Connect with us

Culture

പാഴ്മുറംകൊണ്ട് സൂര്യനെ മറയ്ക്കാനാവില്ല

Published

on

 

‘ഈ ജില്ലയില്‍ അതെല്ലാം പൊളിക്കാന്‍ ഒരുസബ്കലക്ടര്‍, ഒരുകോന്തന്‍.. ഇറങ്ങിയിരിക്കുകയല്ലേ. ഇവനെയൊക്കെ ഊളമ്പാറക്കയക്കണം. ഊളമ്പാറക്ക്. അല്ലാതെ നേരെചൊവ്വെയൊന്നും പോകൂല്ലാ. ഓ….ചിലര്‍ക്ക്
ഈ സബ്കലക്ടറുടെയാ പൊറുതി. പെമ്പിളൈ ഒരുമൈ സമരം നടന്നു. അന്നും സകലവൃത്തികേടുകളും നടന്നു. കാട്ടിലായിരുന്നു പണി. സുരേഷ്‌കുമാര്‍ ഉണ്ടല്ലോ .അന്നും ഇതുതന്നെയായിരുന്നു പണി. പൂച്ച, പഴയ നമ്മുടെ പൂച്ച. കെയ്‌സുകണക്കിനായിരുന്നു ബ്രാണ്ടി. ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിലായിരുന്നു കുടി. സകലപണിയും അന്നും നടന്നു. ഇവിടെ ചില ചാനലുകാരും കൂടെയുണ്ടായിരുന്നു. അന്ന് ഒരു ഡി.വൈ.എസ്.പിയും ഉണ്ടായിരുന്നു. എന്താ പേര്…’
ഇന്ത്യന്‍ ഭരണഘടനയോട് കൂറും വിധേയത്വവും പുലര്‍ത്തുമെന്നും ഭയമോ വിധേയത്വമോ കൂടാതെ ജനങ്ങള്‍ക്കുവേണ്ടി കൃത്യനിര്‍വഹണം നടത്തുമെന്നും ആണയിട്ടുപറഞ്ഞ് കേരളസംസ്ഥാനത്തെ മന്ത്രിക്കസേരയില്‍ കയറിയിരിക്കുന്ന ഒരു വ്യക്തിയില്‍നിന്നുണ്ടായതാണ് മേല്‍വാചകങ്ങള്‍. സ്വകാര്യസംഭാഷണങ്ങളില്‍ പോലും സാധാരണക്കാര്‍ പോലും പറയാന്‍ അറയ്ക്കുന്ന വാക്കുകള്‍ ഒരു ഉളുപ്പും കൂടാതെ തട്ടിവിട്ട വൈദ്യുതിവകുപ്പുമന്ത്രി എം.എം മണി ആദ്യം ഖേദപ്രകടനവും പിന്നീട് തന്റെ വാക്കുകള്‍ തന്നോട് വിരോധമുള്ള ചില മാധ്യമപ്രവര്‍ത്തകര്‍ വളച്ചൊടിച്ചതാണെന്നുമൊക്കെയാണ് പറയുന്നത്. കയ്യോടെ പിടികൂടപ്പെട്ട ഒരു പ്രതിയുടെ തത്രപ്പാടിലുള്ള പുലമ്പലായി മാത്രമേ പിന്നീടുള്ള വാചകങ്ങളേ കാണാനാകൂ. മാത്രമല്ല, ഒരു തവണവായില്‍ നിന്നുവന്ന അബദ്ധമായി ഇതിനെ കാണാനാവില്ലെന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ കേരളീയരുടെ മനോമുകുരങ്ങളില്‍ ഇപ്പോഴും ടിയാനെക്കുറിച്ച് മങ്ങാതെ കിടപ്പുണ്ട്. സ്വകാര്യകോളജിലെ വനിതാപ്രിന്‍സിപ്പലിനെപ്പറ്റിയും, സ്വാശ്രയകോളജ് വിദ്യാര്‍ഥി ജിഷ്ണുപ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് സമരത്തിനെത്തിയ സ്വന്തം പാര്‍ട്ടിക്കാരി കൂടിയായ മാതാവ് മഹിജയെപ്പറ്റിയും, ടി.പി ചന്ദ്രശേഖരനെ കൊന്നതിനെ ന്യായീകരിക്കാന്‍ സി.പി.എം മുമ്പും പാര്‍ട്ടി ശത്രുക്കളെ പട്ടികയുണ്ടാക്കി വകവരുത്തിയിട്ടുണ്ടെന്ന വിടുവായിത്തമൊക്കെ ഇതേ ശൈലിയില്‍ ജനം കേട്ടുതഴമ്പിച്ചവയാണ്. ഇതൊന്നും ഇപ്പോള്‍ ആവര്‍ത്തിക്കേണ്ടാത്തവിധം മലയാളികള്‍ മണി എന്ന ഇടുക്കിക്കാരനായ സി.പി.എം നേതാവിനെക്കുറിച്ച് കേശാദിപാദം വിലയിരുത്തിക്കഴിഞ്ഞതാണ്. അന്നെല്ലാം പക്ഷേ ഒരു പാര്‍ട്ടിനേതാവുമാത്രമായിരുന്നു മണി.
