More
മുന്നില്‍ നാല് കിടിലന്‍ ഓഫറുകള്‍; ഏത് സ്വീകരിക്കണമെന്നറിയാതെ സാംപൗളി

മാഡ്രിഡ്: സ്പാനിഷ് ലീഗിലെ സെവിയ്യയുടെ കോച്ച് ഹോര്‍ഹെ സാംപൗളി ഇപ്പോള്‍ ധര്‍മ സങ്കടത്തിലാണ്. ഈ സീസണോടെ സെവിയ്യ വിടാന്‍ ഏറെക്കുറെ തീരുമാനിച്ച അര്‍ജന്റീനക്കാരനു മുന്നില്‍ ഓഫറുകളുടെ പെരുമഴയാണ്; ഏത് സ്വീകരിക്കണം, ഏത് തള്ളണം എന്നറിയാത്ത വിധം മികച്ച ടീമുകളാണ് 56-കാരനു വേണ്ടി രംഗത്തുള്ളത്. ബാര്‍സലോണ, അര്‍ജന്റീന, ആര്‍സനല്‍, നെതര്‍ലന്റ്സ് തുടങ്ങി പ്രമുഖ ടീമുകളില്‍ നിന്നെല്ലാം ഓഫര്‍ വരുമ്പോള്‍ ആരായാലും കണ്ഫ്യൂഷന് അടിക്കാതിരിക്കുന്നതെങ്ങനെ?
ചിലിയെ കോപ അമേരിക്ക ചാമ്പ്യന്മാരാക്കിയ സാംപൗളി സെവിയ്യ വിടുന്നുവെന്ന അഭ്യൂഹം പരന്നതോടെയാണ് മോഹന വാഗ്ദാനങ്ങളുമായി പ്രമുഖര്‍ രംഗത്തിറങ്ങിയത്. തന്റെ സുഹൃത്തും സെവിയ്യ സ്പോര്‍ട്ടിങ് ഡയറക്ടറുമായ മോണ്‍ചി ക്ലബ്ബ് വിട്ടതോടെയാണ് ലാലിഗ ക്ലബ്ബില്‍ നിന്ന് പടിയിറങ്ങാന്‍ സാംപൗളി മാനസികമായി തയാറെടുത്തത്.
കോച്ച് ലൂയിസ് എന്റിക്കിന്റെ കാലാവധി ഈ സീസണോടെ അവസാനിക്കുമെന്നുറപ്പായതോടെ ബാര്‍സലോണ പകരക്കാരനു വേണ്ടിയുള്ള അന്വേഷണത്തിലാണ്. മെസ്സിയെ പരിശീലിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് ഒരിക്കല്‍ മനസ്സു തുറന്ന സാംപൗളി തങ്ങളുടെ ഓഫര്‍ നിരസിക്കില്ലെന്നാണ് ബാര്‍സ കരുതുന്നത്. ആക്രമണ, സൗന്ദര്യ ഫുട്ബോളിന്റെ വക്താവായ സാംപൗളി ക്ലബ്ബിന് യോജിച്ച കോച്ചായിരിക്കുമെന്ന് ആരാധകരും കരുതുന്നു.
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ തപ്പിത്തടയുന്ന അര്‍ജന്റീന കോച്ച് എഡ്ഗാര്‍ഡോ ബൗസയെ ഈയിടെ പുറത്താക്കിയത് സാംപൗളി വരുമെന്ന പ്രതീക്ഷയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കോച്ചിനെ ചാക്കിലാക്കാനുള്ള അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ നീക്കങ്ങള്‍ക്കെതിരെ സെവിയ്യ പരസ്യ പ്രസ്താവന ഇറക്കുക പോലും ചെയ്തു. നാല് മത്സരം ശേഷിക്കെ ലോകകപ്പ് യോഗ്യത കയ്യാലപ്പുറത്തായ അര്‍ജന്റീനക്ക് റഷ്യയിലേക്ക് ടിക്കറ്റുറപ്പിക്കണമെങ്കില്‍ കരുത്തനായ ഒരു കോച്ച് അത്യാവശ്യമാണ്. അര്‍ജന്റീനാ മാധ്യമങ്ങളും ആരാധകരും സാംപൗളിക്കാണ് മുന്‍തൂക്കം നല്‍കുന്നത്. മെസ്സിയുമായുള്ള ബന്ധം ഇതിനായി ഉപയോഗപ്പെടുത്താമെന്നാണ് ഫെഡറേഷന്റെ കണക്കുകൂട്ടല്‍.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരായ ആര്‍സനല്‍ ഈ സീസണ് അവസാനത്തോടെ കോച്ച് ആര്‍സീന്‍ വെങറുമായി വഴിപിരിയുമെന്നാണ് വാര്‍ത്തകള്‍. മികച്ച ടീമുണ്ടായിട്ടും മേജര്‍ കിരീടങ്ങളില്ലാതെ ഈ സീസണും അവസാനിക്കുന്നതോടെ ഇത്രയും കാലം പിന്തുണച്ച ആരാധകരും വെങര്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. സാംപൗളിയുമായി ആര്‍സനല്‍ അധികൃതര്‍ കൂടിക്കാഴ്ച നടത്തിയെന്ന് വാര്‍ത്തയുണ്ട്.
