Connect with us

kerala

സൗമ്യവും ദീപ്തവുമായ ഓര്‍മകള്‍

വൈകാരികമായ ആവേശത്തേക്കാള്‍ വൈചാരികമായ ഔന്നത്യമാണ് ഓരോരുത്തരും ആര്‍ജ്ജിക്കേണ്ടതെന്ന് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചു

Published

on

സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും സയ്യിദ് ഉമര്‍ ബാഫഖി തങ്ങളും വിടപറഞ്ഞതിന്റെ വേദനിപ്പിക്കുന്ന ഓര്‍മകളുമായി വീണ്ടുംമൊരു ആഗസ്റ്റ് ഒന്ന്. ഉന്നതമായ ജീവിത മൂല്യങ്ങളിലൂടെ മാതൃക സൃഷ്ടിച്ച നേതാക്കളായിരുന്നു അവര്‍. ക്ഷമയുടെയും സമാധാനത്തിന്റെയും സന്ദേശമായിരുന്നു അവരുടെ ജീവിതം. നിലാവ് പൊഴിക്കുന്ന പുഞ്ചിരിയോടെയാണ് അവര്‍ ലോകത്തോട് സംസാരിച്ചത്. ആ സാമീപ്യംതന്നെ മധുരമുള്ളതായിരുന്നു. അവരുടെ സംസാരമൊ, ആരും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതുമായിരുന്നു.

വൈകാരികമായ ആവേശത്തേക്കാള്‍ വൈചാരികമായ ഔന്നത്യമാണ് ഓരോരുത്തരും ആര്‍ജ്ജിക്കേണ്ടതെന്ന് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചു. വിവേകപൂര്‍ണമായ തീരുമാനങ്ങളിലൂടെയും ഇടപെടലിലൂടെയും വലിയ വിപ്ലവം സൃഷ്ടിച്ചു. കേരളീയ സാമൂഹ്യ ജീവിതത്തെ ശാന്തിയുടെയും സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും വഴിയിലൂടെ കൈപിടിച്ചു നടത്തി. രാഷ്ട്രീയാതീതവും മതാതീതവുമായ സാമൂഹിക സഹവര്‍ത്തിത്വത്തിന്റെ വാതിലുകള്‍ തുറന്നു. സൗമയമായ ഇടപെടലിലൂടെ ഏവരുടെയും ഇഷ്ടം പിടിച്ചുപറ്റി. ആഴത്തിലുള്ള അറിവും ലോകോത്തര പാണ്ഡിതരും ലോക നേതാക്കളുമായുള്ള ബന്ധവും അദ്ദേഹത്തിന്റെ വീക്ഷണങ്ങളെ സ്വാധീനിച്ചു. ഈജീപ്തിലെ കെയ്‌റോയില്‍ പഠിക്കുന്ന കാലത്ത്തന്നെ വിദേശ സാഹിത്യകാരമ്മാരും നേതാക്കളും അടുത്ത സുഹൃത്തുക്കളായി.

മായാത്ത പുഞ്ചിരിയും പ്രസന്ന ഭാവവും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. എത്ര വലിയ പ്രകോപനമുണ്ടായാലും ക്ഷമ കൈക്കൊള്ളാനും ആലോചിച്ച് മാത്രം യുക്തമായ തീരുമാനമെടുക്കാനും ഇക്കാക്ക ഞങ്ങളെ പഠിപ്പിച്ചു. സമുന്നത പദവികളില്‍ വിരാജിക്കുമ്പോഴും സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ക്ക് അദ്ദേഹം ചെവികൊടുത്തു. ക്ഷമിക്കുന്നവര്‍ക്കാണ് പ്രതിഫലമെന്ന് നിരന്തരം ഓര്‍മിപ്പിച്ചു. ഏത് സ്വഭാവത്തിലുളള വ്യക്തികളെയും ക്ഷമയോടെ കേള്‍ക്കാനും അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കാനും സമയം കണ്ടെത്തി. രാവെന്നോ പകലെന്നോ ഭേദമില്ലാതെ ആയിരങ്ങള്‍ അദ്ദേഹത്തെ കാണാനായി ഒഴുകിയെത്തി. ആ ജനപ്രവാഹത്തിന് ജാതിമത വര്‍ണഭേദങ്ങളുണ്ടായിരുന്നില്ല. മത സഹോദര്യത്തിന്റെയും കേരളത്തിന്റെ സമാധാനാന്തരീക്ഷത്തിനും മൂഹമ്മദലി ശിഹാബ് തങ്ങള്‍ ചെയ്ത സംഭാവനകള്‍ ചരിത്രത്തിലഡ രേഖപ്പെടട്ു കിടക്കുകയാണ്. സഹിഷ്ണുതയുടെ അംബസിഡറായിട്ടാണ് കേരള രാഷ്ട്രീയത്തില്‍ അദ്ദേഹം പ്രവര്‍ത്തിച്ചത്.

