More
നാലുമാസത്തിനിടയില്‍ ഏഴുപേര്‍; കണ്ണൂര്‍ കൊലപാതകങ്ങള്‍ ഇങ്ങനെ

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും ചിലപ്പോഴൊക്കെ പൊലീസ് അടിച്ചമര്‍ത്തിയിട്ടുണ്ട്. എണ്‍പതുകളുടെ അവസാനത്തില്‍ പാനൂര്‍ മേഖലയില്‍ മനുഷ്യരുടെ തലയുരണ്ടപ്പോള്‍ രാഷ്ടീയ കേരളം ഒന്നിച്ചു നിന്നു. ബുദ്ധിജീവികളും സാഹത്യപ്രവര്‍ത്തകരും ഒന്നിച്ചു ശബ്ദമുയര്‍ത്തിപ്പോള്‍ പിന്നീട് കുറവുസംഭവിച്ചെങ്കിലും ഏറെകാലത്തിനു ശേഷം വീണ്ടും ബോബുരാഷ്ടീയം തലപൊക്കുകയായിരുന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറി നാലുമാസം പൂര്‍ത്തിയാവുന്നതിനിടയില്‍ ഏഴുപേരാണ് കെല്ലപ്പെട്ടത്. പാടത്ത് പണിയെടുത്തവര്‍ക്ക് വരമ്പത്ത് കൂലി കൊടുക്കാന്‍ ഇരുവിഭാഗവും മല്‍സരിക്കുമ്പോള്‍ തകര്‍ന്നുപോകുന്നത് ഒരുനാട്ടിന്റെ നട്ടെല്ലുകൂടിയാണ്.
പാര്‍ട്ടിസെക്രട്ടറി തന്നെ അക്രമത്തിന് പിന്തുണ നല്‍കുന്നത് സി.പി.എം അണികളില്‍ ആവേശം തീര്‍ക്കുമ്പോള്‍ കേന്ദ്രഭരണത്തിന്റെ ഹുങ്കാണ് ബി.ജെ.പിയുടെ ബലം. എങ്കിലും ഒരോ കേരളീയനും ചോദിക്കുന്നു എന്നു തീരും ഈ കൊലവെറി.
കണ്ണൂരിലെ കൊലപാതകത്തിനും ഒരുചരിത്രമുണ്ട്. 1969 ഏപ്രില്‍ ബിജെപിയുടെ പഴയ രൂപമായിരുന്ന ജനസംഘം പ്രവര്‍ത്തകന്‍ വാടിക്കല്‍ രാമകൃഷ്ണന്‍ ആണ് ആദ്യമായി രാഷ്ട്രീയ വൈരാഗ്യം മൂലം കൊല്ലപ്പെടുന്നത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യത്തെ രാഷ്ട്രീയ കൊലപാതകമാണിത്. ഇതുവരെയുളള ചരിത്രം പരിശോധിച്ചാല്‍ പാര്‍ട്ടി നേതാക്കളെക്കാള്‍ സാധാരണക്കാരായ പ്രവര്‍ത്തകരാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കിരകളാവുന്നത്.
കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനുള്ളില്‍ 50 ഓളം പേര്‍ ജില്ലയിലെ അക്രമരാഷ്ട്രീയത്തിനിരയായി. ഇതില്‍ 22 പേര്‍ സിപിഎം പ്രവര്‍ത്തകരും 19 പേര്‍ ആര്‍.എസ്.എസ്സുകാരുമാണ്. മുസ്‌ലിംലീഗില്‍ നിന്ന് മൂന്നുപേരും എന്‍.ഡി.എഫില്‍ നിന്നു രണ്ടു പേരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ ഒടുവിലത്തെ കൊലയാണ് പിണറായി രമിത്തിന്റെത്.
കഴിഞ്ഞ പത്തുവര്‍ഷത്തിനടയില്‍ ഏറ്റവുകൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത് 2008ലായിരുന്നു ഏട്ടുപേരാണ് ആ വര്‍ഷം കൊല്ലപ്പെട്ടത്.
1, പിണറായി രവീന്ദ്രന്‍
നിയമസഭാ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടയിലാണ് സി.പി.എം പ്രവര്‍ത്തകന്‍ പിണറായി ചേരിക്കലിലെ സി.വി രവീന്ദ്രന്‍ കൊല്ലപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിച്ച ധര്‍മ്മടം നിയോജകമണ്ഡലത്തിലെ വെണ്ടുട്ടായി പുത്തംകണ്ടത്തിന് സമീപമാണ് രവീന്ദ്രന്‍ കൊല്ലപ്പെട്ടത്. എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ വിജയാഹ്ലാദ പ്രകടനം ഇതുവഴി കടന്നുപോകുമ്പോള്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ബോംബെറിയുകയും വണ്ടികയറ്റി കൊലപ്പെടുത്തുകയുമായിരുന്നു.
