Connect with us

More

നേരിടാന്‍ തയാറെന്ന് യു.എസിനോട് ഉത്തരകൊറിയ

Published

on

യു.എസ് വിമാന വാഹിനിക്കപ്പല്‍ ഉത്തരകൊറിയ ലക്ഷ്യമാക്കി നീങ്ങുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കെ ഡൊണാള്‍ഡ് ട്രംപിനെ വെല്ലുവിളിച്ച് ഉത്തരകൊറിയ. അമേരിക്കയുടെ വിമാന വാഹിനിക്കപ്പലിനെ നേരിടാന്‍ തങ്ങള്‍ ഒരുക്കമാണെന്ന് ഉത്തരകൊറിയ വ്യക്തമാക്കി.

ഉത്തരകൊറിയയുടെ മിസ്സൈല്‍-ആണവ പരീക്ഷണങ്ങളും അമേരിക്കക്കെതിരായ ആക്രമണ ഭീഷണിയും ഉയര്‍ത്തിയ ആശങ്കകളെത്തുടര്‍ന്ന് യു.എസ് വിമാന വാഹിനിക്കപ്പല്‍ ഉത്തരകൊറിയന്‍ തീരത്തേക്ക് അടുപ്പിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആജ്ഞാപിച്ചിരുന്നു. അമേരിക്കയുടെ യു.എസ്.എസ് കാള്‍ വിന്‍സണ്‍ വിമാന വാഹിനിക്കപ്പലാണ് പടിഞ്ഞാറന്‍ പസഫിക്കില്‍ ഭീതിയുയര്‍ത്തി ഉത്തരകൊറിയന്‍ തീരം ലക്ഷ്യമാക്കി നീങ്ങുന്നത്.

അതേസമയം, വിമാന വാഹിനിക്കപ്പല്‍ ഏതു ഭാഗത്താണുള്ളതെന്നോ എവിടേക്കാണ് നീങ്ങുന്നതെന്നോ വെളിപ്പെടുത്താന്‍ അമേരിക്ക തയാറായില്ല. ദിവസങ്ങള്‍ക്കുള്ളില്‍ തീരമടുക്കുമെന്ന ശനിയാഴ്ച വ്യക്തമാക്കിയ യു.എസ് വൈസ് പ്രസിഡന്റ് മൈക്ക പെന്‍സ് കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാതെ ഒഴിഞ്ഞുമാറി. എന്നാല്‍ ഉത്തരകൊറിയ അത്തരം വാര്‍ത്തകളെല്ലാം ഇതുവരെ നിഷേധിക്കുകയായിരുന്നു. ആ നിലപാടാണ് ഇപ്പോള്‍ മാറിയിരിക്കുന്നത്.

‘അമേരിക്കയുടെ ആണവശക്തിയുള്ള വിമാന വാഹിനിക്കപ്പല്‍ ഒറ്റ ആക്രമണത്തോടെ തകര്‍ത്തുകളയാന്‍ ഞങ്ങളുടെ സേന സജ്ജമാണ്’ -ഉത്തരകൊറിയ ഭരണകക്ഷിയുടെ മുഖപത്രമായ റോഡോങ് സിന്‍മണ്‍ പറഞ്ഞു. ഞങ്ങളുടെ സേനയുടെ ശക്തി എത്രയാണെന്ന് തെളിയിക്കുന്നതാവും ഈ ആക്രമണമെന്നും പത്രം പറയുന്നു. ആദ്യ രണ്ടു പേജുകളില്‍ ഉത്തരകൊറിയന്‍ മേധാവി കിം ജോങ് ഉന്‍ പന്നി ഫാമുകള്‍ സന്ദര്‍ശിക്കുന്ന ഫീച്ചര്‍ നല്‍കിയ പത്രത്തിന്റെ മൂന്നാം പേജിലാണ് ഇതു സംബന്ധമായ വാര്‍ത്ത വന്നിരിക്കുന്നത്.

കൊറിയന്‍ പീപ്പിള്‍ സേനാ രൂപീകരണത്തിന്റെ 85ാം വാര്‍ഷികാഘോഷം ചൊവ്വാഴ്ച നടക്കാനിരിക്കെയാണ് പുതിയ വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്. ആണവപരീക്ഷണങ്ങളിലൂടെയാണ് മുന്‍കാല വാര്‍ഷികങ്ങള്‍ ആഘോഷിച്ചതെന്നതും ശ്രദ്ധേയമാണ്. അഞ്ച് ആണവപരീക്ഷണങ്ങളാണ് ഇതിനകം തന്നെ ഉത്തരകൊറിയ നടത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം മാത്രം രണ്ട് ആണവപരീക്ഷണങ്ങള്‍ ഉത്തരകൊറിയ നടത്തിയിരുന്നു. അമേരിക്ക വരെ എത്തുന്ന ആണവായുധങ്ങടങ്ങിയ മിസ്സൈല്‍ നിര്‍മാണം പുരോഗമിക്കുന്നു.

യു.എന്നിന്റെ നിരോധനം നിലനില്‍ക്കെത്തന്നെ ബാലിസ്റ്റിക് മിസ്സൈലുകളുടെ പരീക്ഷണ പരമ്പരക്ക് തന്നെയാണ് ഉത്തരകൊറിയ നേതൃത്വം നല്‍കിയത്. ഉത്തരകൊറിയ ഉയര്‍ത്തുന്ന ആണവ-മിസ്സൈല്‍ ഭീഷണികള്‍ ട്രംപ് നേതൃത്വം നല്‍കുന്ന അമേരിക്കയെയാണ് കൂടുതല്‍ ചൊടിപ്പിച്ചത്. എന്ത് ശക്തി ഉപയോഗിച്ചും ഉത്തരകൊറിയയെ ചെറുക്കുമെന്ന് പറഞ്ഞ ട്രംപ് സൈനിക ആക്രമണങ്ങളുള്‍പ്പടെയുള്ള ചര്‍ച്ചകള്‍ മേശപ്പുറത്താണെന്നും നേരത്തെ പറഞ്ഞിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

നാല് സംസ്ഥാനങ്ങളില്‍ നാളെ സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍

Published

on

ന്യുഡല്‍ഹി: ദേശീയ സുരക്ഷ ആശങ്കകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പാക്കിസ്താനുമായി പങ്കിടുന്ന നാല് സംസ്ഥാനങ്ങളില്‍ കേന്ദ്ര സിവില്‍ ഡിഫന്‍സ് നാളെ മോക് ഡ്രില്‍ സംഘടിപ്പിക്കും. ജമ്മു കശ്മീര്‍, പഞ്ചാബ്,രാജസ്ഥാന്‍, ഗുജറാത്ത്, എന്നിവിടങ്ങളില്‍ നാളെ വൈകുന്നേരം സിവില്‍ ഡിഫന്‍സ് മോക് ഡ്രില്ലുകള്‍ നടത്തും.

ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ പാകിസ്താന്‍ ഭീകര്‍ നടത്തിയ ആക്രമണത്തില്‍ 26 പേര്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ ഇന്ത്യ മെയ് 7ന് പാകിസ്താനിലെ ഒമ്പത് ഭീകരതാവളങ്ങള്‍ ആക്രമിച്ചു. ഇതിനു പിന്നാലെയാണ് പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍ നടക്കുന്നത്.

പഹല്‍ഗാം ഭികരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നേരത്തേ മോക് ഡ്രില്‍ നടന്നിരുന്നു. പെട്ടന്നൊരു ആക്രമണമുണ്ടായാല്‍ ജനങ്ങള്‍ വേഗത്തിലും എകോപിതമായും പ്രാപ്തമാക്കുക എന്നതാണ് മോക് ഡ്രില്ലിന്റെ പ്രധാന ലക്ഷ്യം. അതേസമയം ഓപ്പറേഷന്‍ സിന്ദൂറിലുടെ ഭീകരതക്കെതിരായ ഇന്ത്യയുടെ ഉറച്ച നിലപ്പാട് ലോകത്തിനു മുമ്പില്‍ വ്യക്തമാക്കാന്‍ ഏഴ് പ്രതിനിധി സംഘങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തി വരുകയാണ്.

Continue Reading

kerala

‘അൻവർ യു‍ഡിഎഫ് സ്ഥാനാർത്ഥിയെ തള്ളിപ്പറഞ്ഞത് അം​ഗീകരിക്കാനാകില്ല, യുഡിഎഫ് നയങ്ങളോട് അൻവർ യോജിക്കണം’: സണ്ണിജോസഫ് എം.എൽ.എ

Published

on

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ പി.വി.അൻവർ തള്ളിപ്പറഞ്ഞത് അം​ഗീകരിക്കാൻ കഴിയില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. യുഡിഎഫിന്റെ നയങ്ങളോട് അൻവർ യോജിക്കണം.അൻവര്‍ എൽഡിഎഫിനെതിരെ, സർക്കാരിന്റെ നയങ്ങൾക്കെതിരെ ആക്ഷേപമുയർത്തിക്കൊണ്ടാണ് എൽഡിഎഫ് വിട്ടതും എംഎൽഎ സ്ഥാനം രാജിവെച്ചതും. ആ നയങ്ങൾ ജനങ്ങളുടെ മുന്നിൽ ജനകീയ കോടതിയിൽ ചോദ്യം ചെയ്ത് എൽഡിഎഫ് സർക്കാരിന് ഒരു തിരിച്ചടി നൽകണമെങ്കിൽ ആർക്കാണ് സാധിക്കുക? കേരള രാഷ്ട്രീയത്തിൽ അത് വളരെ സുവ്യക്തമാണ്. എൽഡിഎഫിനെതിരെ നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായ നീക്കം നടത്തുന്ന ജനപിന്തുണയുള്ള മുന്നണിയാണ് യുഡിഎഫ്. അത് പുതുപ്പള്ളിയിലും തൃക്കാക്കരയിലും പാലക്കാടും വയനാട് ഉപതെരഞ്ഞെടുപ്പിലും കണ്ടു. ഇപ്പോൾ നിലമ്പൂരും കാണാൻ പോകുകയാണ്.

സ്ഥാനാർത്ഥിയെ കോൺഗ്രസ് നേതൃത്വമാണ് പ്രഖ്യാപിച്ചത്. കേരളത്തിലെ കോൺഗ്രസിന്റെ ഇലക്ഷൻ കമ്മിറ്റി, നേരിട്ട് യോഗം ചേരാൻ സാധിച്ചില്ല, ഞാനും പ്രതിപക്ഷനേതാവും മുൻ കെപിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തി ഒറ്റപ്പേരിൽ എത്തി. അത് എഐസിസി പരിശോധിച്ച് പരിഗണിച്ച് അത് പ്രഖ്യാപിച്ചാൽ പിന്നെ യുഡിഎഫിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ഒരാളും പാർട്ടിയും അതിനോട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിക്കുന്നത് ‍ഞങ്ങളെങ്ങനെ അംഗീകരിക്കും? ആ ചോദ്യത്തിന് അൻവർ കൃത്യമായും വ്യക്തമായും ഉത്തരം പറയണമെന്നും സണ്ണി ജോസഫ് പറഞ്ഞു.

Continue Reading

india

ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം: ജസ്റ്റിസ് യശ്വന്ത് വർമക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം പരിഗണിക്കും

Published

on

ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇമ്പീച്ച് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാനാണ് നീക്കം. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇമ്പ്പീച് ചെയ്യാന്‍ സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന രാഷ്ട്രപതി ക്കും പ്രധാനമന്ത്രിക്കും ശുപാര്‍ശ ചെയ്തിരുന്നു.

ജൂലൈ പകുതിയോടെ ആരംഭിക്കുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ജഡ്ജിക്കെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം പരിഗണിക്കുന്നുണ്ടെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ആഭ്യന്തര സമിതിയുടെ അന്വേഷണ റിപ്പോർട്ടിനെത്തുടർന്ന് ജസ്റ്റിസ് വർമ്മയോട് രാജിവെക്കാൻ സുപ്രീംകോടതി ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്.

ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്നും പണം കണ്ടെത്തി എന്ന ആരോപണം ശരിവെക്കുന്നതാണ് സുപ്രിംകോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട്. ജസ്റ്റിസ് വര്‍മ്മയോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് നിരസിച്ച പശ്ചാത്തലത്തില്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പും ഇംപീച്ച്‌മെന്റ് ശുപാര്‍ശയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അയച്ചിരുന്നു.മുന്‍ ചീഫ് ജസ്റ്റിസിന്റെ ശുപാര്‍ശ രാഷ്ട്രപതി രാജ്യസഭാ ചെയര്‍മാനും ലോക്‌സഭാ സ്പീക്കര്‍ക്കും കൈമാറി.

Continue Reading

Trending