Connect with us

kerala

കരിപ്പൂര്‍ റെസക്ക് വേണ്ടി ഭൂമി ഏറ്റെടുക്കല്‍; ബാക്കിയുള്ള രേഖകള്‍ ഇന്ന് റവന്യു വകുപ്പിന് കൈമാറും

കരിപ്പൂര്‍ വിമാനത്താവള റെസ വികസനത്തിന് ഭൂമി വിട്ടു നല്‍കുന്നതിനുള്ള ബാക്കിയുള്ള രേഖകള്‍ ഇന്ന് റവന്യൂ വകുപ്പിന് കൈമാറും.

Published

on

കൊണ്ടോട്ടി:കരിപ്പൂര്‍ വിമാനത്താവള റെസ വികസനത്തിന് ഭൂമി വിട്ടു നല്‍കുന്നതിനുള്ള ബാക്കിയുള്ള രേഖകള്‍ ഇന്ന് റവന്യൂ വകുപ്പിന് കൈമാറും. ഒന്നിച്ച് രേഖകള്‍ സമര്‍പ്പിക്കുന്നതിന് കഴിഞ്ഞ ദിവസം നെടിയിരുപ്പ് പാലക്കാപറമ്പില്‍ യോഗം ചേര്‍ന്ന് പ്രദേശവാസികള്‍ തീരുമാനിച്ച പ്രകാരമാണിത്.നെടിയിരുപ്പ്, പള്ളിക്കല്‍ വില്ലേജുകളില്‍ നിന്നായി 80 ഭൂവുടമകളില്‍ നിന്നായി 14.5 ഏക്കര്‍ ഭൂമിയാണ് റെസക്ക് വേണ്ടി ഏറ്റെടുക്കുന്നത്.

ഇതില്‍ പള്ളിക്കല്‍ വില്ലേജിലെ എട്ട് ഭൂ ഉടമകളുടെ 1.25 ഏക്കര്‍ ഭൂമിയുടെ രേഖകള്‍ മാത്രമാണ് കൈമാറിയത്. ഇവരുടെ ഭൂമിയുടെ തുകയും മറ്റുമുള്ള തുക ഇനത്തില്‍ 4.29 കോടി രൂപ കൈമാറി കഴിഞ്ഞു. ശേഷിക്കുന്ന ഭൂമിയുടെ രേഖകളാണ് ഇന്ന് ഏറ്റുവാങ്ങുക. 14.5 ഏക്കര്‍ ഭൂമിയാണ് പറയുന്നതെങ്കിലും അതോറിറ്റി നല്‍കിയ സ്‌കെച്ച് പ്രകാരം 13 ഏക്കറില്‍ കുറഞ്ഞ ഭൂമിയാണ് ഏറ്റെടുത്തത്. നെടിയിരുപ്പ് വില്ലേജിലെ പാലക്കാപറമ്പ് പ്രദേശ ത്താണ് 7 ഏക്കര്‍ ഭൂമി ഏറ്റെടുത്തത്. ഇവിടെ ഭൂമി ഏറ്റെടുക്കുക വഴി ക്രോസ് റോഡ് നഷ്ടപ്പെടുന്നതും ഒട്ടേറെ വീട്ടുകാര്‍ക്ക് വഴി തടസമാവുന്നതും പ്രതിഷേധമായതാണ് രേഖ കൈമാറല്‍ ഇഴഞ്ഞത്. എന്നാല്‍ നാട്ടുകാര്‍ ഉന്നയിച്ച പല കാര്യങ്ങളിലും സര്‍ക്കാര്‍ നടപടി സ്വീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഉടമ കള്‍ രേഖകള്‍ കൈമാറാന്‍ തീരുമാനിച്ചത്.ഭൂവുടമകള്‍ക്ക് ലഭിക്കുന്ന നഷ്ടപരിഹാര തുക സംബന്ധിച്ച വിവരങ്ങള്‍ റവന്യൂ വിഭാഗം ഔദ്യോഗി കമായി അറിയിച്ചിട്ടില്ല.

ഭൂമിക്ക് നല്‍കുന്ന തുകക്ക് പുറമെ കെട്ടിടങ്ങള്‍ക്ക് കാലപഴക്കം നോക്കാതെ നിര്‍മാണ ചിലവിന്റെ ഇരട്ടി തുക നഷ്ടപരിഹാരമായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഔദ്യോഗികമായി നഷ്ടപരിഹാരം ഇന്ന് അറിയിക്കുന്ന മുറക്ക് രേഖകള്‍ കൈമാറാനാണ് യോഗം നാട്ടുകാര്‍ യോഗത്തില്‍ തീരുമാനിച്ചത്. രേഖകള്‍ കൈമാറുന്നതോടെ തുടര്‍ നടപടികള്‍ വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. വീട് നഷ്ടപ്പെടുന്നവര്‍ക്ക് കുടി യൊഴിയാനായി രണ്ടാഴ്ച വരെ സമയം നല്‍കും. വീടൊഴിഞ്ഞ് രണ്ടു ദിവസത്തിനുള്ളില്‍ തന്നെ ഇവര്‍ക്കുള്ള പ്രത്യേക പുനഃരധിവാസ പാക്കേജ് പ്രകാരമുള്ള 10 ലക്ഷം രൂപയും ഭൂമിയുടെയും മറ്റു ആസ്തികളുടെയും നഷ്ടപരിഹാരത്തുക കൈമാറുമെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

ഹയര്‍സെക്കന്‍ഡറി,വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം ഇന്ന്

വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും ഇന്ന് തന്നെ പ്രഖ്യാപിക്കും

Published

on

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്. കഴിഞ്ഞ വർഷത്തേക്കാൾ 16 ദിവസം നേരത്തെ ആണ് ഇക്കുറി ഫലം വരുന്നത്. 82.5 ആയിരുന്നു കഴിഞ്ഞ തവണത്തെ വിജയ ശതമാനം. ഏപ്രിൽ 3 മുതൽ 24 വരെ നടന്ന മൂല്യനിർണയ ക്യാമ്പിൽ ഇരുപത്തി അയ്യായിരത്തോളം അധ്യാപകർ പങ്കെടുത്തു. വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും ഇന്ന് തന്നെ പ്രഖ്യാപിക്കും.

