india
ചാന്ദ്രയാന്‍ മൂന്ന്; 26 മണിക്കൂര്‍ നീളുന്ന കൗണ്ട്ഡൗണ്‍ തുടങ്ങി, വിക്ഷേപണം നാളെ ഉച്ചക്ക് 2.35ന്
കൗണ്ട് ഡൗണ്‍ ആരംഭിച്ചതോടെ ശാസ്ത്രകുതുകികള്‍ ഉദ്വേഗത്തിന്റെ മുള്‍മുനയിലാണ്.

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യത്തിനുള്ള ഐ.എസ്.ആര്.ഒ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. നാളെ ഉച്ചക്ക് 2.35നാണ് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്ന് ചാന്ദ്രയാന്‍ രണ്ട് ദൗത്യത്തിന് കുതിപ്പ് തുടങ്ങുക.
കൗണ്ട് ഡൗണ്‍ ആരംഭിച്ചതോടെ ശാസ്ത്രകുതുകികള്‍ ഉദ്വേഗത്തിന്റെ മുള്‍മുനയിലാണ്. അടുത്ത മാസം അവസാനത്തോടെയാകും പേടകം ചാന്ദ്രോപരിതലത്തിലെത്തുക. രണ്ടാം ചാന്ദ്രയാന്‍ ദൗത്യത്തിന് ഉപയോഗിച്ച അതേ മാതൃകയിലുള്ള ലാന്‍ഡറും റോവറുമാണ് മൂന്നാം ദൗത്യത്തിലും ഉപയോഗിക്കുക.
വിക്രം, പ്രഗ്യാന്‍ എന്നീ പേരുകളില്‍ തന്നെയാണ് ഇവ മൂന്നാം ദൗത്യത്തിലും അറിയപ്പെടുകയെന്ന് ഐ.എസ്.ആര്. ഒ ചെയര്മാന് എസ് സോമനാഥ് പറഞ്ഞു. ചാന്ദ്രോപരിതലത്തിലെ ജീവസാന്നിധ്യത്തിന്റെ സാധ്യതകള്‍ തേടിയുള്ള ഇന്ത്യയുടെ മൂന്നാം ദൗത്യത്തില്‍ കഴിഞ്ഞ ദൗത്യങ്ങളില്‍ നിന്നു വ്യത്യസ്തമായി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും പഠന വിധേയമാക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് ഐ.എസ്.ആര്.ഒ ചെയര്മാന് പറഞ്ഞു. ചാന്ദ്രോപരിതലത്തിലെ ധാതു പഠനം ഇതില്‍ പ്രധാനമാണ്. ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് 10 സെന്റീമീറ്റര്‍ വരെ താഴ്ചയിലുള്ള ധാതുക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുന്ന സെന്‍സറുകള്‍ പേടകത്തിലുണ്ട്.
ഉപരിതലത്തിലെ പാറക്കല്ലുകളെക്കുറിച്ചുള്ള വിവരങ്ങളും ഇതിലൂടെ ശേഖരിക്കും. ലഭ്യമായ വിവരങ്ങള്‍ പ്രകാരം ചന്ദ്രനില്‍ ജീവസാന്നിധ്യമില്ലെന്നും അതുകൊണ്ടുതന്നെ ഇതേക്കുറിച്ച് മാത്രം പഠിക്കാനുള്ള ഏതെങ്കിലും പ്രത്യേക ഉപകരണങ്ങള്‍ ചാന്ദ്രയാന്‍ 3 ദൗത്യത്തില്‍ ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനു പകരം ചന്ദ്രോപരിതലത്തിലെ തെര്‍മോ ഫിസിക്കല്‍ കണ്ടീഷന്‍, ഇലക്ട്രിക് കണങ്ങള്‍, പ്രകമ്പനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് പഠന വിധേയമാക്കുക. ഭൂമിക്കു സമാനമായ മറ്റു ഗ്രഹങ്ങളെക്കുറിച്ച് ഭാവിയില്‍ നടക്കാനിരിക്കുന്ന പഠനങ്ങളില്‍ ഇത് നിര്‍ണായകമാണെന്നും ഐ.എസ്.ആര്. ഒ ചെയര്മാന് കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ് 23നോ 24നോ ആയിരിക്കും പേടകം ചാന്ദ്രന്റെ ഭ്രമണ പഥത്തില്‍ പ്രവേശിക്കുക.
india
ഓപറേഷന് സിന്ദൂറിനിടെ പാകിസാതാന് വേണ്ടി ചാരവൃത്തി; നേവി ആസ്ഥാനത്തെ ക്ലര്‍ക്ക് അറസ്റ്റില്‍
പാക് ചാരസംഘടനയിലെ വനിതയ്ക്ക് വിവരങ്ങള്‍ കൈമാറിയതില്‍ വിശാല്‍ യാദവ് എന്നയാളാണ് അറസ്റ്റിലായത്.