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മോശം ഫോമിലുള്ള നെതര്‍ലാന്റ്സും സാംപൗൡക്ക് പിന്നാലെയുണ്ട്. യൂറോപ്യന്‍ മേഖലയിലെ ഗ്രൂപ്പ് എയില്‍ അഞ്ച് മത്സരം മാത്രം ശേഷിക്കെ നാലാം സ്ഥാനം മാത്രമുള്ള അവര്‍ക്ക് ഇനിയുള്ള മത്സരങ്ങളെല്ലാം ജയിച്ചാലേ യോഗ്യത നേടാനാവൂ. കോച്ച് ഡാനി ബ്ലിന്‍ഡിനെ പുറത്താക്കിയ നെതര്‍ലാന്റ് ഫെഡറേഷനും സാംപൗളിയെയാണ് നോട്ടമിടുന്നത്.
അതിനിടെ, താന്‍ ഇതുവരെ ആരോടും യെസ് പറഞ്ഞിട്ടില്ലെന്നും വലന്‍സിയക്കെതിരായ സെവിയ്യയുടെ അടുത്ത മത്സരം മാത്രമാണ് തന്റെ മനസ്സിലുള്ളതെന്നും സാംപൗളി പറയുന്നു.
News
കോപ്പികാറ്റുകള്‍ക്ക് പണമില്ല: ഒരു കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ
ഫേസ്ബുക്കും യൂട്യൂബും പോലുള്ള പ്രധാന പ്ലാറ്റ്ഫോമുകള് കര്‍ശനമായ ഉള്ളടക്ക നയങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുന്നതിനാല്‍ ഡിജിറ്റല്‍ ഉള്ളടക്ക സ്രഷ്ടാക്കള്‍ പുതിയ തടസ്സങ്ങള്‍ നേരിടുകയാണ്.

ഫേസ്ബുക്കും യൂട്യൂബും പോലുള്ള പ്രധാന പ്ലാറ്റ്ഫോമുകള് കര്‍ശനമായ ഉള്ളടക്ക നയങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുന്നതിനാല്‍ ഡിജിറ്റല്‍ ഉള്ളടക്ക സ്രഷ്ടാക്കള്‍ പുതിയ തടസ്സങ്ങള്‍ നേരിടുകയാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ വരുമാനത്തിനായി ഈ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്നതിനാല്‍, പ്രത്യേകിച്ച് വീഡിയോ ഉള്ളടക്കത്തിലൂടെ, ഒറിജിനല്‍ മെറ്റീരിയല്‍ അപ്ലോഡ് ചെയ്യുന്നതില്‍ പരാജയപ്പെടുന്ന ഉപയോക്താക്കളെയാണ് അടിച്ചമര്‍ത്തല്‍ ലക്ഷ്യമിടുന്നത്. ഇത് നിരവധി സ്രഷ്ടാക്കളുടെ വരുമാനത്തെ സാരമായി ബാധിച്ചേക്കാം.