റഗുലർ വിഭാഗത്തിൽ 27,798 ഉം പ്രൈവറ്റ് വിഭാഗത്തിൽ 1502 ഉം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.ഫലമറിയാനുള്ള വെബ്സൈറ്റുകള്‍പ്ലസ്ടു1 www.prd.kerala.gov.in2 www.keralaresults.nic.in 3 www.result.kerala.gov.in 4 www.examresults.kerala.gov.in 5 www.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ഫലം ലഭ്യമാകും.വിഎച്ച്എസ്ഇ1 www.keralaresults.nic.in2 www.vhse.kerala.gov.in3 www.results.kite.kerala.gov.in4 www.prd.kerala.gov.in5 www.examresults.kerala.gov.in6 www.results.kerala.nic.inഎന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ലഭ്യമാകും.രജിസ്‌ട്രേഷൻ നമ്പർ, പാസ്‌വേഡ്, ജനനത്തീയതി തുടങ്ങിയ വ്യക്തിഗത ലോഗിൻ വിശദാംശങ്ങൾ ഉപയോഗിച്ച് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

Continue Reading

GULF

എയർ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനം റദ്ദാക്കൽ: സർക്കാർ ഇടപെടൽ അനിവാര്യം: അബുദാബി കെഎംസിസി

Published

on

അബുദാബി: എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ വിമാനങ്ങൾ റദ്ദാക്കിയതുമൂലം
നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിലായി. യഥാസമയം ജോലി സ്ഥലത്ത് എത്തിച്ചേരാൻ കഴിയാതിരിക്കുന്നതുൾപ്പെടെ ഒട്ടേറെപേരാണ് പ്രയാസത്തിലകപ്പെട്ടത്.

ചെറിയ കുട്ടികൾ അടക്കമുള്ള കുടുംബങ്ങൾ, വിസ കാലാവധി തീരുന്നവർ അടക്കം നിരവധി യാത്രക്കാരാണ് വിമാനത്താവളങ്ങളിൽ കുടുങ്ങി കിടക്കുന്നത്. വിഷയത്തിൽ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെട്ടു വിമാനങ്ങൾ റദ്ദാക്കിയത് മൂലമുള്ള കഷ്ട്ട നഷ്ട്ടങ്ങൾക്കു എത്രയും വേഗം നഷ്ടപരിഹാരം നൽകണമെന്ന് അബുദാബി കെഎംസിസി ആവശ്യപ്പെട്ടു.

Continue Reading

GULF

കെഎംസിസി ഇവന്റ്സ്’ ഓഫീസ് സാദിഖലി തങ്ങൾ ഉത്ഘാടനം ചെയ്തു 

അബുദാബിയിൽ നിന്ന് ഉടനെ ആരംഭിക്കുന്ന ‘ഗൾഫ് ചന്ദ്രിക’ ഓൺലൈന്റെ പ്രവർത്തനങ്ങളും ഇവിടെ നിന്നാണ് നടക്കുക

Published

on

അബുദാബി: അബുദാബി കെഎംസിസിക്കു കീഴിൽ ആരംഭിക്കുന്ന സമ്പൂർണ്ണ ഇവന്റ് സൊല്യൂഷനായ കെഎംസിസി ഇവന്റ്സ് ഓഫീസ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉത്ഘാടനം ചെയ്തു. അബുദാബി ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിനു സമീപമാണ് വിവിധ സൗകര്യങ്ങളോടു കൂടിയ ഓഫീസ് സജ്ജീകരിച്ചിട്ടുള്ളത് .

സംഘടനകളുടേതും ഗവണ്മെന്റ്, സെമി ഗവണ്മെന്റ് സ്ഥാപന ങ്ങളുടെയും, കോർപറേറ്റ് കമ്പനികളുടെയും, പ്രൈവറ്റ് പാർട്ടികളുടെയും ഉൾപ്പെടെയുള്ള ഇവന്റ് കളും, വിദ്യാഭ്യാസം,കല, കായികം, പ്രദർശനങ്ങൾ,സെമിനാർ, പരസ്യങ്ങൾ, ഡിജിറ്റൽ ഡിസൈനിങ്, തുടങ്ങിയവയും പരിപൂർണ സംവിധാനങ്ങളോടെയും നയന വിസ്മയങ്ങളോടെ ഒരുക്കുവാനും കഴിയുന്ന പൂർണമായ ഇവന്റ് സൊല്യൂഷൻ ആണ് കെഎംസിസി ഇവന്റ്സ്.

അബുദാബിയിൽ നിന്ന് ഉടനെ ആരംഭിക്കുന്ന ‘ഗൾഫ് ചന്ദ്രിക’ ഓൺലൈന്റെ പ്രവർത്തനങ്ങളും ഇവിടെ നിന്നാണ് നടക്കുക. പ്രസിഡന്റ് ശുകൂറലി കല്ലിങ്ങലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി സി എച്ച് യുസുഫ് സ്വാഗതം പറഞ്ഞു. സംസ്ഥാന, ജില്ലാ, മണ്ഡലം കമ്മിറ്റി ഭാരവാഹികൾ സന്നിഹിതരായിരുന്നു.

Continue Reading

Trending