ഓപറേഷന് സിന്ദൂറിനിടെ പാകിസാതാന് ചാരവൃത്തി നടത്തിയ കേസില്‍ നാവിക സേനാ ആസ്ഥാനത്തെ ഹരിയാന സ്വദേശിയായ ക്ലര്‍ക്ക് അറസ്റ്റില്‍. പാക് ചാരസംഘടനയിലെ വനിതയ്ക്ക് വിവരങ്ങള്‍ കൈമാറിയതില്‍ വിശാല്‍ യാദവ് എന്നയാളാണ് അറസ്റ്റിലായത്.
രാജസ്ഥാന് പൊലീസിന്റെ ഇന്റലിജന്‍സ് വിങാണ് വിശാലിനെ അറസ്റ്റ് ചെയ്യുന്നത്. നാവികസേനാ ആസ്ഥാനത്ത് വര്‍ഷങ്ങളായി ക്ലറിക്കല്‍ പോസ്റ്റില്‍ ജോലി ചെയ്യുന്നയാളാണ് ഇയാള്‍. ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍നിന്നും ഐഎസ്ഐ അംഗമായ ഒരു യുവതിക്കാണ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിരുന്നത് എന്ന് തെളിഞ്ഞിട്ടുണ്ട്. ക്രിപ്റ്റോ കറന്‍സി വഴിയായിരുന്നു പണമിടപാട്.
നാവികസേനയുമായി ബന്ധപ്പെട്ടപ്പെട്ടതും, മറ്റ് പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളും ഇയാള്‍ ചോര്‍ത്തിയിരുന്നു. ചാരവൃത്തിയില്‍ വിശാലിനൊപ്പം കൂടുതല്‍പേര്‍ പങ്കുചേര്‍ന്നിട്ടുണ്ടോ, ഇയാള്‍ ഏതെങ്കിലും പ്രത്യേകസംഘത്തില്‍ അംഗമാണോ എന്നതടക്കമുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.
india
വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടില്ല സുപ്രിം കോടതി
സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയ നിയമ വിദ്യാര്‍ഥി ഷര്‍മിഷ്ഠ പനോലി കേസിന്റെ തുടര്‍ച്ചയിലാണ് കോടതിയുടെ പരാമര്‍ശം.

വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടില്ലെന്ന് സുപ്രിം കോടതി. സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയ നിയമ വിദ്യാര്‍ഥി ഷര്‍മിഷ്ഠ പനോലി കേസിന്റെ തുടര്‍ച്ചയിലാണ് കോടതിയുടെ പരാമര്‍ശം. ഷര്‍മിഷ്ഠ പനോലിയെ അറസ്റ്റ് ചെയ്യുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വജാഹത്ത് ഖാനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഹിന്ദുക്കള്‍ക്കെതിരായ വിദ്വേഷം പ്രകടിപ്പിക്കുന്ന എക്സിലെ പോസ്റ്റുകള്‍ക്കാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഷര്‍മിഷ്ഠക്കെതിരായ പരാതിക്ക് പ്രതികാരമായാണ് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതെന്നും തന്റെ അഭിപ്രായങ്ങള്‍ ഡിലീറ്റ് ചെയ്തുവെന്നും ഖാന് വാദിച്ചിരന്നു. ‘ഇത് അത്ര ലളിതമല്ല. ഈ അഭിപ്രായങ്ങളെല്ലാം വിദ്വേഷം വളര്‍ത്തുന്നവയാണ്’ എന്നായിരുന്നു ബെഞ്ചിന്റെ മറുപടി.
22 കാരിയായ ഷര്‍മിഷ്ഠ പനോലി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വിഡിയോയില്‍ അധിക്ഷേപകരവും വിദ്വേഷപരവുമയ ഭാഷ ഉപയോഗിച്ചുവെന്നാരോപിച്ചാണ് കേസെടുത്തത്. ‘തീ കൊണ്ടുണ്ടാകുന്ന മുറിവ് ഉണങ്ങാം പക്ഷേ നാവ് കൊണ്ടുണ്ടാകുന്ന മുറിവ് ഉണങ്ങില്ല’ ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് വിശ്വനാഥ് പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങള്‍ നമ്മെ എവിടേക്കും എത്തിക്കുന്നില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
india
വാല്‍പ്പാറയില്‍ ആറുവയസുകാരിയെ ആക്രമിച്ച നരഭോജി പുലിയെ പിടികൂടി
ജൂണ്‍ 20നാണ് ജാര്‍ഖണ്ഡ് ദമ്പതികളുടെ മകള്‍ റോഷ്നിയെ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ പുലി പിടിച്ചത്.

തമിഴ്നാട് വാല്‍പ്പാറയില്‍ ആറുവയസുകാരിയെ ആക്രമിച്ച നരഭോജി പുലിയെ പിടികൂടി. കൊല്ലപ്പെട്ട റോഷ്നിയുടെ വീടിനു സമീപം തമിഴ്നാട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.
ജൂണ്‍ 20നാണ് ജാര്‍ഖണ്ഡ് ദമ്പതികളുടെ മകള്‍ റോഷ്നിയെ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ പുലി പിടിച്ചത്. പിന്നീട് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ച നടത്തിയ തിരച്ചിലില്‍ തേയിലത്തോട്ടത്തില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
-
film2 days ago
ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ “ധീരൻ” ജൂലൈ നാലിനു; ട്രെയ്ലർ പുറത്ത്
-
News2 days ago
ഇസ്രാഈലില്‍ നിന്നും 18 മലയാളികള്‍ കൂടി ഇന്ത്യയിലെത്തി
-
kerala2 days ago
യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; പ്രൊബേഷന്‍ എസ്ഐക്ക് സ്ഥലമാറ്റം
-
kerala2 days ago
നന്ദി അറിയിക്കാന്‍ പാണക്കാടെത്തി ഷൗക്കത്ത്; മധുരം നല്കി സ്വീകരിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
-
india2 days ago
ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഓപ്പറേഷന് സിന്ദൂറില്‍ പങ്കെടുത്തത് നിയമ നടപടികളില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണമല്ല; സുപ്രീം കോടതി
-
kerala2 days ago
മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയര്‍ ഊരി തെറിച്ച് അപകടം
-
india2 days ago
യുപിയിലെ ആശുപത്രിയില്‍ 13കാരിക്ക് നേരെ അതിക്രമം; രോഗിയുടെ കൂട്ടിരിപ്പുകാരന് അറസ്റ്റില്‍
-
india17 hours ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി