Connect with us

More

നേരിടാന്‍ തയാറെന്ന് യു.എസിനോട് ഉത്തരകൊറിയ

Published

on

യു.എസ് വിമാന വാഹിനിക്കപ്പല്‍ ഉത്തരകൊറിയ ലക്ഷ്യമാക്കി നീങ്ങുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കെ ഡൊണാള്‍ഡ് ട്രംപിനെ വെല്ലുവിളിച്ച് ഉത്തരകൊറിയ. അമേരിക്കയുടെ വിമാന വാഹിനിക്കപ്പലിനെ നേരിടാന്‍ തങ്ങള്‍ ഒരുക്കമാണെന്ന് ഉത്തരകൊറിയ വ്യക്തമാക്കി.

ഉത്തരകൊറിയയുടെ മിസ്സൈല്‍-ആണവ പരീക്ഷണങ്ങളും അമേരിക്കക്കെതിരായ ആക്രമണ ഭീഷണിയും ഉയര്‍ത്തിയ ആശങ്കകളെത്തുടര്‍ന്ന് യു.എസ് വിമാന വാഹിനിക്കപ്പല്‍ ഉത്തരകൊറിയന്‍ തീരത്തേക്ക് അടുപ്പിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആജ്ഞാപിച്ചിരുന്നു. അമേരിക്കയുടെ യു.എസ്.എസ് കാള്‍ വിന്‍സണ്‍ വിമാന വാഹിനിക്കപ്പലാണ് പടിഞ്ഞാറന്‍ പസഫിക്കില്‍ ഭീതിയുയര്‍ത്തി ഉത്തരകൊറിയന്‍ തീരം ലക്ഷ്യമാക്കി നീങ്ങുന്നത്.

അതേസമയം, വിമാന വാഹിനിക്കപ്പല്‍ ഏതു ഭാഗത്താണുള്ളതെന്നോ എവിടേക്കാണ് നീങ്ങുന്നതെന്നോ വെളിപ്പെടുത്താന്‍ അമേരിക്ക തയാറായില്ല. ദിവസങ്ങള്‍ക്കുള്ളില്‍ തീരമടുക്കുമെന്ന ശനിയാഴ്ച വ്യക്തമാക്കിയ യു.എസ് വൈസ് പ്രസിഡന്റ് മൈക്ക പെന്‍സ് കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാതെ ഒഴിഞ്ഞുമാറി. എന്നാല്‍ ഉത്തരകൊറിയ അത്തരം വാര്‍ത്തകളെല്ലാം ഇതുവരെ നിഷേധിക്കുകയായിരുന്നു. ആ നിലപാടാണ് ഇപ്പോള്‍ മാറിയിരിക്കുന്നത്.

‘അമേരിക്കയുടെ ആണവശക്തിയുള്ള വിമാന വാഹിനിക്കപ്പല്‍ ഒറ്റ ആക്രമണത്തോടെ തകര്‍ത്തുകളയാന്‍ ഞങ്ങളുടെ സേന സജ്ജമാണ്’ -ഉത്തരകൊറിയ ഭരണകക്ഷിയുടെ മുഖപത്രമായ റോഡോങ് സിന്‍മണ്‍ പറഞ്ഞു. ഞങ്ങളുടെ സേനയുടെ ശക്തി എത്രയാണെന്ന് തെളിയിക്കുന്നതാവും ഈ ആക്രമണമെന്നും പത്രം പറയുന്നു. ആദ്യ രണ്ടു പേജുകളില്‍ ഉത്തരകൊറിയന്‍ മേധാവി കിം ജോങ് ഉന്‍ പന്നി ഫാമുകള്‍ സന്ദര്‍ശിക്കുന്ന ഫീച്ചര്‍ നല്‍കിയ പത്രത്തിന്റെ മൂന്നാം പേജിലാണ് ഇതു സംബന്ധമായ വാര്‍ത്ത വന്നിരിക്കുന്നത്.

കൊറിയന്‍ പീപ്പിള്‍ സേനാ രൂപീകരണത്തിന്റെ 85ാം വാര്‍ഷികാഘോഷം ചൊവ്വാഴ്ച നടക്കാനിരിക്കെയാണ് പുതിയ വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്. ആണവപരീക്ഷണങ്ങളിലൂടെയാണ് മുന്‍കാല വാര്‍ഷികങ്ങള്‍ ആഘോഷിച്ചതെന്നതും ശ്രദ്ധേയമാണ്. അഞ്ച് ആണവപരീക്ഷണങ്ങളാണ് ഇതിനകം തന്നെ ഉത്തരകൊറിയ നടത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം മാത്രം രണ്ട് ആണവപരീക്ഷണങ്ങള്‍ ഉത്തരകൊറിയ നടത്തിയിരുന്നു. അമേരിക്ക വരെ എത്തുന്ന ആണവായുധങ്ങടങ്ങിയ മിസ്സൈല്‍ നിര്‍മാണം പുരോഗമിക്കുന്നു.

യു.എന്നിന്റെ നിരോധനം നിലനില്‍ക്കെത്തന്നെ ബാലിസ്റ്റിക് മിസ്സൈലുകളുടെ പരീക്ഷണ പരമ്പരക്ക് തന്നെയാണ് ഉത്തരകൊറിയ നേതൃത്വം നല്‍കിയത്. ഉത്തരകൊറിയ ഉയര്‍ത്തുന്ന ആണവ-മിസ്സൈല്‍ ഭീഷണികള്‍ ട്രംപ് നേതൃത്വം നല്‍കുന്ന അമേരിക്കയെയാണ് കൂടുതല്‍ ചൊടിപ്പിച്ചത്. എന്ത് ശക്തി ഉപയോഗിച്ചും ഉത്തരകൊറിയയെ ചെറുക്കുമെന്ന് പറഞ്ഞ ട്രംപ് സൈനിക ആക്രമണങ്ങളുള്‍പ്പടെയുള്ള ചര്‍ച്ചകള്‍ മേശപ്പുറത്താണെന്നും നേരത്തെ പറഞ്ഞിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എറണാകുളത്ത് വിദ്യാര്‍ഥി മുങ്ങി മരിച്ചു

സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ കെവിൻ കുളത്തിൽ മുങ്ങി പോവുകയായിരുന്നു

Published

on

എറണാകുളം: എറണാകുളം കൂത്താട്ടുകുളത്ത് വിദ്യാർഥി മുങ്ങി മരിച്ചു. മൂവാറ്റുപുഴ എസ്എൻഡിപി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി കെവിൻ (16) ആണ് മരിച്ചത്.

ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ കെവിൻ കുളത്തിൽ മുങ്ങി പോവുകയായിരുന്നു. ഫയർഫോഴ്സ് എത്തി കെവിനെ കുളത്തിൽ നിന്ന് പുറത്തെടുത്ത് കൂത്താട്ടുകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Continue Reading

kerala

‘മുന്‍ മുഖ്യമന്ത്രിയുടെ മകനായതിന്റെ പേരില്‍ യോഗ്യത മറികടന്നോ?’; വി എസ് അച്യുതാനന്ദന്റെ മകനെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി ഹൈക്കോടതി

Published

on

വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺകുമാറിന്റെ ഐ.എച്ച്.ആർ.ഡി. ഡയറക്ടറായുള്ള നിയമനം അന്വേഷിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. ഐഎച്ച്ആർഡി ഡയറക്ടർ പദവി ഒരു സർവകലാശാല വൈസ് ചാൻസലർക്ക് തുല്യമാണെന്ന് നിരീക്ഷിച്ച കോടതി വി എ അരുൺ കുമാറിന്റെ യോഗ്യത പരിശോധിക്കണമെന്നും നിർദേശിച്ചു.

യുജിഎസ് മാനദണ്ഡ പ്രകാരം 7 വർഷത്തെ അധ്യാപന പരിചയം നിർബന്ധമാണ്. എന്നാൽ ക്ലറിക്കൽ പദവിയിൽ ഇരുന്ന വ്യക്തിക്ക് രാഷ്ട്രീയ സ്വാധീനത്തിൽ പ്രൊമോഷൻ നൽകി ഐഎച്ച്ആർഡി ഡയറക്ടർ പദവി നൽകിയെന്നത് വിചിത്രമായി തോന്നുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളജിന്റെ മുൻ പ്രിൻസിപ്പലും നിലവിൽ കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി ഡീനുമായ ഡോ. വിനു തോമസ് സമർപ്പിച്ച ഹരജിയിന്മേലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

Continue Reading

kerala

കനത്ത മഴ, നീരൊഴുക്ക് വർധിച്ചു; തൃശൂർ പീച്ചി ഡാമിന്റെ ഷട്ടർ നാളെ തുറക്കും

Published

on

കനത്തമഴയിൽ നീരൊഴുക്ക് കൂടിയതിനാൽ തൃശൂർ പീച്ചി ഡാമിന്റെ ഷട്ടർ നാളെ ഉയർത്തും. മണലി, കരുവന്നൂർ പുഴകളുടെ തീരത്തുള്ളവർക്ക് കലക്ടർ ജാഗ്രതാ നിർദേശം നൽകി. ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി രാവിലെ 11 മുതൽ ഡാമിന്റെ നാല് ഷട്ടറുകളും നാല് ഇഞ്ച് (പത്ത് സെ.മി) വീതം തുറന്ന് മണലിപ്പുഴയിലേക്ക് വെള്ളം ഒഴുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

മണലി, കരുവന്നൂർ പുഴകളിൽ നിലവിലെ ജലനിരപ്പിൽനിന്നും പരമാവധി 30 സെ.മി കൂടി ഉയരാൻ സാധ്യതയുള്ളതിനാൽ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. അതേസമയം മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കാൻ സാധ്യതയെന്ന് ഇടുക്കി ജില്ലാ ഭരണകൂടം. റൂൾ കർവ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. പെരിയാറിന്റെ തീരത്ത് താമസിക്കുന്ന ആളുകളോട് സുരക്ഷിതസ്ഥാനത്തേക്ക് മാറാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. ഇരുപതിലധികം ക്യാമ്പുകൾ സജ്ജീകരിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.

Continue Reading

Trending