2, ധനരാജ് പയ്യന്നൂര്‍
2016 ജൂലൈ 11നാണ് പയ്യന്നൂര്‍ കുന്നെരുവിലെ ധനരാജ് കൊല്ലപ്പെട്ടത്. ഡിവൈഎഫ്‌ഐ മുന്‍വില്ലേജ് സെക്രട്ടറിയായ ധനരാജിനെ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് കൊന്നത്. ജോലികഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോള്‍ വാഹനത്തിലെത്തിയ സംഘം വെട്ടിക്കൊല്ലുകയായിരുന്നു. ഉടനെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
3, രാമചന്ദ്രന്‍ അന്നൂര്‍
2016 ജൂലൈ 11നാണ് അന്നൂരിലെ ബി.എം.എസ് പ്രവര്‍ത്തകനായ സി.കെ.രാമചന്ദ്രനെ ഭാര്യയുടെയും മക്കളുടെയും മുന്നില്‍ വച്ച് സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്. ധനരാജ് കൊല്ലപ്പെട്ട് മണിക്കൂറികള്‍ക്കകമാണ് രാമചന്ദ്രന്‍ കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘം വീടുതകര്‍ത്താണ് കൊന്നത്. ഈ സംഭവത്തെ തുടര്‍ന്നാണ് പാടത്തുപണിക്ക് വരമ്പത്ത് കൂലിയെന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബലക്ൃഷ്ണന്‍ പ്രതികരിച്ചത്.
4, ദീക്ഷിത്
2016 ആഗസ്റ്റ് 20ന് കൂത്തുപറമ്പിനടുത്ത കോട്ടയം പൊയിലില്‍ ബിജെപി പ്രവര്‍ത്തകന്‍ ദീക്ഷിത് സ്വന്തം വീട്ടില്‍ നടന്ന ബോംബ് സ്‌ഫോടനത്തിലാണ് കൊല്ലപ്പെട്ടത്. പാര്‍ട്ടി കേന്ദ്രങ്ങളില്‍ നടക്കുന്ന ആയുധ ശേഖരത്തിലേക്കാണ് ഇതുവിരള്‍ ചൂണ്ടുന്നത്.
5,വിനീഷ് തില്ലങ്കേരി
2016 സെപ്്തംമ്പര്‍ നാലിനാണ് തില്ലങ്കേരിയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വിനീഷിനെ (26) കൊലപ്പെടുത്തിയത.് തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ കൊലപാത കേസില്‍ അറസ്റ്റിലായിരുന്നു.
6, മോഹനന്‍
2016 ഒക്ടോബര്‍10നന് രാവിലെയാണ് പടുവിലായിലെ മോഹനന്‍ കൊല്ലപ്പെട്ടത്. കള്ളുഷാപ്പ് തൊഴിലാളിയായ മോഹനനെ കാറിലെത്തിയ ഏഴംഗ സംഘം വെട്ടിക്കൊല്ലുകയായിരുന്നു. ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയാണ്.
7, രമിത്ത് പിണറായി
ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രമിത്ത് കൊല്ലപ്പെട്ടത് 2016 ഒക്ടോബര്‍ 12 രാവിലെ പതിനെന്നുമണിയോടെയാണ്. കഴിഞ്ഞ ദിവസം സി.പി.എം ബ്രാഞ്ച് സെക്രട്ടറി മോഹനന്‍ കൊല്ലപ്പെട്ട്്്് 48 മണിക്കൂറിനകമാണ് രമിത്തിനെ വധിച്ചത്. ലോറി ഡ്രൈവറായ ഇയാള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ കാല്‍ വെട്ടി വീഴ്ത്തിയശേഷം വെട്ടിക്കൊല്ലുകയായിരുന്നു.
kerala
‘നിലമ്പൂര്‍ ഫലം ടീം വര്‍ക്കിന് കിട്ടിയ അംഗീകാരം’: സണ്ണി ജോസഫ്
ആശ സമരം, മലയോര പ്രശ്‌നം എന്നിവ പരിഹരിക്കപ്പെടണം അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: നിലമ്പൂര്‍ ഫലം ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും 2026 തെരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയാണെന്നും കെപിസിസി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. സണ്ണി ജോസഫ് എംഎല്‍എ. വിധിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ആശ സമരം, മലയോര പ്രശ്‌നം എന്നിവ പരിഹരിക്കപ്പെടണം. ഗവര്‍ണര്‍ രാജ് ഭവനെ രാഷ്ട്രീയ വേദിയാക്കി മാറ്റുന്നു. യുഡിഎഫിന്റെ ജനകീയ അടിത്തറ വിപുലപ്പെടുത്തുന്ന നടപടികള്‍ തുടരുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
ഒരു പാര്‍ട്ടിയുമായും ചര്‍ച്ച നടത്തിയിട്ടില്ല. ടീം വര്‍ക്കിന് കിട്ടിയ അംഗീകാരമാണ് നിലമ്പൂരിലേത്. പി വി അന്‍വര്‍ അടഞ്ഞ അദ്ധ്യായമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
kerala
കൊല്ലം കിളികൊല്ലൂരിൽ കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി

കൊല്ലം: കൊല്ലത്ത് 17-കാരിയെ ഓവുചാലിൽ മരിച്ച നിലയിൽ കണ്ടെത്തി. കിളിക്കൊല്ലൂർ സ്വദേശി നന്ദ സുരേഷി(17)നെയാണ് ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് മുൻവശത്തെ റെയിൽവെ ട്രാക്കിനോട് ചേർന്നുള്ള ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്.
