Connect with us

india

രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ സുരക്ഷ വെല്ലുവിളി നേരിടുന്നുവെന്ന് ഇ. ടി.മുഹമ്മദ് ബഷീർ

ഇന്ത്യ എന്ന മഹത്തായ കാര്യം നാം എന്നുമെന്നും ലോകത്തോട് പറഞ്ഞു കൊണ്ടിരിക്കുന്നതാണെന്നും ഇ.ടി.

Published

on

ഇന്ത്യ എന്ന ശബ്ദം കേള്‍ക്കുമ്പോള്‍ തന്നെ ഉറക്കമില്ലാത്ത രാവുകളിലൂടെ കടന്ന് പോകേണ്ടി വരുന്ന ഗവണ്മെന്റിന്റെ അസുഖം മാറ്റാന്‍ കഴിയുന്ന ഒന്നല്ലെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ഭാരതമെന്ന ഉച്ചാരണത്തോട് ആര്‍ക്കും വിയോജിപ്പില്ല. ഇന്ത്യ എന്ന മഹത്തായ കാര്യം നാം എന്നുമെന്നും ലോകത്തോട് പറഞ്ഞു കൊണ്ടിരിക്കുന്നതാണെന്നും ഇ.ടി.

ബി.ജെ.പി രാജ്യത്തിന്റെയും നമ്മുടെ പിതാമഹന്മാരുടെയും രാഷ്ട്രത്തിന്റെ സ്ഥാപക നേതാക്കളുടെയും പേരുകള്‍ നാമകരണം ചെയ്യപ്പെട്ട സ്ഥാപനങ്ങളുടെ പേരുകള്‍ മാറ്റുകയാണ്. നമ്മുടെ രാജ്യത്തിന്റെ വളര്‍ച്ചക്കും വികാസത്തിനും വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുള്ള നേതാക്കളെ തരം താഴ്ത്തുകയാണെന്ന് ഇ.ടി പാര്‍ലമെന്റില്‍ വ്യക്തമാക്കി.

വാര്‍ത്തമാനകാല ഇന്ത്യയില്‍ കാണുന്ന ഗുരുതരമായ ചില സംഭവവികാസങ്ങളുണ്ട്. നമ്മുടെ മഹത്തായ ഭരണഘടന വെറും നോക്കു കുത്തിയാവുന്നു. ന്യൂനപക്ഷങ്ങളുടെ സുരക്ഷ വ്യക്തിത്വം സംരക്ഷണം എന്നിവയെല്ലാം ഓരോ ദിവസവും വെല്ലുവിളികള്‍ നേരിടുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് എതിരായിട്ടുള്ള അതിക്രമങ്ങള്‍ അനുദിനം പെരുകി വരുന്നു. എസ്.സി, എസ്.ടി പ്രാന്തവത്കരിക്കപ്പെട്ട മറ്റു ജനാവിഭാഗങ്ങള്‍ എന്നിവരെല്ലാം കടുത്ത വിവേചനത്തെ നേരിട്ട് കൊണ്ടിരിക്കുന്നു.

മനുഷ്യാവകാശ ധ്വസങ്ങളാവട്ടെ ലോകത്തിന് മുന്‍പില്‍ ഇന്ത്യയെ നാണക്കേടിലാക്കുന്നു. ലോകത്തിലെ പല രാജ്യങ്ങളും ഇന്ത്യയെ പുകയ്ത്തുകയാണ് എന്ന് പ്രാധാനമന്ത്രി ഇന്ന് സഭയില്‍ പറഞ്ഞു. എന്നാല്‍ ലോകത്തിലെ പല രാജ്യങ്ങളും അന്തര്‍ ദേശീയ സംവിധാനങ്ങളും ഇന്ത്യയില്‍ മനുഷ്യാവകാശ ധ്വസനങ്ങള്‍ വര്‍ധിക്കുകയാണെന്ന് ആവര്‍ത്തിച്ചു പറയുന്നുവെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി കൂട്ടിചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പശ്ചിമബംഗാളില്‍ നിയമ വിദ്യാര്‍ഥി ക്ലാസ് മുറിയില്‍ കൂട്ട ബലാല്‍സംഗത്തിനിരയായി

സംഭവത്തില്‍ മൂന്ന് പ്രതികള്‍ അറസ്റ്റിലായി.

Published

on

പശ്ചിമബംഗാളിലെ കസ്ബയില്‍ നിയമ വിദ്യാര്‍ഥി കൂട്ട ബലാല്‍സംഗത്തിനിരയായി. സംഭവത്തില്‍ മൂന്ന് പ്രതികള്‍ അറസ്റ്റിലായി.

സൗത്ത് കൊല്‍ക്കത്ത ലോ കോളജിലെ ക്ലാസ് മുറിയില്‍ വച്ചാണ് സംഭവം. ഇതേ ലോ കോളജിലെ മുന്‍ വിദ്യാര്‍ഥിയെയും രണ്ട് ജീവനക്കാരുമാണ് അറസ്റ്റിലായിരിക്കുന്നത്. അറസ്റ്റിലായ മൂന്ന് പ്രതികളെയും ഹൈക്കോടതിയില്‍ ഹാജരാക്കി. പ്രതികളെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

Continue Reading

india

ദളിത് സ്ത്രീയെ പാചകക്കാരിയായി നിയമിച്ചു; വിദ്യാര്‍ഥികളെ കുട്ടികളെ പിന്‍വലിച്ച് രക്ഷിതാക്കള്‍

സ്‌കൂളില്‍ ആകെയുണ്ടായിരുന്ന 22 വിദ്യാര്‍ത്ഥികളില്‍ 21 പേരെയും രക്ഷിതാക്കള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി മറ്റ് സ്‌കൂളുകളില്‍ ചേര്‍ത്തു.

Published

on

ദളിത് സ്ത്രീയെ പാചകക്കാരിയായി നിയമിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ സ്‌കൂളില്‍ നിന്ന് കുട്ടികളെ പിന്‍വലിച്ച് രക്ഷിതാക്കള്‍. ചാമരാജ നഗര്‍ ജില്ലയിലെ ഹൊമ്മ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് രക്ഷിതാക്കളുടെ നേതൃത്തത്തില്‍ വിദ്യാര്‍ഥികളെ കൂട്ടത്തോടെ പിന്‍വലിച്ചത്. ദളിത് സ്ത്രീയെ സ്‌കൂളിലെ ഭക്ഷണം പാചകം ചെയ്യാന്‍ നിയമിച്ചത് തങ്ങളുടെ മക്കള്‍ ഭക്ഷണം കഴിക്കുന്നതിന് തടസമായെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്. സ്‌കൂളില്‍ ആകെയുണ്ടായിരുന്ന 22 വിദ്യാര്‍ത്ഥികളില്‍ 21 പേരെയും രക്ഷിതാക്കള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി മറ്റ് സ്‌കൂളുകളില്‍ ചേര്‍ത്തു. ദളിത് സ്ത്രീയെ നിയമിച്ചതിനു ശേഷം സ്‌കൂളില്‍ നിന്ന് ആകെ ഏഴ് കുട്ടികള്‍ മാത്രമാണ് ഉച്ചഭക്ഷണം കഴിച്ചിരുന്നത്.

അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ് നിലവില്‍ സ്‌കൂള്‍. സംഭവത്തെ തുടര്‍ന്ന് ചാമരാജനഗര്‍ എസ് പി, ജില്ലാ പഞ്ചായത്ത് സിഇഒ, വിദ്യാഭ്യാസ ഓഫീസര്‍ എന്നിവരുള്‍പ്പെടെയുളള ഉദ്യോഗസ്ഥര്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു. ജാതി വിവേചനം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ജില്ലാ അധികൃതരും മാതാപിതാക്കളും അധ്യാപകരുമായി ചര്‍ച്ച നടത്തി. എന്നാല്‍ കേസ് ഭയന്ന് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാകാത്തതിനാലാണ് കുട്ടികളെ സ്‌കൂളില്‍ നിന്ന് മാറ്റിയതെന്നാണ് മാതാപിതാക്കള്‍ ജില്ലാ പഞ്ചായത്ത് സിഇഒയോട് പറഞ്ഞത്. സ്‌കൂളില്‍ നിലവില്‍ ഒരു കുട്ടി മാത്രമേയുളളു. ആ കുട്ടിയുടെ മാതാപിതാക്കളും ട്രാന്‍സഫര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

Continue Reading

india

പാളത്തിലൂടെ 8 കിലോമീറ്ററോളം കാറോടിച്ച് യുവതിയുടെ അഭ്യാസം; പുറത്തിറക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരെ ആക്രമിച്ചു

ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം, 20 മിനിറ്റോളം ട്രെയിന്‍ സര്‍വീസ് തടസ്സപ്പെട്ടു.

Published

on

ഹൈദരാബാദ് റെയില്‍വേ പാളത്തിലൂടെ 8 കിലോമീറ്ററോളം കാറോടിച്ച് യുവതിയുടെ അഭ്യാസം. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം, 20 മിനിറ്റോളം ട്രെയിന്‍ സര്‍വീസ് തടസ്സപ്പെട്ടു. കാര്‍ തടഞ്ഞ് പുറത്തിറക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി പൊലീസുകാരെയും ആക്രമിക്കാന്‍ ശ്രമിച്ചു. ഹൈദരാബാദിനു സമീപം ശങ്കരപ്പള്ളിയിലാണ് വ്യാഴാഴ്ച രാവിലെ സംഭവമുണ്ടായത്.

യുവതിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് 2 പാസഞ്ചര്‍ ട്രെയിനുകളും 2 ഗുഡ്‌സും നിര്‍ത്തിയിടേണ്ടിവന്നു.

Continue Reading

Trending