Connect with us

News

ഉറക്കത്തിന് ഫീസ് ചോദിച്ച് ചൈനീസ് സ്‌കൂള്‍

ചൈനയിലെ ഒരു സ്‌കൂളില്‍ കുട്ടികളെ ഉച്ച ഭക്ഷണത്തിനുശേഷം ഉറങ്ങാന്‍ അനുവദിക്കുന്നതിന് ഫീസ് ചോദിച്ചത് വിവാദമാകുന്നു.

Published

on

ബെയ്ജിങ്: ചൈനയിലെ ഒരു സ്‌കൂളില്‍ കുട്ടികളെ ഉച്ച ഭക്ഷണത്തിനുശേഷം ഉറങ്ങാന്‍ അനുവദിക്കുന്നതിന് ഫീസ് ചോദിച്ചത് വിവാദമാകുന്നു. ഗ്വാങ്ഡോങ് പ്രവിശ്യയിലെ ജിഷെങ് പ്രൈമറി സ്‌കൂളിലെ ഉറക്ക ഫീസ് സോഷ്യല്‍ മീഡിയകളില്‍ സജീവ ചര്‍ച്ചയായിട്ടുണ്ട്. അടുത്ത അധ്യയന വര്‍ഷം മുതലാണ് കുട്ടികളുടെ ഉറക്കത്തിന് രക്ഷിതാക്കളോട് ഫീസ് ആവശ്യപ്പെടുന്നത്. ഉച്ചയ്ക്കുശേഷം ഉറങ്ങാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് അധ്യാപകരുടെ മേല്‍നോട്ടത്തില്‍ തന്നെ അത് ചെയ്യാം.

 

kerala

തൃശൂരില്‍ പതിനഞ്ച്കാരി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷ നല്‍കി കാത്തിരുന്ന കുട്ടിയാണ് മരിച്ചത്.

Published

on

തൃശൂരില്‍ പതിനഞ്ച്കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. മേലൂര്‍ സ്വദേശി പ്രജീഷിന്റെയും സിബിയുടെയും മകള്‍ ശ്രീനന്ദയാണ് മരിച്ചത്. പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷ നല്‍കി കാത്തിരുന്ന കുട്ടിയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ബന്ധുകള്‍ക്ക് വിട്ടുനല്‍കും.

Continue Reading

gulf

ദുബൈ ഹോളി ഖുര്‍ആന്‍ മത്സരം: റജിസ്‌ട്രേഷന്‍ ജൂലൈ 20 വരെ; ഒന്നാം സമ്മാനം ദശലക്ഷം ഡോളര്‍

ഇതുവരെ 85 രാജ്യങ്ങളില്‍നിന്നായി 3400 പേരാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. റജിസ്‌ട്രേഷന്‍ ജൂലൈ 20ന് അവസാനിക്കും. 