മൂന്നാംകുറ്റി സ്വദേശി സുരേഷിന്റെ മകളാണ് നന്ദന. ഇന്നലെ വൈകുന്നേരം മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. അൽപം മുൻപാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കാലുതെറ്റി വീണതാകാമെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ കിളിക്കൊല്ലൂർ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു.
kerala
മുല്ലപ്പെരിയാർ ഡാം നാളെ തുറന്നേക്കും
883 കുടുംബങ്ങളിലെ 3220 പേരെ വെള്ളിയാഴ്ച രാത്രി 8 മണിക്ക് മുൻപ് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാൻ ജില്ലാ കലക്ടർ വി വിഗ്നേശ്വരി റവന്യൂ ,പോലീസ് അധികാരികൾക്ക് നിർദ്ദേശം നൽകി

തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേക്ക് എത്തുന്നു. ഷട്ടറുകൾ തുറക്കുമെന്ന് തമിഴ്നാട് ജലസേചന വകുപ്പ് അറിയിച്ച സാഹചര്യത്തിൽ ഇടുക്കി ജില്ലാ ഭരണകൂടം മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാനുള്ള നടപടികൾ തുടങ്ങി.
പെരിയാർ, മഞ്ജുമല, ഉപ്പുതുറ ,ഏലപ്പാറ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ ആനവിലാസം, ഉടുമ്പുഞ്ചോല എന്നിവിടങ്ങളിൽ നിന്ന് 883 കുടുംബങ്ങളിലെ 3220 പേരെ വെള്ളിയാഴ്ച രാത്രി 8 മണിക്ക് മുൻപ് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാൻ ജില്ലാ കലക്ടർ വി വിഗ്നേശ്വരി റവന്യൂ ,പോലീസ് അധികാരികൾക്ക് നിർദ്ദേശം നൽകി.
ഇവർക്കായി 20ലധികം ക്യാമ്പുകൾ ഒരുക്കി കഴിഞ്ഞു. ഷട്ടറുകൾ തുറക്കേണ്ട സാഹചര്യമുണ്ടായാൽ പകൽ സമയത്ത് മാത്രമേ ആകാവൂ എന്ന് തമിഴ്നാടിനോട് അഭ്യർത്ഥിച്ചതായി കളക്ടർ അറിയിച്ചു.
ഏത് അടിയന്തര സാഹചര്യവും നേരിടാൻ ജില്ലാ ഭരണകൂടം തയ്യാറാണ്. വെള്ളിയാഴ്ച നാലുമണിവരെ ജലനിരപ്പ് 135.25 ആണ്. റവന്യൂ, പോലീസ് അധികാരികളുടെ നിർദ്ദേശങ്ങൾ പൊതുജനങ്ങൾ കൃത്യമായി പാലിക്കണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു.
-
local1 day ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
film3 days ago
ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ “ധീരൻ” ജൂലൈ നാലിനു; ട്രെയ്ലർ പുറത്ത്
-
kerala3 days ago
യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; പ്രൊബേഷന്‍ എസ്ഐക്ക് സ്ഥലമാറ്റം
-
india2 days ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം; 275 പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം
-
News3 days ago
പ്രതാപത്തിലേക്കുള്ള കൗണ്ട്ഡൗണ്‍: ഇന്ത്യയുടെ ശുഭാന്‍ഷു ശുക്ല ഇന്ന് ബഹിരാകാശത്തേക്ക്
-
News2 days ago
ഇറാന്റെ ആണവകേന്ദ്രങ്ങള്‍ നശിപ്പിക്കുന്നതില്‍ യുഎസ് ആക്രമണം പരാജയപ്പെട്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
-
News2 days ago
ഭക്ഷണം കാത്തുനില്‍ക്കുന്നവര്‍ക്ക് നേരെ ഇസ്രാഈല്‍ ആക്രമണം; ഗസ്സയില്‍ 37 പേര്‍ കൊല്ലപ്പെട്ടു