ഉള്ളടക്കം പകര്‍ത്തി ഒട്ടിക്കുന്നതായി കണ്ടെത്തിയ അക്കൗണ്ടുകള്‍ക്കെതിരെ മെറ്റ കര്‍ശന നടപടി പ്രഖ്യാപിച്ചു. ഉള്ളടക്ക മോഷണത്തെ ചെറുക്കാനുള്ള പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നതാണ് മെറ്റയുടെ ഏറ്റവും പുതിയ പ്രഖ്യാപനം. മറ്റ് സ്രഷ്ടാക്കളില് നിന്നുള്ള ടെക്സ്റ്റോ ഫോട്ടോകളോ വീഡിയോകളോ തുടര്‍ച്ചയായി പകര്‍ത്തുന്ന ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ടുകള്‍ അടയ്ക്കാനും ധനസമ്പാദനം നിര്‍ത്താനും സാധ്യതയുണ്ട്. ഇവയുടെ റീച്ചും ഗണ്യമായി കുറയും. ഈ നടപടികള്‍ക്ക് അനുസൃതമായി, പ്രമുഖ ഉള്ളടക്ക സ്രഷ്ടാക്കളില് നിന്ന് പോസ്റ്റുകള്‍ പകര്‍ത്തുന്നതായി കണ്ടെത്തിയ 1 കോടി പ്രൊഫൈലുകള്‍ Meta ഇതിനകം നീക്കം ചെയ്തിട്ടുണ്ട്.
സ്പാമുമായി ബന്ധിപ്പിച്ച 5 ലക്ഷം അക്കൗണ്ടുകളും മെറ്റാ അടച്ചുപൂട്ടി. യഥാര്‍ത്ഥ ഉള്ളടക്കം ഇല്ലെങ്കിലും പണം സമ്പാദിക്കുന്ന വ്യാജ പോസ്റ്റുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് കമ്പനി.
അദ്വിതീയമായ ഉള്ളടക്കം സൃഷ്ടിക്കാതെ ഉപയോക്താക്കളെ ലാഭത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്, കോപ്പി-പേസ്റ്റിംഗില് ഏര്‍പ്പെടുന്നവരില്‍ നിന്നുള്ള കമന്റുകളുടെ ദൃശ്യപരതയും മെറ്റ കുറയ്ക്കുന്നു. ഈ സമീപനം അവരുടെ ധനസമ്പാദന അവസരങ്ങള്‍ തടയാന്‍ ലക്ഷ്യമിടുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ YouTube-ന്റെ സമീപകാല നീക്കങ്ങളെ പ്രതിഫലിപ്പിക്കുന്നു, അത് ആവര്‍ത്തിച്ചുള്ളതും AI- ജനറേറ്റുചെയ്തതുമായ വീഡിയോകള്‍ അതിന്റെ പ്ലാറ്റ്ഫോമില്‍ നിന്ന് നീക്കം ചെയ്യാന്‍ തുടങ്ങി.
kerala
എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍

തൃശൂര്‍: എഴുത്തുകാരിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ വിനീത കുട്ടഞ്ചേരി (44) അന്തരിച്ചു. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിനിയാണ്. ഇന്നലെ രാത്രി 7.30 ഓടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ മലയാള സാഹിത്യത്തിനുള്ള 2019 ലെ അവാര്‍ഡ് ജേതാവാണ്. ജൂലൈ 13 ന് ആയിരുന്നു വിനീതയുടെ ‘വിന്‍സെന്റ് വാന്‍ഗോഗിന്റെ വേനല്‍പക്ഷി’ എന്ന പുസ്തകം മന്ത്രി ആര് ബിന്ദു പ്രകാശനം ചെയ്തത്.
തൃശൂര്‍ പ്രസ്സ്ക്ലബില്‍ വച്ചായിരുന്നു പ്രകാശനം. ഭര്‍ത്താവ് മണിത്തറ കാങ്കില്‍ രാജു. ‘നിനക്കായ്…’ എന്ന ഗാനത്തിന്റെ സംഗീത സംവിധായക എന്ന നിലയിലും അവര്‍ പ്രശസ്തി നേടിയിട്ടുണ്ട്.
