Connect with us

india

‘മോദിയുടെ വാക്ക് ചൈനീസ് ഉത്പന്നം പോലെ’: പ്രിയങ്ക ഗാന്ധി

വിപണിയില്‍ നിന്ന് പുറത്തിറങ്ങിയാല്‍ യാതൊരു ഗ്യാരന്റിയുമില്ലാത്ത ചൈനീസ് ഉത്പന്നങ്ങള്‍ പോലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ എന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം

Published

on

ബി.ജെ.പിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് എതിരേയും വിമര്‍ശനം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. വിപണിയില്‍ നിന്ന് പുറത്തിറങ്ങിയാല്‍ യാതൊരു ഗ്യാരന്റിയുമില്ലാത്ത ചൈനീസ് ഉത്പന്നങ്ങള്‍ പോലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ എന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.

‘പ്രധാനമന്ത്രിയുടെ വാക്കുകള്‍ ചൈനീസ് ഉത്പന്നം പോലെയാണ്. വിപണിയില്‍ നിന്ന് പുറത്തിറങ്ങിയാല്‍ പിന്നെ അതിനൊന്നും ഗ്യാരന്റിയും കാണില്ല വാറന്റിയും കാണില്ല’ പ്രിയങ്ക ഗാന്ധി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ പഴയ പെന്‍ഷന്‍ പദ്ധതി ആവശ്യപ്പെട്ടപ്പോള്‍ പണം അപര്യാപ്തമാണെന്ന് സര്‍ക്കാര്‍ പറഞ്ഞെങ്കിലും കോടിക്കണക്കിന് രൂപയുടെ വിമാനങ്ങള്‍ വാങ്ങാനും കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് നല്‍കാനും പണം എവിടെ നിന്നാണ് വരുന്നതെന്നും അവര്‍ പറഞ്ഞു.

കോണ്‍ഗ്രസ് ഭരണകാലത്ത് സാധാരണക്കാര്‍ക്ക് പാചകവാതക സിലിണ്ടര്‍ 425 രൂപക്കും റേഷന്‍ 60 രൂപക്കും ലഭിച്ചിരുന്നു, ഇപ്പോള്‍ ആളുകള്‍ക്ക് അത്തരം നിരക്കില്‍ അവ ലഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ല. 1125 രൂപയില്‍ കൂടുതല്‍ വില കൊടുത്ത് സിലിണ്ടര്‍ വാങ്ങാന്‍ സാധാരണക്കാര്‍ നിര്‍ബന്ധിതരാവുകയാണ്. സാധാരണക്കാരുടെ ആവശ്യങ്ങളെ മോദി സര്‍ക്കാര്‍ അവഗണിക്കുകയാണ്. സാധാരണക്കാര്‍ നികുതി അടക്കുന്നു, അത് മോദി സര്‍ക്കാര്‍ തങ്ങളുടെ വ്യവസായ സുഹൃത്തുക്കളുടെ ആഡംബര ജീവിതത്തിനായി ചെലവഴിക്കുന്നു. പണ്ട് തെരഞ്ഞെടുപ്പ് കാലത്ത് മോദി വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ അക്കൗണ്ടില്‍ വരുന്നതും കാത്തിരിക്കുകയാണ് ജനങ്ങള്‍ ഇപ്പോഴും, എന്നാല്‍ മോദി ഇതിനോട് മൗനം പാലിക്കുക മാത്രമാണ് ചെയ്യുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഭൂപേഷ് ഭാഖേല്‍ സര്‍ക്കാരിനേയും പ്രിയങ്ക പരാമര്‍ശിച്ചു. മോദി സര്‍ക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ സാധാരണക്കാരന്റെ ജീവിതത്തെ മെച്ചപ്പെടുത്താന്‍ ഭാഖേല്‍ സര്‍ക്കാര്‍ നടത്തുന്ന പ്രയത്‌നങ്ങള്‍ പ്രശംസനീയമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ ആവര്‍ത്തിച്ചാല്‍ ബിഹാറിലേത് പോലെ ജാതി സെന്‍സസ് നടപ്പിലാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

india

ഖാര്‍ഗെയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍; നടപടി ദുരുദ്ദേശത്തോടെയെന്ന് കോണ്‍ഗ്രസ്‌

Published

on

പാട്‌ന: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെന്ന് കോണ്‍ഗ്രസ്. ഇന്നലെ ബീഹാറിലെ സമസ്തിപൂരില്‍ വച്ചാണ് പരിശോധന നടത്തിയതെന്നും നടപടി നിര്‍ഭാഗ്യകരമാണെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം ദുരുദ്ദേശത്തോടെയുള്ളതാണെന്നും പ്രതിപക്ഷ നേതാക്കളെ അനാവശ്യമായി ലക്ഷ്യം വയ്ക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.

നിരവധി എന്‍ഡിഎ നേതാക്കള്‍ പ്രചാരണം നടത്തുന്നുണ്ട്. എന്നാല്‍ എന്‍ഡിഎ നേതാക്കളുടെ വാഹനത്തില്‍ ഇതുവരെ പരിശോധന നടത്തിയിട്ടുണ്ടോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമീപനം ദുരുദ്ദേശപരമാണെന്നും ബീഹാര്‍ കോണ്‍ഗ്രസ് നേതാവ് രാജേഷ് റാത്തോര്‍ ആരോപിച്ചു.

Continue Reading

india

നാലാം ഘട്ട വോട്ടെടുപ്പിനൊരുങ്ങി രാജ്യം; 96 സീറ്റിലേക്ക് 1717 സ്ഥാനാർത്ഥികൾ

Published

on

ലോക്സഭയിലേക്കുള്ള നാലാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 10 സംസ്ഥാന / കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുള്ള 1717 സ്ഥാനാർത്ഥികളാണ് ആകെ മത്സരിക്കുന്നത്. ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കും ഈ ഘട്ടത്തിലാണ് വോട്ടെടുപ്പ്.

ആന്ധ്രപ്രദേശിലെ 25 മണ്ഡലങ്ങളിലും തെലുങ്കാനയിലെ 17 മണ്ഡലങ്ങളിലും ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഉത്തർപ്രദേശിൽ 13 സീറ്റുകളിലും മഹാരാഷ്ട്രയിലെ 11ഉം ബംഗാൾ മധ്യപ്രദേശ് എന്നിവടങ്ങളിൽ 8 മണ്ഡലങ്ങളിലും ബിഹാറിൽ അഞ്ചും ഒഡീഷയിലെയും ജാർഖണ്ഡിലെയും നാല് മണ്ഡലങ്ങളും ജമ്മുകാശ്മീർ ഒരു സീറ്റിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ആന്ധ്രാപ്രദേശിലെ 175 മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പും നാളെ നടക്കും.

 

Continue Reading

india

‘ബിജെപി നേതാക്കളുടെ വർഗീയ പരാമർശങ്ങളിൽ കമ്മീഷൻ്റെ നിലപാട് ദുരൂഹം’; തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് മല്ലികാർജുൻ ഖാര്‍കെ

കോൺഗ്രസ് നിലകൊള്ളുന്നത് കമ്മീഷന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയെന്നും ഖാര്‍കെ
പറഞ്ഞു.

Published

on

തെരഞ്ഞെടുപ്പ് കമ്മീഷന് കടുത്ത മറുപടിയുമായി മല്ലികാർജ്ജുൻ ഖാര്‍കെ. നേരിട്ട് നൽകിയ പരാതികൾ കമ്മീഷൻ അവഗണിച്ചു. ഭരണകക്ഷി നേതാക്കൾ നടത്തുന്ന നഗ്നമായ വർഗീയ, ജാതീയ പ്രസ്താവനകളിൽ കമ്മീഷന്റെ നിലപാട് ദുരൂഹമാണ്. കമ്മീഷന് മേൽ സർക്കാരിന്റെ സമ്മർദ്ദമുണ്ട്. കോൺഗ്രസ് നിലകൊള്ളുന്നത് കമ്മീഷന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയെന്നും ഖാര്‍കെ
പറഞ്ഞു.

കോൺഗ്രസ് നേതാക്കൾ അനാവശ്യമായി നിരുത്തരവാദപരമായ പ്രസ്താവനകൾ പുറപ്പെടുവിക്കുന്നു എന്നും പാർട്ടി പ്രസിഡൻ്റ് ഇത്തരം പ്രവണതകൾ അവസാനിപ്പിക്കുന്നതിന് ഇടപെടണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടി ആയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിച്ച് ഖാര്‍കെ രംഗത്തുവന്നത്.

Continue Reading

Trending