Connect with us

kerala

പിണറായി വിജയന്‍ ശ്രീധരന്‍പിള്ളയെ പ്രശംസിച്ചതില്‍ പ്രതിഷേധം: എന്തു ബഹുസ്വരതയാണ് ഈ ഹിന്ദുത്വപ്രതിനിധിയില്‍ നിന്നും പ്രതീക്ഷിക്കേണ്ടത്?

ഹിന്ദു രാഷ്ട്രത്തില്‍ ശ്രീധരന്‍ പിള്ളയുടേത് പോലുള്ള സൃഷ്ടികളേ അനുവദിക്കപ്പെടൂ എന്നതും ഓര്‍ക്കുന്നത് നല്ലതാണ്.’

Published

on

മുഖ്യമന്ത്രി പിണറായി വിജയന്‍ ബി.ജെ.പി നേതാവും ഗോവ ഗവര്‍ണറുമായ ശ്രീധരന്‍പിള്ളയെ പ്രശംസിച്ചതില്‍ പ്രതിഷേധം.  കഴിഞ്ഞദിവസം പിള്ളയുടെ പുസ്തകം പ്രകാശനം ചെയ്യുമ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രശംസ ഉണ്ടായത്. ശ്രീധരന്‍പിളള മനുഷ്യപക്ഷം ചേര്‍ന്നുനില്‍ക്കുന്ന ബഹുമുഖപ്രതിഭയാണെന്നായിരുന്നു പിണറായിയുടെ പ്രസ്താവന. അതിനെതിരെ വലിയ പ്രതിഷേധമാണുയരുന്നത്.

സി.എന്‍ ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

നവ ഫാസിസത്തിന്റെ വക്താക്കളെ നിഷ്പക്ഷമായി വാഴ്ത്തിപ്പാടരുത്. സാംസ്‌കാരിക ബഹുസ്വരതയാണ് പി എസ് ശ്രീധരന്‍ പിള്ള മുന്നോട്ടു വെയ്ക്കുന്നത് എന്ന് അദ്ദേഹത്തിന്റെ പുസ്തക പ്രകാശന വേളയില്‍ പിണറായി വിജയന്‍ പറയുന്നതിന്റെ അപകടം വലുതാണ്… ശ്രീധരന്‍ ഗവര്‍ണര്‍ ആകുന്നത് നവ ഫാസിസ്റ്റ് ഭരണകൂട നോമിനി എന്ന നിലയ്ക്കാണ്. എന്തു ബഹുസ്വരതയാണ് ഈ ഹിന്ദുത്വപ്രതിനിധിയില്‍ നിന്നും പ്രതീക്ഷിക്കേണ്ടത്?

തന്റെ കൃതികളിലൂടെയും പരസ്യമായും മാര്‍ക്‌സിസം കാലഹരണപ്പെട്ടു എന്ന നിലപാടാണ് ശ്രീധരന്‍ പിള്ള മുന്നോട്ടു വെച്ചിട്ടുള്ളത്. മുസ്ലീങ്ങളാവുമ്പോള്‍ വസ്ത്രങ്ങള്‍ മാറ്റി നോക്കണമെന്ന മട്ടിലുള്ള ഇസ്ലാമികവിരുദ്ധതയും ശ്രീധരന്‍ പിള്ള പ്രകടിപ്പിച്ചിട്ടുണ്ട്. ഹിന്ദു രാഷ്ട്രത്തില്‍ ശ്രീധരന്‍ പിള്ളയുടേത് പോലുള്ള സൃഷ്ടികളേ അനുവദിക്കപ്പെടൂ എന്നതും ഓര്‍ക്കുന്നത് നല്ലതാണ്.’

ഒരു സാധാരണ വായനക്കാരന്‍ മാത്രമായ എനിക്ക് സാഹിത്യത്തില്‍ വലിയ ജ്ഞാനമൊന്നുമില്ല. ചിലത് മനുഷ്യപക്ഷമാണെന്നും ചിലത് അല്ലെന്നുമൊക്കെ മനസിലാകുന്നത് ഇതുപോലെ അഗാധജ്ഞാനികളായ നിരൂപകര്‍ പറഞ്ഞുതരുമ്പോഴാണ്. സംഘ്പരിവാര്‍ കാഴ്ചപ്പാട് മനുഷ്യപക്ഷത്താണെങ്കില്‍ അതൊരു വിലപ്പെട്ട അറിവ് തന്നെയാണ്.- വി.അബ്ദുല്‍മജീദ് കുറിച്ചു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പ്ലസ് വണ്‍ അലോട്ട്‌മെന്റ് സവര്‍ണ സംവരണ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു

9104 സീറ്റുകളിലാണ് ആദ്യ അലോട്ട്‌മെന്റ് നടത്തിയത്. 10694 സീറ്റുകളും ഒഴിഞ്ഞ് കിടക്കുന്നു. മലപ്പുറത്താണ് കൂടുതല്‍ ഒഴിവ്.

Published

on

സംസ്ഥാനത്ത് ഇത്തവണയും പ്ലസ് വണ്‍ സവര്‍ണ സംവരണ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്‌മെന്റ് പൂര്‍ത്തിയായിരുന്നു. സവര്‍ണ സംവരണത്തിനായി നീക്കിവെച്ച സീറ്റുകളില്‍ 50 ശതമാനത്തിലേക്കും ആളില്ലാത്തതിനാല്‍ അലോട്ട്‌മെന്റ് നടത്തിയിട്ടില്ല. മെറിറ്റ് സീറ്റുകളില്‍ നിന്നെടുത്ത് നടപ്പിലാക്കിയ ഇഡബ്ലിഎസ് സീറ്റുകളിലാണ് ഒഴിവ്.

