Connect with us

kerala

കരിപ്പൂര്‍ റെസക്ക് വേണ്ടി ഭൂമി ഏറ്റെടുക്കല്‍; ബാക്കിയുള്ള രേഖകള്‍ ഇന്ന് റവന്യു വകുപ്പിന് കൈമാറും

കരിപ്പൂര്‍ വിമാനത്താവള റെസ വികസനത്തിന് ഭൂമി വിട്ടു നല്‍കുന്നതിനുള്ള ബാക്കിയുള്ള രേഖകള്‍ ഇന്ന് റവന്യൂ വകുപ്പിന് കൈമാറും.

Published

on

കൊണ്ടോട്ടി:കരിപ്പൂര്‍ വിമാനത്താവള റെസ വികസനത്തിന് ഭൂമി വിട്ടു നല്‍കുന്നതിനുള്ള ബാക്കിയുള്ള രേഖകള്‍ ഇന്ന് റവന്യൂ വകുപ്പിന് കൈമാറും. ഒന്നിച്ച് രേഖകള്‍ സമര്‍പ്പിക്കുന്നതിന് കഴിഞ്ഞ ദിവസം നെടിയിരുപ്പ് പാലക്കാപറമ്പില്‍ യോഗം ചേര്‍ന്ന് പ്രദേശവാസികള്‍ തീരുമാനിച്ച പ്രകാരമാണിത്.നെടിയിരുപ്പ്, പള്ളിക്കല്‍ വില്ലേജുകളില്‍ നിന്നായി 80 ഭൂവുടമകളില്‍ നിന്നായി 14.5 ഏക്കര്‍ ഭൂമിയാണ് റെസക്ക് വേണ്ടി ഏറ്റെടുക്കുന്നത്.

ഇതില്‍ പള്ളിക്കല്‍ വില്ലേജിലെ എട്ട് ഭൂ ഉടമകളുടെ 1.25 ഏക്കര്‍ ഭൂമിയുടെ രേഖകള്‍ മാത്രമാണ് കൈമാറിയത്. ഇവരുടെ ഭൂമിയുടെ തുകയും മറ്റുമുള്ള തുക ഇനത്തില്‍ 4.29 കോടി രൂപ കൈമാറി കഴിഞ്ഞു. ശേഷിക്കുന്ന ഭൂമിയുടെ രേഖകളാണ് ഇന്ന് ഏറ്റുവാങ്ങുക. 14.5 ഏക്കര്‍ ഭൂമിയാണ് പറയുന്നതെങ്കിലും അതോറിറ്റി നല്‍കിയ സ്‌കെച്ച് പ്രകാരം 13 ഏക്കറില്‍ കുറഞ്ഞ ഭൂമിയാണ് ഏറ്റെടുത്തത്. നെടിയിരുപ്പ് വില്ലേജിലെ പാലക്കാപറമ്പ് പ്രദേശ ത്താണ് 7 ഏക്കര്‍ ഭൂമി ഏറ്റെടുത്തത്. ഇവിടെ ഭൂമി ഏറ്റെടുക്കുക വഴി ക്രോസ് റോഡ് നഷ്ടപ്പെടുന്നതും ഒട്ടേറെ വീട്ടുകാര്‍ക്ക് വഴി തടസമാവുന്നതും പ്രതിഷേധമായതാണ് രേഖ കൈമാറല്‍ ഇഴഞ്ഞത്. എന്നാല്‍ നാട്ടുകാര്‍ ഉന്നയിച്ച പല കാര്യങ്ങളിലും സര്‍ക്കാര്‍ നടപടി സ്വീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഉടമ കള്‍ രേഖകള്‍ കൈമാറാന്‍ തീരുമാനിച്ചത്.ഭൂവുടമകള്‍ക്ക് ലഭിക്കുന്ന നഷ്ടപരിഹാര തുക സംബന്ധിച്ച വിവരങ്ങള്‍ റവന്യൂ വിഭാഗം ഔദ്യോഗി കമായി അറിയിച്ചിട്ടില്ല.

