Connect with us

kerala

സ്വതന്ത്ര കർഷകസംഘം സത്യാഗ്രഹം നാളെ പാലക്കാട്ട് ഇ ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യും

കുറുക്കോളി മൊയ്തീൻ എംഎൽഎ സത്യാഗ്രഹ സമരത്തിന് നേതൃത്വം നൽകും

Published

on

പാലക്കാട് : കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന നെല്ല് സംഭരണത്തിലെ അട്ടിമറിക്കെതിരെയും വന്യമൃഗശല്യവും വളം വിലക്കയറ്റവും മറ്റും കൊണ്ട് പൊറുതിമുട്ടുന്ന കർഷകന്റെ നടുവൊടിക്കുന്ന സർക്കാർ നയങ്ങൾക്കെതിരെയും സ്വതന്ത്ര കർഷകസംഘം നവംബർ 15ന് നടത്തുന്ന ഏകദിന സത്യാഗ്രഹസമരം മുസ് ലിം ലീഗ് ഒർഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ ഉദ്ഘാനം ചെയ്യും.
ഏഴു മാസത്തിലധികമായി നെല്ലിൻറെ സംഭരണ വില നൽകാതെയും സംഭരണം വിവിധ ഏജൻസികളെ മാറിമാറി ഏൽപ്പിച്ച് സംഭരണവില വൈകിപ്പിക്കുകയും ചെയ്യുന്ന സംസ്ഥാന സർക്കാരിന്റെ നടപടിക്കെതിരെ നടക്കുന്ന സത്യാഗ്രഹം വിജയപ്രദമാക്കണമെന്ന് സംസ്ഥാന പ്രസിഡൻ്റ് കുറുക്കോളി മൊയ്തീനും ജന.സെക്രട്ടറി കളത്തിൽ അബ്ദുല്ലയും ആവശ്യപ്പെട്ടു.

പാലക്കാട് സിവിൽ സ്റ്റേഷന് മുമ്പിൽ 15 ന് രാവിലെ പത്തിന് സമരം ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5 വരെ സമരം തുടരും. കുറുക്കോളി മൊയ്തീൻ എംഎൽഎ സത്യാഗ്രഹ സമരത്തിന് നേതൃത്വം നൽകും. കർഷകസംഘം സംസ്ഥാന, ജില്ലാ ,മണ്ഡലം ,തദ്ദേശ ഭാരവാഹികളും സത്യാഗ്രഹസമരത്തിൽ പങ്കെടുക്കും. എംപിമാർ ,എംഎൽഎമാർ, മുസ്ലിം ലീഗ് സംസ്ഥാന, ജില്ലാ ,മണ്ഡലംനേതാക്കൾ നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

കളത്തിൽ അബ്ദുള്ള സമ്മേളനത്തിൽ ആമുഖപ്രഭാഷണം നടത്തും. വി.കെ.ശ്രീകണ്ഠൻ എം പി , എൻ.ഷംസുദ്ദീൻ എംഎൽഎ ,ഷാഫി പറമ്പിൽ എംഎൽഎ ,വിഎസ് വിജയരാഘവൻ ,എ.തങ്കപ്പൻ, പി ബാലഗോപാൽ, മുതലാം തോട് മണി, കെ.എ ചന്ദ്രൻ ,വി .സി .കബീർ ,. മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.എ.എം. എ കരീം , ജില്ലാ പ്രസിഡണ്ട് മരക്കാർ മാരായമംഗലം ,ജനറൽസെക്രട്ടറി ടി എ സിദ്ധിഖ് ,പി.ഇ.എ സലാം മാസ്റ്റർ, എം എം ഹമീദ്, പി.എതങ്ങൾ, എം.എസ് അലവി ,എസ്. കുമാരൻ , മുസ്തഫ തങ്ങൾ ,റിയാസ് നാലകത്ത്, എം.എസ് അലവി , ഷംല ഷൗക്കത്ത് , ജമീല ടീച്ചർ , റഫീഖ പറക്കോട്ടിൽ തുടങ്ങിയവർ പ്രസംഗിക്കും. മുഴുവൻ കർഷക സുഹൃത്തുക്കളും പരിപാടിക്ക് എത്തിച്ചേരണമെന്ന് ഇരുവരും അഭ്യർത്ഥിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; പോളിംഗ് 73.26 ശതമാനം

മിക്ക ബൂത്തുകളിലും രാവിലെ തന്നെ വോട്ടര്‍മാരുടെ തിരക്കുണ്ടായിരുന്നു.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ 73.26 ശതമാനം വോട്ട് രേഖപ്പെടുത്തി. രാവിലെ 7 മണിക്ക് തുടങ്ങിയ വോട്ടെടുപ്പില്‍ ആദ്യ രണ്ട് മണിക്കൂറില്‍ 13.15 ശതമാനം പോളിങ് രേഖപ്പെടുത്തി. 11 മണിയോടെ 30.15 ശതമാനവും ഉച്ചയ്ക്ക് ഒന്നിന് 46.73 ശതമാനം പേരും വോട്ടവകാശം വിനിയോഗിച്ചു. ഉച്ചയ്ക്ക് മൂന്നിന് 59.68 വും വൈകീട്ട് അഞ്ചിന് 70.76 ഉം ശതമാനവുമായിരുന്നു പോളിങ്. എന്നാല്‍ അവസാന ഘട്ടത്തില്‍ 73.26 ശതമാനം പോളിങ് രേഖപ്പെടുത്തി. മിക്ക ബൂത്തുകളിലും രാവിലെ തന്നെ വോട്ടര്‍മാരുടെ തിരക്കുണ്ടായിരുന്നു.

ഉപതിരഞ്ഞെടുപ്പിനായി 59 പുതിയ പോളിംഗ് സ്‌റ്റേഷനുകള്‍ ഉള്‍പ്പെടെ ആകെ 263 പോളിംഗ് സ്‌റ്റേഷനുകളാണ് നിലമ്പൂരില്‍ ഒരുക്കിയിരുന്നത്. ഗോത്രവര്‍ഗ മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന, വനത്തിനുള്ളില്‍ മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. പുഞ്ചക്കൊല്ലി മോഡല്‍ പ്രീ സ്‌കൂളിലെ 42ാം നമ്പര്‍ ബൂത്ത്, ഇരുട്ടുകുത്തി വാണിയമ്പുഴ ഫോറസ്റ്റ് സ്‌റ്റേഷന്‍ 120ാം നമ്പര്‍ ബൂത്ത്, നെടുങ്കയം അമിനിറ്റി സെന്റര്‍ 225ാം നമ്പര്‍ ബൂത്ത് എന്നിവയാണവ. 7 മേഖലകളിലായി 11 പ്രശ്‌ന സാധ്യതാ ബൂത്തുകള്‍ അടയാളപ്പെടുത്തിയിരുന്നു. വനത്തിനുള്ള മൂന്ന് ബൂത്തുകള്‍ ഉള്‍പ്പെടെ 14 ക്രിട്ടിക്കല്‍ ബൂത്തുകളില്‍ വന്‍ സുരക്ഷാ സംവിധാമൊരുക്കി.

ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ റെസ്റ്റ് ഹൗസിലും റിട്ടേണിംഗ് ഓഫീസറുടെ നേതൃത്വത്തില്‍ ചുങ്കത്തറ മാര്‍ത്തോമാ സ്‌കൂളിലും പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ ഒരുക്കിയിരുന്നു. ഇതു കൂടാതെ റസ്റ്റ് ഹൗസില്‍ മീഡിയാ മോണിറ്ററിംഗ് കണ്‍ട്രോള്‍ റൂമും വെബ് കാസ്റ്റിംഗ് കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിച്ചു.

വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്നത്
സ്‌ട്രോങ് റൂം കേന്ദ്രമായ ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്ററി സ്‌കൂളിലാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വോട്ടിങ് യന്ത്രങ്ങള്‍ സ്‌ട്രോങ് റൂമിലേക്ക് എത്തിച്ച് കൊണ്ടിരിക്കുകയാണ്. 23 നാണ് വോട്ടെണ്ണല്‍.

Continue Reading

kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; 70.76 ശതമാനം പോളിങ്

യുഡിഎഫിന് ചരിത്ര ഭൂരിപക്ഷമുണ്ടാവുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മികച്ച പോളിങ്. അവസാന മണിക്കൂര്‍ പിന്നിടുമ്പോള്‍ 70.76 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. പ്രതികൂല കലാവസ്ഥയെയും അവഗണിച്ച് രാവിലെ മുതല്‍ ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്കാണ്.

യുഡിഎഫിന് ചരിത്ര ഭൂരിപക്ഷമുണ്ടാവുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു.യുഡിഎഫ് വോട്ടില്‍ വിള്ളലുണ്ടാക്കാനാവില്ലെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് ഉജ്ജ്വല വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. .25,000 ത്തില്‍ അധികം വോട്ടിന്റെഭൂരിപക്ഷത്തില്‍ ജയിക്കാന്‍ കഴിയുമെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു.

Continue Reading

kerala

വടകരയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു

താഴെ അങ്ങാടി സ്വദേശി അസ്ലമിന്റെ മകന്‍ സഹല്‍ (14) ആണ് കുളത്തില്‍ മുങ്ങി മരിച്ചത്.

Published

on

കോഴിക്കോട് വടകരയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. താഴെ അങ്ങാടി സ്വദേശി അസ്ലമിന്റെ മകന്‍ സഹല്‍ (14) ആണ് കുളത്തില്‍ മുങ്ങി മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കൂട്ടുകാരനോടൊപ്പം വടകര ചിറക്കല്‍ കുളത്തില്‍ നീന്തുന്നതിനിടയില്‍ സഹല്‍ മുങ്ങി പോകുകയായിരുന്നു. കടമേരി ആര്‍എസി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്.

Continue Reading

Trending