എന്നാല്‍ ഇവിടെ പ്രശ്‌നം അതല്ല. ഇത്തരത്തിലുള്ള മന്ത്രിയെ ന്യായീകരിക്കാന്‍ സര്‍ക്കാരിന്റെ തലപ്പത്തുള്ള മുഖ്യമന്ത്രി തുടര്‍ച്ചയായി രംഗത്തുവന്നതാണ് കേരളീയരുടെയാകെ മാനം കെടുത്തുന്നത്. സത്യപ്രതിജ്ഞാലംഘനവും സ്ത്രീകളെയും ഉദ്യോഗസ്ഥരെയും മാധ്യമപ്രവര്‍ത്തകരെയുമൊക്കെ അധിക്ഷേപിക്കുകവഴി ക്രിമിനല്‍കുറ്റവും നടത്തിയ എം.എം മണിയുടേത് നാട്ടുഭാഷയാണെന്ന പിണറായി വിജയന്റെ നിയമസഭയിലെ മറുപടി ഇന്നലെ ഒരുപടി കൂടികടന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയുള്ള കുറ്റപ്പെടുത്തല്‍വരെയായി. മലയാളികളുടെ ഭാഷാബോധത്തെയും സാംസ്‌കാരികമഹിമയെയും അപമാനിക്കല്‍കൂടിയാണിത്. മുമ്പ് യൂത്ത്‌കോണ്‍ഗ്രസ് സമരക്കാരെ വാടകക്കെടുത്തെന്ന് പറഞ്ഞും വക്കീലന്മാരുടെ തല്ലുകൊള്ളാന്‍ കോടതിയില്‍ വാര്‍ത്തശേഖരിക്കാന്‍ പോകേണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയും മാധ്യമപ്രവര്‍ത്തകരെ ആക്ഷേപിച്ചൊരു മുഖ്യമന്ത്രിയില്‍ നിന്നും ഇതിലധികം പ്രതീക്ഷിക്കാനില്ലായിരിക്കാം. എന്നാല്‍ ഈ മുഖ്യമന്ത്രിക്കും മന്ത്രിക്കും ഭരണഘടനാസ്ഥാനങ്ങളിലാണിരിക്കുന്നതെന്ന സാമാന്യമായ ബോധമെങ്കിലും ഉണ്ടാകേണ്ടതുണ്ട്. ഇവര്‍ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയുടെ വനിതാനേതാക്കളൊന്നടങ്കം മന്ത്രിക്കെതിരെ രംഗത്തുവരികയും പാര്‍ട്ടി സംസ്ഥാനനേതൃത്വം അച്ചടക്കനടപടി ആവശ്യപ്പെടുകയും ചെയ്ത നിലക്ക് എത്രയുംപെട്ടെന്ന് മണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാനുള്ള ആര്‍ജവമാണ് മുഖ്യമന്ത്രി കാണിക്കേണ്ടത്. സ്വകാര്യസംഭാഷണത്തിന്റെ പേരില്‍ ഒരുമന്ത്രിയുടെ രാജിവാങ്ങിയയാളാണ് താങ്കള്‍. സൂര്യനെ പാഴ്മുറംകൊണ്ട് മറയ്ക്കാന്‍ ശ്രമിക്കരുത്.
ദൃശ്യമാധ്യമങ്ങളുടെ സജീവതയുള്ള ഇക്കാലത്ത് ഏതൊരു പ്രസംഗവും അതേപടി ഒപ്പിയെടുക്കാനും സംപ്രേഷണം ചെയ്യാനും കഴിയുമായിരിക്കെ ആടിനെ പട്ടിയാക്കുന്ന പണിക്ക് മുഖ്യമന്ത്രിയും കൂടി കൂട്ടുനില്‍ക്കരുതായിരുന്നു. നേരത്തെതന്നെ മൂന്നാര്‍ ഭൂമി കയ്യേറ്റവിഷയത്തില്‍ തന്റെ മന്ത്രിസഭയിലെ തന്നെ മറ്റൊരു മന്ത്രിയുമായി പരസ്യമായി അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ച മുഖ്യമന്ത്രി താന്‍ ഭരിക്കുന്ന ആഭ്യന്തരവകുപ്പിന്റെ കീഴിലെ പൊലീസ് സേന മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ പോയതുപോലും അറിഞ്ഞില്ലെന്ന് പരസ്യമായി പറയുക വഴി കൂട്ടുത്തരവാദിത്തമില്ലെന്ന് സമ്മതിക്കുകയാണ് ചെയ്തത്. ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍നയം അനുസരിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ പുറത്താക്കുമെന്ന് പറയുന്ന മുഖ്യമന്ത്രിക്ക് അവരുടെമേല്‍ ഒരു കടിഞ്ഞാണുമില്ലെന്ന് പരസ്യമായി സ്മ്മതിക്കേണ്ടിവരുന്നത് കേരളത്തിലെ ആദ്യത്തെ സംഭവവും നാണക്കേടുമാണ്. മൂന്നാര്‍കയ്യേറ്റ വിഷയത്തില്‍ തൊട്ടാലെല്ലായ്്‌പോഴും ഉദ്യോഗസ്ഥര്‍ക്കുനേരെ ‘വാക്കത്തി’കളുമായി പാഞ്ഞടുക്കുന്ന മണിയും സി.പി.എം നേതാക്കളും ആരുടെ താല്‍പര്യമാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന് പച്ചയായി എല്ലാവര്‍ക്കും അറിവുള്ളതാണ്. സി.പി.എമ്മുകാരനായ മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ 2008ല്‍ നടത്തിയ മൂന്നാര്‍ ഓപ്പറേഷന്റെ തലവന്റെ കാല്‍വെട്ടുമെന്ന് പറഞ്ഞത് ഇതേ സി.പി.എം നേതാക്കളായിരുന്നു. അന്നത്തെ ൗത്യസംഘത്തലവനെയാണ് കള്ളുകുടിയനായി മന്ത്രി ഇപ്പോള്‍ ചിത്രീകരിച്ചിരിക്കുന്നത്.
ജനാധിപത്യത്തില്‍ ജനത്തിനുനേരെ കൊഞ്ഞനം കുത്തുന്ന മന്ത്രി താനിരിക്കുന്ന കസേരയോടും ഭരണഘടനയോടും നീതിന്യായവ്യവസ്ഥിതിയോടും കൂടിയാണ് കോപ്രായങ്ങള്‍കാട്ടി മുക്രയിടുന്നത്. സാധാരണക്കാരനായ വ്യക്തിയാണെങ്കില്‍ കൂടി കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും പരസ്യമായി അപമാനിച്ചതിനും ശിക്ഷാര്‍ഹനായ ഒരു മന്ത്രിയെ ഇനിയും ആ പദവിയില്‍ തുടരാനനുവദിക്കുന്നത് നിയമപരമായും സാങ്കേതികമായും ധാര്‍മികമായും മാത്രമല്ല, കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ക്കും യോജിച്ചതല്ലെന്ന് ഓര്‍മിപ്പിക്കേണ്ടിവരുന്നതില്‍ ഖേദംതോന്നുന്നു. അധികാരം അമിതാധികാരത്തിലേക്കും അത് അഴിമതിയിലേക്ക് എത്തിച്ചേരുകയും ചെയ്യുമ്പോള്‍ തങ്ങളെ തിരഞ്ഞെടുത്തുവിട്ട പൗരന്മാരെ മറക്കുക ലോകത്തെല്ലായിടത്തും നാം കണ്ടുവരുന്ന പ്രവണതയാണ്. പശ്ചിമബംഗാളില്‍ തൊഴിലാളിവര്‍ഗപാര്‍ട്ടി ടാറ്റപോലെയുള്ള ഒരു കുത്തകമുതലാളിക്കുവേണ്ടി പാവപ്പെട്ട കര്‍ഷകരെ വെടിവെച്ചുകൊന്നതും ആ കക്ഷി പിന്നീട് ആ സംസ്ഥാനത്ത് കണികാണാന്‍ പോലുമാകാതെ വരികയും ചെയ്തതുമായ അനുഭവങ്ങള്‍ ജനങ്ങളുടെ മനസ്സിലുണ്ട്. ഫാസിസം പോലെ അതിനിര്‍ണായകമായ പ്രതിസന്ധികളിലൂടെ രാജ്യം കടന്നുപോകുന്ന ഘട്ടത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പോലുള്ള മതനിരപേക്ഷപ്രസ്ഥാനങ്ങള്‍ ആ മഹത്കര്‍ത്തവ്യം മറന്നുകൊണ്ട് വിലകുറഞ്ഞ പ്രശ്‌നങ്ങളില്‍ അഭിരമിക്കുന്നത് കുറഞ്ഞപക്ഷം മതേതരമനസ്സുകളിലെങ്കിലും വലിയനീറ്റല്‍ ഉണ്ടാക്കുന്നുണ്ടെന്ന് ഓര്‍മിപ്പിക്കട്ടെ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending