ജൂലൈ 15-ന് ആരംഭിക്കുന്ന പ്രഭാത അസംബ്ലികളില്‍ ഭഗവദ്ഗീത ശ്ലോകങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ഉറപ്പാക്കാന്‍ ഉത്തരാഖണ്ഡ് സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഡയറക്ടറേറ്റ് അടുത്തിടെ എല്ലാ ചീഫ് എജ്യുക്കേഷന്‍ ഓഫീസര്‍മാര്‍ക്കും ഉത്തരവ് നല്‍കിയിരുന്നു. പല സ്‌കൂളുകളും ഇത് പാലിച്ചെങ്കിലും എസ്സി-എസ്ടി ടീച്ചേഴ്സ് അസോസിയേഷന്‍ ഇപ്പോള്‍ ഔദ്യോഗികമായി എതിര്‍പ്പ് ഉന്നയിച്ചിട്ടുണ്ട്.

Continue Reading

kerala

കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചു

സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ കയറിയപ്പോഴാണ് വിദ്യാര്‍ഥിക്ക് ഷോക്കേറ്റത്.

Published

on

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചു. സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ കയറിയപ്പോഴാണ് വിദ്യാര്‍ഥിക്ക് ഷോക്കേറ്റത്. 13 വയസുകാരനായ മിഥുനാണ് മരിച്ചത്. സ്‌കൂളിന് മുകളില്‍ കൂടി വൈദ്യുതലൈന്‍ അപകടരമായ അവസ്ഥയിലാണ് പോയിരുന്നതെന് നാട്ടുകാര്‍ ആരോപിച്ചു.

രാവിലെ കുട്ടികള്‍ പരസ്പരം ചെരുപ്പെറിഞ്ഞ് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മിഥുന്റെ ചെരുപ്പ് കെട്ടിടത്തിന് മുകളില്‍ വീഴുകയും ഇതെടുക്കാനായി കുട്ടി ഷീറ്റിലേക്ക് കയറുകയുമായിരുന്നു. സ്‌കൂള്‍ ടെറസിനോട് വളരെ ചേര്‍ന്നാണ് ലൈന്‍ കമ്പി പോകുന്നത്. കയറുന്നതിനിടെയില്‍ അറിയാതെ കുട്ടി കമ്പിയില്‍ തട്ടുകയും ഷോക്കേറ്റ് ഉടനടി മരിക്കുകയുമായിരുന്നു.

കുട്ടിയെ താഴെ എത്തിച്ച് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Continue Reading

News

ഗസ്സയില്‍ ഭക്ഷ്യ വിതരണ കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 20 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

ഗസ്സയിലെ ഒരു സഹായ വിതരണ കേന്ദ്രത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഭക്ഷണത്തിനായി കാത്തുനിന്ന 20 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

Published

on

ഗസ്സയിലെ ഒരു സഹായ വിതരണ കേന്ദ്രത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഭക്ഷണത്തിനായി കാത്തുനിന്ന 20 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഐക്യരാഷ്ട്രസഭ ഈ ആഴ്ച നല്‍കിയ കണക്കുകള്‍ പ്രകാരം, ഇസ്രാഈലിന്റെയും യുഎസിന്റെയും പിന്തുണയുള്ള ഫൗണ്ടേഷനില്‍ നിന്ന് ഭക്ഷണം ലഭിക്കാന്‍ ശ്രമിക്കുന്നതിനിടെ മരിച്ചവരുടെ എണ്ണം മെയ് അവസാനം മുതല്‍ 700 ആയി ഉയര്‍ന്നു.

വിതരണ സ്ഥലത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തിന് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചതാണ് തിക്കിലും തിരക്കിലും കലാശിച്ചതെന്ന് ഗസ്സന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 21 പേര്‍ കൊല്ലപ്പെട്ടു, അതില്‍ 15 പേര്‍ ശ്വാസം മുട്ടി മരിച്ചു.

ജനക്കൂട്ടത്തിനിടയില്‍ സായുധ പ്രക്ഷോഭകര്‍ ‘അരാജകവും അപകടകരവുമായ കുതിച്ചുചാട്ടം’ സൃഷ്ടിച്ചതിനെ തുടര്‍ന്ന് 20 പേര്‍ കൊല്ലപ്പെട്ടതായി ഗസ്സ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ അറിയിച്ചു.

ചൊവ്വാഴ്ച കിഴക്കന്‍ ഗസ്സ സിറ്റിയിലെ വീടിന് നേരെ ഇസ്രാഈല്‍ വ്യോമാക്രമണത്തില്‍ ഏഴ് കുട്ടികളടക്കം ഒരേ കുടുംബത്തിലെ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഡ്രോണ്‍ ആക്രമണങ്ങള്‍ ഉപയോഗിച്ച് ഏകദേശം എട്ട് മണിക്കൂറോളം രക്ഷാപ്രവര്‍ത്തകരെ സംഭവസ്ഥലത്തേക്ക് സമീപിക്കുന്നത് ഇസ്രാഈല്‍ സൈന്യം തടഞ്ഞതിനാല്‍ ഇരകളില്‍ ചിലര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ മരിക്കാന്‍ ഇടയായി.

Continue Reading

Trending