kerala
കരിപ്പൂര്‍ കേസ്; പിടിയിലായവരില്‍ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടിഷിഫ്റ്റ്; സിഐഎസ്എഫ് കമാന്‍ഡന്റ് ഫ്‌ലാറ്റില്‍ പരിശോധന
കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്ത് സംഘത്തിന് വേണ്ടി ഉദ്യോഗസ്ഥര്‍ ഇടപെട്ടതിന്റെ തെളിവുകളാണ് കേരളാ പൊലീസിന് ലഭിച്ചത്

കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സിഐഎസ്എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് നവീനിന്റെ ഫ്‌ളാറ്റില്‍ പൊലീസ് പരിശോധന നടത്തുന്നു. കൊണ്ടോട്ടി തലേക്കരയിലെ നവീനിന്റെ താമസ സ്ഥലത്താണ് കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പരിശോധന നടക്കുന്നത്. കരിപ്പൂരില്‍ സ്വര്‍ണ്ണക്കടത്തിനു ഉദ്യോഗസ്ഥര്‍ ഒത്താശ നല്‍കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന.
സ്വര്‍ണ്ണക്കടത്തില്‍ ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ചുള്ള വിവരം പൊലീസ് കസ്റ്റംസിനു കൈമാറിയിരുന്നു. സി ഐ എസ് എഫ് അസിസ്റ്റന്റ് കമാന്റന്റ് ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഈ വിവരത്തെ തുടര്‍ന്നാണ് നവീന്റെ ഫ്‌ലാറ്റില്‍ പരിശോധന നടക്കുന്നത്.
കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്ത് സംഘത്തിന് വേണ്ടി ഉദ്യോഗസ്ഥര്‍ ഇടപെട്ടതിന്റെ തെളിവുകളാണ് കേരളാ പൊലീസിന് ലഭിച്ചത്. ഈ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ 60 തവണ കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയതായാണ് പൊലീസ് കണ്ടെത്തല്‍.
ദിവസങ്ങള്‍ക്കു മുമ്പ് കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനക്ക് ശേഷം പുറത്തിറങ്ങിയ മൂന്ന് പേരില്‍ നിന്നും കരിപ്പൂര്‍ പൊലീസ് സ്വര്‍ണം പിടികൂടിയിരുന്നു. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഒരാളുടെ മൊബൈല്‍ ഫോണില്‍ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ഷിഫ്റ്റ് കണ്ടെത്തിയത്. സിഐഎസ് എഫിലെ ഒരു അസിസ്റ്റന്റ് കമന്റാന്റും കസ്റ്റംസ് ഉദ്യോഗസ്ഥനും ഈ സംഘത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ പൊലീസിന് കിട്ടി. കൊടുവള്ളി സ്വദേശി റഫീഖിന് വേണ്ടി സ്വര്‍ണം കടത്താനാണ് ഇവര്‍ ഒത്താശ ചെയ്തിരുന്നത്. ഇതിനായി രഹസ്യ ഫോണ്‍ നമ്പറുകളും ഉപയോഗിച്ചിരുന്നു.
അറസ്റ്റിലായ ചിലര്‍ക്കൊപ്പം ഉദ്യോഗസ്ഥര്‍ നില്‍ക്കുന്ന ഫോട്ടോകളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയിട്ടുണ്ട്. നിലവില്‍ റെജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളില്‍ ഉദ്യോഗസ്ഥരെ കൂടി പ്രതി ചേര്‍ക്കാനാണ് പൊലീസിന്റെ നീക്കം. ഇതിനു ശേഷം ഇത് സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് സി ഐ എസ് എഫ്, കസ്റ്റംസ് ഉന്നതര്‍ക്ക് കൈമാറും.
kerala
വ്യായാമത്തിന് ആരും എതിരല്ല, സംശയം ഉന്നയിക്കുന്നവരെ തീവ്രവാദികളാക്കരുത്; പി.കെ കുഞ്ഞാലിക്കുട്ടി
സംശയം ഉന്നയിക്കുന്നവരുടെ മെക്കിട്ട് കയറിയിട്ട് കാര്യമില്ല. പെട്ടെന്ന് ഒരു പരിഷ്‌ക്കാരം വരുമ്പോൾ സംശയങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്.

വ്യായാമത്തിനും വിദ്യാർത്ഥികളുടെ മാനസികോല്ലാസത്തിനും ആരും എതിരല്ലെന്നും എന്നാൽ സംശയങ്ങൾ ഉന്നയിക്കുന്നവരെ ഒറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്‌കൂളുകളിലെ
സൂംബ ഡാൻസ് നിർബന്ധമാക്കുന്ന വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആരോടും ചർച്ച ചെയ്തിട്ടല്ല ഇങ്ങനെയൊരു തീരുമാനമെടുത്തത്. വിദ്യാഭ്യാസ മന്ത്രിയുമായി സംസാരിച്ചപ്പോൾ സംശയങ്ങൾ ദൂരീകരിച്ച് മുന്നോട്ട് പോകും എന്നാണ് പറഞ്ഞത്. സംശയം തീർത്താൽ മതി. സംശയം ഉന്നയിക്കുന്നവരുടെ മെക്കിട്ട് കയറിയിട്ട് കാര്യമില്ല. പെട്ടെന്ന് ഒരു പരിഷ്‌ക്കാരം വരുമ്പോൾ സംശയങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. അതിന്റെ പേരിൽ മുഖ്യധാരയിൽ പ്രവർത്തിക്കുന്ന സംഘടനകളെ തീവ്രവാദികളാക്കുന്നത് ശരിയായ നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു.
kerala
കോഴിക്കോട് മണ്ണിടിഞ്ഞുവീണുണ്ടായ അപകടം; കുടുങ്ങിക്കിടന്ന തൊഴിലാളി മരിച്ചു
രണ്ട് തൊഴിലാളികളെ പരിക്കുകളോടെ രക്ഷപ്പെടുത്തിയെങ്കിലും ഒരാളെ രക്ഷപ്പെടുത്താനായില്ല.

