Connect with us

kerala

‘തേങ്ങലടക്കി കേരളം’; ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു

കേരളത്തിനാകെ നൊമ്പരമായി ക്രൂരമായി പീഡനങ്ങള്‍ക്ക് വിധേയയായി കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിക്ക് വേദനയോടെ യാത്ര നല്‍കി കേരളം.

Published

on

കേരളത്തിനാകെ നൊമ്പരമായി ക്രൂരമായി പീഡനങ്ങള്‍ക്ക് വിധേയയായി കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിക്ക് വേദനയോടെ യാത്ര നല്‍കി കേരളം. കുട്ടി പഠിച്ചിരുന്ന തായിക്കാട്ടൂക്കര എല്‍ പി സ്‌കൂളില്‍ പൊതുദര്‍ശനത്തിനുശേഷം കീഴ്മാട് പൊതുശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിച്ചു.

ആലുവയില്‍ കാണാതായ അഞ്ചുവയസുകാരിയെ
അതിക്രൂരമായി കൊലപ്പെടുത്തി

മണിക്കൂറുകള്‍ നീണ്ട തിരച്ചിലുകള്‍ക്കും, പ്രാര്‍ഥനകള്‍ക്കും ആ അഞ്ചുവയസുകാരിയെ രക്ഷിക്കാനായില്ല. കൊടുംക്രൂരത അനുഭവിച്ച് അവള്‍ മറ്റൊരു ലോകത്തേക്ക് യാത്രയായി. കഴിഞ്ഞ ദിവസം ആലുവയില്‍ തട്ടിക്കൊണ്ടുപോയതിനെ തുടര്‍ന്ന് കാണാതായ അഞ്ച് വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത് ആലുവ മാര്‍ക്കറ്റിലെ അറവുമാലിന്യങ്ങള്‍ക്കിടയില്‍. തായിക്കാട്ടുകര റെയില്‍വേ ഗേറ്റിനടുത്ത് താമസിക്കുന്ന ബീഹാര്‍ സ്വദേശികളുടെ മകള്‍ക്കാണ് ദാരുണാന്ത്യം.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ബീഹാര്‍ സ്വദേശി അഷ്ഫാഖ് ആലം(40) കുറ്റം സമ്മതിച്ചു. തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ചാക്കില്‍ക്കെട്ടി ചളിയില്‍ താഴ്ത്തുകയായിരുന്നുവെന്നാണ് ഇയാളുടെ മൊഴി. പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. കുട്ടിയുടെ രഹസ്യഭാഗങ്ങളിലടക്കം മുറിവുകളുണ്ട്. മുഖത്ത് കല്ലുകൊണ്ട് അടിച്ച പാടുകളുമുണ്ട്. പീഡനത്തിന് ശേഷം കഴുത്ത് ഞെരിച്ചാണ് കൊന്നതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. കുട്ടിയുടെ ആന്തരിക അവയവങ്ങള്‍ ഉള്‍പ്പെടെ വിദഗ്ധ പരിശോധനക്ക് അയച്ചിട്ടുണ്ട്.

കാണാതായി 21 മണിക്കൂറിന് ശേഷമാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം കുട്ടിയെ കാണാതായെന്ന വിവരം ലഭിച്ചിട്ടും അന്വേഷിക്കുന്നതില്‍ പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന വിമര്‍ശനം ഉയര്‍ന്നു. വീഴ്ചയുണ്ടായിട്ടില്ലെന്ന് ആദ്യം ന്യായീകരിച്ച പൊലീസ്, ഇന്നലെ രാത്രിയോടെ വിമര്‍ശനം ശരിവെക്കുന്ന തരത്തില്‍ മകളേ മാപ്പ്.., ജീവനോടെ മാതാപിതാക്കള്‍ക്കരികില്‍ എത്തിക്കാനുള്ള ഞങ്ങളുടെ ശ്രമം വിഫലമായി എന്ന് ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തു. പൊലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചക്കെതിരെ പ്രതിപക്ഷ കക്ഷികളും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.

വെള്ളിയാഴ്ച വൈകിട്ട് മൂന്നോടെയാണ് തായിക്കാട്ടുകര ഗ്യാരേജിന് സമീപം മൊക്കത്ത് പ്ലാസയില്‍ വാടകക്ക് താമസിക്കുന്ന പെണ്‍കുട്ടിയെ ജ്യൂസ് വാങ്ങി നല്‍കിയ ശേഷം അഷ്ഫാഖ് തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. രണ്ടുദിവസം മുമ്പാണ് പ്രതി ഇവിടെ താമസത്തിന് എത്തിയത്. കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് മൂന്ന് സഹോദരങ്ങളുണ്ട്. സ്‌കൂള്‍ അവധിയായതിനാല്‍ കുട്ടികള്‍ നാലുപേരും മാത്രമായിരുന്നു മുറിയില്‍. മാതാപിതാക്കള്‍ വൈകിട്ട് ജോലി കഴിഞ്ഞു വന്നപ്പോഴാണ് രണ്ടാമത്തെ കുട്ടിയെ കാണാതായ വിവരം അറിയുന്നത്. തുടര്‍ന്ന് വൈകിട്ടോടെ ആലുവ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. രാത്രി ഒമ്പതര മണിയോടെ തോട്ടക്കാട്ടുകരയില്‍ നിന്ന്പ്രതിയെ പിടികൂടി. തട്ടി കൊണ്ടുപോയത് താനല്ലെന്നാണ് ഇയാള്‍ ആദ്യം പറഞ്ഞത്. സിസിടിവി പരിശോധിച്ചപ്പോള്‍ പ്രതി പെണ്‍കുട്ടിയുമായി റെയില്‍വേ ഗേറ്റ് കടന്ന് ദേശീയപാതയില്‍ എത്തി തൃശൂര്‍ ഭാഗത്തുള്ള ബസില്‍ കയറി പോയതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു. മദ്യലഹരിയിലായിരുന്ന ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തതോടെ പെണ്‍കുട്ടിയെ പണം വാങ്ങി മറ്റൊരാള്‍ക്ക് കൈമാറിയെന്നായി മൊഴി. എന്നാല്‍ രാവിലെ മാധ്യമ വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ പൊലീസ് പങ്കുവെച്ച വിവരങ്ങളും ശ്രദ്ധയില്‍ പെട്ട ആലുവ മാര്‍ക്കറ്റിലെ തൊഴിലാളികളാണ് ഒരു കുട്ടിയുമായി ഒരാളെ ഇന്നലെ വൈകിട്ട് മൂന്നരയോടെ മാര്‍ക്കറ്റില്‍ കണ്ടതായി പൊലീസിനെ അറിയിച്ചത്. 12 മണിയോടെ മാര്‍ക്കറ്റിനു പുറകില്‍ മാലിന്യം നിക്ഷേപിക്കുന്ന പെരിയാര്‍ തീരത്ത് മൃതദേഹം കണ്ടെത്തി. വീണ്ടും ചോദ്യം ചെയ്തതോടെ അഷ്ഫാഖ് കുറ്റം സമ്മതിക്കുകയായിരുന്നു. ചാക്കുകൊണ്ട് മൂടി പുറത്ത് കല്ല് കയറ്റിവെച്ച മൃതദേഹം ഉറുമ്പരിച്ച നിലയിലായിരുന്നു. ഇതിനിടെ പ്രതിയെ പൊലീസ് എത്തിച്ചുവെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പുറത്തിറക്കാതെ മടക്കിക്കൊണ്ടു പോയി.

kerala

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് 14 കാരന്‍ മരിച്ചു; ഇന്ന് രണ്ടാമത്തെ മരണം

മലപ്പുറത്ത് ഈ വര്‍ഷം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി

Published

on

മലപ്പുറം: മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കാളികാവ് ചോക്കോട് സ്വദേശിയായ 14 കാരന്‍ ജിഗിനാണ് മരിച്ചത്. ഭിന്നശേഷിക്കാരനാണ്. ജില്ലയില്‍ നിന്നും ഇന്നു റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണിത്.

ജില്ലയില്‍ ഈ വര്‍ഷം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. കഴിഞ്ഞ ഒരുമാസമായി കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ജിഗിന്റെ ഒമ്പതു പേരടങ്ങുന്ന കുടുംബത്തിലെ ആറുപേര്‍ക്കും രോഗം ബാധിച്ചിരുന്നു.

ആദ്യം മഞ്ഞപ്പിത്തം ബാധിച്ചത് ജിഗിന്റെ സഹോദരന്‍ ജിബിനെയാണ്. ജിബിന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇതിനു പിന്നാലെ അച്ഛന്‍ ചന്ദ്രനെയും രോഗം ബാധിച്ചിരുന്നു. അദ്ദേഹം നിലമ്പൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിനുശേഷമാണ് ജിഗിനെയും രോഗം ബാധിച്ചത്.

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന പോത്തുകല്‍ കോടാലിപൊയിൽ സ്വദേശി സക്കീര്‍ ഇന്നലെ രാത്രി മരിച്ചിരുന്നു. മഞ്ഞപ്പിത്തം കരളിനെ ബാധിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ചികിത്സയിലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ചാലിയാര്‍ സ്വദേശി റെനീഷ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചിരുന്നു.

Continue Reading

kerala

വേനൽ മഴ ആശ്വാസമായി; മൂന്നുദിവസങ്ങളിലായി വൈദ്യുതി ഉപയോഗത്തിൽ ഒരുകോടി യൂനിറ്റിന്‍റെ കുറവ്

മേയ് മൂന്നിനാണ്​ 11.59 കോടി യൂനിറ്റെന്ന റെക്കോഡിലെത്തിയത്

Published

on

സംസ്ഥാനത്ത് പരക്കെ വേനൽമഴ ലഭിച്ചത് വൈദ്യുതി വകുപ്പിന് ആശ്വാസമായി. പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ ഒരുകോടി യൂനിറ്റിന്‍റെ കുറവാണ് കഴിഞ്ഞ മൂന്നുദിവസങ്ങളിലായി ഉണ്ടായത്​. ശരാശരി 10 കോടി യൂനിറ്റായിരുന്നത് വേനൽ മഴയെത്തുടർന്ന്​ ഒമ്പതുകോടി യൂനിറ്റിന്​ താഴെയായി കുറഞ്ഞു.

പ്രാദേശികമായി ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണവും ഉപഭോഗം കുറയാൻ കാരണമായി. ഇതോടെ ആഭ്യന്തര വൈദ്യുതി ഉൽപാദനത്തിൽ 43 ലക്ഷം യൂനിറ്റിന്‍റെയും പുറത്തുനിന്ന്​ എത്തിക്കുന്ന വൈദ്യുതിയിൽ 50.9 ലക്ഷം യൂനിറ്റിന്റെയും കുറവുണ്ടായി. വേനൽചൂട് കത്തിനിന്ന മേയിൽ പ്രതിദിന വൈദ്യുതി ഉപയോഗം സർവകാല റെക്കോഡിൽ എത്തിയിരുന്നു.

മേയ് മൂന്നിനാണ്​ 11.59 കോടി യൂനിറ്റെന്ന റെക്കോഡിലെത്തിയത്​. മഴ വന്നതോടെ സംസ്ഥാനത്തെ വൈദ്യുതി വകുപ്പിന്‍റെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക്​ വർധിച്ചു. ഈ മാസം 237.24 ലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ വൈദ്യുതി വകുപ്പിന്‍റെ അണക്കെട്ടുകളിലേക്ക് വെള്ളം ഒഴുകിയെത്തിയിട്ടുമുണ്ട്​.

Continue Reading

kerala

സർവീസുകൾ ഇന്നും മുടങ്ങി; റദ്ദാക്കിയത് 5 എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ

നെടുമ്പാശ്ശേരി, കരിപ്പൂർ, കണ്ണൂർ വിമാനത്തവളങ്ങളിൽ നിന്നു പുറപ്പെടേണ്ട വിമാനങ്ങളാണ് റദ്ദാക്കിയത്

Published

on

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ പണിമുടക്ക് സമരം അവസാനിച്ചെങ്കിലും പ്രതിസന്ധി തീരുന്നില്ല. കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങില്‍ നിന്നുള്ള വിവിധ സര്‍വീസുകള്‍ റദ്ദാക്കി.

നെടുമ്പാശ്ശേരി, കരിപ്പൂർ, കണ്ണൂർ വിമാനത്തവളങ്ങളിൽ നിന്നു പുറപ്പെടേണ്ട വിമാനങ്ങളാണ് റദ്ദാക്കിയത്. കരിപ്പൂർ, നെടുമ്പാശ്ശേരി എന്നിവിടങ്ങളിൽ നിന്നു രണ്ട് വീതം വിമാനങ്ങളും കണ്ണൂരിൽ നിന്ന് ഒരു വിമാനവും റദ്ദാക്കിയതിൽ ഉൾപ്പെടുന്നു.

കണ്ണൂരിൽ നിന്നുള്ള രണ്ടു വിമാനങ്ങൾ റദ്ദാക്കി. 6.45ന്റെ മസ്കത്ത്,7.45ന്റെ റിയാദ് വിമാനങ്ങളാണ് റദ്ദാക്കിയത്. കൂടാതെ ജിദ്ദ വിമാനം പുറപ്പെടാൻ വൈകുന്നുണ്ട്. കോഴിക്കോട്ട് എയർ ഇന്ത്യ എക്സ്പ്രസിൻ്റെ 2 വിമാനങ്ങൾ റദ്ദാക്കി. ജിദ്ദയിലേക്കും ദുബൈയിലേക്കും പോകേണ്ട വിമാനങ്ങളാണ് റദ്ദാക്കിയത്. മറ്റു പല വിമാനങ്ങളും ഏറെ വൈകിയാണ് സർവീസ് നടത്തിയത്.

Continue Reading

Trending