More
‘ശുഭം’; ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ല ഭൂമിയിൽ തിരിച്ചെത്തി

ചരിത്രം കുറിച്ച ദൗത്യം പൂര്‍ത്തിയാക്കി ആക്സിയം ഫോര്‍ സംഘം ഭൂമിയെത്തൊട്ടു. ഇന്ത്യന്‍ സമയം മൂന്ന് മണിയോടെ കാലിഫോര്‍ണിയക്ക് അടുത്ത് സാന്‍ഡിയാഗോ തീരത്തിനടുത്തായിരുന്നു സ്പ്ലാഷ്ഡൗണ്‍. സഞ്ചാരികളെല്ലാം സുരക്ഷിതരായി തിരിച്ചെത്തി. ഇതോടെ ആക്സിയം 4 ദൗത്യം വിജയകരമായി പൂര്‍ത്തിയായി.
സര്‍ക്കാര്‍ സഹായത്തോടെയുള്ള ലോകത്തെ രണ്ടാമത്തെ സ്വകാര്യ ബഹിരാകാശ ദൗത്യമാണ് പൂര്‍ത്തിയായത്. അമേരിക്ക ആസ്ഥാനമായുള്ള ആക്സിയം സ്പേസും സ്പേസ് എക്സും ഐഎസ്ആര്‍ഒയും നാസയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും ചേര്‍ന്നുള്ള സംയുക്ത ദൗത്യമാണിത്. കഴിഞ്ഞ ജൂണ്‍ 25ന് ആണ് കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് നാലംഗ സംഘം ഉള്‍ക്കൊള്ളുന്ന ഡ്രാഗണ്‍ പേടകത്തെയും വഹിച്ച് സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചുയര്‍ന്നത്. ജൂണ്‍ 26ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയ ദൗത്യസംഘം നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ നാല് ദിവസം അധികം നിലയത്തില്‍ ചെലവഴിച്ചാണ് ഭൂമിയിലേക്ക് മടങ്ങുന്നത്.
ഭാവി ബഹിരാകാശ യാത്രകള്‍ക്കും ശാസ്ത്ര ഗവേഷണങ്ങള്‍ക്കും മുതല്‍ക്കൂട്ടാകുന്ന അറുപത് പരീക്ഷണങ്ങളാണ് സംഘം പൂര്‍ത്തിയാക്കിയത്. ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയാണ് ദൗത്യത്തിന്റെ പൈലറ്റ്. ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി ശുഭാംശു. രാകേഷ് ശര്‍മയ്ക്ക് ശേഷം ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരന് എന്ന നേട്ടവും ശുഭാംശു സ്വന്തമാക്കി. വെറ്ററന്‍ ബഹിരാകാശയാത്രിക പെഗ്ഗി വിറ്റ്സണ്‍ കമാന്‍ഡറായുള്ള ദൗത്യത്തില്‍ പോളണ്ടുകാരനായ സ്ലവോഷ് ഉസ്നാന്‍സ്കിയും ഹങ്കറിക്കാരന് ടിബോര്‍ കാപുവും മിഷന് സ്പെഷ്യലിസ്റ്റുകളാണ്.
-
india2 days ago
നിമിഷ പ്രിയയുടെ മോചനം; കാന്തപുരം മുസ്ലിയാരുടെ ഇടപെടലില്‍ യെമനില്‍ അടിയന്തര യോഗം
-
india3 days ago
ഡല്‍ഹിയില്‍ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന അഞ്ചു പേരുടെ മേല്‍ മദ്യപിച്ച് കാര്‍ കയറ്റി; ഡ്രൈവര്‍ അറസ്റ്റില്‍
-
film3 days ago
പ്രമുഖ നടന് കോട്ട ശ്രീനിവാസ റാവു അന്തരിച്ചു
-
kerala2 days ago
വിജിലന്‍സിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയേക്കും
-
kerala3 days ago
കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസില്‍ സമരങ്ങള്‍ക്ക് നിരോധനം; വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് കത്തയച്ച് പൊലീസ്
-
world3 days ago
ഖമര്‍ റൂജ് ക്രൂരതയുടെ കംബോഡിയന്‍ സൈറ്റുകള്‍ യുനെസ്കോ പൈതൃക പട്ടികയില്‍
-
kerala16 hours ago
എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍
-
Film1 day ago
സ്റ്റണ്ട് മാസ്റ്റര്‍ എസ്. എം രാജുവിന്റെ മരണം: സംവിധായകന് പാ രഞ്ജിത്തിനെതിരെ കേസ്