ഒരു പോരാളിയെ പോലെ കേരള രാഷ്ട്രീയത്തിലും ആത്മീയ മണ്ഡലത്തിലും ശക്തമായ സ്വാധീനം ചെലുത്തിയ നേതാവായിരുന്നു സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍. അടിയന്തരാവസ്ഥകാലത്ത് ജയിലില്‍ കിടന്ന അദ്ദേഹം നിയമസഭാംഗമായും വഖഫ് ബോര്‍ഡ് ചെയര്‍മാനായും വിശിഷ്ട സേവനം ചെയ്തു. നിരവധി മത കലാലയങ്ങളുടെ അമരക്കാരനായും പ്രവര്‍ത്തിച്ചു. ആദര്‍ശ നിഷ്ഠയും നിലപാടിന്റെ ഗരിമയും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. ജീവിതം മുഴുവന്‍ സമുദായത്തിന് വേണ്ടി സമര്‍പ്പിച്ച സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ പ്രസ്ഥാനത്തിന്റെ കരുത്തായിരുന്നു.

മുസ്‌ലിം ലീഗിന്റെ വിജയ ചരിത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതിലും കാര്‍ക്കശ്യത്തോടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിലും അദ്ദേഹം ഇടപെട്ടു. ആത്മാര്‍ത്ഥയും സത്യസന്ധതയുമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. ഇടപെടുന്ന വിഷയങ്ങളില്‍ അദ്ദേഹം സജീവമായി മുഴുകുകയും ഫലമുണ്ടാകുന്നത്വരെ പ്രവര്‍ത്തിക്കുകയും ചെയ്തു. നേതാക്കളുമായി വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുമ്പോഴും വ്യക്തിബന്ധങ്ങളെ അത് ബാധിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു. മുസ്‌ലിം ലീഗിനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്കും ഉമര്‍ ബാഫഖി തങ്ങള്‍ ചെയ്ത സേവനങ്ങള്‍ നിസ്തുലമായിരുന്നു. സൗമ്യഭാവവും നേതൃപാടവവും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു.

ഏഴരപ്പതിറ്റാണ്ട് കാലത്തെ മുസ്‌ലിം ലീഗിന്റെ ചരിത്രം പൊന്‍തൂവലുകളാല്‍ ധന്യമായത് ഈ നേതാക്കളുടെ പ്രവര്‍ത്തനങ്ങളിലൂടെയാണ്. അവര്‍ മറ്റൊരാളുടെ വിശ്വസത്തെയോ വികാരങ്ങളെ.ാേ വ്രണപ്പെടുത്തിയില്ല. എല്ലാവരോടും സ്‌നേഹത്തിലും സൗഹാര്‍ദത്തിലും വര്‍ത്തിച്ചു. കേരളം അതിന്റെ ഫലം അനുഭവിച്ചു. സാമൂഹിക സഹവര്‍ത്തിത്വമാണ് വളര്‍ച്ചയുടെയും വികസനത്തിന്റെയും ആണിക്കല്ലെന്ന് അവര്‍ ജീവിതത്തിലൂടെ തെളിയിച്ചു.

വിദ്വേഷത്തിന് പകരം സ്‌നേഹമായിരുന്നു അവരുടെ ശൈലി. ആ മഹാമ്മാരുടെ മാതൃകയിലൂടെയാണ് നാം മുന്നോട്ട് നിങ്ങേണ്ടത്. ജീവിതം സമൂഹത്തിനും സമുദായത്തിനും വേണ്ടി സമര്‍പ്പിച്ച ഈ നല്ല മനുഷ്യമാരുടെ ഹൃദ്യമായ ഓര്‍മകള്‍ നമ്മുടെ മനസ്സുകളില്‍ അണയാതെ കത്തുകയാണ്. അതു തന്നെയാണ് നമുക്ക് മുന്നോട്ട് നടക്കാനുള്ള പ്രേരണ.

എത്ര പ്രകോപനമുണ്ടെങ്കിലും അവിവേകത്തിന്റെയോ അതിവൈകാരികതയുടെയോ പാത തിരഞ്ഞെടുത്തിട്ടില്ല എന്നതാണ് ഈ നേതാക്കള്‍ കാണിച്ചു തന്നത്. വാക്ക് കൊണ്ടോ ആരെയും ദ്രോഹിക്കാതിരിക്കുക എന്നത് നമ്മുടെ സ്വഭാവത്തിന്റെ പ്രത്യേകതയാവണം. വാക്കിലും പ്രവര്‍ത്തിയിലും അടുക്കും ചിട്ടയും വേണം. സംഘടനാ പ്രവര്‍ത്തകര്‍ പ്രസ്ഥാനത്തിന്റെ ചരിത്രവും ആശയവും ഉള്‍കൊള്ളണം. പ്രവര്‍ത്തികളില്‍ അത് തെളിഞ്ഞു കാണണം. ഫാസിസത്തെ നേരിടേണ്ടത് അതേ നാണയത്തിലാണെന്ന് ധരിച്ചവര്‍ മൂഢ സ്വര്‍ഗത്തിലാണ്. സാമ്രാജ്യത്വ ഹിംസയെ അഹിംസ കൊണ്ട് നേരിട്ട് തോല്‍പ്പിച്ച മഹാത്മാഗാന്ധിയുടെ മണ്ണാണിത്. വിദ്വേഷത്തിന്റെ വിഷച്ചെടികള്‍ കേരളത്തിന്റെ മണ്ണില്‍ വളരാത്തതിന് കാരണം നമ്മുടെ സ്‌നേഹവും സഹവര്‍ത്തിത്വവുമാണ്. എന്ന് അതില്ലാതാകുന്നോ അന്ന് നാം വലിയ അപകടങ്ങളിലേക്ക് കൂപ്പുകുത്തും.

ഏഴരപ്പതിറ്റാണ്ട് കാലത്തെ മുസ്‌ലിം ലീഗിന്റെ ചരിത്രം ആര്‍ക്കും മറിച്ചുനോക്കാവുന്ന തുറന്ന പുസ്തകമാണ്. രാജ്യത്തെ ഏതൊരാള്‍ക്കും അതെടുത്ത് വായിക്കാം. അതില്‍ ദൂരൂഹതയില്ല. ദുര്‍ഗ്രാഹ്യതകളില്ല. മുസ്‌ലിം ലീഗിന്റെ ആശയം സുതാര്യവും ലളിതവുമാണെന്ന കാര്യം ആരെയും ബോധ്യപ്പെടുത്തേണ്ട ഒന്നല്ല. മതേതര ഇന്ത്യയിലെ ചരിത്രബോധമുള്ള ഏവര്‍ക്കും അറിവുള്ള ഒന്നാണ്. ആ നയം നാം അഭംഗുരം തുടരുക തന്നെ ചെയ്യും. അതാണ് പൂര്‍വ നേതാക്കള്‍ നമ്മെ കാണിച്ചുതന്ന പാത. ഒരു വ്യക്തി എന്ന നിലയിലും സാമൂഹ്യ പ്രവര്‍ത്തകര്‍ എന്ന നിലക്കും ഓരോരുത്തര്‍ക്കും ഉത്തരവാദിത്തങ്ങളുണ്ട്. മറ്റൊരാളുടെ വിശ്വാസത്തെ വ്രണപ്പെടുത്താന്‍ അധികാരമില്ല. സാമൂഹിക സഹവര്‍ത്തിത്തിത്വമാണ് വളര്‍ച്ചയുടെയും വികസനത്തിന്റെയും ആണിക്കല്ല്. അതില്ലാതാകുമ്പോള്‍ എല്ലാവര്‍ക്കും നഷ്ടം സംഭവിക്കും. ഇവരുടെ ജീവിത പാത നമുക്ക് മാതൃകയാവണം; വഴി കാട്ടിയും.

 

kerala

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല; ജില്ലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

നാലു പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയ കണ്ടൈന്‍മെന്റ് സോണും ഒഴിവാക്കി.