ഭൂമിക്ക് നല്‍കുന്ന തുകക്ക് പുറമെ കെട്ടിടങ്ങള്‍ക്ക് കാലപഴക്കം നോക്കാതെ നിര്‍മാണ ചിലവിന്റെ ഇരട്ടി തുക നഷ്ടപരിഹാരമായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഔദ്യോഗികമായി നഷ്ടപരിഹാരം ഇന്ന് അറിയിക്കുന്ന മുറക്ക് രേഖകള്‍ കൈമാറാനാണ് യോഗം നാട്ടുകാര്‍ യോഗത്തില്‍ തീരുമാനിച്ചത്. രേഖകള്‍ കൈമാറുന്നതോടെ തുടര്‍ നടപടികള്‍ വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. വീട് നഷ്ടപ്പെടുന്നവര്‍ക്ക് കുടി യൊഴിയാനായി രണ്ടാഴ്ച വരെ സമയം നല്‍കും. വീടൊഴിഞ്ഞ് രണ്ടു ദിവസത്തിനുള്ളില്‍ തന്നെ ഇവര്‍ക്കുള്ള പ്രത്യേക പുനഃരധിവാസ പാക്കേജ് പ്രകാരമുള്ള 10 ലക്ഷം രൂപയും ഭൂമിയുടെയും മറ്റു ആസ്തികളുടെയും നഷ്ടപരിഹാരത്തുക കൈമാറുമെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബൈക്കും കാറും കൂട്ടിയിടിച്ച് 18കാരൻ മരിച്ചു

ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം.

Published

on

ബൈക്കും കാറും കൂട്ടിയിടിച്ച് 18 കാരൻ മരിച്ചു. ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം. എ.ആർ നഗർ സ്വദേശി ഹിഷാം അലി ആണ് മരിച്ചത്.

കാറും ഹിഷാം സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകായിരുന്നു. അപകടത്തിൽ ഹിഷാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റു. ഹിഷാം അലിയുടെ മൃതദേഹം തിരൂരങ്ങാടിയിലെ ഗവ.ആശുപത്രിയിൽ മോർച്ചറിയിൽ. പരിക്കേറ്റ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

kerala

ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു

പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. 

Published

on

പോക്‌സോ കേസ് പ്രതി പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി. ലുക്കൗട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതിയാണ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.

ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത് കേരളത്തിലേക്ക് കൊണ്ടു വരുന്ന വഴി തമിഴ്‌നാട്ടിലെ കാവേരി പട്ടണത്തില്‍ വെച്ചാണ് പ്രതി രക്ഷപ്പെട്ടത്. പത്തനംതിട്ട സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് പ്രതിയാണ് ഇയാള്‍.

വിദേശത്തു നിന്നെത്തിയ പ്രതിയെ വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കണ്ടെത്താന്‍ തമിഴ്‌നാട് പൊലീസും തിരച്ചില്‍ ആരംഭിച്ചു.

Continue Reading

kerala

ഡ്രൈവിംഗ് ടെസ്റ്റുകള്‍ നാളെ പുനരാരംഭിക്കും

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല.

Published

on

ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് പരിഷ്്കരണത്തിനെതിരേ ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ നടത്തിയ ബഹിഷ്കരണ സമരത്തെ തുടർന്ന് അനിശ്ചിതകാലമായി മുടങ്ങിയ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകള്‍ നാളെ പൂർണതോതില്‍ പുനരാരംഭിക്കും.

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല. സാരഥി സോഫ്റ്റ്‌വേയറിലെ തകരാർ മൂലമായിരുന്നു ഇത്.

നാളെയോടെ സങ്കേതിക തകരാർ പൂർണമായും പരിഹരിച്ച്‌ ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മോട്ടോർ വാഹന വകുപ്പ്.

Continue Reading

Trending