Connect with us

kerala

നികുതി വര്‍ധന: മന്ത്രി രാജേഷിനെ പരിഹസിച്ച് പി.കെ. ഫിറോസ്

ഫെയസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരണം നടത്തിയത്.

Published

on

നികുതി വര്‍ധനയില്‍ മന്ത്രി രാജേഷിനെ പരിഹസിച്ച് യൂത്ത ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. ഫെയസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരണം നടത്തിയത്.

എം.ബി രാജേഷിനുള്ള മറുപടി

ഇടതുമുന്നണി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കും വിധം പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിച്ചതിനെ ന്യായീകരിച്ചു കൊണ്ട് മന്ത്രി എം.ബി രാജേഷ് ഫെയിസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്. സര്‍ക്കാറിന്റെ പിടിച്ചു പറിയെ വെള്ള പൂശാന്‍ അങ്ങേയറ്റം ബാലിശമായ വാദങ്ങളാണ് മന്ത്രി ഉയര്‍ത്തിയിട്ടുള്ളത്.

നേരത്തെ പെര്‍മിറ്റ് ലഭിക്കാന്‍ മാസങ്ങള്‍ എടുത്തിരുന്നത് മണിക്കൂറുകള്‍ കൊണ്ട് ലഭിക്കും എന്നാണ് മന്ത്രിയുടെ അവകാശ വാദം.
ഫ്രണ്ട് ഓഫീസില്‍ അപേക്ഷ നല്‍കാന്‍ 30 രൂപയുണ്ടായിരുന്നത് 300 മുതല്‍ 3000 രൂപ വരെയാക്കി വര്‍ധിപ്പിച്ചതും പെര്‍മിറ്റ് ഫീ 555 രൂപയുണ്ടായിരുന്നത് 38500 രൂപ വരെയാക്കി ഉയര്‍ത്തിയതിനെയും ന്യായീകരിക്കാനാണ് മന്ത്രി ഈ ഒരു കാര്യം ഉന്നയിക്കുന്നത്.

KPBR പ്രകാരം 15 ദിവസത്തിനുള്ളില്‍ പെര്‍മിറ്റ് കൊടുക്കണമെന്ന നിയമം നിലവിലുള്ളത് മന്ത്രിക്കറിയില്ലേ?അല്ലെങ്കിലും പെര്‍മിറ്റ് ഫീ വേഗത്തിലാക്കുന്നതും ഈ കൊള്ളയും തമ്മില്‍ എന്താണ് ബന്ധം? ജനങ്ങളെ ഇടതു മുന്നണി സര്‍ക്കാര്‍ കൊള്ളയടിക്കുന്നതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ജീവനക്കാര്‍ ഇനി മുതല്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കും എന്നാണോ മന്ത്രി പറയുന്നത്?

സാധാരണക്കാരന് ഈ വര്‍ധനവ് ബാധിക്കില്ല എന്നാണ് മന്ത്രി പറയുന്നത്. ഇത് പച്ചക്കള്ളമല്ലേ? 900 സ്‌ക്വയര്‍ ഫീറ്റ് വീട് കേരളത്തില്‍ ഒരു സാധാരണക്കാരന്റേതല്ലേ? നേരത്തെ പെര്‍മിറ്റ് ഫീ 555 രൂപയുണ്ടായിരുന്നത് ഇപ്പോള്‍ പഞ്ചായത്തിലാണെങ്കില്‍ 8500 രൂപയും മുനിസിപ്പാലിറ്റിയിലാണെങ്കില്‍ 11500 രൂപയും കോര്‍പ്പറേഷനിലാണെങ്കില്‍ 16000 രൂപയും കൊടുക്കണ്ടേ?