Published

on

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല. ഈ സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ജില്ലാ ഭരണകൂടം പിന്‍വലിച്ചു. നാലു പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയ കണ്ടൈന്‍മെന്റ് സോണും ഒഴിവാക്കി. സംസ്ഥാനത്ത് ഇന്ന് 499 പേര്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

മക്കരപ്പറമ്പ് കൂട്ടിലങ്ങാടി മങ്കട കുറുവ പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ഏര്‍പ്പെടുത്തിയ കണ്ടൈന്‍മെന്റ് സോണ്‍ ഒഴിവാക്കി. സംസ്ഥാനത്ത് 499 പേരാണ് നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. നിപ സ്ഥിരീകരിച്ച രോഗി കോഴിക്കോട് ഐസിയുവില്‍ ചികിത്സയില്‍ തുടരുകയാണ്. മലപ്പുറത്ത് 23 പേരും പാലക്കാട് 178 പേരും എറണാകുളം രണ്ടുപേരും കോഴിക്കോട് 116 പേരും സമ്പര്‍ക്ക പട്ടികയില്‍ ഉണ്ട്. മലപ്പുറത്ത് 11 പേര്‍ ചികിത്സയില്‍. രണ്ടുപേര്‍ ഐസിയുവിലാണ് . ജില്ലയില്‍ ഇതുവരെ 56 സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്ത് 29 പേര്‍ ഹൈസറ്റ് റിസ്‌കിലും 117 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തില്‍ തുടരുന്നു.

Continue Reading

kerala

കീമിന്റെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു; കേരള സിലബസുകാര്‍ പിന്നില്‍

76,230 വിദ്യാര്‍ഥികള്‍ യോഗ്യത നേടി.

Published

on

കീമിന്റെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു. റാങ്ക് പട്ടികയില്‍ കേരള സിലബസുകാര്‍ പിന്നില്‍. 76,230 വിദ്യാര്‍ഥികള്‍ യോഗ്യത നേടി. ആദ്യ 100 റാങ്കില്‍ 21 പേര്‍ കേരള സിലസില്‍ നിന്നുള്ളവരാണ്. മുന്‍ ലിസ്റ്റില്‍ 43 പേരായിരുന്നു ഉണ്ടായിരുന്നത്.

അതേസമയം, പുതുക്കിയ റാങ്ക് പട്ടികയില്‍ വലിയ മാറ്റമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒന്നാം റാങ്കുകാരനടക്കം പുതുക്കിയ പട്ടികയില്‍ മാറിയിട്ടുണ്ട്. ഒന്നാം റാങ്കുകാരന്‍ പുതുക്കിയ പട്ടികയില്‍ ഏഴാം റാങ്കുകാരനായി. രണ്ടാം റാങ്കുകാരന് മാറ്റമില്ല. മൂന്നാം റാങ്കുകാരന്‍ എട്ടാം സ്ഥാനത്തെത്തി. നാലാം റാങ്കുകാരന് മാറ്റമില്ല. എന്നാല്‍, അഞ്ചാം റാങ്കുകാരന്‍ ഒന്നാം റാങ്കുകാരനായി മാറി.

തിരുവനന്തപുരം കവടിയാര്‍ സ്വദേശിയായ ജോഷ്വ ജേക്കബിനാണ് ഒന്നാം റാങ്ക്. പഴയ ലിസ്റ്റില്‍ ജോണ്‍ ഷിനോജിനായിരുന്നു ഒന്നാം റാങ്ക്. പഴയ പട്ടികയില്‍ അഞ്ചാം റാങ്കായിരുന്നു ജോഷ്വായ്ക്ക്. ചെറായി സ്വദേശി ഹരികൃഷ്ണന്‍ ബൈജുവിനാണ് രണ്ടാം റാങ്ക്.

കീമുമായി ബന്ധപ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി അംഗീകരിക്കുന്നുവെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു നേരത്തെ പറഞ്ഞിരുന്നു. ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല. കോടതി ഉത്തരവ് പാലിക്കും. പഴയ ഫോര്‍മുല തുടരും. പഴയ ഫോര്‍മുല അനുസരിച്ചുള്ള റാങ്ക് ലിസ്റ്റ് ഇന്നുതന്നെ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

കീം റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് സിംഗിള്‍ ബെഞ്ചിന് പുറമേ ഡിവിഷന്‍ ബെഞ്ചിലും സര്‍ക്കാരിന് തിരിച്ചടി നേരിടേണ്ടിവന്നിരുന്നു. റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് നടപടിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളുകയായിരുന്നു. റാങ്ക് ലിസ്റ്റ് റദ്ദാക്കിയ നടപടിയില്‍ ഇടപെടാനില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സര്‍ക്കാര്‍ മുന്നോട്ടുവെച്ച വാദങ്ങള്‍ ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചില്ല.