Published

on

റസാഖ് ഒരുമനയൂര്‍
ദുബൈ: അടുത്ത വര്‍ഷം നടക്കുന്ന 28-ാമത് ദുബൈ ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് റജിസ്റ്റേഷനില്‍ റെക്കോഡ് വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞകാലങ്ങളേക്കാള്‍ ഏറ്റവും കൂടുതല്‍ പേര്‍ മാറ്റുരക്കുന്ന മത്സരമാണ്  അടുത്തവര്‍ഷം നടക്കുക. ഇതുവരെ 85 രാജ്യങ്ങളില്‍നിന്നായി 3400 പേരാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. റജിസ്‌ട്രേഷന്‍ ജൂലൈ 20ന് അവസാനിക്കും.
ജൂലൈ 31 വരെ പ്രാഥമിക വിധിനിര്‍ ണ്ണയ ഘട്ടവും തുടര്‍ന്ന് സെപ്റ്റംബര്‍ 1 മുതല്‍ 30വരെ വിദൂര വിധിനിര്‍ണ്ണയവും നടക്കും. അവസാനഘട്ട മത്സരവും സമാപന ചടങ്ങും വിശുദ്ധ റമദാന്‍ മാസം രണ്ടാംവാരം നടക്കും. കൂടുതല്‍ ആഗോള പങ്കാളിത്തം ഉണ്ടാക്കാനുള്ള അവാര്‍ഡ് സമിതിയുടെ ശ്രമങ്ങള്‍ക്കുള്ള മികച്ച പിന്തുണയും അവാര്‍ഡിന്റെ പ്രശസ്തിയും പങ്കെടുക്കാനുള്ള വിവിധ രാജ്യങ്ങളില്‍നിന്നുള്ളവരുടെ താല്‍പ്പര്യവുമാണ് റജിസ്‌ട്രേഷന്‍ വര്‍ധനവ് വ്യക്ത മാക്കുന്നതെന്ന് ഇസ്ലാമിക് അഫയേഴ്സ് ആന്റ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് വിഭാഗം ഡയറക്ടര്‍ ജനറലും അവാര്‍ഡ് ട്രസ്റ്റീസ് ബോര്‍ഡ് ചെയര്‍മാനുമായ അഹമദ് ദര്‍വീഷ് അല്‍മു ഹൈരി വ്യക്തമാക്കി.
മൊത്തം 12 ദശലക്ഷം ദിര്‍ഹമാണ് വിജയികള്‍ക്ക് സമ്മാനമായി നല്‍കുക. പുരുഷ-വനിതാ വിഭാഗ ങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്നയാള്‍ക്ക് ഒരു മില്യണ്‍ യുഎസ് ഡോളറാണ് ലഭിക്കുക. ഇസ്ലാമിക് പേഴ്‌സ ണാലിറ്റി ഓഫ് ദി ഇയര്‍ വിഭാഗത്തിനുള്ള സമ്മാനവും ഒരു മില്യണ്‍ യുഎസ് ഡോളറായി ഉയര്‍ത്തി. ഇ താദ്യമായി ഇത്തവണ സ്ത്രീകള്‍ക്ക് കൂടി പങ്കാളിത്തം അനുവദിച്ചിട്ടുണ്ട്. കൂടാതെ പങ്കെടുക്കുന്ന രാജ്യ ത്തിന്റെയോ അംഗീകൃത ഇസ്ലാമിക കേന്ദ്രത്തിന്റെയോ ശിപാര്‍ശ കൂടാതെത്തന്നെ വ്യക്തികള്‍ക്ക് നേരിട്ടു റജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമെന്നത് ശ്രദ്ധേയമാണ്.
സര്‍വ്വശക്തനായ അല്ലാഹുവിന്റെ അനുഗ്രഹവും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ രക്ഷാകര്‍തൃത്വവും പിന്തുണയും ഉപയോഗിച്ച് ഖുര്‍ആന്‍ മനഃപാഠമാക്കുന്നവരെ ആദരി ക്കുന്ന ഏറ്റവും വലുതും അഭിമാനകരവുമായ അവാര്‍ഡ് എന്ന പദവി ശക്തിപ്പെടുത്തുന്നത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
അവാര്‍ഡ് ഖുര്‍ആന്‍ മത്സരാര്‍ത്ഥികളുടെ അപേക്ഷകള്‍ അവലോകനം ചെയ്യുകയും അംഗീകരിക്കു കയും ചെയ്തശേഷം മൂല്യനിര്‍ണ്ണയ ഘട്ടങ്ങള്‍ ആരംഭിക്കുമെന്ന് ദുബൈ ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആ ന്‍ അവാര്‍ഡിന്റെ ആക്ടിംഗ് ഡയറക്ടര്‍ ഇബ്രാഹിം ജാസിം അല്‍മന്‍സൂരി പറഞ്ഞു. ആദ്യഘട്ടത്തില്‍ വിശുദ്ധ ഖുര്‍ആനിന്റെ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പാരായണം ഗുണനിലവാരത്തോടെയും ശബ്ദമിശ്രമല്ലാതതെയും റെക്കോര്‍ഡുചെയ്യുന്നത് ഉള്‍പ്പെടെയാണ് പരിശോധനക്ക് വിധേയമാക്കുക.
തജ്വീദ് നിയമങ്ങ ളെയും പ്രകടനത്തിന്റെ ഗുണനിലവാരത്തെയും അടിസ്ഥാനമാക്കിയായിരിക്കും പ്രാരംഭ മൂല്യനിര്‍ണ്ണയം.
രണ്ടാം ഘട്ടത്തില്‍, യോഗ്യത നേടുന്നവര്‍ക്ക് റിമോട്ട് ടെസ്റ്റിംഗ് നടത്തും. മനഃപാഠം, തജ്വീദ്, പാരായണ പ്രകടനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തല്‍ നടത്തും. മൂന്നാം ഘട്ടത്തില്‍, രണ്ടാം ഘട്ട ത്തില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ മികച്ച മത്സരാര്‍ത്ഥികളെ തത്സമയ പരിശോധനക്കായി ദുബൈ എമിറേറ്റില്‍ നേരിട്ട് ആതിഥേയത്വം വഹിക്കും. പുരുഷ, സ്ത്രീ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്നവരെ  സ മാപന ചടങ്ങില്‍ ആദരിക്കും.
മൂല്യനിര്‍ണ്ണയത്തിലും മത്സരത്തിലും നീതി ഉറപ്പാക്കുന്നതിന് കര്‍ശനമായ മാനദണ്ഡങ്ങള്‍ക്കനു സൃതമായാണ് ജഡ്ജിംഗ് കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മനഃപാഠം, തജ്വീദ്, പ്ര കടനം എന്നിവക്ക് നിര്‍വചിക്കപ്പെട്ട മാനദണ്ഡങ്ങളും സംവിധാനങ്ങളും അടിസ്ഥാനമാക്കിയാണ് കമ്മിറ്റി മത്സരാര്‍ത്ഥികളെ വിലയിരുത്തുന്നത്.
Continue Reading

kerala

കാവികൊടി ദേശീയ പതാകയാക്കണമെന്ന വിവാദ പരാമര്‍ശം; ബിജെപി നേതാവിനെതിരെ കേസ്

കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടുകൂടി പ്രകോപന പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് ടൗണ്‍ സൗത്ത് പോലീസാണ് കേസ് എടുത്തത്.

Published

on

കാവികൊടി ദേശീയപതാകയാക്കണമെന്ന വിവാദ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് എന്‍ ശിവരാജനെതിരെ പോലീസ് കേസ്. കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടുകൂടി പ്രകോപന പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് ടൗണ്‍ സൗത്ത് പോലീസാണ് കേസ് എടുത്തത്.

ഇന്ത്യന്‍ ദേശീയപതാകയ്ക്ക് പകരം കാവിക്കൊടിയാക്കണമെന്നാണ് ബിജെപി മുന്‍ ദേശീയ കൗണ്‍സില്‍ അംഗം എന്‍. ശിവരാജന്‍ പറഞ്ഞത്. ഭാരതാംബ വിവാദത്തില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം സംസാരിക്കുമ്പോഴായിരുന്നു ശിവരാജന്റെ പരാമര്‍ശം.

വിവാദപരാമര്‍ശത്തില്‍ പാലക്കാട് ബ്ലോക്ക് കമ്മിറ്റിയാണ് പൊലീസില്‍ പരാതി നല്‍കിയത്. രാജ്യദ്രോഹക്കുറ്റത്തിന്റെ വിവിധ വകുപ്പുകള്‍ ചുമത്തണമെന്നായിരുന്നു പരാതിയില്‍ ആവശ്യപ്പെട്ടത്.

Continue Reading

Trending