മന്ത്രി അക്കമിട്ട് പറയുന്ന പോയന്റുകള്‍ എല്ലാം ഊന്നുന്നത് മറ്റ് സംസ്ഥാനങ്ങളിലെ ഫീസുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ കുറവാണ് എന്നാണ്. മറ്റ് സംസ്ഥാനങ്ങളില്‍ ഏതൊക്കെയാണ് കൂടുതല്‍ എന്ന് നോക്കി കേരളത്തിലും കൂട്ടുന്ന പണിയാണോ പിണറായി സര്‍ക്കാറിനുള്ളത്? കേരളത്തില്‍ കൂടുതലും മറ്റ് സംസ്ഥാനങ്ങളില്‍ കുറവുമുള്ള പല കാര്യങ്ങളുമുണ്ട്. ഉദാഹരണത്തിന് പെട്രോള്‍, ഡീസല്‍. അത്തരം കാര്യങ്ങളില്‍ ഇവിടെ നിരക്ക് കുറക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ? കൂട്ടുന്ന മെഷീന്‍ മാത്രമാണോ ഈ സര്‍ക്കാര്‍ ഓണാക്കി വെച്ചത്? അത് കൊണ്ട് കോയമ്പത്തൂരിനെ കുറിച്ച് പറയാതെ കേരളത്തെ കുറിച്ച് പറയൂ!

നിരക്ക് കൂട്ടിയത് വഴിയുള്ള വരുമാനം തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണെന്നും സര്‍ക്കാറിനല്ലെന്നുമാണ് മന്ത്രിയുടെ മറ്റൊരു വാദം. ഇതു വഴി പഞ്ചായത്തുകള്‍ക്കും മറ്റും വികസനപ്രവര്‍ത്തനങ്ങള്‍ നടത്താനാകുമെന്നുമാണ് അവകാശ വാദം. ജനങ്ങളുടെ കയ്യില്‍ നിന്ന് അധികമായി പിടിച്ചു പറിച്ചിട്ട് വികസനം നടത്താന്‍ ആര്‍ക്കാണ് കഴിയാത്തത്? സാധാരണക്കാര്‍ നല്‍കുന്ന വിവിധ നികുതികളും(അത് തന്നെ ഇപ്പോള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്) സെസ്സുകളും ജി.എസ്.ടിയുമെല്ലാം വികസനം നടത്താനല്ലേ? അങ്ങിനെ സര്‍ക്കാറിന് ലഭിക്കുന്ന വരുമാനത്തില്‍ നിന്ന് ലഭിക്കുന്ന വിഹിതം പഞ്ചായത്തുകള്‍ക്ക് നല്‍കി വികസനം കൊണ്ടുവരുന്നതിന് പകരം വീണ്ടും സാധാരണക്കാരന്റെ കീശയില്‍ കയ്യിട്ടു വാരുകയാണോ സര്‍ക്കാര്‍ ചെയ്യേണ്ടത്?

ഇപ്പോള്‍ തന്നെ വിവിധ സാങ്കേതികത്വങ്ങള്‍ ഉണ്ടാക്കി പദ്ധതി വിഹിതം കുറച്ചില്ലേ? പെന്‍ഷന്‍ മുടക്കിയില്ലേ? ഭവന പദ്ധതി അട്ടിമറിച്ചില്ലേ?
പെന്‍ഷന്‍ മസ്റ്ററിംഗ് നേരത്തെ സൗജന്യമായിരുന്നില്ലേ? ഇപ്പോഴത് 30 രൂപയും 50 രൂപയും നല്‍കേണ്ട സാഹചര്യമുണ്ടാക്കിയില്ലേ?

ഉത്തരവാദിത്തം നിര്‍വഹിക്കാതെ എല്ലാം സാധാരണക്കാരന്റെ തലയില്‍ അടിച്ചേല്‍പ്പിക്കാനാണെങ്കില്‍ പിന്നെന്തിനാണ് സര്‍ ഒരു സര്‍ക്കാര്‍??

മന്ത്രിയുടെ അവസാനത്തെ പോയന്റ് കിടുവാണ്. നിരക്ക് കൂട്ടിയത് കൊണ്ട് ഇനി മുതല്‍ കൈക്കൂലി ഉണ്ടാവില്ലത്രേ! മന്ത്രിയോട് വിനയത്തോടെ ഓര്‍മ്മപ്പെടുത്താനുള്ളത് ഒറ്റക്കാര്യമാണ്. തമാശ പറഞ്ഞോളൂ പക്ഷേ കൊഞ്ഞനം കുത്തരുത്.
ഫിറോസ് പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കെഎസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കുമാപുരം സ്വദേശികളായ ഗോകുള്‍, ശ്രീനാഥ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

Published

on

ആലപ്പുഴ: ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കുമാപുരം സ്വദേശികളായ ഗോകുള്‍, ശ്രീനാഥ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

ഞായറാഴ്ച രാത്രി പതിനൊന്നരയോടെ ഗവണ്‍മെന്റ് ആശുപത്രിക്കു പടിഞ്ഞാറ് യൂണിയന്‍ ബാങ്കിന് സമീപത്താണ് അപകടം നടന്നത്. ഹരിപ്പാട് ഭാഗത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്ക് കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ബസ് അമിതവേഗത്തിലായിരുന്നെന്നതാണ് ദൃക്‌സാക്ഷികളുടെ പ്രാഥമിക പ്രസ്താവന. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്നു ബസ്.

ഇരുവരുടെയും മൃതദേഹങ്ങള്‍ ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു.

 

Continue Reading

kerala

പുഴയില്‍ ഒഴുക്കില്‍പെട്ട കുട്ടിയെ രക്ഷപ്പെടുത്തിയ യുവാവ് മുങ്ങിമരിച്ചു

ഉടന്‍ പുഴയിലേക്ക് ചാടി കുട്ടിയെ രക്ഷിച്ച ശേഷം കൃഷ്ണന്‍ പുഴയില്‍ മുങ്ങിപ്പോവുകയായിരുന്നു.

Published

on

പുഴയില്‍ ഒഴുക്കില്‍പെട്ട കുട്ടിയെ രക്ഷപ്പെടുത്തിയ യുവാവ് മുങ്ങിമരിച്ചു. ചാലക്കുടിപ്പുഴയില്‍ ആറങ്ങാലിക്കടവില്‍ ഞായറാഴ്ച രാവിലെയാണ് അപകടം. പാറക്കടവ് എളവൂര്‍ സ്വദേശി കൊടുമ്പിള്ളി വീട്ടില്‍ ജോഷിയുടെ മകന്‍ കൃഷ്ണനാണ് (30) മരിച്ചത്.

ചാലക്കുടിപുഴയിലെ ആറങ്ങാലിക്കടവില്‍ കഴിഞ്ഞ ദിവസം കൃഷ്ണനടക്കം ആറുപേരടങ്ങുന്ന സംഘം എത്തിയിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികളെ നോക്കാന്‍ കൃഷ്ണനെ ഏല്‍പിച്ച് പുഴയുടെ മറുകരയിലേക്ക് നീന്തിപ്പോയി.

ഇതിനിടെ ഒരു കുട്ടി പുഴയിലിറങ്ങി അപകടത്തില്‍പെടുകയായിരുന്നു. ഉടന്‍ പുഴയിലേക്ക് ചാടി കുട്ടിയെ രക്ഷിച്ച ശേഷം കൃഷ്ണന്‍ പുഴയില്‍ മുങ്ങിപ്പോവുകയായിരുന്നു. അവിടെയുണ്ടായിരുന്ന യുവാക്കള്‍ കൃഷ്ണനെ കരയിലേക്ക് എത്തിച്ചു. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ്: മിനി. സഹോദരന്‍: അഖില്‍

Continue Reading

kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; കൂടുതല്‍ ജലം കൊണ്ടുപോകാന്‍ തമിഴ്‌നാടിന് കത്തയച്ച് കേരളം

. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ തമിഴ്‌നാട് ടണല്‍ വഴി കൂടുതല്‍ ജലം കൊണ്ടുപോയി തുടങ്ങി.

Published

on

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജലം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാടിന് സംസ്ഥാനം കത്തയച്ചു. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ തമിഴ്‌നാട് ടണല്‍ വഴി കൂടുതല്‍ ജലം കൊണ്ടുപോയി തുടങ്ങി.

വ്യാഴാഴ്ച വൈകിട്ട് 140.20 അടിയായിരുന്നു മുല്ലപ്പെരിയാറിലെ ജലനിരപ്പ്. പരമാവധി സംഭരണശേഷിയായ 142 അടിയാണ് റൂള്‍ കര്‍വ് എങ്കിലും ജലനിരപ്പ് 140 അടിയില്‍ നിലനിര്‍ത്തുന്നതിനായി കൂടുതല്‍ ജലം കൊണ്ടുപോകണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ച തമിഴ്‌നാട് കൂടുതല്‍ ജലം കൊണ്ടുപോകുന്നതിനുള്ള നടപടി സ്വീകരിക്കുകയായിരുന്നു.

 

Continue Reading

Trending