കീം പരീക്ഷയില്‍ 100 ശതമാനം മാര്‍ക്ക് വാങ്ങിയാലും സ്റ്റേറ്റ് സിലബസിലെ കുട്ടികള്‍ക്ക് 35 മാര്‍ക്ക് കുറയുന്ന സ്ഥിതിയുണ്ടായിരുന്നു. പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് മാറ്റത്തിന് സര്‍ക്കാര്‍ ശ്രമിച്ചത്. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം മാറ്റം സാധ്യമായില്ല. അടുത്ത വര്‍ഷം പുതിയ ഫോര്‍മുല നടപ്പാക്കുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി ആര്‍. ബിന്ദു കൂട്ടിച്ചേര്‍ത്തു.

വിവിധ ബോര്‍ഡുകളില്‍ നിന്ന് മാര്‍ക്ക് ശേഖരിച്ച് മാര്‍ക്കിലെ അന്തരം അടിസ്ഥാനപ്പെടുത്തി ഗ്ലോബല്‍ മീന്‍, സ്റ്റാന്റേര്‍ഡ് ഡീവിയേഷന്‍ എന്നീ മാനകങ്ങള്‍ നിശ്ചയിച്ച് പ്ലസ് ടു മാര്‍ക്ക് ഏകീകരിക്കുന്നത് ഒഴിവാക്കി. പരീക്ഷ ബോര്‍ഡുകളില്‍നിന്ന് മൂന്ന് വിഷയങ്ങളിലെയും ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് ശേഖരിച്ച് അത് അടിസ്ഥാനപ്പെടുത്തി പ്ലസ് ടു മാര്‍ക്ക് ഏകീകരിക്കുന്ന തമിഴ്‌നാട്ടിലെ രീതി നടപ്പാക്കാന്‍ തീരുമാനിച്ചു.

ഉദാഹരണത്തിന് ഒരു ബോര്‍ഡില്‍ വിഷയത്തിലെ ഉയര്‍ന്ന മാര്‍ക്ക് 100ഉം മറ്റൊരു ബോര്‍ഡില്‍ അതേ വിഷയത്തില്‍ ഉയര്‍ന്ന മാര്‍ക്ക് 95ഉം ആണെങ്കില്‍ ഇവ ഏകീകരണത്തില്‍ തുല്യമായി പരിഗണിക്കും. 95 മാര്‍ക്ക് ഉയര്‍ന്ന മാര്‍ക്കുള്ള ബോര്‍ഡിലെ കുട്ടികളുടെ മാര്‍ക്ക് ഇതിനനുസൃതമായി നൂറിലേക്ക് മാറ്റും.

ഇതുവഴി 95 മാര്‍ക്ക് ഉയര്‍ന്ന മാര്‍ക്കുള്ള ബോര്‍ഡിന് കീഴില്‍ പരീക്ഷയെഴുതിയ ഒരു കുട്ടിക്ക് 70 മാര്‍ക്കാണ് ബന്ധപ്പെട്ട വിഷയത്തില്‍ ലഭിച്ചതെങ്കില്‍ ഇത് സമീകരണ പ്രക്രിയ വഴി ഇത് 73.68 ആയി (70/95×100=73.68) വര്‍ധിക്കും.

മൂന്ന് വിഷയങ്ങളുടെയും മാര്‍ക്ക് ഉയര്‍ന്ന മാര്‍ക്കിനെ അടിസ്ഥാനപ്പെടുത്തി ഇതേ രീതിയില്‍ ഏകീകരിക്കുന്നതാണ് പുതിയ രീതി.

മൂന്ന് വിഷയങ്ങളുടെയും മാര്‍ക്ക് തുല്യഅനുപാതത്തില്‍ (1:1:1) പരിഗണിക്കുന്നത് 5:3:2 എന്ന അനുപാതത്തിലേക്ക് മാറ്റി. ഇതുവഴി 300ലുള്ള മാര്‍ക്കില്‍ മാത്സിന്റെ മാര്‍ക്ക് 150ലും ഫിസിക്‌സിന്റേത് 90ലും കെമിസ്ട്രിയുടേത് 60ലും പരിഗണിക്കുന്ന രീതിയിലേക്കാണ് മാറ്റിയത്. മാത്സിന് അധികവെയ്‌റ്റേജ് നല്‍കിയുള്ള അനുപാത മാറ്റമാണ് കോടതി റദ്ദാക്കിയത്.

Continue Reading

kerala

കേരള സര്‍വകലാശാല വിവാദം; കെ എസ് അനില്‍ കുമാര്‍ തീര്‍പ്പാക്കുന്ന ഫയലുകള്‍ മാറ്റിവയ്ക്കണമെന്ന് വിസിയുടെ നിര്‍ദേശം

രജിസ്ട്രാര്‍ തീര്‍പ്പാക്കുന്ന ഫയലുകള്‍ മാറ്റി വയ്ക്കണമെന്ന് വിസി നിര്‍ദേശം നല്‍കി.

Published

on

കേരള സര്‍വകലാശാലയില്‍ വി സി മോഹനന്‍ കുന്നുമ്മലിനെ തള്ളി ഫയലുകള്‍ തീര്‍പ്പാക്കി രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍. രജിസ്ട്രാര്‍ തീര്‍പ്പാക്കുന്ന ഫയലുകള്‍ മാറ്റി വയ്ക്കണമെന്ന് വിസി നിര്‍ദേശം നല്‍കി. വിലക്ക് ലംഘിച്ച് ഓഫീസില്‍ പ്രവേശിച്ചതില്‍ രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിനെതിരെ സുരക്ഷ വിഭാഗം റിപ്പോര്‍ട്ട് നല്‍കി.

രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ സര്‍വ്വകലാശാല ആസ്ഥാനത്ത് എത്തരുതെന്ന് വൈസ് ചാന്‍സിലര്‍ നിര്‍ദേശിച്ചിരുന്നു. കൂടാതെ രജിസ്ട്രാരുടെ ചേമ്പറിലേക്ക് ആരെയും കടത്തി വിടരുതെന്ന ഉത്തരവ് സുരക്ഷാ ജീവനക്കാര്‍ക്കും വൈസ് ചാന്‍സിലര്‍ നല്‍കിയിരുന്നു. എന്നാല്‍ ഈ ഉത്തരവുകള്‍ മറികടന്നാണ് കെ എസ് അനില്‍കുമാര്‍ സര്‍വകലാശാല ആസ്ഥാനത്തെത്തി ഡിജിറ്റല്‍ സിഗ്നേച്ചര്‍ തിരിച്ചെടുത്ത് ഫയലുകള്‍ തീര്‍പ്പാക്കിയത്.

ഇതോടെ മോഹന്‍ കുന്നുമ്മേല്‍ തുടര്‍ നടപടി തുടങ്ങി. രജിസ്ട്രാര്‍ തീര്‍പ്പാക്കുന്ന ഫയലുകള്‍ മാറ്റിവെക്കണമെന്നും കെ എസ് അനില്‍കുമാര്‍ നോക്കുന്ന ഫയലുകള്‍ തനിക്ക് അയക്കരുതെന്നും മോഹനന്‍ കുന്നുമ്മല്‍ നിര്‍ദേശിച്ചു. അടിയന്തര ഫയലുകള്‍ ഉണ്ടെങ്കില്‍ ജോയിന്റ് രജിസ്റ്റര്‍മാര്‍ നേരിട്ട് തനിക്ക് അയക്കണമെന്നും അദ്ദേഹം അറിയിച്ചു.

രജിസ്ട്രാരുടെ ചേമ്പറിലേക്ക് പോകരുതെന്ന വിസിയുടെ നിര്‍ദേശം അനില്‍കുമാറിനെ അറിയിച്ചെങ്കിലും അത് അനുസരിക്കാതെയാണ് ചേമ്പറിലേക്ക് പോയതൊന്നും റിപ്പോര്‍ട്ട് നല്‍കി. സെക്യൂരിറ്റി ഓഫീസറാണ് വൈസ് ചാന്‍സിലര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

Continue Reading

Trending