കോഴിക്കോട് തൊണ്ടയാട് ബൈപാസിന് സമീപം നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണുണ്ടായ അപകടത്തില്‍ ഒരുമരണം. മണ്ണിടിഞ്ഞ് തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. രണ്ട് തൊഴിലാളികളെ പരിക്കുകളോടെ രക്ഷപ്പെടുത്തിയെങ്കിലും ഒരാളെ രക്ഷപ്പെടുത്താനായില്ല. പശ്ചിമ ബംഗാള്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
മണ്ണിനടിയില്‍ നിന്ന് രക്ഷപ്പെടുത്തിയവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ വീണ്ടും മണ്ണിടിഞ്ഞ് വീണിരുന്നു. സ്ഥലത്ത് നിര്‍മാണത്തിന് സ്‌റ്റേ ഓര്‍ഡര്‍ ഉള്ളതായും, സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് നിര്‍മാണം നടക്കുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു.
kerala
തൃശൂരില്‍ നവജാത ശിശുക്കളെ കൊന്നുകുഴിച്ചിട്ട കമിതാക്കള്‍ പിടിയില്‍
ആമ്പല്ലൂര്‍ സ്വദേശി ഭവിന്‍, വെള്ളിക്കുളങ്ങര സ്വദേശി അനീഷ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

തൃശൂര്‍ പുതുക്കാട് നവജാത ശിശുക്കളെ കൊന്നുകുഴിച്ചിട്ട കമിതാക്കള്‍ പിടിയില്‍. രണ്ടു തവണയായി ജനിച്ച കുഞ്ഞുങ്ങളെയാണ് യുവതിയും യുവാവും ചേര്‍ന്ന് കുഴിച്ചിട്ടത്. സംഭവത്തില്‍ ആമ്പല്ലൂര്‍ സ്വദേശി ഭവിന്‍, വെള്ളിക്കുളങ്ങര സ്വദേശി അനീഷ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.
2021ലും 2024 ലുമായി ജനിച്ച കൂട്ടികളെയാണ് പ്രതികള്‍ ചേര്‍ന്ന് കുഴിച്ചിട്ടത്. കുട്ടികളുടെ കര്‍മ്മം ചെയ്യാന്‍ വേണ്ടി സൂക്ഷിച്ച അസ്ഥിയുമായി ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ഭവിന്‍ സ്‌റ്റേഷനിലെത്തി സംസാരിച്ചതോടെയാണ് വിവരം പുറത്തുവന്നത്. ആദ്യ പ്രസവം വീട്ടിലെ ശുചി മുറിയില്‍ വെച്ച് നടന്നു. തുടര്‍ന്ന് രഹസ്യമായി അനീഷയുടെ വീട്ടുവളപ്പില്‍ കുഴിച്ചിട്ടു. രണ്ടാമത്തെ പ്രസവം നടന്നത് യുവതിയുടെ വീട്ടിലെ മുറിയില്‍ വെച്ചായിരുന്നുവെന്നും പിന്നീട് കുഞ്ഞിന്റെ മൃതദേഹം സ്‌കൂട്ടറില്‍ അനീഷ ഭവിന്റെ വീട്ടിലെത്തിച്ച് വീട്ടുവളപ്പില്‍ കുഴിച്ചിടുകയായിരുന്നു എന്നും ഭവിന്‍ മൊഴി നല്‍കി.
കുട്ടികളുടെ അസ്ഥി തൃശൂര്‍ മെഡിക്കല്‍ കോളജ് ഫോറന്‍സിക് തലവന്‍ ഡോ.ഉമേഷിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തും.
-
local3 days ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
kerala3 days ago
വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിരക്ക് വര്‍ധിപ്പിക്കണം; ജൂലൈ എട്ടിന് സ്വകാര്യ ബസ് സമരം
-
india3 days ago
‘ജാനകി’; പേര് മാറ്റാതെ പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് റിവൈസ് കമ്മറ്റി
-
kerala2 days ago
കണ്ണൂരില്‍ മൂന്നുദിവസം മുമ്പ് കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
-
kerala3 days ago
സംസ്ഥാന പൊലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടികയായി; എം ആർ അജിത് കുമാറിനെ ഒഴിവാക്കി
-
kerala3 days ago
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരികളുടെ ജാമ്യാപേക്ഷ തള്ളി
-
kerala3 days ago
മഞ്ചേശ്വരത്ത് അമ്മയെ തീകൊളുത്തി കൊന്ന സംഭവം: മകന് അറസ്റ്റില്‍
-
News3 days ago
ആക്സിയം-4 ദൗത്യം: പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