Connect with us

kerala

‘തേങ്ങലടക്കി കേരളം’; ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു

കേരളത്തിനാകെ നൊമ്പരമായി ക്രൂരമായി പീഡനങ്ങള്‍ക്ക് വിധേയയായി കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിക്ക് വേദനയോടെ യാത്ര നല്‍കി കേരളം.

Published

on

കേരളത്തിനാകെ നൊമ്പരമായി ക്രൂരമായി പീഡനങ്ങള്‍ക്ക് വിധേയയായി കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിക്ക് വേദനയോടെ യാത്ര നല്‍കി കേരളം. കുട്ടി പഠിച്ചിരുന്ന തായിക്കാട്ടൂക്കര എല്‍ പി സ്‌കൂളില്‍ പൊതുദര്‍ശനത്തിനുശേഷം കീഴ്മാട് പൊതുശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിച്ചു.

ആലുവയില്‍ കാണാതായ അഞ്ചുവയസുകാരിയെ
അതിക്രൂരമായി കൊലപ്പെടുത്തി

മണിക്കൂറുകള്‍ നീണ്ട തിരച്ചിലുകള്‍ക്കും, പ്രാര്‍ഥനകള്‍ക്കും ആ അഞ്ചുവയസുകാരിയെ രക്ഷിക്കാനായില്ല. കൊടുംക്രൂരത അനുഭവിച്ച് അവള്‍ മറ്റൊരു ലോകത്തേക്ക് യാത്രയായി. കഴിഞ്ഞ ദിവസം ആലുവയില്‍ തട്ടിക്കൊണ്ടുപോയതിനെ തുടര്‍ന്ന് കാണാതായ അഞ്ച് വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത് ആലുവ മാര്‍ക്കറ്റിലെ അറവുമാലിന്യങ്ങള്‍ക്കിടയില്‍. തായിക്കാട്ടുകര റെയില്‍വേ ഗേറ്റിനടുത്ത് താമസിക്കുന്ന ബീഹാര്‍ സ്വദേശികളുടെ മകള്‍ക്കാണ് ദാരുണാന്ത്യം.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ബീഹാര്‍ സ്വദേശി അഷ്ഫാഖ് ആലം(40) കുറ്റം സമ്മതിച്ചു. തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ചാക്കില്‍ക്കെട്ടി ചളിയില്‍ താഴ്ത്തുകയായിരുന്നുവെന്നാണ് ഇയാളുടെ മൊഴി. പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. കുട്ടിയുടെ രഹസ്യഭാഗങ്ങളിലടക്കം മുറിവുകളുണ്ട്. മുഖത്ത് കല്ലുകൊണ്ട് അടിച്ച പാടുകളുമുണ്ട്. പീഡനത്തിന് ശേഷം കഴുത്ത് ഞെരിച്ചാണ് കൊന്നതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. കുട്ടിയുടെ ആന്തരിക അവയവങ്ങള്‍ ഉള്‍പ്പെടെ വിദഗ്ധ പരിശോധനക്ക് അയച്ചിട്ടുണ്ട്.

കാണാതായി 21 മണിക്കൂറിന് ശേഷമാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം കുട്ടിയെ കാണാതായെന്ന വിവരം ലഭിച്ചിട്ടും അന്വേഷിക്കുന്നതില്‍ പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന വിമര്‍ശനം ഉയര്‍ന്നു. വീഴ്ചയുണ്ടായിട്ടില്ലെന്ന് ആദ്യം ന്യായീകരിച്ച പൊലീസ്, ഇന്നലെ രാത്രിയോടെ വിമര്‍ശനം ശരിവെക്കുന്ന തരത്തില്‍ മകളേ മാപ്പ്.., ജീവനോടെ മാതാപിതാക്കള്‍ക്കരികില്‍ എത്തിക്കാനുള്ള ഞങ്ങളുടെ ശ്രമം വിഫലമായി എന്ന് ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തു. പൊലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചക്കെതിരെ പ്രതിപക്ഷ കക്ഷികളും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.