അതേസമയം, സീറ്റില്ലാതെ ആയിരക്കണക്കിന് വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. പതിനായിരത്തിലധികം സീറ്റുകളാണ് ഒഴിഞ്ഞ് കിടക്കുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളിലെ മെറിറ്റ് സീറ്റിന്റെ 10 ശതമാനമായ 19,798 സീറ്റുകളാണ് ഇഡബ്ലുഎസ് വിഭാഗത്തില്‍ ആകെ നീക്കിവെച്ചത്. ഇതില്‍ 9104 സീറ്റുകളിലാണ് ആദ്യ അലോട്ട്‌മെന്റ് നടത്തിയത്. 10694 സീറ്റുകളും ഒഴിഞ്ഞ് കിടക്കുന്നു. മലപ്പുറത്താണ് കൂടുതല്‍ ഒഴിവ്. 3733 സീറ്റുകളാണ് ഇവിടെ മാത്രം ഒഴിവുള്ളത്. ഈ സീറ്റുകള്‍ ഇനി ജനറല്‍ മെറിറ്റിലേക്ക് എത്തണമെങ്കില്‍ മൂന്നാം അലോട്ട്‌മെന്റ് വരെ കാത്തിരിക്കണം. ഇഡബ്ല്യൂഎസസ് നടപ്പിലാക്കിയ ശേഷമുള്ള എല്ലാ വര്‍ഷവും ഇത് തന്നെയാണ് അവസ്ഥ.

ഇഡബ്ലുഎസ് സീറ്റുകള്‍

ആകെ 19798
ആദ്യ അലോട്ട്‌മെന്റ് നടന്നത് 9104
ഒഴിഞ്ഞ് കിടക്കുന്നത് 10694
കൂടുതല്‍ ഇഡ്ബ്ലുഎസ് സീറ്റുകള്‍ ഒഴിവുള്ള ജില്ലകള്‍

 

ജില്ല

ഒഴിവുള്ള സീറ്റുകള്‍

മലപ്പുറം

3733

കണ്ണൂര്‍

1324

കാസര്‍ഗോഡ്

1022

കോഴിക്കോട്

1080

പാലക്കാട്

983

Continue Reading

kerala

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് നിര്‍ന്ധമാക്കുന്നു

കോവിഡ് ലക്ഷണത്തോടെ ആശുപത്രികളില്‍ ചികിത്സക്കെത്തുന്നവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് പരിശോധനയാണ് നിര്‍ബന്ധമാക്കുന്നത്.

Published

on

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് നിര്‍ന്ധമാക്കുന്നു. കോവിഡ് ലക്ഷണത്തോടെ ആശുപത്രികളില്‍ ചികിത്സക്കെത്തുന്നവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് പരിശോധനയാണ് നിര്‍ബന്ധമാക്കുന്നത്.

ഈ ടെസ്റ്റ് നെഗറ്റീവായാല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് രോഗികളെ പ്രത്യേക വാര്‍ഡില്‍ പാര്‍പ്പിക്കണമെന്നും
രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളവര്‍ക്ക് മാസ്‌ക് നിര്‍ബന്ധവുമാക്കിയിട്ടുണ്ട്.

ആശുപത്രി സംവിധാനങ്ങളുടെ പര്യാപ്തത അടിയന്തരമായി വിലയിരുത്തണം, ആശുപത്രികളില്‍ എല്ലാവരും മാസ്‌ക് ധരിക്കണം, എല്ലാ സ്വകാര്യ സര്‍ക്കാര്‍ ആശുപത്രികളിലും മോക്ക് ഡ്രില്‍ നടത്തണം തുടങ്ങിയ നിര്‍ദേശങ്ങളും സര്‍ക്കുലറിലുണ്ട്. രോഗമുള്ളവരെ പരിചരിക്കുമ്പോള്‍ 2023 ല്‍ ഇറക്കിയ എബിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 4000 കടന്നു. ഇന്ന് രാവിലെ എട്ട് വരെ 4,026 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 24 മണിക്കൂറിനിടെ അഞ്ച് കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ രോഗികള്‍ കേരളത്തിലാണ്, 1415 പേര്‍.

Continue Reading

kerala

‘ഷൗക്കത്തിനെ വിജയിപ്പിക്കാൻ യുഡിഎഫ് ഒറ്റക്കെട്ട്’: അബ്ബാസലി തങ്ങൾ

Published

on

നിലമ്പൂർ: മലപ്പുറം ജില്ലയെ വർഗീയമായി ചത്രീകരിക്കാൻ ശ്രമിക്കുന്നവർക്കും ഫാസിസ്റ്റ് ശക്തികൾക്കുള്ള മറുപടിയാകണം നിലമ്പൂർ തെരഞ്ഞെടുപ്പ് ഫലമെന്ന് മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡൻ്റ്  അബ്ബാസലിതങ്ങൾ.

മുൻകൂട്ടി തീരുമാനിച്ച പരിപാടികളുള്ളതിനാലാണ് ഇന്നലെ യുഡിഎഫ് കൺവെൻഷനിൽ പങ്കെടുക്കാതിരുന്നത്. ചിലർ തെറ്റിധരിപ്പിക്കുന്ന വാർത്തകൾ നൽകിയെന്നും മുസ്‌ലിം ലീഗിൻ്റെ പ്രധാനപെട്ട എല്ലാ നേതാക്കളും കൺവെൻഷനിൽ പങ്കെടുത്തിരുന്നുവെന്നും അബ്ബാസലി തങ്ങൾ പറഞ്ഞു.

 

Continue Reading

Trending