Connect with us

kerala

ഒരക്ഷരം മിണ്ടാതെ പിണറായി; പുതുപ്പള്ളി തോല്‍വിയിലും മൗനം തന്നെ കവചം

പുതുപ്പള്ളിയില്‍ സി.പി.എം തകര്‍ന്നടിഞ്ഞപ്പോഴും തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞ ഭാവം പോലും കാട്ടാതെ മുഖ്യമന്ത്രി പിണറായി വിജന്‍ മൗനം തുടരുന്നു.

Published

on

തിരുവനന്തപുരം: പുതുപ്പള്ളിയില്‍ സി.പി.എം തകര്‍ന്നടിഞ്ഞപ്പോഴും തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞ ഭാവം പോലും കാട്ടാതെ മുഖ്യമന്ത്രി പിണറായി വിജന്‍ മൗനം തുടരുന്നു. പുതുപ്പള്ളിയിലെ ദയനീയ പരാജയത്തിന് കാരണം ഭരണവിരുദ്ധ വികാരവും മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ ഉയരുന്ന ആരോപണങ്ങളുമാണെന്ന വിലയിരുത്തലിനിടെയാണ് യാതൊരു പരാമര്‍ശവും നടത്താതെ പിണറായിയുടെ ഒളിച്ചുകളി.

ഇന്നലെ ധര്‍മടത്തെ മൂന്ന് പരിപാടികളില്‍ പങ്കെടുത്ത പിണറായി, രാഷ്ട്രീയ വിഷയങ്ങളിലേക്ക് കടന്നില്ല. ഉപതിരഞ്ഞെടുപ്പുകളിലെ പരാജയം പൊതുവേ സര്‍ക്കാരിന്റെ വിലയിരുത്തലായി പറയാറുണ്ട്. സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് സി.പി.എം ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് അതില്‍ നിന്ന് മലക്കം മറിയുന്ന സ്ഥിതിയുണ്ടായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായിയുടെ പ്രതികരണം ഏവരും പ്രതീക്ഷിച്ചിരുന്നു. തലശേരി ബ്രണ്ണന്‍ കോളജിലും ധര്‍മടത്തെ മറ്റ് രണ്ടുവേദികളിലും പുതുപ്പള്ളിയും സമീപകാല രാഷ്ട്രീയ വിഷയങ്ങളും പിണറായി പരാമര്‍ശിച്ചില്ല. ബ്രണ്ണന്‍ കോളജിലെ വൈകാരികത മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍.
സ്വര്‍ണക്കടത്ത് മുതല്‍ മാസപ്പടി വരെയുള്ള വിവാദങ്ങളില്‍ മൗനം കവചമാക്കിയ പിണറായി, പുതുപ്പള്ളിയിലെ തിരിച്ചടിയും മൗനം കൊണ്ടുതന്നെയാണ് നേരിടുന്നത്. മുഖ്യമന്ത്രി മറുപടി പറയേണ്ട ഒരു വിഷയത്തിലും അദ്ദേഹം പ്രതികരിക്കാത്തത് സി.പി.എമ്മുകാരെ പോലും അത്ഭുതപ്പെടുത്തുകയാണ്. മകള്‍ക്കെതിരായ മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയിട്ടില്ല. വിഷയം ഉന്നയിച്ച മാത്യു കുഴല്‍നാടന്‍ എം.എല്‍.എക്കെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. കുഴല്‍നാടന്റെ വീടും ഓഫീസുമൊക്കെ പരിശോധന നടത്തിയിരുന്നു.

പുതുപ്പള്ളിയിലെ തോല്‍വിയിലും മുഖ്യമന്ത്രി മൗനം തുടരുമ്പോള്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ആകാംക്ഷ ഉടലെടുത്തിട്ടുണ്ട്. പിണറായിയുടെ തുടര്‍ രാഷ്ട്രീയ നീക്കങ്ങള്‍ എന്താകുമെന്ന ചര്‍ച്ചകള്‍ സജീവമാണ്. പുതുപ്പള്ളിയില്‍ ബി.ജെ.പി വോട്ട് വാങ്ങിയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജയിച്ചതെന്നും തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആകില്ലെന്നുമായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രതികരണം.

അതേസമയം മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണമുണ്ടായി. പുതുപ്പള്ളിയിലെ യു.ഡി.എഫ് വിജയത്തെ ഒരു ലോകം കീഴടക്കിയ സംഭവം പോലെ വാര്‍ത്തയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അതിന്റെ പിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ എല്‍.ഡി.എഫ് ആകെ ദുര്‍ബലപ്പെട്ടെന്നും സര്‍ക്കാര്‍ ആകെ പ്രയാസത്തിലാണെന്നും വരുത്തിത്തീര്‍ക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മംഗളൂരുവിലെ ആൾക്കൂട്ടക്കൊലക്ക് ഇരയായ അശ്റഫിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ കൈമാറി കർണാടക മന്ത്രിയും സ്പീക്കറും

കർണാടക ന്യൂനപക്ഷ, വഖഫ്,ഭവന മന്ത്രി സമീർ അഹമ്മദ് ഖാൻ 10 ലക്ഷവും നിയമസഭ സ്പീക്കറും മംഗളൂരു എംഎൽഎയുമായ യു.ടി ഖാദർ അഞ്ച് ലക്ഷം രൂപയുമാണ് സ്വന്തം നിലയിൽ നൽകിയത്

Published

on

മലപ്പുറം: ആൾക്കൂട്ട ആക്രമണത്തിൽ മംഗളൂരുവിൽ കൊല്ലപ്പെട്ട മലപ്പുറം വേങ്ങര പറപ്പൂർ സ്വദേശി അശ്റഫിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ കൈമാറി കർണാടക മന്ത്രിയും സ്പീക്കറും. കർണാടക ന്യൂനപക്ഷ, വഖഫ്,ഭവന മന്ത്രി സമീർ അഹമ്മദ് ഖാൻ 10 ലക്ഷവും നിയമസഭ സ്പീക്കറും മംഗളൂരു എംഎൽഎയുമായ യു.ടി ഖാദർ അഞ്ച് ലക്ഷം രൂപയുമാണ് സ്വന്തം നിലയിൽ നൽകിയത്. 15 ലക്ഷം രൂപയുടെ ചെക്ക് മരിച്ച അശ്റഫിന്റെ മാതാപിതാക്കൾക്ക് ​കൈമാറി. ഈ വിഷയത്തിൽ തുടക്കം മുതൽ നിതിക്കായി കെ.സി വേണുഗോപാലും, പി.കെ കുഞ്ഞാലിക്കുട്ടിയും, എ. പി അനിൽകുമാറും കർണ്ണാടക സർക്കാരിനോടും,കോൺഗ്രസ്സ് നേതാക്കളുമായും ഇടപെട്ടിട്ടുണ്ടായിരുന്നു.

ബംഗളൂരുവിൽ യു.ടി.ഖാദറിന്റെ ഔദ്യോഗിക വസതിയിൽ വെച്ച് മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫ്,ആക്ഷൻ കമ്മിറ്റി ചെയർമാനും വേങ്ങര ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ നാസർ പറപ്പൂർ എന്നിവരടങ്ങിയ സംഘം മന്ത്രി സമീർഖാനെ സന്ദർശിച്ചു. കർണാടക സർക്കാർ കുടുംബത്തിന് 25 ലക്ഷം രൂപ ലഭ്യമാക്കാനുള്ള നടപടികൾ തുടരുകയാണന്നും കേസിൽ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ ഉടൻ നിയമിക്കുമെന്നും,പ്രതികളെ മാത്രകാപരമായി ശിക്ഷിക്കാനുള്ള നിയമനടപടികൾക്ക് സർക്കാർ നേത്രത്വം നൽകുമെന്നും ഉറപ്പുനൽകി.ബി.കെ.ഹരിപ്രസാദ് എംഎൽസി, മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി നസീർ അഹമ്മദ്, കോൺഗ്രസ് നേതാവ് ജി.എ.ബാവ, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ശബീർ കൊടുവള്ളി ,കമ്മറ്റി കൺവീനർ ഹബീബ് ജഹാൻ,ജലിൽ മംഗലാപുരം,ഫൈസി പുൽപ്പള്ളി,അഡ്വ മാനവി എന്നിവർ സംബന്ധിച്ചു.