വെള്ളിയാഴ്ച വൈകിട്ട് മൂന്നോടെയാണ് തായിക്കാട്ടുകര ഗ്യാരേജിന് സമീപം മൊക്കത്ത് പ്ലാസയില്‍ വാടകക്ക് താമസിക്കുന്ന പെണ്‍കുട്ടിയെ ജ്യൂസ് വാങ്ങി നല്‍കിയ ശേഷം അഷ്ഫാഖ് തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. രണ്ടുദിവസം മുമ്പാണ് പ്രതി ഇവിടെ താമസത്തിന് എത്തിയത്. കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് മൂന്ന് സഹോദരങ്ങളുണ്ട്. സ്‌കൂള്‍ അവധിയായതിനാല്‍ കുട്ടികള്‍ നാലുപേരും മാത്രമായിരുന്നു മുറിയില്‍. മാതാപിതാക്കള്‍ വൈകിട്ട് ജോലി കഴിഞ്ഞു വന്നപ്പോഴാണ് രണ്ടാമത്തെ കുട്ടിയെ കാണാതായ വിവരം അറിയുന്നത്. തുടര്‍ന്ന് വൈകിട്ടോടെ ആലുവ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. രാത്രി ഒമ്പതര മണിയോടെ തോട്ടക്കാട്ടുകരയില്‍ നിന്ന്പ്രതിയെ പിടികൂടി. തട്ടി കൊണ്ടുപോയത് താനല്ലെന്നാണ് ഇയാള്‍ ആദ്യം പറഞ്ഞത്. സിസിടിവി പരിശോധിച്ചപ്പോള്‍ പ്രതി പെണ്‍കുട്ടിയുമായി റെയില്‍വേ ഗേറ്റ് കടന്ന് ദേശീയപാതയില്‍ എത്തി തൃശൂര്‍ ഭാഗത്തുള്ള ബസില്‍ കയറി പോയതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു. മദ്യലഹരിയിലായിരുന്ന ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തതോടെ പെണ്‍കുട്ടിയെ പണം വാങ്ങി മറ്റൊരാള്‍ക്ക് കൈമാറിയെന്നായി മൊഴി. എന്നാല്‍ രാവിലെ മാധ്യമ വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ പൊലീസ് പങ്കുവെച്ച വിവരങ്ങളും ശ്രദ്ധയില്‍ പെട്ട ആലുവ മാര്‍ക്കറ്റിലെ തൊഴിലാളികളാണ് ഒരു കുട്ടിയുമായി ഒരാളെ ഇന്നലെ വൈകിട്ട് മൂന്നരയോടെ മാര്‍ക്കറ്റില്‍ കണ്ടതായി പൊലീസിനെ അറിയിച്ചത്. 12 മണിയോടെ മാര്‍ക്കറ്റിനു പുറകില്‍ മാലിന്യം നിക്ഷേപിക്കുന്ന പെരിയാര്‍ തീരത്ത് മൃതദേഹം കണ്ടെത്തി. വീണ്ടും ചോദ്യം ചെയ്തതോടെ അഷ്ഫാഖ് കുറ്റം സമ്മതിക്കുകയായിരുന്നു. ചാക്കുകൊണ്ട് മൂടി പുറത്ത് കല്ല് കയറ്റിവെച്ച മൃതദേഹം ഉറുമ്പരിച്ച നിലയിലായിരുന്നു. ഇതിനിടെ പ്രതിയെ പൊലീസ് എത്തിച്ചുവെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പുറത്തിറക്കാതെ മടക്കിക്കൊണ്ടു പോയി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്വര്‍ണവിലയില്‍ ഇളവ്; ഈ മാസത്തെ കുറഞ്ഞനിരക്കില്‍

സ്‌പോട്ട് ഗോള്‍ഡിന്റെ വില ഔണ്‍സിന് 3,301.50 ഡോളറായി കുറഞ്ഞു.