Continue Reading

kerala

വന്ദേഭാരതില്‍ ജ്യോതി മല്‍ഹോത്രയ്ക്കൊപ്പം യാത്ര ചെയ്ത് ബിജെപി നേതാക്കളും

വന്ദേ ഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന യാത്രയിൽ ബിജെപി നേതാക്കളായ വി മുരളീധരനും, കെ സുരേന്ദ്രനും ഒപ്പമുള്ളതാണ് പുതിയ ദൃശ്യങ്ങൾ

Published

on

ചാരവൃത്തി കേസിൽ അറസ്റ്റിലായ ജ്യോതി മൽഹോത്രയ്ക്കൊപ്പം വന്ദേ ഭാരതത്തിന്റെ കേരളത്തിലെ ആദ്യ യാത്രയിൽ ബിജെപി നേതാക്കളും. സംസ്ഥാന ടൂറിസം വകുപ്പിനെതിരെ ക്യാമ്പയിൻ ശക്തമാക്കുന്നതിനിടയിലാണ് ബിജെപി നേതാക്കളെ വെട്ടിലാക്കി പുതിയ ദൃശ്യങ്ങൾ പുറത്തുവന്നത്.

വന്ദേ ഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന യാത്രയിൽ ബിജെപി നേതാക്കളായ വി മുരളീധരനും, കെ സുരേന്ദ്രനും ഒപ്പമുള്ളതാണ് പുതിയ ദൃശ്യങ്ങൾ. വി മുരളീധരൻ വന്ദേഭാരതിനെ കുറിച്ച് ജ്യോതി മൽഹോത്രയോട് സംസാരിക്കുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

സംസ്ഥാന ടൂറിസം വകുപ്പിനെ പ്രതിക്കൂട്ടിലാക്കിയായിരുന്നു ചാരവൃത്തി കേസിൽ അറസ്റ്റിലായ ജ്യോതി മൽഹോത്രയുടെ കേരള യാത്രയെ ബിജെപി വിമർശിച്ചിരുന്നത്. സംസ്ഥാന സർക്കാരിനെതിരെയുള്ള ക്യാമ്പയിനായി വിഷയം ഉയർത്തുന്നതിനിടയിലാണ് ബിജെപിയെ വെട്ടിലാക്കി കൊണ്ടുള്ള ജ്യോതി മൽഹോത്രയുടെ പുതിയ ദൃശ്യങ്ങൾ പുറത്തു വന്നിരിക്കുന്നത്.

Continue Reading

film

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ്; സൗബിന്‍ സാഹിര്‍ അറസ്റ്റില്‍

ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.

Published

on

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ സാഹിര്‍ അറസ്റ്റില്‍. ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. രണ്ടാം ദിനത്തിലെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് മരട് പൊലീസിന്റെ നടപടി. മൂന്ന് പേരെയും ജാമ്യത്തില്‍ വിട്ടയക്കും. ഹൈക്കോടതി നേരത്തെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

സൗബിന്‍ ഉള്‍പ്പടെയുള്ളവര്‍ കേസിന്റെ ഭാഗമായി മരട് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. സിനിമയുടെ ലാഭവിഹിതം നല്‍കാന്‍ താന്‍ തയ്യാറാണെന്നും അതിനായി താന്‍ പണം മാറ്റി വച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനെത്തിയ സൗബിന്‍ പ്രതികരിച്ചിരുന്നു.

പരാതിക്കാരന് പണം മുഴുവന്‍ നല്‍കിയിരുന്നെന്നും എന്നാല്‍ ലാഭവിഹിതം നല്‍കിയിരുന്നില്ലെന്നും അതിനായി പണം മാറ്റി വെച്ചിരുന്നെന്നും സൗബിന്‍ പറഞ്ഞു. അത് നല്‍കാനിരിക്കുന്നതിനിടയിലാണ് തനിക്കെതിരായി പരാതിക്കാരന്‍ കേസ് കൊടുത്തതെന്നും നടന്‍ പറഞ്ഞു.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്വേഷണം തുടരാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ലാഭവിഹിതം നല്‍കിയില്ലെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. സിനിമയുടെ നിര്‍മാണത്തിനായി പലഘട്ടങ്ങളിലായി ഏഴുകോടി രൂപ കൈയില്‍നിന്ന് വാങ്ങിയെന്നും ലാഭവിഹിതം നല്‍കാതെ വിശ്വാസ വഞ്ചന കാണിച്ചുവെന്നുമാണ് പരാതി.

അതേസമയം ഇയാള്‍ വാഗ്ദാനം നല്‍കിയ പണം കൃത്യസമയത്ത് നല്‍കിയില്ലെന്ന് നിര്‍മാതാക്കള്‍ ആരോപിക്കുന്നു. ഇതുമൂലം ഷൂട്ടിങ് ഷെഡ്യൂളുകള്‍ മുടങ്ങിയെന്നും അത് വലിയ നഷ്ടത്തിന് കാരണമായെന്നും നിര്‍മാതാക്കള്‍ ആരോപിക്കുന്നു.

Continue Reading

Trending