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇളവ്. ഗ്രാമിന് 60 രൂപ കുറഞ്ഞ് വില ഈ മാസത്തെ കുറഞ്ഞനിരക്കിലെത്തി. 9000 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പവന്റെ വില 480 രൂപ കുറഞ്ഞ് 72,000 രൂപയായി. ആഗോളവിപണിയിലും സ്വര്‍ണവില കുറഞ്ഞു. സ്‌പോട്ട് ഗോള്‍ഡിന്റെ വില ഔണ്‍സിന് 3,301.50 ഡോളറായി കുറഞ്ഞു.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം സ്വര്‍ണവില വര്‍ധിച്ചിരുന്നു. ഗ്രാമിന് 50 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. 9060 രൂപയാണ് വര്‍ധിച്ചത്. പവന്റെ വില 400 രൂപയും ഉയര്‍ന്നു. 72,480 രൂപയായാണ് സ്വര്‍ണവില വര്‍ധിച്ചത്.

Continue Reading

kerala

സംസ്ഥാനത്ത് ദേശീയ പണിമുടക്ക് തുടരുന്നു; കെഎസ്ആര്‍ടിസി ബസുകള്‍ വ്യാപകമായി തടഞ്ഞു

മലപ്പുറത്തും തിരുവനന്തപുരത്തും കൊച്ചിയിലും തൃശൂരിലും കൊല്ലത്തും കൊട്ടാരക്കര ഡിപ്പോയിലും സമരക്കാര്‍ ബസ് തടഞ്ഞു.

Published

on

കേന്ദ്ര നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് തുടരുന്നു. പണിമുടക്കില്‍ കടകമ്പോളങ്ങളെല്ലാം ഇന്ന് അടഞ്ഞു കിടക്കുകയാണ്. ലേബര്‍ കോഡുകള്‍ പിന്‍വലിക്കുന്നതടക്കം ആവശ്യങ്ങളുന്നയിച്ചാണ് തൊഴിലാളി സംഘടനകള്‍ ഇന്ന് സമരം നടത്തുന്നത്.

അതേസമയം, സംസ്ഥാനത്ത് കെഎസ്ആര്‍ടിസി സര്‍വീസുകളടക്കം നിലച്ചു. മലപ്പുറത്തും തിരുവനന്തപുരത്തും കൊച്ചിയിലും തൃശൂരിലും കൊല്ലത്തും കൊട്ടാരക്കര ഡിപ്പോയിലും സമരക്കാര്‍ ബസ് തടഞ്ഞു.

ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ സ്വന്തം മണ്ഡലമായ പത്തനാപുരം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ജോലിക്കെത്തിയ ജീവനക്കാരും സമരാനുകൂലികളും തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഒരു സര്‍വീസ് പോലും നടത്തിയില്ല. സമരാനുകൂലികള്‍ ബസുകള്‍ തടഞ്ഞു.

കൊല്ലം ഡിപ്പോയില്‍ നിന്ന് പുറപ്പെടാനിരുന്ന മൂന്നാര്‍, എറണാകുളം അമൃത സര്‍വീസുകള്‍ റിസര്‍വേഷനിലില്‍ യാത്രക്കാരുള്ളപ്പോള്‍ ബസിനുള്ളില്‍ സമരാനുകൂലികള്‍ കൊടികുത്തി ബസ് തടയുകയായിരുന്നു.

Continue Reading

kerala

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

12 വരെ മഴ തുടര്‍ന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Published

on

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മുന്നറിയിപ്പിന്റെ ഭാഗമായി കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. 12 വരെ മഴ തുടര്‍ന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ശക്തമായ മഴയോടൊപ്പം 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. ൂടാതെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ക്കും മത്സ്യത്തൊയിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Continue Reading

Trending